x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പത്തു വീടിന്‍റെ വലിപ്പം, 95 ആനകളുടെ ഭാരം, വേഗം മണിക്കൂറിൽ 900 കിലോമീറ്റർ

ജേക്കബ് കെ. ഫിലിപ്
Published: June 28, 2026 05:31 AM IST | Updated: June 28, 2026 05:31 AM IST

എയർബസ് എ380

മുകളിലുള്ള ചിത്രത്തിൽ കാണുന്നത് ഒരു കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ ഒരാൾ നിൽക്കുന്ന പടമല്ല, വടക്കൻ വെയിൽസിലെ ബ്രോട്ടണിലുള്ള എയർബസ് വിമാനക്കമ്പനിയുടെ ഹാംഗറിനുള്ളിൽ എയർബസ് എ380 വിമാനത്തിന്‍റെ ചിറകിനു മുകളിൽ കയറിനിൽക്കുന്ന വർക്ക്ഷോപ്പ് ജീവനക്കാരനാണ്. ചിറകുകളിൽ പൊട്ടൽ കണ്ടെത്തിയതിനെ തുടർന്ന് എ380 വിമാനങ്ങളിൽ പതിനാറെണ്ണത്തിൽ വിശദമായ പരിശോധന നടത്തുന്നു എന്ന വാർത്തകൾക്കൊപ്പം വന്ന ഈ പടം, ലോകത്തേറ്റവും വലിയ യാത്രാവിമാനമായ എയർബസ് എ380 എന്ന വ്യോമയാന ഭീമന്‍റെ അമ്പരിപ്പിക്കുന്ന വലിപ്പം ഓർമപ്പെടുത്തുന്നതാണ്.

72.7 മീറ്റർ (238 അടി) നീളം, ചിറകറ്റം മുതൾ ചിറകറ്റം വരെ 79.8മീറ്റർ (262 അടി) വീതി, വാലറ്റം വരെ 24.1മീറ്റർ (79 അടി) ഉയരം എന്നീ അളവുകൾ കേൾക്കുമ്പോൾ ഈ വിമാനത്തിന് എട്ടു നിലക്കെട്ടിടത്തിന്‍റെ പൊക്കമുണ്ടെന്നും, പതിനാറ് കാറുകൾ ഒന്നിനു പിന്നാലെ ഒന്നായി പാർക്കു ചെയ്തിടുന്ന അത്ര നീളമുണ്ടെന്നും, സാധാരണ മട്ടിലുള്ള ഒൻപതു വീടുകൾ ചേർത്തു വച്ച വീതിയുണ്ടെന്നും പെട്ടെന്ന് വിചാരിക്കുകയില്ല.

5,920 ചതുരശ്ര അടിയാണ് വിമാനത്തിന്‍റെ കാബിനുകളുടെ തറവിസ്തീർണം. രണ്ടു കിടപ്പുമുറികൾ വീതമുള്ള പത്തു വീടുകളുടെ മൊത്തം തറവിസ്തീർണം ചേരുന്നത്രയും എന്നു പറയാം. രണ്ടു നിലകളിലായുള്ള പാസഞ്ചർ ഡെക്കുകൾ ഒന്നിച്ചു ചേർത്താൽ ചെറിയൊരു സൂപ്പർ മാർക്കറ്റിന്‍റെ വലിപ്പമുണ്ടാകും എന്നും പറയാം. മൊത്തം ഇക്കണോമി സീറ്റുകളാണെങ്കിൽ, 853 യാത്രക്കാരെ ഒറ്റയടിക്ക് കൊണ്ടുപോകാൻ കഴിയുന്നതിനു കാരണം ഈ വലിപ്പമാണ്.

വർക്ക്ഷോപ്പിൽ നന്നാക്കിക്കൊണ്ടിരിക്കുന്ന ആ ചിറക് ഒരു കെട്ടിടം പോലെ തോന്നിയതിന്‍റെ കാരണം വിമാനശരീരത്തോടു ചേരുന്ന ഭാഗത്തെ കനം തന്നെയാണ്- മൂന്നു മീറ്റർ, അഥവാ പത്തടി. ഒരുനില കെട്ടിടത്തിന്‍റെ പൊക്കം. രണ്ടു വശങ്ങളിലേക്ക് പോകുന്തോറും കുറഞ്ഞുവരുന്ന ഈ കനം, ചിറകറ്റമാകുമ്പോൾ 40 സെന്‍റിമീറ്ററാകും.

