x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേശീയ വായനാ മാസം: കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവച്ച് ഉഷ വാൻസ്

പി.പി. ചെറിയാൻ
Published: March 6, 2026 06:00 AM IST | Updated: March 6, 2026 08:05 AM IST

വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്‍റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി ഉഷ വാൻസ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 3 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്കായി അവർ കഥകൾ വായിച്ചു നൽകി.

തന്‍റെ കുട്ടിക്കാലം മുതൽ വായന കൂടെയുണ്ടെന്നും, കുട്ടികളിലെ സാക്ഷരതയ്ക്കും വ്യക്തിത്വ വികാസത്തിനും വായന അത്യന്താപേക്ഷിതമാണെന്നും അവർ പറഞ്ഞു.

തന്‍റെ മക്കൾക്ക് വായിച്ചു കൊടുക്കാറുള്ള ഡോക്ടർ സ്യൂസിന്‍റെ പുസ്തകമാണ് ഉഷ വാൻസ് കുട്ടികൾക്കായി തെരഞ്ഞെടുത്തത്.

ദീർഘകാലം ആശുപത്രിയിൽ കഴിയുന്ന കുട്ടികൾക്ക് പുസ്തകങ്ങൾ വിനോദത്തിനപ്പുറം ആശ്വാസവും ജീവിതത്തിലേക്കുള്ള കരുത്തും നൽകുമെന്ന് അവർ ഓർമ്മിപ്പിച്ചു.

വായനയ്ക്കുശേഷം കുട്ടികൾക്ക് പസിലുകളും കളിപ്പാട്ടങ്ങളും പുസ്തകങ്ങളും അവർ സമ്മാനമായി നൽകി.

ആശുപത്രി അധികൃതർ ഉഷ വാൻസിന്‍റെ സന്ദർശനത്തിന് നന്ദി അറിയിച്ചു. കുട്ടികളുടെ രോഗശമന പ്രക്രിയയിൽ വായനയ്ക്കും കഥ പറച്ചിലിനും വലിയ പങ്കുണ്ടെന്ന് ചീഫ് ക്ലിനിക്കൽ ഓഫീസർ എലിസബത്ത് വെൽസ് പറഞ്ഞു.

Tags : National Reading Month Usha Vance

Recent News

Corehub Up