x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വത്തിക്കാനിൽ ഹൃദയം കവർന്ന് "മാലാഖക്കുട്ടി'; ജനക്കൂട്ടത്തിനിടയിൽ നിന്നും കുഞ്ഞിനെ നെഞ്ചോടുചേർത്ത് മാർപാപ്പ

ജോസ് കുമ്പിളുവേലിൽ
Published: June 20, 2026 04:48 PM IST | Updated: June 20, 2026 04:48 PM IST

റോം: വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് വിശ്വാസികളെയും ലോകമെമ്പാടുമുള്ള കത്തോലിക്കാ സമൂഹത്തെയും ഒരേപോലെ കണ്ണുനിറയ്ക്കുകയും ചിരിപ്പിക്കുകയും ചെയ്ത അതീവ ഹൃദ്യമായൊരു കൂടിക്കാഴ്ചയ്ക്ക് വത്തിക്കാൻ സാക്ഷിയായി.

വത്തിക്കാനിൽ നടന്ന പ്രതിവാര പൊതുദർശന ചടങ്ങിനിടെ (General Audience) മാലാഖയുടെ വേഷം ധരിച്ചെത്തിയ ഒരു കൊച്ചുമിടുക്കിയെ മാർപാപ്പ നെഞ്ചോട് ചേർത്ത് അനുഗ്രഹിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും തരംഗമാകുന്നത്.

മാലാഖക്കുട്ടിക്ക് മാർപാപ്പയുടെ ചുംബനം

പതിവുപോലെ ചത്വരത്തിലൂടെ തന്‍റെ "പാപ്പ മൊബീലിൽ' (Papamobil) വിശ്വാസികളെ അഭിവാദ്യം ചെയ്തു നീങ്ങുകയായിരുന്നു ലിയോ പതിനാലാമൻ മാർപ്പാപ്പ ഈ സമയത്താണ് ജനക്കൂട്ടത്തിന് നടുവിൽ മാലാഖയുടെ ചിറകുകളും വേഷവും ധരിച്ച് അത്ഭുതത്തോടെ നോക്കിനിൽക്കുന്ന ആ കൊച്ചുകുട്ടിയെ മാർപാപ്പയുടെ ശ്രദ്ധയിൽ പെടുന്നത്.

ഉടൻ തന്നെ വാഹനം നിർത്താൻ ആവശ്യപ്പെട്ട മാർപാപ്പ, സുരക്ഷാ ഉദ്യോഗസ്ഥരോട് ആ കുഞ്ഞിനെ തന്‍റെ അടുത്തേക്ക് വാങ്ങിത്തരാൻ നിർദ്ദേശിക്കുകയായിരുന്നു.

സുരക്ഷാ ജീവനക്കാർ ഉയർത്തി നൽകിയ ആ മാലാഖക്കുട്ടിയെ ലെയോ പതിനാലാമൻ മാർപാപ്പ വാത്സല്യത്തോടെ ചേർത്തുപിടിക്കുകയും നെറ്റിയിൽ ചുംബിച്ച് അനുഗ്രഹിക്കുകയും ചെയ്തു.

വലിയൊരു പുഞ്ചിരിയോടെ മാർപ്പാപ്പയെ നോക്കിയ കുട്ടി, അനുഗ്രഹം വാങ്ങിയ ഉടൻ തന്നെ തിരികെ അച്ഛന്‍റെ അടുത്തേക്ക് പോകാനായി കൈകൾ നീട്ടിയത് കണ്ടുനിന്നവരിൽ വലിയൊരു ചിരി പടർത്തി

കുട്ടികളോട് അതീവ വാത്സല്യം കാണിക്കുന്ന വ്യക്തിയാണ് ലെയോ പതിനാലാമൻ മാർപ്പാപ്പ എന്ന് മുൻപും തെളിഞ്ഞിട്ടുള്ളതാണ്.

മുൻപ് കാമറൂൺ സന്ദർശനത്തിനിടെ സുരക്ഷാ പ്രോട്ടോക്കോളുകൾ മറികടന്ന് തന്നെ കെട്ടിപ്പിടിക്കാൻ ഓടിയെത്തിയ ഒരു കൊച്ചുപെൺകുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി മാർപാപ്പ ഇരു കൈകളും നീട്ടി സ്വീകരിച്ചത് വലിയ വാർത്തയായിരുന്നു.

Tags : Pope Leo XIV Vatican News Europe

Recent News

Corehub Up