Sports
അഹമ്മദാബാദ്: ഐപിഎൽ കലാശപ്പോരിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ബൗളിംഗ് തെരഞ്ഞെടുത്തു. രാത്രി 7.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍ പോരാട്ടം.
ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിംഗ് ഇലവൻ): സായ് സുദർശൻ, ശുഭ്മാൻ ഗിൽ, ജോസ് ബട്ട്ലർ, വാഷിംഗ്ടൺ സുന്ദർ, രാഹുൽ തെവാട്ടിയ, നിഷാന്ത് സിന്ധു, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ, അർഷാദ് ഖാൻ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (പ്ലേയിംഗ് ഇലവൻ): വിരാട് കോഹ്ലി, ദേവദത്ത് പടിക്കൽ, രജത് പടിദാർ(സി), ജിതേഷ് ശർമ, ടിം ഡേവിഡ്, ക്രുണാൽ പാണ്ഡ്യ, റൊമാരിയോ ഷെപ്പേർഡ്, ഭൂവനേശ്വർ കുമാർ, ജേക്കബ് ഡഫി, ജോഷ് ഹാസിൽവുഡ്, റാസിഖ് സലാം ദാർ.
◄ ഫൈനലിലേക്കുള്ള വഴി
2026 സീസണിലെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ രണ്ട് ടീമുകളാണ് കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നതെന്നത് പ്രവചനാതീതമാക്കും. ലീഗ് ടേബിളില്‍ 14 മത്സരങ്ങളില്‍നിന്ന് 18 പോയിന്റ് വീതമാണ് ബംഗളൂരുവും ഗുജറാത്തും നേടിയത്. നെറ്റ് റണ്‍ റേറ്റിന്റെ വ്യത്യാസത്തില്‍ ബംഗളൂരു ഒന്നാം സ്ഥാനത്തും ഗുജറാത്ത് രണ്ടാമതുമായി. റണ്‍റേറ്റിലും നേരിയ വ്യത്യാസമാണുള്ളത്. ബംഗളൂരുവിന്റെ നെറ്റ് റണ്‍ റേറ്റ് +0.783ഉം ഗുജറാത്തിന്റേത് +0.695ഉം.
ക്വാളിഫയര്‍ ഒന്നില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു 92 റണ്‍സിന് ഗുജറാത്ത് ടൈറ്റന്‍സിനെ കീഴടക്കിയാണ് ഫൈനലില്‍ പ്രവേശിച്ചത്. രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന് റോയല്‍സിനെ ഏഴ് വിക്കറ്റ് കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സും ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കി.
◄ നേര്‍ക്കുനേര്‍
2026 സീസണില്‍ ഇരുടീമും മൂന്നു തവണ ഏറ്റുമുട്ടി. അതില്‍ രണ്ടു ജയം ആര്‍സിബിക്ക് ആയിരുന്നു. ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍വച്ചു നടന്ന ആദ്യമത്സരത്തില്‍ ആര്‍സിബി അഞ്ച് വിക്കറ്റ് ജയം നേടി. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അരങ്ങേറിയ രണ്ടാം മത്സരത്തില്‍ ജിടി നാല് വിക്കറ്റിനു വെന്നിക്കൊടി പാറിച്ചു. ഇരുടീമും തമ്മിലുള്ള ക്വാളിഫയര്‍ ഒന്ന് പോരാട്ടം ധര്‍മശാലയിലായിരുന്നു.
◄ ബൗളിംഗ് x ബാറ്റിംഗ്
സീസണിലെ റണ്‍വേട്ടയില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ള ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും (722 റണ്‍സ്) സായ് സുദര്‍ശനുമാണ് (710) ഗുജറാത്തിന്റെ ഓപ്പണര്‍മാര്‍. പിന്നാലെ എത്തുന്ന ജോസ് ബട്ലര് (510), വാഷിംഗ്ടണ്‍ സുന്ദര്‍ (327) എന്നിവരും ജിടിയുടെ ബാറ്റിംഗ് കരുത്താണ്. ഈ സീസണിലെ വിക്കറ്റ് വേട്ടയില്‍ രണ്ടാമതുള്ള ആര്‍സിബിയുടെ ഭുവനേശ്വര്‍ കുമാറാണ് (26 വിക്കറ്റ്) ഗുജറാത്തിന്റെ ബാറ്റിംഗ് നിരയുടെ ബലം അളക്കുന്നത്. ഒപ്പം റാഷിഖ് സലാം (16), ക്രുണാല്‍ പാണ്ഡ്യ (13), ഹെയ്സല്‍ വുഡ് (13) എന്നിവരുമുണ്ട്.
19-ാം സീസണിലെ റണ്‍ വേട്ടക്കാരില്‍ അഞ്ചാമതുള്ള വിരാട് കോഹ്ലിയാണ് (600 റണ്‍സ്) ആര്‍സിബിയുടെ ബാറ്റിംഗ് പോരാട്ടം നയിക്കുന്നത്. ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ (486), ദേവ്ദത്ത് പടിക്കല്‍ (463) എന്നിവരും ബാറ്റിംഗ് പോരാട്ടം നയിക്കും.
സീസണ് വിക്കറ്റ് വേട്ടയില്‍ ഒന്നാമതുള്ള കഗിസൊ റബാഡയ്ക്കാണ് (28 വിക്കറ്റ്) ജിടിയുടെ ബൗളിംഗ് ആക്രമണ ചുമതല. റഷീദ് ഖാന് (19), മുഹമ്മദ് സിറാജ് (18), ജേസണ്‍ ഹോള്‍ഡര്‍ (17), പ്രസിദ്ധ് കൃഷ്ണ (16) എന്നിവരും റബാഡയ്ക്കൊപ്പമുണ്ട്.
Sports
അഹമ്മദാബാദ്: മാര്‍ച്ച് 28ന് ആരംഭിച്ച ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ ക്ലൈമാക്സ് ഫൈറ്റ് ഇന്ന്. 10 ടീമുകള്‍ തുടങ്ങിയ പോരാട്ടം രണ്ടു ടീമുകള്‍ തല്ലിത്തീര്‍ക്കുന്ന ഫൈനലില്‍ എത്തിനില്‍ക്കുന്നു.
19-ാം സീസണ് ഐപിഎല്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും മുന്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും ഇന്നു കൊമ്പുകോര്‍ക്കും. ഏറും തല്ലുമായുള്ള ബലപ്രയോഗത്തില്‍ ഒരു ടീം കപ്പില്‍ ചുംബിക്കും. രാത്രി 7.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍ ഡാന്‍സ്.
◄ ഫൈനലിലേക്കുള്ള വഴി
2026 സീസണിലെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ രണ്ട് ടീമുകളാണ് കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നതെന്നത് പ്രവചനാതീതമാക്കും. ലീഗ് ടേബിളില്‍ 14 മത്സരങ്ങളില്‍നിന്ന് 18 പോയിന്റ് വീതമാണ് ബംഗളൂരുവും ഗുജറാത്തും നേടിയത്. നെറ്റ് റണ്‍ റേറ്റിന്റെ വ്യത്യാസത്തില്‍ ബംഗളൂരു ഒന്നാം സ്ഥാനത്തും ഗുജറാത്ത് രണ്ടാമതുമായി. റണ്‍റേറ്റിലും നേരിയ വ്യത്യാസമാണുള്ളത്. ബംഗളൂരുവിന്റെ നെറ്റ് റണ്‍ റേറ്റ് +0.783ഉം ഗുജറാത്തിന്റേത് +0.695ഉം.
ക്വാളിഫയര്‍ ഒന്നില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു 92 റണ്‍സിന് ഗുജറാത്ത് ടൈറ്റന്‍സിനെ കീഴടക്കിയാണ് ഫൈനലില്‍ പ്രവേശിച്ചത്. രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന് റോയല്‍സിനെ ഏഴ് വിക്കറ്റ് കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സും ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കി.
◄ നേര്‍ക്കുനേര്‍
2026 സീസണില്‍ ഇരുടീമും മൂന്നു തവണ ഏറ്റുമുട്ടി. അതില്‍ രണ്ടു ജയം ആര്‍സിബിക്ക് ആയിരുന്നു. ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍വച്ചു നടന്ന ആദ്യമത്സരത്തില്‍ ആര്‍സിബി അഞ്ച് വിക്കറ്റ് ജയം നേടി. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അരങ്ങേറിയ രണ്ടാം മത്സരത്തില്‍ ജിടി നാല് വിക്കറ്റിനു വെന്നിക്കൊടി പാറിച്ചു. ഇരുടീമും തമ്മിലുള്ള ക്വാളിഫയര്‍ ഒന്ന് പോരാട്ടം ധര്‍മശാലയിലായിരുന്നു.
◄ ബൗളിംഗ് x ബാറ്റിംഗ്
സീസണിലെ റണ്‍വേട്ടയില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ള ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും (722 റണ്‍സ്) സായ് സുദര്‍ശനുമാണ് (710) ഗുജറാത്തിന്റെ ഓപ്പണര്‍മാര്‍. പിന്നാലെ എത്തുന്ന ജോസ് ബട്ലര് (510), വാഷിംഗ്ടണ്‍ സുന്ദര്‍ (327) എന്നിവരും ജിടിയുടെ ബാറ്റിംഗ് കരുത്താണ്. ഈ സീസണിലെ വിക്കറ്റ് വേട്ടയില്‍ രണ്ടാമതുള്ള ആര്‍സിബിയുടെ ഭുവനേശ്വര്‍ കുമാറാണ് (26 വിക്കറ്റ്) ഗുജറാത്തിന്റെ ബാറ്റിംഗ് നിരയുടെ ബലം അളക്കുന്നത്. ഒപ്പം റാഷിഖ് സലാം (16), ക്രുണാല്‍ പാണ്ഡ്യ (13), ഹെയ്സല്‍ വുഡ് (13) എന്നിവരുമുണ്ട്.
19-ാം സീസണിലെ റണ്‍ വേട്ടക്കാരില്‍ അഞ്ചാമതുള്ള വിരാട് കോഹ്ലിയാണ് (600 റണ്‍സ്) ആര്‍സിബിയുടെ ബാറ്റിംഗ് പോരാട്ടം നയിക്കുന്നത്. ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ (486), ദേവ്ദത്ത് പടിക്കല്‍ (463) എന്നിവരും ബാറ്റിംഗ് പോരാട്ടം നയിക്കും.
സീസണ് വിക്കറ്റ് വേട്ടയില്‍ ഒന്നാമതുള്ള കഗിസൊ റബാഡയ്ക്കാണ് (28 വിക്കറ്റ്) ജിടിയുടെ ബൗളിംഗ് ആക്രമണ ചുമതല. റഷീദ് ഖാന് (19), മുഹമ്മദ് സിറാജ് (18), ജേസണ്‍ ഹോള്‍ഡര്‍ (17), പ്രസിദ്ധ് കൃഷ്ണ (16) എന്നിവരും റബാഡയ്ക്കൊപ്പമുണ്ട്.
