x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വയോജന വകുപ്പ്: രാജ്യത്തിനുള്ള കേരളത്തിന്‍റെ സംഭാവനയെന്ന് മാർ റെമിൻജിയോസ് ഇഞ്ചിനാനിയിൽ


Published: June 17, 2026 12:14 PM IST | Updated: June 17, 2026 12:14 PM IST

മനാമ: കേരള സർക്കാർ പുതിയതായി രൂപീകരിച്ച വയോജന വകുപ്പ് രാജ്യത്തിനുള്ള കേരളത്തിന്‍റെ സംഭാവനയാണെന്ന് ബിഷപ് റെമിജിയോസ് ഇഞ്ചിനാനിയിൽ.

ബഹ്റിൻ എകെസിസിയുടെ "വാർധിക്കൃം ബാധ്യതയോ? സാധ്യതയോ?' എന്ന ചർച്ചാസദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക മനുഷ്യ സമൂഹത്തിന്‍റെ വളർച്ചയുടെയും പുരോഗതിയുടെയും അടിസ്ഥാനശിലയാകണം വയോജന വകുപ്പെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 3000 രൂപ വാർധക്യ പെൻഷനും അപേക്ഷകളിൽ സഹായം ചെയ്യുന്ന ഒരു വകുപ്പായി മാറാതെ, ഇതൊരു മാതൃകാ വകുപ്പായി മാറ്റണമെന്ന് സർക്കാരിനോട് ബിഷപ് അഭ്യർഥിച്ചു.

മാതാപിതാക്കളുടെ സംരക്ഷണം വിശുദ്ധ ദൗത്യമാണെന്ന് തിരിച്ചറിഞ്ഞു പ്രവർത്തിച്ചാൽ വൃദ്ധജനങ്ങൾ അഭിമുഖീകരിക്കുന്ന അടിയന്തരവും ഗൗരവമേറിയതുമായ അനേകം വെല്ലുവിളികളെ മറികടക്കാൻ നമുക്ക് സാധിക്കുമെന്ന് അധ്യക്ഷപ്രസംഗത്തിൽ ബഹ്റിൻ എകെസിസി പ്രസിഡന്‍റ് ചാൾസ് ആലുക്ക പറഞ്ഞു.

സ്വതന്ത്രമായ മാനുഷിക മൂല്യങ്ങളെ സ്വന്തമാക്കാൻ മക്കളെ പ്രേരിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ചർച്ചവേദി നിയന്ത്രിച്ച ബഹ്റിൻ എകെസിസി ജനറൽ സെക്രട്ടറി ജീവൻ ചാക്കോ പറഞ്ഞു.

അറിവുകൾ ഹൃദയത്തെ പാകപ്പെടുത്തുന്ന അവസ്ഥയില്ലെങ്കിൽ അറിവ് വർധിച്ചാലും മനുഷ്യൻ ചുരുങ്ങിപ്പോകുന്നത് അനുദിനം വർധിക്കുകയാണെന്ന് അക്ഷരക്കൂട്ട് കൺവീനർ ജോജി കുര്യൻ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് അഭിപ്രായപ്പെട്ടു.

സർക്കാരും കത്തോലിക്കാ കോൺഗ്രസ് (എകെസിസി) പോലെയുള്ള സാമൂഹ്യ പ്രതിബദ്ധയുള്ള സംഘടനകളും കൂട്ടായി പരിശ്രമിച്ച് സമൂഹത്തിന്‍റെ ആത്മീയവും ധാർമികവുമായ അടിത്തറ ശക്തിപ്പെടുത്തിയാൽ ഒരു പരിധി വരെ ഭാവിയിൽ വൃദ്ധജനങ്ങളുടെ കഷ്ടപ്പാടുകൾ തരണം ചെയ്യാൻ കഴിയുമെന്ന് ജിബി അലക്സ് പറഞ്ഞു.

കൃത്രിമ ബുദ്ധിയുടെ കാലഘട്ടത്തിൽ മനുഷ്യ മഹത്വത്തെ (വയോജനങ്ങളെ) സംരക്ഷിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്‍റെ പരിഗണനയെ പ്രശംസിക്കുന്നതായി ജെനിറ്റ് ഷിനോയ് പറഞ്ഞു.

ബഹ്റിൻ എകെസിസി ഭാരവാഹികളായ ജസ്റ്റിൻ ജോർജ്, ബഹ്റിൻ എകെസിസി ലഹരി വിരുദ്ധ സേന കൺവീനർ ജെൻസൺ ദേവസി, മോൻസി മാത്യു, നർമ്മക്കൂട്ട് കൺവീനർ റോബിൻ കെ. സെബാസ്റ്റ്യൻ, ഷിനോയി പുളിക്കൻ, ലിവിൻ ജിബി, മേയ്മോൾ ചാൾസ്, ജോളി ജോജി, ഗ്രീൻ ക്ലബ് കൺവീനർ റിജു മൂഞ്ഞേലി സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ സുനിൽ തോമസ് റാന്നി, വി.എം.ജോസഫ്, ജയ്സൺ, നോവലിസ്റ്റ് സോണി, പ്രീജി, ഐസക്, ലാലു മണിമലയിൽ എന്നിവർ സംസാരിച്ചു.

ജീവൻ ചാക്കോ സ്വാഗതവും ജിബി അലക്സ് നന്ദി പറഞ്ഞു. ചർച്ചകളിൽ ഉരുത്തിരിഞ്ഞ മഹത്തായ ആശയങ്ങൾ കേരളസർക്കാരിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags : Senior Citizen Department Kerala Mar Reminzios Enginani

Recent News

Corehub Up