x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

2.2 ശതകോടി യൂറോയുടെ വൻ നഷ്‌‌ടം; ഫോക്‌സ്‌വാഗണിൽ കടുത്ത ചെലവുചുരുക്കലിന് സമ്മർദമേറ്റി പോർഷെ എസ്ഇ

ജോസ് കുമ്പിളുവേലിൽ
Published: August 11, 2026 10:04 AM IST | Updated: August 11, 2026 10:04 AM IST

പ്രതീകാത്മക ചിത്രം

ബെർലിൻ: ജർമൻ വാഹന ഭീമന്മാരായ ഫോക്‌സ്‌വാഗൺ നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ഗ്രൂപ്പിലെ ഭിന്നത ശക്തമാക്കുന്നു.

ഫോക്‌സ്‌വാഗണിന്‍റെ ഏറ്റവും വലിയ ഓഹരി ഉടമകളായ പോർഷെ എസ്ഇ കമ്പനിയിൽ അടിയന്തര ചെലവുചുരുക്കൽ നടപടികളും നവീകരണവും വേഗത്തിലാക്കാൻ പരസ്യമായി സമ്മർദം ചെലുത്തി രംഗത്തെത്തി.

കോടികളുടെ നഷ്‌ടത്തിൽ പോർഷെ എസ്ഇ

ഫോക്‌സ്‌വാഗണിലുണ്ടായ കനത്ത നഷ്ടമാണ് പോർഷെ എസ്ഇയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ 300 ദശലക്ഷം യൂറോ ലാഭമുണ്ടാക്കിയ കമ്പനിക്ക് ഇത്തവണ 2.2 ശതകോടി യൂറോയുടെ നഷ്ടമാണ് രേഖപ്പെടുത്തേണ്ടി വന്നത്.

ഫോക്‌സ്‌വാഗണിലെ തങ്ങളുടെ ഓഹരി മൂല്യത്തിലുണ്ടായ മൂന്ന് ശതകോടി യൂറോയുടെ കുറവാണ് പോർഷെയെ ഈ വൻ നഷ്ടത്തിലേക്ക് തള്ളിയിട്ടത്.

1,00,000 തൊഴിലവസരങ്ങൾ ഭീഷണിയിൽ

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഫോക്‌സ്‌വാഗൺ സിഇഒ ഒലിവർ ബ്ലൂം അവതരിപ്പിച്ച പുനഃസംഘടനാ പദ്ധതികൾ വർക്കേഴ്സ് കൗൺസിലിന്‍റെയും ലോവർ സാക്സണി സംസ്ഥാന സർക്കാരിന്‍റെയും എതിർപ്പിനെ തുടർന്ന് നീണ്ടുപോവുകയാണ്.

ഇതിനെതിരേയാണ് പോർഷെ എസ്ഇ മേധാവി ഹാൻസ് ഡീറ്റർ പോഷ് ശക്തമായ മുന്നറിയിപ്പുമായി രംഗത്തുവന്നത്. തീരുമാനങ്ങൾ വൈകുംതോറും പ്രശ്നങ്ങളുടെ ആഘാതം കൂടും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

കമ്പനിയെ വീണ്ടും മത്സരശേഷിയുള്ളതാക്കാൻ താഴെ പറയുന്ന കടുത്ത നടപടികളാണ് പരിഗണനയിലുള്ളത്

തൊഴിൽ വെട്ടിക്കുറയ്ക്കൽ: വരും വർഷങ്ങളിൽ 50,000 തസ്തികകൾ കൂടി ഒഴിവാക്കാൻ പദ്ധതി. മുൻ പ്രഖ്യാപനങ്ങൾ കൂടി ചേർത്താൽ ആകെ ഒരു ലക്ഷത്തോളം (100,000) തൊഴിലവസരങ്ങൾ ഇല്ലാതായേക്കാം.

ഫാക്ടറികൾ അടച്ചുപൂട്ടൽ: ജർമനിയിലെ നാല് നിർമ്മാണ പ്ലാന്‍റുകൾ അടച്ചുപൂട്ടുന്നത് സജീവ പരിഗണനയിലാണ്.

ഉത്പാദനം കുറയ്ക്കൽ: യൂറോപ്പിൽ പ്രതിവർഷം ഉത്പാദിപ്പിക്കുന്ന വാഹനങ്ങളുടെ എണ്ണം അഞ്ച് ലക്ഷമായി കുറയ്ക്കും.

മോഡലുകൾ വെട്ടിച്ചുരുക്കൽ: വാഹനങ്ങളുടെ മോഡലുകളുടെയും സവിശേഷതകളുടെയും എണ്ണം ഗണ്യമായി കുറയ്ക്കും.

പോർഷെ - പീഷ് കുടുംബങ്ങളുടെ നിയന്ത്രണത്തിലുള്ള പോർഷെ എസ്.ഇ, ഫോക്‌സ്‌വാഗണിന്‍റെ മാനേജ്‌മെന്‍റിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത് ജർമനിയിലെ വാഹന വ്യവസായ മേഖലയിൽ വരും ദിവസങ്ങളിൽ വലിയ തൊഴിൽ പ്രതിസന്ധിക്കും തർക്കങ്ങൾക്കും വഴിതുറക്കുമെന്നുറപ്പാണ്.

ഫോക്‌സ്‌വാഗണിൽ ജോലി ചെയ്യുന്ന നിരവധി മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാർ ഈ പ്രതിസന്ധിയിൽ കടുത്ത ആശങ്കയിലാണ്.

കമ്പനി നടപ്പിലാക്കാൻ പോകുന്ന കടുത്ത ചെലവുചുരുക്കൽ നടപടികൾ പ്രവാസികളായ ജോലിക്കാരെയും നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags : Volkswagen Porsche Loss Jobs

Recent News

Corehub Up