National
ബംഗളൂരു: ഐപിഎൽ ഫൈനലിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങൾക്ക് ബംഗളൂരുവിൽ വിലക്ക്. ബൈക്ക് റാലികൾ , റോഡ് ഷോ, വൻതോതിൽ ആളുകൾ കൂടുന്ന പരിപാടികൾ എന്നിവ പാടില്ലെന്നാണ് ബംഗളൂരു പോലീസിന്റെ നിർദേശം.
കഴിഞ്ഞ വർഷം ജൂൺ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് പതിനൊന്ന് പേർ മരിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അനിഷ്ട സംഭവങ്ങൾ തടയുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി കടുത്ത നിയന്ത്രണങ്ങളാണ് നഗരത്തിലുടനീളം നടപ്പിലാക്കുന്നത്. ഞായറാഴ്ചയാണ് ഐപിഎൽ ഫൈനൽ മത്സരം നടക്കുന്നത്.
റോഡുകളിലേയ്ക്ക് അഭിമുഖമായി വലിയ എൽഇഡി വാളുകൾ സ്ഥാപിക്കാൻ പാടില്ല. നിലവിലുള്ള വലിയ സ്ക്രീനുകൾ മത്സരം പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പരസ്യമായി പ്രദർശിപ്പിക്കാൻ ഉപയോഗിക്കരുതെന്നും, മാളുകൾ, പബ്ബുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പുറത്ത് വലിയ സ്ക്രീനുകൾ സ്ഥാപിക്കുന്നത് പൂർണമായി നിരോധിച്ചതായും അധികൃതർ വ്യക്തമാക്കി.
നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിനും ഗുജറാത്ത് ടൈറ്റൻസിനും കിരീടത്തിൽ മുത്തമിടാൻ ഇനി ഈ ഒരൊറ്റ മത്സരത്തിന്റെ ദൂരം മാത്രമാണ് ഉള്ളത്. ഞായറാഴ്ച വൈകുന്നേരം ഏഴരയ്ക്ക് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.
Sports
ലക്നോ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് ടീമായ ലക്നോ സൂപ്പര്‍ ജയന്റ്സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്ത് രാജിവച്ചു. ഫ്രാഞ്ചൈസിയാണ് ഇക്കാര്യം അറിയിച്ചത്.
2026 ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ നാല് ജയം മാത്രം നേടി, പോയിന്റ് ടേബളില്‍ അവസാന സ്ഥാനത്തായിരുന്നു ലക്നോ. 2025 ഐപിഎല്‍ ലേലത്തില്‍ 27 കോടി രൂപയ്ക്കാണ് ലക്നോ സൂപ്പര്‍ ജയന്റ്സ് ഋഷഭ് പന്തിനെ സ്വന്തമാക്കിയത്.
കഴിഞ്ഞ രണ്ട് സീസണിലായി 581 റണ്‍സ് മാത്രമേ ഋഷഭ് പന്ത് നേടിയുള്ളൂ, 28 മത്സരം കളിച്ചതില്‍ 10 ജയം മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചത്.
Sports
മുംബൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ സ്മാര്‍ട്ട് സണ്‍ഗ്ലാസ് ബിസിസിഐയുടെ അഴിമതി രഹിത യൂണിറ്റ് നിരോധിച്ചു.
കളിക്കാരുടെയും മാച്ച് ഓഫീഷല്സിന്റെയും ഏരിയയിലാണ് (പിഎംഒഎ) നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇത്തരം സണ്ഗ്ലാസുകളിലൂടെ ഓഡിയോ/വീഡിയോ കാള്‍, സന്ദേശങ്ങള്‍, ലൈവ് സ്ട്രീമിംഗ് അടക്കം ചെയ്യാമെന്നതാണ് നിരോധിക്കാന്‍ കാരണം.
Sports
ന്യൂചണ്ഡീഗഡ്: ഐപിഎൽ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന് റോയല്‍സിനെ ഏഴു വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലില്‍. രാജസ്ഥാൻ ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ മൂന്നു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടന്നു.
സെഞ്ചുറി നേടിയ (104) ഗില്ലും അർധസെഞ്ചുറി നേടിയ സായ് സുദര്‍ശനുമാണ് (58) ഗുജറാത്തിന്റെ ജയം അനായാസമാക്കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഗില്‍-സുദര്ശൻ ഓപ്പണിംഗ് സഖ്യം 12.5 ഓവറില്‍ 168 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്.
ഒന്നാം ക്വാളിഫയറിൽ ആർസിബിക്കെതിരേ പുറത്തായതിനു സമാനമായി ബാറ്റ് കൈയിൽ നിന്ന് തെറിച്ച് വിക്കറ്റിലേക്ക് പതിച്ചാണ് ഈ മത്സരത്തിലും സുദർശൻ പുറത്തായത്. സ്കോര്‍ രാജസ്ഥാന് 214-6, ഗുജറാത്ത് 219-3 (18.3). ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 214 റൺസെടുത്തത്.
ന്യൂചണ്ഡീഗഡിലെ മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തിലെ ബാറ്റിങ്ങിന് ബുദ്ധിമുട്ടേറിയ പിച്ചിൽ വൈഭവ് സൂര്യവംശിയുടെ അർധ സെഞ്ചുറി പ്രകടനമാണ് രാജസ്ഥാൻ ഇന്നിംഗ്സിലെ നട്ടെല്ല്. 47 പന്തുകൾ നേരിട്ട താരം 96 റൺസെടുത്തു പുറത്തായി.
രവീന്ദ്ര ജഡേജ (35 പന്തിൽ 45), ഡോനോവൻ ഫെറേറ (11 പന്തിൽ 38) എന്നിവരുടെ ബാറ്റിംഗ് പ്രകടനവും അവസാന ഓവറുകളിൽ നിർണായകമായി. ഒരു ഭാഗത്ത് വിക്കറ്റുകൾ തുടർച്ചയായി വീണപ്പോഴും വൈഭവ് സൂര്യവംശിയുടെ പോരാട്ടമാണ് രാജസ്ഥാനെ സുരക്ഷിതമായ സ്കോറിലേക്കെത്തിച്ചത്.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവാണ് ഗുജറാത്തിന്റെ എതിരാളികൾ. ഐപിഎല്ലിൽ നിലവിലെ ചാമ്പ്യൻമാരാണ് ബംഗളൂരു.
Sports
ന്യൂ ചണ്ഡീഗഡ്: ഐപിഎൽ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 215 റൺസ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു.
വൈഭവ് സൂര്യവംശിയുടെ അർധ സെഞ്ചറി പ്രകടനമാണ് രാജസ്ഥാൻ ഇന്നിംഗ്സിലെ നട്ടെല്ല്. 47 പന്തുകൾ നേരിട്ട താരം 96 റൺസെടുത്തു പുറത്തായി. ഏഴു സിക്സുകളും എട്ടു ഫോറുകളും ഉൾപ്പെടുന്നതാണ് ഇന്നിംഗ്സ്. രവീന്ദ്ര ജഡേജ (35 പന്തിൽ 45), ഡോനോവൻ ഫെറേറ (11 പന്തിൽ 38) എന്നിവരുടെ പ്രകടനവും നിർണായകമായി.
റാഷിദ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ നാല് സിക്സടക്കം 27 റൺസാണ് ഫെറേറ അടിച്ചെടുത്തത്. അതേസമയം യശസ്വി ജയ്സ്വാൾ (ഒന്ന്), ധ്രുവ് ജുറെൽ (ഏഴ്), ക്യാപ്റ്റൻ റിയാൻ പരാഗ് (11), ദസുൻ ഷനക (മൂന്ന്) എന്നിവർ നിരാശപ്പെടുത്തി. ഗുജറാത്തിനായി റബാദയും ജേസൺ ഹോൾഡറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Sports
ചണ്ഡിഗഡ്: ഇന്നു വീഴുന്നവരുടെ, 2026 ട്വന്റി-20 ക്രിക്കറ്റിലെ പോരാട്ടം തീര്‍ന്നു. അതുകൊണ്ട് വീഴാതിരിക്കാന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും രാജസ്ഥാന് റോയല്‍സും നേര്‍ക്കുനേര്‍. ഇരുടീമും തമ്മിലുള്ള 19-ാം സീസണ് ഐപിഎല്‍ എലിമിനേറ്റര്‍ പോരാട്ടം ന്യൂ ചണ്ഡിഗഡില്‍ രാത്രി 7.30ന് നടക്കും. ജയിക്കുന്ന ടീം ക്വാളിഫയര്‍ രണ്ടിലേക്കുള്ള ടിക്കറ്റ് കരസ്ഥമാക്കും. 29നാണ് ക്വാളിഫയര്‍ രണ്ട് പോരാട്ടം.
സണ്‍ Vs റോയല്‍
2026 സീസണില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഒപ്പം നിന്ന ആത്മവിശ്വാസത്തിലാണ് സണ്‍റൈസേഴ്സ് ഇറങ്ങുന്നത്. യുവ താരം വൈഭവ് സൂര്യവംശിയുടെ ഫോമാണ് രാജസ്ഥാന്റെ തുറുപ്പ് ചീട്ട്. രണ്ടാം ഏറ്റുമുട്ടലില്‍ വൈഭവ് സെഞ്ചുറി കുറിച്ചിരുന്നു. സണ്‍റൈസേഴ്സിന്റെ അഭിഷേക് ശര്‍മ- ട്രാവിസ് ഹെഡ് ഓപ്പണിംഗ് പ്രഹരത്തിന് വൈഭവ്- യശ്വസി ജയ്സ്വാള്‍ സ്ഫോടനമാണ് രാജസ്ഥാന്റെ മറുപടി. സീസണിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡികളുടെ പോരാട്ടം കൂടിയാണ് ഇന്ന് നടക്കുക.
സണ്‍റൈസ്
പാറ്റ് കമ്മിന്‍സ് നയിക്കുന്ന ടീമില്‍ അഭിഷേക് ശര്‍മ- ട്രാവിസ് ഹെഡ് ഓപ്പണിംഗ് വെടിക്കെട്ട്. മിന്നും ഫോമിലുള്ള ഹെന്റിച്ച് ക്ലാസണ് (606 റണ്‍സ്), ഇഷാന് കിഷന്, ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി, ലിയാം ലിവിംഗ്സ്റ്റണ് എന്നിവരാണ് ബാറ്റിംഗിലെ കരുത്ത്. പിടിച്ചുകെട്ടാന്‍ രാജസ്ഥാന് ബൗളിംഗ് നിര കിതച്ചാല്‍ സണ്‍ ഉദയം ഉറപ്പ്. പേര് കേട്ട ബൗളിംഗ് നിരയില്ലെങ്കിലും സണ്‍റൈസേഴ്സ് എതിരാളികളെ വരിഞ്ഞുമുറുക്കന്നതില് വിജയിക്കുന്നുണ്ട്.
