x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാത്സിംഗ്ഹാം തീർഥാടനം ശനിയാഴ്ച; സ്വാഗതമോതി സീറോമലബാർ എപ്പാർക്കി

അപ്പച്ചൻ കണ്ണഞ്ചിറ
Published: July 17, 2026 05:27 PM IST | Updated: July 17, 2026 05:27 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

വാത്സിംഗ്ഹാം: ആഗോള തലത്തിൽ മരിയൻ പുണ്യകേന്ദ്രങ്ങളിൽ ഏറെ വിഖ്യാതവും അനുഗ്രഹങ്ങളുടെ പറുദീസയും ഇംഗ്ലണ്ടിലെ നസ്രത്തെന്നും പ്രശസ്തവുമായ വാൽസിംഗ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ കാത്തലിക്ക് സീറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ ആഘോഷിക്കുന്ന പത്താമത് തീർഥാടനം ശനിയാഴ്ച കൊണ്ടാടും.

ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്‍റെ ജനനത്തെ കുറിച്ച്, മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്‍റെ തനി പകർപ്പ് ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തിൽ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രശസ്ത ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമാണ് വാത്സിംഗ്ഹാം.

വാത്സിംഗ്ഹാമിൽ എത്തി പ്രാർഥിക്കുന്നവർക്ക് ഫലസിദ്ധിയും മറുപടിയും ലഭിക്കുമെന്നും പ്രിയപുത്രന്റെ സാന്നിദ്ധ്യം സദാ ഉണ്ടായിരിക്കുമെന്നും പരിശുദ്ധ അമ്മ വാഗ്ദാനം നൽകിയിരുന്നു. ഇവിടെയെത്തി വാത്സിംഗ്ഹാം അമ്മയുടെ മാധ്യസ്ഥം വഴി പ്രാർഥിച്ചു രോഗ ശാന്തി, സന്താന ലബ്ദി അടക്കം നിരവധിയായ ഉദ്ദിഷ്‌ഠ കാര്യങ്ങൾ സാധിച്ചവരുടെ വിശ്വാസ ജീവിത സാക്ഷ്യങ്ങൾ ഏറെയാണ്.

ശനിയാഴ്ച നടക്കുന്ന തീർഥാത്ഥാടനത്തിൽ ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ അധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാർമികത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ വികാരിജനറാളും പ്രോട്ടോ സെഞ്ചുലോസും സഭാ പണ്ഡിതനുമായ റവ. ഡോ. ആന്‍റണി ചുണ്ടെലിക്കാട്ട് മരിയൻ സന്ദേശം നൽകും.

ഫാ. ജിനു മുണ്ടുനടക്കലിന്‍റെ അജപാലന നേതൃത്വത്തിൽ, കേംബ്രിഡ്ജ് റീജിയണിലെ സീറോമലബാര്‍ വിശ്വാസ സമൂഹം, തീർഥാടകർക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ ക്രമീകരിച്ച്‌ അലങ്കാരങ്ങളും തിരുന്നാൾ ഒരുക്കങ്ങളുംപൂർത്തിയാക്കി മാതൃഭക്ത ജനസാഗരത്തെ വരവേൽക്കുവാൻ സജ്ജമായിരിക്കുകയാണ്.

തീർഥാടനത്തിന്‍റെ വിജയത്തിനായി ഭവനങ്ങൾ കേന്ദ്രീകരിച്ച് മധ്യസ്ഥ പ്രാർഥനകൾ നടത്തിവരുന്ന കേംബ്രിഡ്‌ജ് റീജണൽ സീറോമലബാർ സമൂഹമാണ് തീർഥാടനത്തിന് ആതിഥേയത്വം വഹിക്കുന്നത്.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ എല്ലാ മിഷനുകളിൽ നിന്നും തന്നെ തിരുന്നാൾ ഏറ്റെടുത്തു നടത്തുന്നതിനായി പ്രസുദേന്തിമാരായി ചേരുവാൻ രൂപത അവസരം ഒരുക്കിയിരുന്നു. പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർക്കായുള്ള അവസരം നീട്ടി നൽകിയിട്ടുണ്ട്.

https://forms.office.com/e/5CmTvcW6p7

വാത്സിംഗ്ഹാം അധികൃതർ നല്കിയ ഗതാഗത നിയന്ത്രണങ്ങളും റൂട്ടു മാപ്പുകളും മനസിലാക്കി വോളണ്ടിയേഴ്‌സ് നൽകുന്ന നിർദേശങ്ങളും ട്രാഫിക് സൈൻ ബോർഡുകളും പാലിച്ചാവണം തീർഥാടന ദേവാലയത്തിലേക്ക് എത്തേണ്ടതും തീർഥാടനത്തിൽ പങ്കെടുക്കേണ്ടതും എന്ന് തീർഥാടന കമ്മിറ്റി അറിയിച്ചു.