ഓരോ ചിറകിന്‍റെയും നീളം 39.9 മീറ്ററാണ് (131 അടി). വിമാനത്തോടു ചേരുന്ന ഭാഗത്തെ വീതി 15 (49 അടി) മീറ്ററും, അറ്റത്തെ വീതി രണ്ടര മീറ്ററും (എട്ടടി). മൊത്തം 3,20,000 ലിറ്റർ ഇന്ധനമാണ് ഒരു എ380 വിമാനത്തിന് പരമാവധി വഹിക്കാവുന്നത്. ഇതു മൊത്തം ശേഖരിക്കുന്നത് വിമാനത്തിന്‍റെ ചിറകുകൾക്കുള്ളിലെ അറകളിലാണ്. ഒരു ചിറകിനുള്ളിൽ 1,60,000 ലിറ്റർ എന്നർഥം. പത്തടി നീളവും പത്തടി വീതിയുമുള്ള ഒരു ടാങ്കിൽ ഇത്രയും ഇന്ധനം നിറയ്ക്കണമെങ്കിൽ ആ ടാങ്കിന് എത്ര പൊക്കം വേണ്ടിവരും എന്നറിയാമോ? 17.8 മീറ്റർ, അഥവാ 58.3 അടി. ഒരു ആറുനിലക്കെട്ടിടത്തിന്‍റെ പൊക്കം.

ഇത്രയും ഇന്ധനത്തിന്‍റെ ഭാരം 2,48,269 ടൺ വരും. 170 ഇടത്തരം കാറുകളുടെ, അല്ലെങ്കിൽ 42 ആനകളുടെ, അതുമല്ലെങ്കിൽ, നിറയെ യാത്രക്കാർ കയറിയ 18 ബസുകളുടെ ഭാരം എന്നു പറയാം. ഒരു വിമാന ഉദാഹരണം തന്നെ പറഞ്ഞാൽ, കേരളത്തിൽനിന്ന് സാധാരണ ഗൾഫിലേക്ക് സർവീസ് നടത്തുന്ന ഇനം മൂന്ന് ബോയിംഗ് 737-800 വിമാനങ്ങളുടെ ഭാരം! നിറയെ ഇന്ധനവും യാത്രക്കാരുമായി പറന്നുയരുന്ന ഒരു ബോയിംഗ് 737 വിമാനത്തിന്‍റെ ഭാരം 79 ടണ്ണാണ്.

ഇത്രയും ഭാരം ഫുൾടാങ്ക് ഇന്ധനത്തിനു മാത്രമുള്ള ഈ വിമാനം പറന്നുയരുമ്പോഴുള്ള മൊത്തം ഭാരമോ? 575 ടൺ. 95 ആനകളുടെ, 380 കാറുകളുടെ, യാത്രക്കാർ നിറഞ്ഞ 41 ബസുകളുടെ ഭാരം എന്നൊക്കെ താരതമ്യപ്പെടുത്താം.

നേരത്തേ പറഞ്ഞ 2,48,269 ടൺ ഇന്ധനം എരിച്ചു തീർക്കുന്ന നാല് എൻജിനുകൾ ഓരോന്നിന്‍റെയും ഭാരം 6.7 ടൺ വീതമാണ്. വ്യാസം 2.95 മീറ്റർ. നീളം 4.44.5മീറ്റർ (പതിനഞ്ച് അടിയോളം). ഒരു ഒറ്റനിലക്കെട്ടിടം അപ്പാടെ ഉള്ളിൽ കയറ്റിവയ്ക്കാവുന്നത്ര വലിപ്പം. ഇടത്തരം വിമാനമായ ബോയിംഗ് 737-800 ന്‍റെ കാബിൻ വ്യാസം 3.76 മീറ്റർ മാത്രമേയുള്ളു എന്നോർക്കുക. ഇതിനേക്കാൾ 32 ഇഞ്ച് കുറവു മാത്രമേയുള്ളു, എ380 എൻജിൻ വ്യാസം.

വിമാനത്താവളത്തിൽ നിൽക്കുമ്പോൾ, അല്ലെങ്കിൽ ഓടുമ്പോൾ, വിമാനത്തിന്‍റെ ഈ വമ്പൻ ഭാരമത്രയും താങ്ങിനിർത്തുന്നത് 22 വമ്പൻ വീലുകളാണ്- മുന്നിൽ രണ്ടും പിന്നിൽ 20ഉം. പിന്നിലെ മെയിൻ ലാൻഡിംഗ് ഗിയറിലുള്ള ഓരോ വീലിന്‍റെയും വ്യാസം 1.4 മീറ്ററാണ്. ടയറിന്‍റെ കനം 53 സെന്‍റിമീറ്റർ. ഓരോ ടയറിന്‍റെയും ഭാരം 120- 140 കിലോഗ്രാം. ടയറും വീലും ബ്രേക്ക് അസംബ്ലിയും ചേർന്ന ഭാരം 320- 400 കിലോഗ്രാം. മുൻവശത്തെ രണ്ടു വീലുകൾ ഓരോന്നിന്‍റെയും മൊത്തം ഭാരം 150- 200കിലോഗ്രാമാണ്. ടയറിനു മാത്രം 70- 90കിലോഗ്രാം. വ്യാസം 1.27മീറ്റർ. ഈ ഭാരമെല്ലാമായി പറക്കുന്ന വേഗമോ? സാധാരണ വേഗം മണിക്കൂറിൽ 903 കിലോമീറ്റർ. പരമാവധി മണിക്കൂറിൽ 945 കിലോമീറ്റർ.

Tags : flight plane airbus a380

Recent News

Corehub Up