റോയല്‍ നിര
റയാന് പരാഗ് നയിക്കുന്ന ടീമില്‍ വൈഭവ്- ജയ്സ്വാള്‍ ഓപ്പണിം വെടിക്കെട്ട് നിര്‍ണായകം. ധ്രുവ് ജുറെല്‍, ഷിമ്രോണ്‍ ഹെറ്റ്മയെര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരിലൂടെ സ്കോറിംഗ് ഉയര്‍ത്തും. ഈ പ്രതീക്ഷയ്ക്കു കോട്ടംതട്ടിയാല്‍ മറികടക്കാന്‍ രാജസ്ഥാന് വിയര്‍ക്കും. 21 വിക്കറ്റുള്ള ജോഫ്ര ആര്‍ച്ചര്‍ മികവ് പുലര്‍ത്തിയാല്‍ മത്സരത്തില്‍ മുന്‍തൂക്കം ഉറപ്പ്.
ബാറ്റിംഗിന് അനകൂലമായ പിച്ചില്‍ 200ന് മുകളില്‍ സ്കോര്‍ പിറക്കാന്‍ സാധ്യത. തുടക്കത്തില്‍ പേസിനെയും പിന്നീട് സ്പിന്നിനെയും തുണയ്ക്കും.
Sports
ധരംശാല: ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. ധരംശാലയിൽ നടക്കുന്ന മത്സരത്തിൽ ജയിക്കുന്ന ടീം ഫൈനലിൽ പ്രവേശിക്കും. തോല്‍ക്കുന്ന ടീമിന് മറ്റൊരു ക്വാളിഫയര്‍ കൂടി കളിക്കാനുള്ള അവസരമുണ്ട്.
ഒരു മാറ്റവുമായിട്ടാണ് ഗുജറാത്ത് ഇറങ്ങുന്നത്. അര്‍ഷദ് ഖാന് പകരം കുല്‍വന്ദ് കെജ്രോളിയ ടീമിലെത്തി. ആര്‍സിബി മാറ്റമൊന്നും വരുത്തിയിട്ടില്ല. വെങ്കടേഷ് അയ്യര്‍, വിരാട് കോഹ്ലിക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. ഐപിഎൽ ഒന്നാം ക്വാളിഫയറിൽ ഇരു ടീമുകളും ഇന്നു നേർക്കുനേർ വരുമ്പോൾ ത്രില്ലർ പോരാട്ടമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
നിലവിലെ ചാമ്പ്യൻമാരുടെ പകിട്ട് രജത് പാട്ടിദാർ നയിക്കുന്ന ബംഗളൂരുവിന് ആത്മവിശ്വാസം നൽകുന്നു. ടീം ഗെയിമിന്റെ കരുത്തിലാണ് ശുഭ്മൻ ഗില്ലിന്റെയും സംഘത്തിന്റെയും പ്രതീക്ഷ. ഇന്നത്തെ വിജയികൾ 31ന് നടക്കുന്ന ഫൈനലിനു നേരിട്ട് യോഗ്യത നേടും. തോൽക്കുന്ന ടീമിന് 29നു നടക്കുന്ന രണ്ടാം ക്വാളിഫയർ മത്സരിക്കാൻ അവസരം ലഭിക്കും.
ടീം ഗുജറാത്ത് : സായ് സുദര്ശന്, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, നിഷാന്ത് സിന്ധു, ജേസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്, കുല്‍വന്ത് കെജ്രോളിയ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.
ബംഗളൂരു: വെങ്കിടേഷ് അയ്യര്‍, വിരാട് കോഹ്ലി, ദേവദത്ത് പടിക്കല്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജേക്കബ് ഡഫി, ജോഷ് ഹാസില്‍വുഡ്, റാസിഖ് സലാം ദാര്‍.
Sports
ധര്‍മശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റിന്റെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം.
19-ാം സീസണിലെ ക്വാളിഫയര്‍ ഒന്ന് പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും 2022 സീസണ് ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും ഇന്നു രാത്രി 7.30നു കൊമ്പുകോര്‍ക്കും. ഇതില്‍ ജയിക്കുന്ന ടീം നേരിട്ട് ഫൈനലില്‍ പ്രവേശിക്കും. പരാജയപ്പെടുന്നവര്‍ക്ക് രണ്ടാം ക്വാളിഫയറിലൂടെ ഫൈനല്‍ ടിക്കറ്റ് നേടാന്‍ രണ്ടാമത് ഒരു അവസരംകൂടി ലഭിക്കും.
രജത് പാട്ടിദാര്‍ നയിക്കുന്ന ബംഗളൂരുവും ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്തും 2026 സീസണില്‍ 18 പോയിന്റ് വീതം സ്വന്തമാക്കി. നെറ്റ് റണ്‍ റേറ്റ് മികവില്‍ ബംഗളൂരു ഒന്നാം സ്ഥാനം സ്വന്തമാക്കുകയായിരുന്നു.
ടീം കെട്ടുറപ്പ്
സീസണ് തുടക്കം മുതല്‍ ചാമ്പ്യന്മാരുടെ പോരാട്ടമാണ് ബംഗളൂരു നടത്തിയത്. ആദ്യം പ്ലേ ഓഫില്‍ പ്രവേശനം നേടിയതും ബംഗളൂരുതന്നെ. വിരാട് കോഹ്ലി, രജത് പാട്ടിദാര്‍ തുടക്കത്തിലെ ആക്രമണമാണ് കരുത്ത്.
163.82 സ്ട്രൈക് റേറ്റില്‍ 557 റണ്‍സ് നേടിയ കോഹ്ലിയുടെ ഇന്നിംഗ്സ് നിര്‍ണായകമാകും. 183 പ്രഹരശേഷിയിലാണ് പാട്ടിദാര്‍ അടിച്ചുപറത്തുന്നത്. സ്വന്തമാക്കിയത് 393 റണ്‍സ്. സീസണില്‍ മിന്നും ഫോമിലുള്ള ദേവദത്ത് പടിക്കല്‍ 171.82 സ്ട്രൈക് റേറ്റില്‍ 433 റണ്‍സ് നേടി മൂന്നാം നമ്പരില്‍ വിശ്വാസം കാക്കുന്നു. ജിതേഷ് ശര്‍മ, ഫില്‍ സാള്‍ട്ട്, വെങ്കിടേഷ് അയ്യര്‍ തുടങ്ങി വെടിക്കെട്ട് ബാറ്റിംഗ് നിര.
പര്‍പ്പിള്‍ ക്യാപ് പോരാട്ടത്തില്‍ 24 വിക്കറ്റുമായി ഒന്നാമതുള്ള ആര്‍സിബിയുടെ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഫോമിലുള്ളപ്പോള്‍ പവര്‍ പ്ലേയില്‍ ഗുജറാത്ത് വിയര്‍ക്കും. 14 വിക്കറ്റ് വീഴത്തിയ റസിക് ഥാറും നിര്‍ണായകമാകും. ഏത് ബാറ്ററെയും വീഴ്ത്താന്‍ കരുത്തുള്ള ജോഷ് ഹെയ്സല്‍വുഡ് ഫോമിലായാല്‍ കൂടുതല്‍ അപകടം വിതയ്ക്കും.
പേസും സ്ഥിരതയും
ഗുജറാത്തിനെ മുന്നില്‍നിന്ന് നയിക്കുന്നത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ തന്നെയാണ്. ഓപ്പണിംഗില്‍ ഗില്‍-സായ് സുദര്ശന് സഖ്യം ഗുജറാത്തിന്റെ വിശ്വസവും കരുത്തുമാണ്.
ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ 157.92 പ്രഹരശേഷിയില്‍ 638 റണ്‍സുമായി സായ് സുദര്ശന് ഒന്നാം സ്ഥാനത്തും ഗില്‍ 161.67 സ്ട്രൈക്ക് റേറ്റില്‍ 616 റണ്‍സുമായി രണ്ടാം സ്ഥാനത്തുമാണ്. ഈ സ്ഥിരതയാണ് ഗുജറാത്ത് മുന്നേറ്റത്തിന്റെ അടിത്തറ.
ജോസ് ബട്ലര്, വാഷിംഗ്ടണ്‍ സുന്ദര്‍, ഗ്ലെന്‍ ഫിലിപ്സ്, രാഹുല്‍ തെവാട്ടിയ തുടങ്ങിയ വെടിക്കെട്ട് ബാറ്റര്‍മാര്‍ നിരയിലുണ്ട്.
24 വിക്കറ്റുമായി തകര്‍ത്തെറിയുന്ന കഗിസോ റബാഡയ്ക്കൊപ്പം 17 വിക്കറ്റുമായി മുഹമ്മദ് സിറാജും 14 വിക്കറ്റുമായി പ്രസിദ്ധ് കൃഷ്ണയും 13 വിക്കറ്റുമായി ജേസണ്‍ ഹോള്‍ഡറും ചേരുമ്പോള്‍ പേസ് നിര അതീവ കരുത്ത് കാട്ടും. 19 വിക്കറ്റുമായി റഷീദ് ഖാന് ബാറ്റര്‍മാരെ കറക്കി വീഴ്ത്തി ഗുജറാത്ത് ബൗളിംഗ് നിരയ്ക്ക് പ്രതീക്ഷയേകുന്നു.
Sports
മുംബൈ: ഐപിഎൽ 2026ന്റെ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമായി രാജസ്ഥാൻ റോയൽസ്. ഇന്ന് നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തിയാണ് രാജസ്ഥാൻ പ്ലേ ഓഫിലെത്തിയത്.
ഇന്നത്തെ മത്സരത്തിൽ രാജസ്ഥാൻ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എടുക്കാനെ സാധിച്ചുള്ളു. മുംബൈയ്ക്ക് വേണ്ടി സൂര്യകുമാർ യാദവ് 60 റൺസും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 34 റൺസും വിൽ ജാക്ക്സ് 33 റൺസും എടുത്ത് പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റെടുത്തു. നാന്ദ്രെ ബർബർ, ബ്രിജേഷ് ശർമ, യഷ് രാജ് പഞ്ച എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 205 റൺസെടുത്തത്. ധ്രുവ് ജൂറലിന്റെയും ജോഫ്ര ആർച്ചറിന്റെയും ദസുൺ ശനകയുടെയും യശസ്വി ജയ്സ്വാളിന്റെയും ഇന്നിംഗ്സുകളടെ മികവിലാണ് രാജസ്ഥാൻ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 38 റൺസെടുത്ത ജൂറലാണ് രാജസ്ഥാന്റെ ടോപ്സ്കോറർ.
ആർച്ചർ 32 റൺസും ശനക 29 റൺസും ജയ്സ്വാൾ 27 റൺസുമെടുത്തു. മുംബൈയ്ക്ക് വേണ്ടി ദീപക്ക് ചാഹറും ശർദൂൽ ഠാക്കൂറും രണ്ട് വിക്കറ്റ് വീതമെടുത്തു. വിൽ ജാക്ക്സും എ.എം. ഗസൻഫറും കോർബിൻ ബോഷും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ 16 പോയിന്റായ രാജസ്ഥാൻ നാലാമത്തെ ടീമായി പ്ലേ ഓഫിലെത്തി. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളാണ് പ്ലെ ഓഫിലെത്തിയ മറ്റ് ടീമുകൾ.
