x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യയിലെ വരുമാനം വെളിപ്പെടുത്തിയില്ലെങ്കിൽ യുകെയിൽ 200 ശതമാനം പിഴ; മലയാളികൾ ജാഗ്രത പാലിക്കണം

സജി പുലിക്കാട്ടിൽ
Published: June 20, 2026 05:51 PM IST | Updated: June 20, 2026 05:51 PM IST

ലണ്ടൻ: പത്ത് വർഷത്തിലേറെയായി ഇന്ത്യയിലെ വരുമാനം യുകെയിൽ വെളിപ്പെടുത്താത്തവർക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് റിപ്പോർട്ട്. ബ്രിട്ടനിലെ ടാക്സ് വിഭാഗമായ എച്ച്എംആർസി (HM Revenue & Customs) ഇപ്പോൾ ആഗോളതലത്തിലുള്ള വരുമാന സ്രോതസുകൾ നിരീക്ഷിച്ചുവരികയാണ്.

കൃത്യസമയത്ത് നികുതി വിവരങ്ങൾ കൈമാറാത്തവർക്ക് നികുതി തുകയുടെ ഇരട്ടിയിലധികം തുക പിഴയായി നൽകേണ്ടി വരും. വരുമാനം വെളിപ്പെടുത്തുന്നതിൽ വരുത്തുന്ന കാലതാമസവും വെളിപ്പെടുത്തുന്ന രീതിയും അനുസരിച്ചാണ് പിഴയുടെ തുക നിശ്ചയിക്കപ്പെടുന്നത്.

പ്രധാനമായും മൂന്ന് സാഹചര്യങ്ങളാണ് ഇതിലുള്ളത്.

എച്ച്എംആർസി നോട്ടീസ് അയച്ച ശേഷം

നിങ്ങൾ സ്വമേധയാ ഇന്ത്യയിലെ വരുമാനം വെളിപ്പെടുത്താതിരിക്കുകയും എച്ച്എംആർസി ഇത് കണ്ടെത്തി നിങ്ങൾക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്താൽ പിഴ വളരെ കൂടുതലായിരിക്കും.

ഇത്തരം സാഹചര്യങ്ങളിൽ എത്രമാത്രം സഹകരിച്ചാലും കുറഞ്ഞത് 100 ശതമാനം പിഴയെങ്കിലും ഈടാക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു.

സ്വമേധയാ ഉള്ള വെളിപ്പെടുത്തൽ

എച്ച്എംആർസി കണ്ടെത്തുന്നതിന് മുൻപ് തന്നെ നികുതിദായകൻ സ്വന്തം നിലയിൽ വരുമാനം വെളിപ്പെടുത്തുകയാണെങ്കിൽ പിഴയിൽ ഗണ്യമായ കുറവുണ്ടാകും.

കൃത്യസമയത്തുള്ള വെളിപ്പെടുത്തൽ

അതത് സാമ്പത്തിക വർഷത്തിൽ തന്നെ വിദേശ വരുമാന വിവരങ്ങൾ ടാക്സ് റിട്ടേണിൽ ഉൾപ്പെടുത്തിയാൽ യാതൊരുവിധ പിഴയും നൽകേണ്ടി വരില്ല.

മൂന്ന് വർഷം കഴിഞ്ഞാൽ കുരുക്ക് മുറുകും

വരുമാനം വെളിപ്പെടുത്താൻ മൂന്ന് വർഷത്തിൽ കൂടുതൽ കാലതാമസം വരുത്തിയാൽ പിഴയുടെ ഗതി മാറുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വെളിപ്പെടുത്തൽ വൈകുംതോറും പിഴയുടെ ശതമാനവും വർധിക്കും.

പത്ത് വർഷത്തിലേറെയായി ഇന്ത്യയിലെ വരുമാനം മറച്ചുവെച്ചാൽ അത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും. സാഹചര്യങ്ങൾക്കനുസരിച്ച് ഇത് 200 ശതമാനം വരെ പിഴയിലേക്ക് നയിക്കാം.

യുകെയിൽ താമസിക്കുന്ന മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർ നാട്ടിലെ വസ്തുവകകളിൽ നിന്നുള്ള വാടക, ബാങ്ക് നിക്ഷേപങ്ങളുടെ പലിശ, ഓഹരി വിപണിയിലെ ലാഭം തുടങ്ങിയവ യുകെയിൽ റിപ്പോർട്ട് ചെയ്യാൻ ബാധ്യസ്ഥരാണ്.

എച്ച്എംആർസിക്ക് ലോകത്തെ വിവിധ രാജ്യങ്ങളിലെ ബാങ്ക് വിവരങ്ങൾ ലഭ്യമാകുന്ന സംവിധാനങ്ങൾ നിലവിലുണ്ട്.

നിലവിൽ വരുമാനം വെളിപ്പെടുത്താത്തവർ ഈ സാമ്പത്തിക വർഷം തന്നെ അത് ചെയ്യാൻ ശ്രമിക്കണമെന്ന് വിദഗ്ധർ ഉപദേശിക്കുന്നു.

Tags : India UK NRI News

Recent News

Corehub Up