തീർഥാടകർക്കായി വിഭവ സമൃദ്ധമായ ചൂടുള്ള നാടൻ ഭക്ഷണങ്ങൾ മിതമായ നിരക്കിൽ വിതരണം ചെയ്യുന്നതിനായി മലയാളി കാറ്ററേഴ്‌സിന്‍റെ സ്റ്റാളുകൾ സജ്ജീകരിക്കുന്നുണ്ട്. ഗ്രൂപ്പുകളായി വരുന്നവർക്ക് മുൻകൂറായി ഭക്ഷണം ഓർഡർ ചെയ്യുവാൻ 07869212935, 07720614876 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

മരിയ പ്രഘോഷണ പ്രാർത്ഥനകൾ ഉരുവിട്ട് വാൽസിങ്ങാം തീർത്ഥാടനത്തിനായി ഒരുങ്ങി 'ഹോളി മൈൽ' നഗ്ന പാദരായി നടക്കാനായി സ്ലിപ്പർ അഴിച്ചു വെക്കുന്ന ഇടമായ 'സ്ലിപ്പർ ചാപ്പൽ' ആണ് ഇന്ന് കത്തോലിക്കാ സഭയുടെ തീർത്ഥാടന കേന്ദ്രം.

രാവിലെ ഒമ്പതരയ്ക്ക് സപ്രാ, ആരാധന തുടർന്ന് പത്തേകാലിന് റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ട് നൽകുന്ന മരിയൻ സന്ദേശവും, പതിനൊന്നരക്ക് തിരുന്നാൾ കൊടിയേറ്റവും നടക്കും. ഇടവേളയിൽ ഭക്ഷണത്തിനും, അടിമവെക്കലിനുമുള്ള സമയമാണ്.

12ന് നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം, 12.30 നു മാതൃഭക്തി പ്രഘോഷണ നിറവിൽ തീർഥാടന പ്രദക്ഷിണം നടക്കും. ഓരോ മിഷനുകളും തങ്ങൾക്ക് അനുവദിച്ചിട്ടുള്ള സ്പേസിൽ അണിനിരന്ന് "പിൽഗ്രിമേജ് സ്പിരിച്വൽ മിനിസ്ട്രി' ചൊല്ലിത്തരുന്ന പ്രാർത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് ഭയ ഭക്തി ബഹുമാനത്തോടെ പങ്കെടുക്കേണ്ടതാണ്.

ഉച്ചക്ക് ഒന്നേമുക്കാലിന് ഗ്രേറ്റ് ബ്രിട്ടൻ കാത്തലിക്ക് സീറോമലബാർ എപ്പാർക്കിയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്‍റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ പരിശുദ്ധ തിരുന്നാൾ കുർബാന അർപ്പിക്കും. മുന്നേമുക്കാലിന് നന്ദി പ്രകാശനത്തോടെ തീർഥാടന തിരുന്നാൾ സമാപിക്കും.

വാത്സിംഗ്ഹാം പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്‍റെ പരിപാവനതയും ശാന്തതയും ഭക്തിപാരമ്യവും അങ്ങേയറ്റം കാത്തുപരിപാലിക്കുവാൻ ഏവരും ശ്രദ്ധിക്കണമെന്ന് കമ്മിറ്റി അഭ്യർഥിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിലെ സീറോമലബാർ തനയരായ ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂർവം നടത്തപ്പെടുന്ന ഈ മഹാ മരിയൻ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളർച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

തീർഥാടനത്തിന്‍റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

9:30 എഎം - സപ്രാ, ആരാധന
10:15 എഎം - മരിയൻ പ്രഭാഷണം - റവ. ഡോ. ആന്‍റണി ചുണ്ടെലിക്കാട്ട് (പ്രോട്ടോ സിഞ്ചെല്ലൂസ്‌)
11 എഎം -കൊടിയേറ്റ്
12 പിഎം - പ്രസുദേന്തി വാഴിയ്ക്കൽ .
12:30 പിഎം - ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം.
13:45 പിഎം - ആഘോഷമായ തിരുന്നാൾ കുർബ്ബാന- മാർ ജോസഫ് സ്രാമ്പിക്കൽ.
15:45 പിഎം - നന്ദി പ്രകാശനം

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാംഗങ്ങൾ ഏവരെയും മാതൃസന്നിധിയിലേക്ക് സസ്നേഹം ക്ഷണിക്കുന്നു.

രജിസ്ട്രേഷൻ: https://forms.office.com/e/5CmTvcW6p7

കൂടുതൽ: അജു - 07869212935, ഐഎഫ്സി -07720614876.

തീർഥാടന കേന്ദ്രത്തിന്‍റെ വിലാസം: Catholic National Shrine of Our Lady Walshingham, Houghton, St. Giles, Norfolk,NR22 6AL.

Tags : Walsingham Pilgrimage SyroMalabar Eparchy Warm Welcome

Recent News

Corehub Up