ഇതോട പ്ലെ ഓഫ് ബെർത്ത് പ്രതീപക്ഷിച്ചിരുന്ന 15 പോയിന്റുള്ള പഞ്ചാബും 13 പോയിന്റുള്ള കോൽക്കത്തയും പുറത്തായി. കോൽക്കത്ത ഡൽഹിയുമായുള്ള മത്സരത്തിൽ വിജയിച്ചാലും 15 പോയിന്റ് മാത്രമെ നേടാൻ സാധിക്കുകയുള്ളു.
Sports
ഐപിഎൽ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ടോസ് നേടിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം.
ടീം കോൽക്കത്ത നൈറ്റ് റൈഡേഴ്സ്: അജിൻക്യ രഹാനെ (ക്യാപ്റ്റൻ), മനീഷ് പാണ്ഡെ, കാമറൂൺ ഗ്രീൻ, റോവ്മാൻ പവൽ, റിങ്കു സിംഗ്, തേജസ്വി ദഹിയ (വിക്കറ്റ് കീപ്പർ), അനുകൂൽ റോയ്, സുനിൽ നരെയ്ൻ, സൗരഭ് ദുബെ, വരുൺ ചക്രവർത്തി, കാർത്തിക്ക് ത്യാഗി.
ഡൽഹി ക്യാപിറ്റൽസ്: അഭിഷേക് പോറൽ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), സാഹിൽ പരാഗ്, ട്രിസ്റ്റ്യൻ സ്റ്റബ്സ്, ഡെവിഡ് മില്ലർ, അക്സർ പട്ടേൽ (ക്യാപ്റ്റൻ), അശുതോഷ് ശർമ, മാധവ് തിവാരി, ഓഖിബ് നബി ദർ, മിച്ചൽ സ്റ്റാർക്ക്, ലുംഗി എൻഗിഡി.
Sports
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണെടുത്തത്.
ധ്രുവ് ജൂറലിന്റെയും ജോഫ്ര ആർച്ചറിന്റെയും ദസുൺ ശനകയുടെയും യശസ്വി ജയ്സ്വാളിന്റെയും ഇന്നിംഗ്സുകളടെ മികവിലാണ് രാജസ്ഥാൻ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 38 റൺസെടുത്ത ജൂറലാണ് രാജസ്ഥാന്റെ ടോപ്സ്കോറർ.
ആർച്ചർ 32 റൺസും ശനക 29 റൺസും ജയ്സ്വാൾ 27 റൺസുമെടുത്തു. മുംബൈയ്ക്ക് വേണ്ടി ദീപക്ക് ചാഹറും ശർദൂൽ ഠാക്കൂറും രണ്ട് വിക്കറ്റ് വീതമെടുത്തു. വിൽ ജാക്ക്സും എ.എം. ഗസൻഫറും കോർബിൻ ബോഷും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. മൂന്നര മുതൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.
ടീം മുംബൈ ഇന്ത്യൻസ്: റയാൻ റിക്കിൾടൺ (വിക്കറ്റ് കീപ്പർ), നമാൻ ധിർ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), വിൽ ജാക്ക്സ്, കോർബിൻ ബോഷ്, ദീപക്ക് ചാഹർ, ശർദൂൽ ഠാക്കൂർ, എ.എം. ഗസൻഫർ, രഘു ശർമ.
ടീം രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവൻഷി, ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ് (ക്യാപ്റ്റൻ), ഡോണോവൻ ഫെരേര, ശുഭം ദുബെ, ദസുൺ ശനക, ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ, യഷ് രാജ് പഞ്ച, ബ്രിജേഷ് ശർമ.
Sports
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ പ്ലേ ഓഫില്‍ ശേഷിക്കുന്ന ഒരു സ്പോട്ടിലേക്കുള്ള അഡ്മിഷന് ഇന്നു നടക്കും. 19-ാം സീസണിലെ ലീഗ് റൗണ്ട് പോരാട്ടം ഇന്നു സമാപിക്കുന്നതോടെയാണ് ശേഷിക്കുന്ന ഒരു സ്ഥാനം ആര്‍ക്കെന്നതില്‍ തീരുമാനമാകുക.
ഇന്നു നടക്കുന്ന ആദ്യപോരാട്ടത്തില്‍ പ്രഥമ ഐപിഎല്‍ ചാമ്പ്യന്മാരായ രാജസ്ഥാന് റോയല്‍സ് അഞ്ച് തവണ കപ്പുയര്‍ത്തിയ പാരമ്പര്യമുള്ള മുംബൈ ഇന്ത്യന്‍സിനെ നേരിടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 3.30നാണ് ഈ പോരാട്ടം.
ജയിച്ചാല്‍ രാജസ്ഥാന്
ഇന്നു മുംബൈ ഇന്ത്യന്‍സിനെ കീഴടക്കാന്‍ സാധിച്ചാല്‍ പ്ലേ ഓഫിലെ ശേഷിക്കുന്ന ഒരു സ്ഥാനം രാജസ്ഥാന് റോയല്‍സിനു സ്വന്തമാക്കാം. നിലവില്‍ 13 മത്സരങ്ങളില്‍നിന്ന് 14 പോയിന്റാണ് രാജസ്ഥാന് റോയല്‍സിനുള്ളത്. ജയിച്ചാല്‍ 16 പോയിന്റില്‍ എത്താം. പ്ലേ ഓഫ് ഉന്നം വച്ചിരിക്കുന്ന മറ്റെല്ലാ ടീമിന്റെയും പ്രതീക്ഷ അതോടെ അസ്തമിക്കും.
ഇന്നു നടക്കുന്ന രണ്ടാം മത്സരം (കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് x ഡല്‍ഹി ക്യാപ്പിറ്റല്‍സ്) അതോടെ അപ്രസക്തമാകും. രാത്രി 7.30ന് കോല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന് ഗാര്‍ഡന്‍സിലാണ് നൈറ്റ് റൈഡേഴ്സ് x ക്യാപ്പിറ്റല്‍സ് പോരാട്ടം.
വൈഭവിനു സാധിക്കുമോ..?
ജയിച്ചാല്‍ പ്ലേ ഓഫ് എന്ന അവസ്ഥയില്‍ മുംബൈ ഇന്ത്യന്‍സിന് എതിരേ രാജസ്ഥാന് റോയല്‍സ് ഇറങ്ങുമ്പോള്‍, എല്ലാ കണ്ണുകളും വൈഭവ് സൂര്യവംശിയില്‍. 15കാരനായ വൈഭവിനു രാജസ്ഥാന് റോയല്‍സിനെ പ്ലേ ഓഫില്‍ എത്തിക്കാന്‍ സാധിക്കുമോ എന്നതാണ് അറിയേണ്ടത്.
19-ാം സീസണ് റണ്‍ വേട്ടയില്‍ ഇതിനോടകം വൈഭവ് സൂര്യവംശി കരുത്തറിയിച്ചുകഴിഞ്ഞു. 13 ഇന്നിംഗ്സില്‍നിന്ന് 44.53 ശരാശരിയില്‍ 579 റണ്‍സ് വൈഭവ് സൂര്യവംശി അടിച്ചുകൂട്ടി. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെയാണിത്. ഈ സീസണ് ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റുള്ള ബാറ്ററും വൈഭവ് സൂര്യവംശിതന്നെ, 236.32.
ഫോര്‍ & സിക്സ് ഫിഫ്റ്റി
ഈ ഐപിഎല്ലില്‍ സിക്സും ഫോറും കൊണ്ട് സെഞ്ചുറി കടന്ന ഏകതാരമെന്ന നേട്ടവും വൈഭവിനു സ്വന്തം. 50 ഫോറും 53 സിക്സും ഈ കൗമാരതാരത്തിന്റെ ബാറ്റില്‍നിന്ന് ഇതിനോടകം പിറന്നു. 13 ഇന്നിംഗ്സില്നിന്നു നേടിയ 579 റണ്‍സില്‍ 518 റണ്‍സും സിക്സും ഫോറും കൊണ്ടു മാത്രമാണെന്നതാണ് ശ്രദ്ധേയം.
ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സ് എന്ന വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ലിന്റെ റിക്കാര്‍ഡിലേക്ക് ആറ് എണ്ണത്തിന്റെ അകലം മാത്രമാണ് വൈഭവ് സൂര്യവംശിക്കുള്ളത്. 2012 ഐപിഎല്‍ സീസണില്‍ ക്രിസ് ഗെയ്ല് 59 സിക്സ് പറത്തിയതാണ് നിലവിലെ റിക്കാര്‍ഡ്.
മുംബൈ ബൗളിംഗ് ആക്രമണത്തെ തച്ചുടച്ച് രാജസ്ഥാന് റോയല്‍സിന് പ്ലേ ഓഫ് സ്ഥാനം നേടിക്കൊടുക്കുന്നതിനൊപ്പം സിക്സിന്റെ റിക്കാര്‍ഡും വൈഭവ് സൂര്യവംശി കുറിക്കട്ടെയെന്നാണ് ആരാധകരുടെ ആശംസ. ഇന്നു ജയിച്ചാല്‍, പ്ലേ ഓഫില്‍ കളിക്കാനുള്ള അവസരവും വൈഭവിനും സംഘത്തിനും മുന്നില്‍ തുറക്കപ്പെടും.
പ്ലേ ഓഫ് ഇങ്ങനെ
ലീഗ് ടേബിളില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ തീര്‍പ്പായതാണ്. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, മുന്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകളാണ് യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളില്‍. ഈ മൂന്നു ടീമും പ്ലേ ഓഫ് ഉറപ്പാക്കുകയും ചെയ്തു.
ഒന്നും രണ്ടും സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലാണ് പ്ലേ ഓഫിലെ ആദ്യ പോരാട്ടം. ഈ ടീമുകള്‍ തമ്മിലുള്ള ക്വാളിഫയര്‍ ഒന്ന് പോരാട്ടം 26ന് ധര്‍മശാലയില്‍ നടക്കും. ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്കു മുന്നേറും.
27നാണ് പ്ലേ ഓഫിലെ രണ്ടാം മത്സരമായ എലിമിനേറ്റര്‍. എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ എതിരാളി/പ്ലേ ഓഫില്‍ കടക്കുന്ന നാലാം ടീം ആരാണെന്ന് ഇന്നു വ്യക്തമാകും. ആ ക്ലൈമാക്സിനായാണ് ഐപിഎല്‍ ആരാധകരുടെ കാത്തിരിപ്പ്.
Sports
ലക്നോ: ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സിനെതിരെ പഞ്ചാബ് കിംഗ്സിന് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് പഞ്ചാബ് വിജയിച്ചത്.
ലക്നോ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം രണ്ടോവർ ബാക്കിനിൽക്കെ പഞ്ചാബ് മറികടന്നു. സെഞ്ചുറി നേടിയ നായകൻ ശ്രേയസ് അയ്യരുടെയും അർധ സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ പ്രഭ്സിമ്രാൻ സിംഗിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് പഞ്ചാബ് അനായാസമായി വിജയലക്ഷ്യം മറികടന്നത്.
