പരിക്കേറ്റ യാത്രക്കാരൻ
ബെർലിൻ: വിമാനത്തിനുള്ളിൽ ഇരിക്കവെ പെട്ടെന്ന് കാബിൻ ജാലകം തകർന്ന് തലയും കൈയും 600 കിലോമീറ്റർ വേഗതയിലുള്ള കാറ്റിലേക്ക് തെറിച്ചുവീണ ഭീകരമായ സംഭവത്തിൽ നിയമപോരാട്ടം ശക്തമാകുന്നു.
കഴിഞ്ഞ ജൂലൈയിൽ തെസലോനികിയിൽ നിന്ന് ജർമനിയിലെ മെമ്മിംഗണിലേക്ക് പറന്ന റയാൻഎയർ (Ryanair) വിമാനത്തിലാണ് ജീവൻ വരെ നീണ്ട ഈ അത്ഭുതാപഹമായ അപകടമുണ്ടായത്.
അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട 61 കാരനായ ല്യുബിഷ കാറോവിച്ച് എന്ന യാത്രക്കാരനുവേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകൻ മില്യൺ ഡോളർ നഷ്ടപരിഹാര കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ്.
ഒപ്പം വിമാനത്തിലുണ്ടായിരുന്ന മറ്റ് നിരവധി യാത്രക്കാരെയും അദ്ദേഹം നിയമപരമായി പ്രതിനിധീകരിക്കുന്നുണ്ട്.
എന്താണ് യഥാർഥത്തിൽ സംഭവിച്ചത്?
വിമാനത്തിന്റെ എഞ്ചിന് സംഭവിച്ച തകരാറും പക്ഷികൾ ഇടിച്ചതുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്. എന്നാൽ പക്ഷികൾ മാത്രമാണ് ഈ ദുരന്തത്തിന് കാര്യമെന്ന വാദം യാത്രക്കാരന്റെ അഭിഭാഷകൻ പൂർണമായും തള്ളിക്കളയുന്നു.
വിമാനത്തിന്റെ അറ്റകുറ്റപ്പണിയിലെ വീഴ്ചകൾ, മെറ്റീരിയൽ തകർച്ച, കൂടാതെ റയാൻഎയർ, ബോയിംഗ്, എഞ്ചിൻ നിർമാതാക്കൾ എന്നിവരുടെ ഭാഗത്തുനിന്നുള്ള സുരക്ഷാ വീഴ്ചകൾ എന്നിവയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് അഭിഭാഷകൻ ഉന്നയിക്കുന്നത്.
അപകടം നടന്ന് നിമിഷങ്ങൾക്കകം വിമാനത്തിലുണ്ടായ കടുത്ത മർദ്ദവ്യത്യാസവും ഭീതിയും യാത്രക്കാരെ മാനസികമായി തകർത്തിരുന്നു. വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്.
വിമാനക്കമ്പനികളുടെയും നിർമാതാക്കളുടെയും ഭാഗത്തുനിന്നുള്ള സുരക്ഷാ വീഴ്ചകൾക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ബാധിതരായ യാത്രക്കാരുടെ തീരുമാനം.
Tags : Ryanair Flight Passenger Compensation