x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കു രണ്ടാം ജയം


Published: April 19, 2026 01:15 AM IST | Updated: April 19, 2026 01:15 AM IST

കൊച്ചി: നാട്ടരങ്ങുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കു 2025-26 സീസണ്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ രണ്ടാം ജയം. ഹോം ഗ്രൗണ്ടായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 2-0ന് ജംഷഡ്പുര്‍ എഫ്‌സിയെ കീഴടക്കി.

ലീഗ് പോയിന്‍റ് ടേബിളില്‍ തങ്ങളേക്കാള്‍ മുന്നിലുള്ള ജംഷഡ്പുര്‍ എഫ്‌സിയെയാണ് മലയാളി താരങ്ങളായ നിഹാല്‍ സുധീഷ്, വിബിന്‍ മോഹനന്‍ എന്നിവരുടെ ഗോളുകളിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നിഷ്പ്രഭമാക്കിയത്. ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ ഹോം ജയമാണ്.

ആദ്യപകുതിയില്‍ ലീഡ്

തുടക്കം മുതല്‍ തന്നെ പന്തിനുമേല്‍ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്ത ബ്ലാസ്റ്റേഴ്സ് 12-ാം മിനിറ്റില്‍ ലീഡ് സ്വന്തമാക്കി. കെവിന്‍ യോക്ക് നല്‍കിയ മനോഹരമായ ത്രൂ ബോള്‍ സ്വീകരിച്ച ബെനാരിഫ് ബോക്‌സിനുള്ളിലേക്ക് പാസ് നല്‍കി. കൃത്യമായി തലവച്ച നിഹാല്‍ സുധീഷ് പന്ത് വലയിലാക്കി. പരിക്കേറ്റ കരീം ബെനാരിഫിന് പകരം 27-ാം മിനിറ്റില്‍ വിബിന്‍ മോഹനന്‍ കളത്തില്‍.

ബ്ലാസ്റ്റേഴ്‌സിന്‍റെ ആക്രമണത്തിന് ഈ സബ്സ്റ്റിറ്റ്യൂഷന്‍ കരുത്തായി. 36-ാം മിനിറ്റില്‍ വിബിന്‍ ജംഷഡ്പുര്‍ എഫ്‌സിയുടെ വല കുലുക്കി. വലതുവശത്തുനിന്നും ഫ്രാഞ്ചുവും നിഹാലും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ ബോക്‌സിനുള്ളിലേക്ക് ക്രോസ്. വിബിന്‍റെ ഹെഡര്‍ ലക്ഷ്യം തെറ്റിയില്ല. 2-0ന്‍റെ ലീഡുമായി ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതി അവസാനിപ്പിച്ചു.

ആഷ്‌ലി ആശാന്‍

രണ്ടാം പകുതിയില്‍ തിരിച്ചടിക്കാനായി ജംഷഡ്പുര്‍ ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധവും ഗോള്‍ കീപ്പര്‍ അര്‍ഷ് ഷെയ്ഖും അനങ്ങിയില്ല. 84-ാം മിനിറ്റില്‍ എസെ ചുവപ്പ് കാര്‍ഡ് കണ്ടതോടെ ജംഷഡ്പുരിന്‍റെ അംഗബലം പത്തിലേക്കു ചുരുങ്ങി.

ഇംഗ്ലീഷ് കോച്ച് ആഷ്ലി വെസ്റ്റ് വുഡിനു കീഴില്‍ നാലു മത്സരത്തിനിടെ രണ്ട് ജയവും ഒരു സമനിലയും നേടാന്‍ ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കു സാധിച്ചെന്നതും ശ്രദ്ധേയം. 10 മത്സരങ്ങളില്‍നിന്ന് എട്ട് പോയിന്‍റുമായി 11-ാം സ്ഥാനത്തേക്കും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഉയര്‍ന്നു. 23ന് ഒഡീഷ എഫ്‌സിക്ക് എതിരേ കൊച്ചിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ അടുത്ത മത്സരം.

Tags : Kerala Blasters ISL Football

Recent News

Corehub Up