ശ്രേയസ് 101 റൺസാണെടുത്തത്. 51 പന്തിൽ 11 ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്സ്. 39 പന്തിൽ നിന്ന് 69 റൺസാണ് പ്രഭ്സിമ്രാൻ എടുത്തത്. ഏഴ് ബൗണ്ടറികളും രണ്ട് സിക്സും ഉണ്ടായിരുന്നു പ്രഭ്സിമ്രാന്റെ ഇന്നിംഗ്സിൽ.
ലക്നോവിന് വേണ്ടി മുഹമ്മദ് ഷമി രണ്ട് വിക്കറ്റും അർജുൻ തെണ്ടുൽക്കർ ഒരു വിക്കറ്റും എടുത്തു. ആദ്യം ബാറ്റ് ചെയ്ത ലക്നോ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 196 റൺസെടുത്തത്.
ജോഷ് ഇംഗ്ലിസിന്റെ തകർപ്പൻ അർധ സെഞ്ചുറിയുടെയും ആയുഷ് ബദോനിയുടെയും അബ്ദുൾ സമദിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തിലാണ് ലക്നോ മികച്ച സ്കോർ പടുത്തുയർത്തിയത്. ഇംഗ്ലിസ് 72 റൺസും ബദോനി 43 റൺസും അബ്ദുൾ സമദ് 37 റൺസുമാണെടുത്തത്.
പഞ്ചാബിന് വേണ്ടി മാർക്കോ യാൻസനും യുഷ്വേന്ദ്ര ചാഹലും രണ്ട് വിക്കറ്റ് വീതം എടുത്തു. അസമത്തുള്ള ഒമർസായും ശശാങ്ക് സിംഗും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ 15 പോയിന്റുമായി പഞ്ചാബ് പ്രാഥമിക ഘട്ടത്തിലെ മത്സരങ്ങൾ അവസാനിപ്പിച്ചു. നിലവിൽ ലീഗ് ടേബിളിൽ നാലാമതുണ്ടെങ്കിലും ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ പരാജയപ്പെട്ടാൽ മാത്രമെ പഞ്ചാബിന് പ്ലേഓഫിൽ എത്താൻ സാധിക്കു. രാജസ്ഥാൻ വിജയിച്ചാൽ 16 പോയിന്റുമായി അവർ പ്ലേഓഫിലേയ്ക്ക് മുന്നേറും. 13 പോയിന്റുള്ള കോൽക്കത്തയ്ക്കും നേരിയ സാധ്യതയുണ്ട്.
18 പോയിന്റ് വീതമുള്ള ബംഗളൂരു, ഗുജറാത്ത്, ഹൈദരാബാദ് എന്നീ ടീമുകൾ നേരത്തെ തന്നെ പ്ലേഓഫിലെത്തിയിട്ടുണ്ട്.
Sports
ലക്നോ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ലക്നോ സൂപ്പർ ജയന്റ്സിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ലക്നോ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണെടുത്തത്.
ജോഷ് ഇംഗ്ലിസിന്റെ തകർപ്പൻ അർധ സെഞ്ചുറിയുടെയും ആയുഷ് ബദോനിയുടെയും അബ്ദുൾ സമദിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തിലാണ് ലക്നോ മികച്ച സ്കോർ പടുത്തുയർത്തിയത്. ഇംഗ്ലിസ് 72 റൺസും ബദോനി 43 റൺസും അബ്ദുൾ സമദ് 37 റൺസുമാണെടുത്തത്.
പഞ്ചാബിന് വേണ്ടി മാർക്കോ യാൻസനും യുഷ്വേന്ദ്ര ചാഹലും രണ്ട് വിക്കറ്റ് വീതം എടുത്തു. അസമത്തുള്ള ഒമർസായും ശശാങ്ക് സിംഗും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ലക്നോ: ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ ലക്നോവിലെ സ്റ്റേഡിലത്തിലാണ് മത്സരം.
ടീം ലക്നോ സൂപ്പർ ജയന്റ്സ്: ജോഷ് ഇംഗ്ലിസ്, അർഷിൻ കുൽക്കർണി, നിക്കോളാസ് പുരാൻ, ആയുഷ് ബദോനി, റിഷഭ് പന്ത് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), അബ്ദുൾ സമദ്, മുകുൾ ചൗധരി, അർജുൻ തെണ്ടുൽക്കർ, മുഹമ്മദ് ഷമി, പ്രിൻസ് യാദവ്, മൊഹ്സിൻ ഖാൻ.
ടീം പഞ്ചാബ് കിംഗ്സ്: പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), പ്രിയാൻഷ് ആര്യ, കൂപ്പർ കോണോളി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സൂര്യാൻഷ് ഷെഡ്ജ്, ശശാങ്ക് സിംഗ്, അസമത്തുള്ള ഒമർസായ്, മാർക്കോ യാൻസൻ, വിജയ്കുമാർ വൈശാഖ്, അർഷ്ദീപ് സിംഗ്, യുഷ്വേന്ദ്ര ചാഹൽ.
Sports
ഹൈദരാബാദ്: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ 55 റൺസിനാണ് സൺറൈസേഴ്സ് വിജയിച്ചത്.
സൺറൈസേഴ്സ് ഉയർത്തിയ 256 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാനെ സാധിച്ചുള്ളു. 56 റൺസെടുത്ത് ക്യാപ്റ്റൻ രജത് പാട്ടീദാറും 44 റൺസെടുത്ത് വെങ്കിടേഷ് അയ്യരും 41 റൺസെടുത്ത് ക്രുണാൽ പാണ്ഡ്യയും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
സൺറൈസേഴ്സിന് വേണ്ടി ഇഷാൻ മലിംഗ രണ്ട് വിക്കറ്റ് വീഴ്ത്തി. സാക്കിബ് ഹുസെയ്നും ട്രാവിസ് ഹെഡും ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 255 റൺസെടുത്തത്. ഇഷാൻ കിഷന്റെയും അഭിഷേക് ശർമയുടെയും ഹെൻറിച്ച് ക്ലാസന്റെയും അർധ സെഞ്ചുറിയുടെ മികവിലാണ് സൺറൈസേഴ്സ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 79 റൺസെടുത്ത ഇഷാൻ കിഷൻ ആണ് സൺറൈസേഴ്സിന്റെ ടോപ് സ്കോറർ.
അഭിഷേക് 56 റൺസും ക്ലാസൻ 51 റൺസുമെടുത്തു. നിതീഷ് കുമാർ റെഡ്ഢി 29 റൺസും ട്രാവിസ് ഹെഡ് 26 റൺസും സ്കോർ ചെയ്തു.
ആർസിബിക്ക് വേണ്ടി രസിക് സലാം ദർ രണ്ട് വിക്കറ്റെടുത്തു. സുയാഷ് ശർമയും ക്രുണാൽ പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകരുടെ സ്വന്തം തല, എം.എസ്. ധോണി ഇനി ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ കളിക്കില്ലേ..? പരിക്കിനെത്തുടര്‍ന്ന് 2026 സീസണ് ഐപിഎല്ലില്‍ ഒരു മത്സരത്തില്‍പോലും ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സ് ജഴ്സിയില്‍ ഇറങ്ങിയില്ല.
മാത്രമല്ല, സീസണില്‍ പ്ലേ ഓഫ് കാണാതെ സിഎസ്കെ പുറത്താകുകയും ചെയ്തു. 2025 ഐപിഎല്ലിലാണ് ധോണി അവസാനമായി ക്രിക്കറ്റ് മൈതാനത്ത് എത്തിയത്. 44കാരനായ ധോണി ഒരുപക്ഷേ, ഇനി സജീവ ക്രിക്കറ്റില്‍ കളിച്ചേക്കില്ലെന്ന അഭ്യൂഹം ശക്തമായി.
ധോണി ഇല്ലാത്ത സീസണ്
ഐപിഎല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ധോണി ഇല്ലാതെ പൂര്‍ത്തിയാക്കുന്ന ആദ്യ സീസണ് ആണിത്. ടീമിനെ അഞ്ച് ഐപിഎല്‍ കിരീടത്തില്‍ എത്തിച്ച ധോണി, സീസണിനു മുമ്പുതന്നെ പരിശീലനം ആരംഭിച്ചിരുന്നു. എന്നാല്‍, കാലിനു പരിക്കേറ്റതോടെ കളത്തിലേക്ക് എത്തിയില്ല. അതേസമയം, ടീമിനൊപ്പം എവേ പോരാട്ടവേദികളിലെത്തി.
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണിനെ സ്വന്തമാക്കിയതായിരുന്നു 2026 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് തരംഗമായ ഏക സമയം. രണ്ട് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം സഞ്ജു 477 റണ്‍സ് സീസണില്‍ സ്വന്തമാക്കി.
എന്നാല്‍, ഐപിഎല്‍ ടേബിളില്‍ ചലനം സൃഷ്ടിക്കാന്‍ സിഎസ്കെയ്ക്കു സാധിച്ചില്ല. 14 മത്സരങ്ങളില്‍ എട്ടിലും പരാജയപ്പെട്ടു. ആറ് ജയത്തിലൂടെ ലഭിച്ച 12 പോയിന്റാണ് സമ്പാദ്യം. നഥാന്‍ എല്ലിസ്, ഖലീല്‍ അഹമ്മദ്, ജാമി ഓവര്ടണ് എന്നിവരെല്ലാം പരിക്കേറ്റ് പുറത്തായത് 2026 സീസണില്‍ ചെന്നൈയുടെ പ്രയാണത്തിനു ക്ഷതമേല്‍പ്പിച്ചു.
ധോണി സ്കാം?
ധോണി ആരോഗ്യം വീണ്ടെടുത്തെന്നും ആഴ്ചകള്‍ക്കുള്ളില്‍ തിരിച്ചെത്തുമെന്നും 19-ാം സീസണ് ഐപിഎല്ലിനിടെ സിഎസ്കെ മാനേജ്മെന്റ് അറിയിച്ചിരുന്നു. എന്നാല്‍, ധോണിയുടെ പേരില്‍ നടന്ന തട്ടിപ്പിന്റെ തിരക്കഥയുടെ ഭാഗമായിരുന്നു അതെന്നവാദം ശക്തമായി. സീസണില്‍ ധോണി കളിക്കില്ലെന്ന് ടീം മാനേജ്മെന്റിന് അറിയാമായിരുന്നു.
എത്തിഹാദ് എയര്‍വേസുമായുള്ള മൂന്നു വര്‍ഷത്തെ (2024-26) കരാറിന്റെ അടിസ്ഥാനത്തിലാണ് ധോണി ഈ സീസണില്‍ ടീമിനൊപ്പം ഉണ്ടായിരുന്നത്. 2027 സീസണില്‍ പുതിയ ജഴ്സി സ്പോണ്‍സര്‍മാര്‍ എത്തുമെന്നും ധോണിയുടെ വിരമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുമെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
Sports
19-ാം സീസണ് ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പ്ലേ ഓഫ് പോരാട്ടം ക്ലൈമാക്സിലേക്ക്. അവസാന റൗണ്ട് പോരാട്ടം ഇന്നലെ ആരംഭിച്ചു. ശേഷിക്കുന്ന ഒരു പ്ലേ ഓഫ് സ്ഥാനത്തിനായി കടുത്ത പോരാട്ടമാണ് അരങ്ങേറുന്നത്.
നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, മുന്ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകള്‍ ഇതിനോടകം പ്ലേ ഓഫ് ഉറപ്പാക്കി. ലീഗ് റൗണ്ട് പോരാട്ടങ്ങള്‍ ഞായറാഴ്ച അവസാനിക്കും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് നടക്കാനിരിക്കുന്ന മുംബൈ ഇന്ത്യന്‍സ് x രാജസ്ഥാന് റോയല്‍സ് പോരാട്ടത്തിന്റെ ഫലം അനുസരിച്ചാണ് പ്ലേ ഓഫ് ക്ലൈമാക്സ്.
രാജസ്ഥാന് x മുംബൈ
രാജസ്ഥാന് റോയല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തോടെ ഒരുപക്ഷേ, പ്ലേ ഓഫ് ഒഴിവു നികത്തപ്പെടും. മുംബൈ ഇന്ത്യന്‍സിന് എതിരേ ജയിച്ചാല്‍ രാജസ്ഥാന് റോയല്‍സ് പ്ലേ ഓഫില്‍ കടക്കുമെന്നതിനാലാണിത്.
13 റൗണ്ട് പോരാട്ടം പൂര്‍ത്തിയായപ്പോള്‍ രാജസ്ഥാന് റോയല്‍സിന് 14 പോയിന്റുണ്ട്. മുംബൈ ഇന്ത്യന്‍സ് ഇതിനോടകം പ്ലേ ഓഫ് കാണാതെ പുറത്തായതാണ്. മുംബൈയെ കീഴടക്കിയാല്‍ രാജസ്ഥാന് റോയല്‍സ് 16 പോയിന്റില്‍ എത്തും; പ്ലേ ഓഫും സ്വന്തമാക്കും. രാജസ്ഥാന് റോയല്‍സ് ജയിച്ചാല്‍, പിന്നീട് മറ്റൊരു ടീമിനും രാജസ്ഥാനെ മറികടക്കാന്‍ സാധിക്കില്ല.
രാജസ്ഥാന് തോറ്റാല്‍
മുംബൈ ഇന്ത്യന്‍സിനോട് രാജസ്ഥാന് റോയല്‍സ് പരാജയപ്പെട്ടാല്‍ മാത്രമേ മറ്റു ടീമുകളുടെ പ്ലേ ഓഫ് സ്വപ്നം സഫലമാകൂ. ഒരു മത്സരം ബാക്കിയുള്ള പഞ്ചാബ് കിംഗ്സിനും കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും 13 പോയിന്റ് വീതമുണ്ട്. രാജസ്ഥാന് പരാജയപ്പെട്ടാല്‍ കോല്‍ക്കത്ത x ഡല്‍ഹി പോരാട്ടത്തിന്റെ പ്രാധാന്യം വര്‍ധിക്കും. അവസാന മത്സരത്തില്‍ പഞ്ചാബും ജയിച്ചാല്‍, നെറ്റ് റണ്‍ റേറ്റ് അടിസ്ഥാനമാക്കിയേ പ്ലേ ഓഫിലെ അവസാന ടിക്കറ്റ് ആര്‍ക്കെന്നു നിശ്ചയിക്കപ്പെടൂ.
Sports
അഹമ്മദാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഇന്നലെ ഗുജറാത്ത് ടൈറ്റൻസിന് എതിരേ ചെന്നൈ സൂപ്പർ കിംഗ്സിന്റെ പകരക്കാരൻ വിക്കറ്റ് കീപ്പറായത് ഉർവിൽ പട്ടേൽ.
ഗുജറാത്ത് ടൈറ്റൻസിന്റെ ഇന്നിംഗ്സിലെ രണ്ടാം ഓവറിനിടെ സഞ്ജു സാംസൺ കൈവിരലിനു പരിക്കേറ്റ് ഗ്രൗണ്ട് വിട്ടതോടെയാണ് ഉർവിൽ ഗ്ലൗ അണിഞ്ഞ് വിക്കറ്റിനു പിന്നിലെത്തിയത്.
പ്രശാന്ത് വീറിനു പകരം മാറ്റ് സ്കോട്ടിനെയും അകീൽ ഹുസൈനു പകരം ഗുർജപ്നീത് സിംഗിനെയും ഉൾപ്പെടുത്തിയാണ് ചെന്നൈ ഇറങ്ങിയത്.
Sports
ന്യൂഡല്‍ഹി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ കോല്‍ക്കത്തയ്ക്കെതിരേ നാലു വിക്കറ്റ് പരാജയം രുചിച്ച മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പിഴ ശിക്ഷ. ഐപിഎല്‍ കോഡ് ഓഫ് കോണ്ടക്ട് ലെവല്‍ വണ്‍ നിയമലംഘനത്തിനാണ് ശിക്ഷ.
മുംബൈ ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന കോല്‍ക്കത്ത ഇന്നിംഗ്സിലെ പത്താം ഓവറിലെ നാലാം പന്തിലായിരുന്നു സംഭവം. മുംബൈ പരാജയം മുന്നില്‍ക്കണ്ട സാഹചര്യത്തില്‍ നിരാശനായ പാണ്ഡ്യ ബെയില്സ് തട്ടിത്തെറിപ്പിക്കുകയായിരുന്നു.
കുറ്റം അംഗീകരിച്ച ഹാര്‍ദിക് പാണ്ഡ്യക്ക്, പിഴയ്ക്കൊപ്പം ഒരു ഡിമെറിറ്റ് പോയിന്റും ശിക്ഷയായി റഫറി രാജീവ് സേത് വിധിച്ചു. മനീഷ് പാണ്ഡെയുടെ (33 പന്തിൽ 45) കരുത്തിലായിരുന്നു കെകെആറിന്റെ ജയം.
സ്കോർ: മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 147/8. കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 18.5 ഓവറിൽ 148/6.
സീസണിൽ മുംബൈയുടെ എട്ടാം തോൽവിയായിരുന്നു. പ്ലേ ഓഫ് കാണാതെ മുംബൈ നേരത്തേ തന്നെ പുറത്തായതാണ്.
Sports
അഹമ്മദാബാദ്: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫ് കാണാതെ പുറത്ത്. നിർണായക മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് 89 റൺസിനാണ് ചെന്നൈ മുട്ടുമടക്കിയത്. സ്കോർ: ഗുജറാത്ത് 229/4 ചെന്നൈ 140 (13.4).
ആദ്യം ബാറ്റ് ചെയ്ത് ഗുജറാത്ത് ഉയര്‍ത്തിയ 230 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 13.4 ഓവറില്‍ 140 റണ്‍സിന് എല്ലാവരും പുറത്തായി. സഞ്ജു സാംസണ് ഗോള്‍ഡന്‍ ഡക്കായപ്പോൾ 17 പന്തില്‍ 47 റണ്‍സെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍.
ഗുജറാത്തിനായി മുഹമ്മദ് സിറാജും കാഗിസോ റബാഡയും റാഷിദ് ഖാനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. അർധസെഞ്ചുറികൾ നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (64), സായ് സുദർശൻ (84) , ജോസ് ബട്ട്ലർ (57) എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ഗുജറാത്തിന് മികച്ച സ്കോർ സമ്മാനിച്ചത്.
തോല്‍വിയോടെ 14 മത്സരങ്ങളില്‍ ആറു ജയവും എട്ടു തോല്‍വിയും അടക്കം 12 പോയിന്റുമായി ചെന്നൈ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അതേസമയം 18 പോയിന്റുമായി ഗുജറാത്ത് ആദ്യ ക്വാളിഫയറിന് തൊട്ടരികിലെത്തി.
Sports
അഹമ്മദാബാദ്: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് കൂറ്റൻ സ്കോർ. അഹമ്മദാബാദിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് അടിച്ചുകൂട്ടി.
അർധസെഞ്ചുറികൾ നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (64), സായ് സുദർശൻ (84) , ജോസ് ബട്ട്ലർ (57) എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ഗുജറാത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ സുദർശനും ഗില്ലും 12.2 ഓവറിൽ 125 റൺസിന്റെ മികച്ച കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
ഗില്ലിനെ സ്പെൻസർ ജോൺസണാണ് പുറത്താക്കിയത്. തുടർന്ന് ഇന്നിംഗ്സ് മുന്നോട്ട് നയിച്ച സുദർശൻ ഒടുവിൽ അൻഷുൽ കാംബോജിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നീട് ക്രീസിലെത്തിയ ജോസ് ബട്ട്ലർ 27 പന്തിൽ പുറത്താകാതെ 57 റൺസ് നേടി ടീം സ്കോർ 200 കടത്താൻ സഹായിച്ചു.
നേരത്തെ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് ഗുജറാത്തിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പ്ലേ ഓഫ് കാണാതെ പുറത്താകലിന്റെ വക്കിലാണ് ചെന്നൈ സൂപ്പർ കിംഗ്സ്. അതേസമയം പ്ലേ ഓഫ് ഉറപ്പിച്ച ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസ് ലക്ഷ്യമിടുന്നത് ഒന്നാം ക്വാളിഫയറിലെ സ്ഥാനമാണ്.
Sports
കോൽക്കത്ത: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ പ്ലേ ഓഫ് പോരാട്ടം ആവേശകരമാക്കി കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു ജയം. മുംബൈ ഇന്ത്യൻസിനെ ഏഴ് പന്ത് ബാക്കിവച്ച് നാല് വിക്കറ്റിന് കെകെആർ കീഴടക്കി. സ്കോർ: മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 147/8. കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 18.5 ഓവറിൽ 148/6.
കോൽക്കത്തയുടെ ജയത്തോടെ പ്ലേ ഓഫ് രംഗത്തുള്ള ടീമുകളുടെ എണ്ണം അഞ്ചായി. ഇതിനോടകം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകൾ പ്ലേ ഓഫ് ഉറപ്പാക്കിയിട്ടുണ്ട്. ശേഷിക്കുന്ന ഒരു സ്ഥാനത്തിനുവേണ്ടിയാണ് അഞ്ച് ടീമുകൾ രംഗത്തുള്ളത്.
മൂന്നു വിക്കറ്റ് നഷ്ടത്തിൽ 54 എന്ന നിലയിൽനിന്ന് കെകെആറിനെ ജയത്തിലെത്തിച്ചത് മനീഷ് പാണ്ഡെ (33 പന്തിൽ 45), റോവ്മാൻ പവൽ (30 പന്തിൽ 40) എന്നിവരുടെ പോരാട്ടമായിരുന്നു.
ടോസ് നേടിയ കോൽക്കത്ത ബൗളിംഗ് തെരഞ്ഞെടുത്തു. ജയിച്ചാൽ പ്ലേ ഓഫ് സാധ്യത സജീവമാക്കാം എന്ന അവസ്ഥയിൽ ഇറങ്ങിയ കോൽക്കത്തയ്ക്കുവേണ്ടി കാമറൂൺ ഗ്രീൻ പന്തുകൊണ്ട് മികച്ച തുടക്കം നൽകി.
