x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാളസിനെ ആവേശക്കടലാക്കി കേരള അസോസിയേഷന്റെ ലോകകപ്പ് ഫൈനൽ വാച്ച് പാർട്ടി

പി. പി. ചെറിയാൻ
Published: July 24, 2026 02:19 PM IST | Updated: July 24, 2026 02:19 PM IST

വാച്ച് പാർട്ടി കാണാനെത്തിയവർ

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിച്ച ഫിഫ ലോകകപ്പ് ഫൈനൽ വാച്ച് പാർട്ടി കായികപ്രേമികൾക്ക് ആവേശത്തിന്‍റെ പുത്തൻ അനുഭവം സമ്മാനിച്ചു. മത്സരം കാണാൻ ഡാളസിലെ മലയാളി സമൂഹം ഒന്നടങ്കം ഒഴുകിയെത്തി.

നിരവധി മലയാളി കുടുംബങ്ങളും ഫുട്ബോൾ ആരാധകരും പങ്കെടുത്ത ഈ ഒത്തുചേരൽ ഡാളസിലെ പ്രവാസി മലയാളി ചരിത്രത്തിലെ സമാനതകളില്ലാത്ത കായിക ഉത്സവമായി മാറി.

കമ്യൂണിറ്റിയിലെ കായിക പരിശീലകരായ കോച്ച് ഓസ്റ്റിൻ സെബാസ്റ്റ്യൻ, കോച്ച് മാറ്റ് ജേക്കബ് എന്നിവർ ചേർന്ന് നയിച്ച പ്രീ-മാച്ച് ടാക്റ്റിക്കൽ വിശകലനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്.

വലിയ സ്ക്രീനിൽ തത്സമയം മത്സരം പ്രദർശിപ്പിക്കുന്നതിന് മുന്നോടിയായി, ഇരു ടീമുകളുടെയും കരുത്തും ദൗർബല്യങ്ങളും കളി തന്ത്രങ്ങളും വ്യക്തമാക്കുന്നതായിരുന്നു ഇവരുടെ വിശകലനം.

ഇത് കാണികളിൽ മത്സരത്തെക്കുറിച്ചുള്ള കൗതുകവും ആവേശവും ഇരട്ടിയാക്കി. തുടർന്ന് മത്സരത്തിന്‍റെ പുരോഗതിയിൽ ഓരോ നിമിഷവും കാണികൾ ശ്വാസമടക്കിപ്പിടിച്ചാണ് വീക്ഷിച്ചത്.

 

K-Rail Survey K-Rail Survey

മത്സരത്തിൽ ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട ടീമുകൾക്കായി ആർത്തുവിളിച്ചും പ്രോത്സാഹിപ്പിച്ചും ഗാലറികളിലെ അന്തരീക്ഷം ഡാളസിൽ പുനഃസൃഷ്ടിച്ചു. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയതോടെ, ലോകകിരീടത്തിൽ മുത്തമിട്ട സ്പെയിനിന്‍റെ ആരാധകർ ആഹ്ലാദപ്രകടനങ്ങളുമായി വേദി കീഴടക്കി.

കെഎഡി പ്രസിഡന്‍റ് ഷിജു എബ്രഹാം, സെക്രട്ടറി മഞ്ജിത് കൈനിക്കര എന്നിവരുമായി നടത്തിയ പ്രത്യേക അഭിമുഖത്തിൽ, പ്രവാസി സമൂഹത്തിന്‍റെ ഈ ഒത്തൊരുമയും ആവേശവും വരുംതലമുറയ്ക്ക് കായികരംഗത്തേക്ക് കടന്നുവരാൻ വലിയ പ്രചോദനമാകുമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.

തുടർന്ന് പരിപാടിയുടെ ഭാഗമായി ഒരുക്കിയ "പോറ്റ്‌ലക്ക്' ഭക്ഷണവിരുന്ന് എല്ലാവരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കൂടാതെ, ഫുട്ബോൾ പ്രേമികൾക്കായി സംഘടിപ്പിച്ച മത്സരഫല പ്രവചന മത്സരം ഏറെ ജനശ്രദ്ധ ആകർഷിച്ചു.

കൃത്യമായി ഫലം പ്രവചിച്ച വിജയികൾക്കും (സിജു വി. ജോർജ്, ജോബി ജോസഫ്), അസോസിയേഷൻ ഭാരവാഹികൾ ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്തു. കായികമത്സരങ്ങൾ വെറുമൊരു കളി എന്നതിലുപരി സമൂഹത്തെ പരസ്പരം ഒന്നിപ്പിക്കുന്ന മികച്ച വേദികളാണെന്ന് ചടങ്ങിൽ സംസാരിച്ച ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

ഇത്തരം കുടുംബസൗഹൃദപരമായ കായിക പരിപാടികൾ വരും നാളുകളിലും സംഘടനയുടെ നേതൃത്വത്തിൽ തുടർന്നും സംഘടിപ്പിക്കുമെന്ന് അവർ ഉറപ്പുനൽകി.

കേരള അസോസിയേഷൻ ഓഫ് ഡാളസ് പ്രസിഡന്‍റ് ഷിജു എബ്രഹാം, അനശ്വർ മാമ്പിള്ളി (വൈസ് പ്രസിഡന്‍റ്), മഞ്ജിത് കൈനിക്കര (സെക്രട്ടറി), സിജു കൈനിക്കര (ട്രഷറർ), വിനോദ് ജോർജ്, ദീപക് നായർ, ഷിബു ജോൺ, ടോമി നെല്ലുവേലിൽ, സിജു വി. ജോർജ്, കോച്ച് ഓസ്റ്റിൻ സെബാസ്റ്റ്യൻ, മാറ്റ് ജേക്കബ്, സെബി മാളിയേക്കൽ, പ്രദീപ് നാഗനൂലിൽ, സിബി തലക്കുളം, ഫ്രാൻസിസ് പി. ഫ്രാൻസിസ്, സണ്ണി ജോസഫ്, കോശി പണിക്കർ, രാജൻ ഐസക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags : FIFAWorldCup Football KeralaAssociationOfDallas USA

Recent News

Corehub Up