x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈസ്റ്റ് ബംഗാൾ Vs കേരള ബ്ലാസ്റ്റേഴ്സ് മത്സരം വൈകുന്നേരം അഞ്ചിന്


Published: March 13, 2026 11:31 PM IST | Updated: March 13, 2026 11:31 PM IST

കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2025-26 സീസണിൽ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നിറങ്ങും. തുടർച്ചയായ നാല് തോൽവിയുടെ സമ്മർദത്തിലിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളി ഈസ്റ്റ് ബംഗാളാണ്.

ഐഎസ്എൽ സീസണിൽ ഏറ്റവും മോശം തുടക്കം കുറിച്ച ഡേവിഡ് കാറ്റലയുടെയും ടീമിന്‍റെയും മേൽ ആദ്യ ജയത്തിനായുള്ള സമ്മർദം ശക്തമാണ്.

അതേസമയം, ജയം നേടി മൂന്നാം സ്ഥാനം ഉറപ്പിക്കാനിറങ്ങുന്ന ഈസ്റ്റ് ബംഗാളിനെ വീഴ്ത്തണമെങ്കിൽ മഞ്ഞപ്പട ആവനാഴിയിലെ അവസാന ആയുധവും പുറത്തെടുക്കേണ്ടി വരും. കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വൈകുന്നേരം അഞ്ചിനാണ് മത്സരം.

സമ്മർദപ്പട

നാല് മത്സരങ്ങളിൽ മഞ്ഞപ്പട തുടർ തോൽവി ഏറ്റുവാങ്ങി. ഇതുവരെ അക്കൗണ്ട് തുറക്കാനാവാതെ പട്ടികയിൽ അവസാന സ്ഥാനം. അവസാന പരാജയം ചെന്നൈയ്ൻ എഫ്സിക്കെതിരേ 1-0ന് തോറ്റു. ലക്ഷ്യം കാണാൻ സാധിക്കാത്ത ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റ നിര ഉണരേണ്ടതുണ്ട്. നാല് മത്സരങ്ങളിൽ ഒരു ഗോൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാനായത്.

എതിരാളികൾ നിഷ്പ്രയാസം മിഡ്-ബ്ലോക്കിനെ മറികടക്കുന്നത് വലിയ വീഴ്ചയാണ്. ആക്രമണാത്മക മുന്നേറ്റം നടത്താൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുന്നില്ല. മിഡ്ഫീൽഡും സ്ട്രൈക്കേഴ്സും തമ്മിലുള്ള ഏകോപനമില്ലായ്മ പ്രകടം. ഏക ആശ്വാസം വിക്ടർ ബെർട്ടോമിയുടെ പോരാട്ടവീര്യമാണ്. എന്നാൽ, അവസരങ്ങൾ ഗോളാക്കി മാറ്റാൻ അദ്ദേഹത്തിന് പിന്തുണ ലഭിക്കുന്നില്ല.

സ്കോട്ടിഷ് താരം ജയ് ക്വിറ്റോംഗോ, മാറ്റിയാസ് ഹെർണാണ്ടസ്, വിക്ടർ ബെർത്തോമിയു എന്നിവർ പരിക്കിന്‍റെ പിടിയിലാണ്.

മൂന്നാമതാകാൻ

അതേസമയം, സീസണിൽ നാല് മത്സരത്തിൽനിന്ന് ഏഴ് പോയിന്‍റ് ഈസ്റ്റ് ബംഗാളിനുണ്ട്. നിലവിൽ അഞ്ചാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ. ഇന്നു ജയിച്ചാൽ 10 പോയിന്‍റുമായി മൂന്നാം സ്ഥാനത്ത് എത്താം. ആദ്യ രണ്ട് മത്സരങ്ങളിൽ ജയം നേടിയ ടീം പക്ഷെ മൂന്നാം മത്സരത്തിൽ ജംഷഡ്പുർ എഫ്സിക്ക് മുന്നിൽ വീണു. നാലാം മത്സരത്തിൽ എഫ്സി ഗോവയോട് സമനിലയും വഴങ്ങി.

യൂസഫ് എസെജാരി ഇതുവരെ നാല് ഗോളുകൾ നേടി. എഡ്മണ്ട് ലാൽറിൻഡിക്കയുടെ മികച്ച പിന്തുണ ഫിനിഷിംഗ് എളുപ്പമാക്കും. സോൾ ക്രെസ്പോയും മിഗ്വൽ ഫിഗ്യൂറയും ചേർന്ന് കളിയുടെ ഗതി നിർണയിക്കും.ഫിഗ്യൂറ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നടത്തി ഫോമിലാണ്.

കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും ഇതുവരെ 12 തവണ ഏറ്റുമുട്ടി. ആറ് ജയം ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയപ്പോൾ ബ്ലാസ്റ്റേഴ്സ് മൂന്ന് ജയമാണ് നേടിയത്. മൂന്ന് എണ്ണം സമനിലയിൽ കലാശിച്ചു.

Tags : East Bengal Kerala Blasters ISL Football

Recent News

Corehub Up