ജക്കാർത്ത: ലോക ഒന്നാം നന്പറിനു മുന്നിൽ പി.വി. സിന്ധുവിന് വീണ്ടും കാലിടറി. ഇന്തോനേഷ്യൻ ഓപ്പണ്‍ രണ്ടാം റൗണ്ടിൽ ദക്ഷിണ കൊറിയയുടെ ആൻ സി യുംഗ് ഇന്ത്യൻ താരത്തെ വീഴ്ത്തി.
നേരിട്ടുള്ള ഗെയിമിനായിരുന്നു തോൽവി. സ്കോർ: 21-17, 21-15. സിന്ധുവുമായി 10 തവണ നേർക്കുനേർ വന്നപ്പോഴും കൊറിയൻ താരത്തിനായിരുന്നു വിജയം.
പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ യുവതാരം ആയുഷ് ഷെട്ടിയും പുറത്തായി.
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ എം.ആർ. അർജുൻ- ഹരിഹരൻ സഖ്യം ക്വാർട്ടർ ഫൈനലിൽ കടന്നു. മലേഷ്യന്‍ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്കോർ: 16-21, 21-15, 21-19.
Tags : P.V. Sindhu loses Indonesian Open