x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്വാളിഫയര്‍ ഒന്നിൽ ബംഗളൂരു x ഗുജറാത്ത് മത്സരം രാത്രി 7.30ന്


Published: May 26, 2026 01:24 AM IST | Updated: May 26, 2026 01:24 AM IST

ധര്‍മശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്‍റി-20 ക്രിക്കറ്റിന്‍റെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം.

19-ാം സീസണിലെ ക്വാളിഫയര്‍ ഒന്ന് പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും 2022 സീസണ്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും ഇന്നു രാത്രി 7.30നു കൊമ്പുകോര്‍ക്കും. ഇതില്‍ ജയിക്കുന്ന ടീം നേരിട്ട് ഫൈനലില്‍ പ്രവേശിക്കും. പരാജയപ്പെടുന്നവര്‍ക്ക് രണ്ടാം ക്വാളിഫയറിലൂടെ ഫൈനല്‍ ടിക്കറ്റ് നേടാന്‍ രണ്ടാമത് ഒരു അവസരംകൂടി ലഭിക്കും.

രജത് പാട്ടിദാര്‍ നയിക്കുന്ന ബംഗളൂരുവും ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്തും 2026 സീസണില്‍ 18 പോയിന്‍റ് വീതം സ്വന്തമാക്കി. നെറ്റ് റണ്‍ റേറ്റ് മികവില്‍ ബംഗളൂരു ഒന്നാം സ്ഥാനം സ്വന്തമാക്കുകയായിരുന്നു.

ടീം കെട്ടുറപ്പ്

സീസണ്‍ തുടക്കം മുതല്‍ ചാമ്പ്യന്‍മാരുടെ പോരാട്ടമാണ് ബംഗളൂരു നടത്തിയത്. ആദ്യം പ്ലേ ഓഫില്‍ പ്രവേശനം നേടിയതും ബംഗളൂരുതന്നെ. വിരാട് കോഹ്‌ലി, രജത് പാട്ടിദാര്‍ തുടക്കത്തിലെ ആക്രമണമാണ് കരുത്ത്.

163.82 സ്‌ട്രൈക് റേറ്റില്‍ 557 റണ്‍സ് നേടിയ കോഹ്‌ലിയുടെ ഇന്നിംഗ്‌സ് നിര്‍ണായകമാകും. 183 പ്രഹരശേഷിയിലാണ് പാട്ടിദാര്‍ അടിച്ചുപറത്തുന്നത്. സ്വന്തമാക്കിയത് 393 റണ്‍സ്. സീസണില്‍ മിന്നും ഫോമിലുള്ള ദേവദത്ത് പടിക്കല്‍ 171.82 സ്‌ട്രൈക് റേറ്റില്‍ 433 റണ്‍സ് നേടി മൂന്നാം നമ്പരില്‍ വിശ്വാസം കാക്കുന്നു. ജിതേഷ് ശര്‍മ, ഫില്‍ സാള്‍ട്ട്, വെങ്കിടേഷ് അയ്യര്‍ തുടങ്ങി വെടിക്കെട്ട് ബാറ്റിംഗ് നിര.

പര്‍പ്പിള്‍ ക്യാപ് പോരാട്ടത്തില്‍ 24 വിക്കറ്റുമായി ഒന്നാമതുള്ള ആര്‍സിബിയുടെ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഫോമിലുള്ളപ്പോള്‍ പവര്‍ പ്ലേയില്‍ ഗുജറാത്ത് വിയര്‍ക്കും. 14 വിക്കറ്റ് വീഴത്തിയ റസിക് ഥാറും നിര്‍ണായകമാകും. ഏത് ബാറ്ററെയും വീഴ്ത്താന്‍ കരുത്തുള്ള ജോഷ് ഹെയ്‌സല്‍വുഡ് ഫോമിലായാല്‍ കൂടുതല്‍ അപകടം വിതയ്ക്കും.

പേസും സ്ഥിരതയും

ഗുജറാത്തിനെ മുന്നില്‍നിന്ന് നയിക്കുന്നത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ തന്നെയാണ്. ഓപ്പണിംഗില്‍ ഗില്‍-സായ് സുദര്‍ശന്‍ സഖ്യം ഗുജറാത്തിന്‍റെ വിശ്വസവും കരുത്തുമാണ്.

ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ 157.92 പ്രഹരശേഷിയില്‍ 638 റണ്‍സുമായി സായ് സുദര്‍ശന്‍ ഒന്നാം സ്ഥാനത്തും ഗില്‍ 161.67 സ്‌ട്രൈക്ക് റേറ്റില്‍ 616 റണ്‍സുമായി രണ്ടാം സ്ഥാനത്തുമാണ്. ഈ സ്ഥിരതയാണ് ഗുജറാത്ത് മുന്നേറ്റത്തിന്‍റെ അടിത്തറ.

ജോസ് ബട്‌ലര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഗ്ലെന്‍ ഫിലിപ്‌സ്, രാഹുല്‍ തെവാട്ടിയ തുടങ്ങിയ വെടിക്കെട്ട് ബാറ്റര്‍മാര്‍ നിരയിലുണ്ട്.

24 വിക്കറ്റുമായി തകര്‍ത്തെറിയുന്ന കഗിസോ റബാഡയ്‌ക്കൊപ്പം 17 വിക്കറ്റുമായി മുഹമ്മദ് സിറാജും 14 വിക്കറ്റുമായി പ്രസിദ്ധ് കൃഷ്ണയും 13 വിക്കറ്റുമായി ജേസണ്‍ ഹോള്‍ഡറും ചേരുമ്പോള്‍ പേസ് നിര അതീവ കരുത്ത് കാട്ടും. 19 വിക്കറ്റുമായി റഷീദ് ഖാന്‍ ബാറ്റര്‍മാരെ കറക്കി വീഴ്ത്തി ഗുജറാത്ത് ബൗളിംഗ് നിരയ്ക്ക് പ്രതീക്ഷയേകുന്നു.

Tags : Bengaluru Gujarat Qualifier IPL T20 Cricket

Recent News

Corehub Up