മുംബൈ ഇന്ത്യൻസ് ഓപ്പണർ റയാൻ റിക്കൽടനെയും (6) മൂന്നാം നന്പറായെത്തിയ നമാൻ ധിറിനെയും (0) കാമറൂൺ ഗ്രീൻ മടക്കി. രോഹിത് ശർമ (15), സൂര്യകുമാർ യാദവ് (15) എന്നിവരെ സൗരഭ് ദുബെയും പുറത്താക്കിയതോടെ മുംബൈ ഇന്ത്യൻസ് 5.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 41 റൺസ്.
ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും തിലക് വർമയും ചേർന്ന് മുംബൈയെ കരകയറ്റുന്നതിനിടെ മഴ മത്സരം മുടക്കി. എട്ട് ഓവറിൽ 57/4 എന്നതായിരുന്നു മുംബൈയുടെ അപ്പോഴത്തെ സ്കോർ.
Sports
ജയ്പുര്‍: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ലക്നോ സൂപ്പര്‍ ജയന്റ്സിനെ തല്ലി ഓടിച്ച രാജസ്ഥാന് റോയല്‍സിന്റെ വൈഭവ് സൂര്യവംശിയുടെ ഫിഫ്റ്റി ആഹ്ലാദപ്രകടനമാണ് ഏവരും ചര്‍ച്ച ചെയ്തത്.
221 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് റോയല്‍സിനായി, വൈഭവ് സൂര്യവംശി 38 പന്തില്‍ 10 സിക്സും ഏഴ് ഫോറും അടക്കം 93 റണ്‍സ് അടിച്ചുകൂട്ടി. വൈഭവിന്റെ കരുത്തില്‍ ഏഴ് വിക്കറ്റ് ജയവും രാജസ്ഥാന് ആഘോഷിച്ചു. വൈഭവായിരുന്നു പ്ലെയര്‍ ഓഫ് ദ മാച്ച്.
മത്സരത്തില്‍ അര്‍ധസെഞ്ചുറി പിന്നിട്ടപ്പോള്‍ കൈവിരലുകള്‍കൊണ്ട് 'എ' എന്നു കാണിച്ചായിരുന്നു വൈഭവ് ആഹ്ലാദപ്രകടനം നടത്തിയത്. മത്സരശേഷം കമന്റേറ്ററായ മുരളി കാര്‍ത്തിക് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചെങ്കിലും വൈഭവ് ഒന്നും വിട്ടുപറഞ്ഞില്ല.
എന്നാല്‍, പിന്നീട് ഡ്രസിംഗ് റൂമില്‍വച്ച് ടീം മാനേജര്‍ റോമി ബിന്ദറിനോട് വൈഭവ് മനസ് തുറന്നു. അമ്മ ആരതി സൂര്യവംശിക്കുവേണ്ടിയാണ് ആംഗ്യം കാണിച്ചതെന്നായിരുന്നു വൈഭവിന്റെ വെളിപ്പെടുത്തല്‍. ആരതിയുടെ ആദ്യ അക്ഷരമായ എ ആണ് വൈഭവ് കാണിച്ചത്.
53 സിക്സ്; ഗെയ്ൽ മാത്രം മുന്നിൽ
2026 ഐപിഎല്ലില്‍ ഇതിനോടകം വൈഭവ് സൂര്യവംശിയുടെ ബാറ്റില്‍നിന്നു പിറന്നത് 53 സിക്സ്. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സ് എന്നതില്‍ രണ്ടാം സ്ഥാനത്തും ഈ 15കാരന് എത്തി. 2012ല്‍ 14 ഇന്നിംഗ്സില്‍നിന്ന് 59 സിക്സ് പറത്തിയ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്ലിന്റെ പേരിലാണ് റിക്കാര്‍ഡ്.
Sports
ചെന്നൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള പോരാട്ടത്തിനിടെ സഞ്ജു സാംസണും ഹെന്റിച്ച് ക്ലാസനും തമ്മിലുണ്ടായ കൊമ്പുകോര്‍ക്കലിനു ശുഭപര്യവസാനം.
ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്നോട്ടുവച്ച 181 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിനായി ഹെന്റിച്ച് ക്ലാസന് 26 പന്തില്‍ 47 റണ്‍സ് അടിച്ചിരുന്നു.
നൂര്‍ അഹമ്മദിന്റെ പന്തില്‍ ഉജ്വല സ്റ്റംപിംഗിലൂടെ സഞ്ജുവാണ് ക്ലാസനെ പുറത്താക്കിയത്. എന്നാല്‍, നിരാശനായ ക്ലാസന് ക്രീസ് വിടുന്നതിനു മുമ്പ് സഞ്ജുവിനെതിരേ വാക്ശരം തൊടുത്തു.
പ്രകോപിതനായ സഞ്ജുവും ശക്തമായി തിരിച്ചടിച്ചു. നൂര്‍ അഹമ്മദ്, ശിവം ദുബെ എന്നിവര്‍ ചേര്‍ന്നാണ് സഞ്ജുവിനെ പിടിച്ചുമാറ്റിയത്. അമ്പയറും രംഗം ശാന്തമാക്കാനെത്തി. മത്സരത്തില്‍ സണ്‍റൈസേഴ്സ് അഞ്ച് വിക്കറ്റ് ജയം നേടിയിരുന്നു.
ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും തങ്ങളുടെ സൗഹൃദം പുനഃസ്ഥാപിച്ചു. ഊഷ്മള വാക്കുകളോടെ, കെട്ടിപ്പിടിക്കുന്ന ചിത്രം ഇരുവരും പങ്കുവച്ചു.
Sports
മുംബൈ: മുംബൈ ഇന്ത്യൻസിന്റെ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റണ്‍ ഡി കോക്കും ഓൾറൗണ്ടർ രാജ് അംഗദ് ബാവയും പരിക്കിനെ തുടർന്ന് ഐപിഎൽ ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് പുറത്ത്.
ഡി കോക്കിന്റെ ഇടത് കൈത്തണ്ടയിലാണ് പരിക്ക്. ബാവയുടെ വലതു തള്ളവിരലിലെ ലിഗമെന്റിന് പൊട്ടലും.
ഐപിഎൽ സീസണിൽ മുംബൈക്കു വേണ്ടി ഡി കോക്കും ബാവയും മൂന്ന് മത്സരങ്ങൾ വീതം മാത്രമേ കളിച്ചിട്ടുള്ളൂ. ഏപ്രിൽ 23ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരേയായിരുന്നു ഡി കോക്കിന്റെ അവസാന മത്സരം. മേ
യ് 14നാണ് ബാവ അവസാനമായി കളിച്ചത്. ആദ്യ ഇന്നിംഗ്സിൽ ഡി കോക്ക് പുറത്താകാതെ 112 റണ്‍സ് നേടിയെങ്കിലും അടുത്ത രണ്ട് ഇന്നിംഗ്സുകളിൽ 13 ഉം ഏഴും റണ്‍സ് മാത്രമേ നേടിയുള്ളൂ.
അഞ്ച് തവണ ചാന്പ്യന്മാരായ മുംബൈ സീസണിൽ പ്ലേഓഫിൽനിന്ന് പുറത്തായ ആദ്യ ടീമുകളിൽ ഒന്നാണ്.
Sports
ജയ്പുർ: ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ ജയ്പുരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലാണ് മത്സരം.
ടീം രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ (ക്യാപ്റ്റൻ), ലുവാൻ-ഡ്രി പ്രിറ്റോറിയസ്, ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), ഡോണോവൻ ഫെരെയ്ര, ശുഭം ദുബെ, ദസുൻ ശനക, ജോഫ്ര ആർച്ചർ, സുശാന്ത് മിസ്ര, സന്ദീപ് ശർമ, ബ്രിജേഷ് ശർമ, യാഷ് രാജ് പഞ്ച.
ടീം ലക്നോ സൂപ്പർ ജയന്റ്സ്: മിച്ചൽ മാർഷ്, ജോഷ് ഇൻഗ്ലിസ്, നിക്കോളാസ് പുരാൻ, റിഷഭ് പന്ത് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), ആയുഷ് ബദോനി, അബ്ദുൾ സമദ്, ഷാഹ്ബാസ് അഹ്മദ്, മുഹ്സിൻ ഖാൻ, മായങ്ക് യാദവ്, ആകാശ് മഹാരാജ് സിംഗ്, പ്രിൻസ് യാദവ്.
Sports
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണ് ക്ലൈമാസിലേക്ക്. നിലവിലെ ചാന്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പ്ലേ ഓഫ് ഉറപ്പിച്ച ആദ്യ ടീമായപ്പോൾ ശേഷിക്കുന്ന സ്ഥാനങ്ങൾക്കു വേണ്ടി മത്സരം ശക്തം.
ഗുജറാത്ത് ടൈറ്റൻസും സണ്‍റൈസേഴ്സ് ഹൈദരാബാദും ആദ്യ നാലിനുള്ളിൽ ഉറപ്പിച്ചു. ഞായറാഴ്ച രാജസ്ഥാൻ റോയൽസിനെതിരേ നിർണായക വിജയം നേടി ഡൽഹി ക്യാപിറ്റൽസും പ്ലേ ഓഫ് പോരാട്ടത്തിൽ സജീവമായി. എന്നാൽ പഞ്ചാബ് കിംഗ്സും ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസും തമ്മിലാണ് നിലവിൽ നാലിനുള്ളിൽ കടക്കാൻ മത്സരം കടുക്കുന്നത്.
തുടക്കത്തിൽ പഞ്ച് കാട്ടി കുതിച്ച പഞ്ചാബ് കിംഗ്സ് അടക്കം രണ്ടാം പകുതിയിൽ കിതച്ചു. ആദ്യം കിതച്ച ചെന്നൈ രണ്ടാം പകുതിയിൽ കുതിക്കുകയും ചെയ്തു. ഇനിയുള്ള സാധ്യതകൾ ഇങ്ങനെ...
ഗുജറാത്ത്
ഒരു മത്സരം ശേഷിക്കേ 16 പോയിന്റുമായി ബംഗളൂരുവിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഗുജറാത്ത് ടൈറ്റൻസ്. പ്ലേ ഓഫ് വിധി അനുകൂലമാണ്. ചെന്നൈ സൂപ്പർ കിംഗ്സ്- സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ ഹൈദരാബാദ് ജയിച്ചതോടെ ഗുജറാത്ത് സേഫ്. ലീഗ് ഘട്ടത്തിലെ ഗുജറാത്തിന്റെ അവസാന പോരാട്ടം ചെന്നൈക്കെതിരേയാണ്. വിജയിക്കാനായാൽ ടോപ് ടൂ സാധ്യതകളും സജീവമാക്കാം.
