തിരുവനന്തപുരം: ഭരണമൊഴിയുന്പോൾ ട്രഷറിയിൽ 6,000 കോടി രൂപ മിച്ചമുണ്ടായിരുന്നു എന്ന മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വാദം പൊള്ളയെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
കേന്ദ്ര ഗ്രാന്റ് ഉൾപ്പെടെയുള്ള തുകകൾ വന്ന ദിവസത്തെ കണക്കാണിത്. മേയ് 26 ആയപ്പോൾ ഇത് 2,211.93 കോടിയായി കുറഞ്ഞു. ബാധ്യതകൾ കൊടുത്തു തീർക്കാതെ തുക പിടിച്ചു വച്ച് ട്രഷറിയിൽ ബാലൻസ് ഉണ്ടായിരുന്നു എന്നു വാദിക്കുന്നതിൽ എന്തു കഴന്പാണുള്ളതെന്നു സതീശൻ ചോദിച്ചു.
കൈയിൽ പണമുണ്ടായിരുന്നു എങ്കിൽ തദ്ദേശസ്ഥാപനങ്ങളുടെ മൂന്നാം ഗഡു എന്തുകൊണ്ടു കൊടുത്തില്ല, പട്ടികജാതി കുട്ടികൾക്ക് 377 കോടി രൂപ കൊടുക്കാനുണ്ട്. മെഡിക്കൽ സർവീസസ് കോർപറേഷനു 476 കോടി രൂപ കൊടുക്കാനുണ്ട്.
കഴിഞ്ഞ രണ്ടു സാന്പത്തിക വർഷം ട്രഷറികളിലെ പ്രതിമാസ ബാലൻസ് മിക്ക മാസങ്ങളിലും നെഗറ്റീവ് ആയിരുന്നു എന്നു ധവളപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. 2024-25 വർഷം 125 ദിവസം വേയ്സ് ആൻഡ് മീൻസ് അഡ്വാൻസ് എടുത്തു. 2025-26 ൽ 262 ദിവസവും. ഈ രണ്ടു വർഷങ്ങളിലും യഥാക്രമം 67 ദിവസവും 84 ദിവസവും ട്രഷറി ഓവർഡ്രാഫ്റ്റിലായിരുന്നു.
Tags : VD Satheesan treasury false