സണ്‍റൈസേഴ്സ്
16 പോയിന്റുമായി ഹൈദരാബാദ് പിടിമുറുക്കി. ചെന്നൈയെ വീഴ്ത്തി പ്ലേ ഓഫ് മുന്നേറ്റത്തിന് വഴിയൊരുക്കി. ബംഗളൂരുവാണ് ഇനിയുള്ള എതിരാളി. ഒന്നിലധികം ടീമുകൾ 16 പോയിന്റിലെത്താനുള്ള സാധ്യതയുണ്ടെന്നിരിക്കേ നെറ്റ് റണ്‍ റേറ്റ് പ്രധാന റോൾ വഹിക്കും.
ചെന്നൈ
രണ്ടാം പകുതിയിലെ കുതിപ്പ് തുണച്ച ടീമാണ് ചെന്നൈ. ഇനി ഗുജറാത്താണ് എതിരാളി. ബംഗളൂരു ഹൈദരാബാദിനെ പരാജയപ്പെടുത്തുകയും രാജസ്ഥാൻ ഒരു മത്സരം പരാജയപ്പെടുകയും ചെയ്താൽ പ്രതീക്ഷയുടെ കാമ്പ് മുളയ്ക്കും.
പഞ്ചാബ്
കുതിച്ച് തുടങ്ങി കിതച്ച ടീം. ആദ്യ ഏഴ് മത്സരത്തിൽ പരാജയമറിഞ്ഞില്ല. എന്നാൽ ആറ് തുടർ പരാജയങ്ങൾ പഞ്ചാബ് കിംഗ്സിന്റെ പ്ലേ ഓഫ് സ്വപ്നം തുലാസിലാക്കി. 13 പോയിന്റുള്ള പഞ്ചാബിന് ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ലക്നോയാണ് എതിരാളി. വിജയിച്ചാൽ 15 പോയിന്റിലേക്ക് എത്താം. പക്ഷെ പഞ്ചാബിന് മറ്റ് ടീമുകളുടെ പോയിന്റിനെ ആശ്രയിക്കേണ്ടിവരും. ചെന്നൈ, ഹൈദരാബാദ്, രാജസ്ഥാൻ എന്നിവരിൽ ഒരു ടീം മാത്രമെ 16 പോയിന്റിലേക്ക് എത്താവൂ. കോൽക്കത്ത അവശേഷിക്കുന്ന മത്സരങ്ങളിൽ ഒന്നിൽ പരാജയപ്പെടുകയും വേണം.
രാജസ്ഥാൻ
ചെന്നൈക്ക് സമാനമാണ് രാജസ്ഥാന്റെ നില. ഇനിയുള്ള മത്സരങ്ങളിൽ എതിരാളി ലക്നോയും മുംബൈയുമായാണ്. രണ്ടും വിജയിച്ചാൽ പ്ലേ ഓഫിലേക്ക് ഡയറക്റ്റ് എൻട്രി. 14 പോയിന്റിലും രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാം. പക്ഷേ മറ്റ് ടീമുകളുടെ മത്സര ഫലം വിധി യെഴുതും.
കോൽക്കത്ത
കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് 11 പോയിന്റാണുള്ളത്. മുംബൈയെയും ഡൽഹിയെയും പരാജയപ്പെടുത്തിയാലും 15 പോയിന്റിലേക്കേ എത്തൂ. പഞ്ചാബ് അവസാന മത്സരം പരാജയപ്പെടണം. ഹൈദരാബാദ്, ചെന്നൈ, രാജസ്ഥാൻ എന്നിവരിൽ ഒരു ടീം മാത്രമേ 16 പോയിന്റിലേക്ക് എത്താവൂ. കോൽക്കത്തയ്ക്ക് മുന്നിൽ തിരിച്ചുവരവിനുള്ള ഏക വഴിയിതാണ്.
ഡൽഹി
പ്ലേ ഓഫ് പ്രതീക്ഷയിൽ സാധ്യത കുറഞ്ഞ ടീമാണ് ഡൽഹി ക്യാപിറ്റൽസ്. ഒരു മത്സരം ശേഷിക്കേ 12 പോയിന്റാണ് ഡൽഹിക്കുള്ളത്. മറ്റ് ടീമുകളുടെ ഫലം വിധി എഴുതിയാലും അത്ഭുതങ്ങൾ സംഭവിക്കണം ഡൽഹിയുടെ മുന്നേറ്റത്തിന്. മുംബൈ ഇന്ത്യൻസും ലക്നോ സൂപ്പർ ജയന്റ്സും നേരത്തേതന്നെ പ്ലേ ഓഫ് പ്രതീക്ഷ അവസാനിപ്പിച്ചിരുന്നു.
Sports
പഞ്ചാബ്: അരങ്ങേറ്റ സീസണിൽ ഏറ്റവുമധികം സിക്സുകൾ നേടിയ താരമെന്ന റിക്കാർഡ് പേരിലാക്കി പഞ്ചാബ് കിംഗ്സിന്റെ കൂപ്പർ കോണൊലി.
സീസണിൽ കൊണൊലി 32 സിക്സുകളാണ് നേടിയത്. 2008 ഐപിഎൽ ആദ്യ സീസണിലെ ശ്രീലങ്കയുടെ സനത് ജയസൂര്യ നേടിയ 31 സിക്സിന്റെ റിക്കാർ കൊണൊലി തകർത്തത്.
സീസണിൽ ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറികളും താരം നേടിയിട്ടുണ്ട്. 13 മത്സരങ്ങളിൽനിന്ന് 473 റണ്‍സാണ് താരം നേടിയത്.
പുറത്താകാതെ നേടിയ 107 റണ്‍സാണ് ഏറ്റവും ഉയർന്ന സ്കോർ. 39 ഫോറുകളും താരത്തിന്റെ ബാറ്റിൽനിന്ന് പിറന്നു.
Sports
ചെന്നൈ: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ചെന്നൈ സൂപ്പർ കിംഗ്സ്: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റുതുരാജ് ഗെയക്ക്വാദ് (ക്യാപ്റ്റൻ), ഉർവിൽ പട്ടേൽ, കാർത്തിക്ക് ശർമ, ഡിവാൾഡ് ബ്രെവിസ്, ശിവം ദുബെ, പ്രശാന്ത് വീർ, അകിയേൽ ഹൊസെയ്ൻ, നൂർ അഹ്മദ്, അൻഷുൽ കാംബോജ്, സ്പെൻസർ ജോൺസൺ.
ടീം സൺറൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹെൻറിച്ച് ക്ലാസൺ, സലിൽ അറോറ, സ്മരൻ രവിചന്ദ്രൻ, നിതീഷ് കുമാർ റെഡ്ഢി, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ശിവാംഗ് കുമാർ, ഇഷാൻ മലിംഗ, സാക്കിബ് ഹുസെയ്ൻ, പ്രഫുൽ ഹിൻജെ.
Sports
ന്യൂഡൽഹി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഡൽഹി വിജയിച്ചത്.
രാജസ്ഥാൻ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കി നിൽക്കെ ഡൽഹി മറികടന്നു. കെ.എൽ. രാഹുലിന്റെയും അഭിഷേക് പോറലിന്റെയും അർധ സെഞ്ചുറികളുടെയും നായകൻ അക്സർ പട്ടേലിന്റെയും അശുതോഷ് ശർമയുടെയും മികച്ച ഇന്നിംഗ്സുകളുടെ ബലത്തിലാണ് ഡൽഹി വിജയലക്ഷ്യം മറികടന്നത്.
56 റൺസെടുത്ത രാഹുലാണ് ഡൽഹിയുടെ ടോപ്സ്കോറർ. അഭിഷേക് പോറൽ 51 റൺസും അക്സർ 34 റൺസും അശുതോഷ് 18 റൺസുമെടുത്തു.
രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചറും ബ്രിജേഷ് ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദസുൺ ശനക ഒരു വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 193 റൺസെടുത്തത്. ധ്രുവ് ജൂറലിന്റെയും ക്യാപ്റ്റൻ റിയാൻ പരാഗിന്റെയും അർധ സെഞ്ചുറികളുടെയും വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് രാജസ്ഥാൻ മികച്ച് സ്കോർ പടുത്തുയർത്തിയത്. 53 റൺസെടുത്ത ജൂറൽ ആണ് രാജസ്ഥാന്റെ ടോപ്സ്കോറർ.
പരാഗ് 51 റൺസും സൂര്യവൻഷി 46 റൺസും സ്കോർ ചെയ്തു. ഡൽഹിക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് നാല് വിക്കറ്റെടുത്തു. ലുംഗി എൻഗിഡിയും മാധവ് തിവാരിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ ഡൽഹിക്ക് 12 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഏഴാം സ്ഥാനത്താണ് ഡൽഹി.
Sports
ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 193 റൺസാണെടുത്തത്.
ധ്രുവ് ജൂറലിന്റെയും ക്യാപ്റ്റൻ റിയാൻ പരാഗിന്റെയും അർധ സെഞ്ചുറികളുടെയും വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് രാജസ്ഥാൻ മികച്ച് സ്കോർ പടുത്തുയർത്തിയത്. 53 റൺസെടുത്ത ജൂറൽ ആണ് രാജസ്ഥാന്റെ ടോപ്സ്കോറർ.
പരാഗ് 51 റൺസും സൂര്യവൻഷി 46 റൺസും സ്കോർ ചെയ്തു. ഡൽഹിക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് നാല് വിക്കറ്റെടുത്തു. ലുംഗി എൻഗിഡിയും മാധവ് തിവാരിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Sports
ധരംശാല: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ പഞ്ചാബിനെ 23 റൺസിനാണ് ബംഗളൂരു തോൽപ്പിച്ചത്.
ബംഗളൂരു ഉയർത്തിയ 223 റൺസ് പിന്തുടർന്ന പഞ്ചാബിന് 20 എട്ട് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് എടുക്കാനെ സാധിച്ചുള്ളു. ശശാങ്ക് സിംഗ് 56 റൺസും മാർകസ് സ്റ്റോയിനിസും കൂപ്പർ കോണോളിയും 37 റൺസ് വീതവും സൂര്യാൻഷ് ഷെഡ്ജെ 35 റൺസും എടുത്ത് പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ബംഗളൂരുവിന് വേണ്ടി രസിഖ് സലാം ധർ മൂന്ന് വിക്കറ്റെടുത്തു. ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റും ജോഷ് ഹേസൽവുഡും സുയാഷ് ശർമയും റൊമാരിയോ ഷെപ്പേർഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 222 റൺസെടുത്തത്.സൂപ്പർ താരം വിരാട് കോഹ്ലിയുടെയും വെങ്കിടേഷ് അയ്യരുടെയും അർധ സെഞ്ചുറികളുടെയും ദേവ്ദത്ത് പടിക്കല്ലിന്റെയും ടിം ഡേവിഡിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് ആർസിബി കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
73 റൺസെടുത്ത വെങ്കിടേഷ് അയ്യരാണ് ആർസിബിയുടെ ടോസ്കോറർ. 40 പന്തിൽ എട്ട് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു വെങ്കിടേഷിന്റെ ഇന്നിംഗ്സ്. വിരാട് കോഹ്ലി 58 റൺസും ദേവ്ദത്ത് പടിക്കൽ 45 റൺസും ടിം ഡേവിഡ് 28 റൺസുമെടുത്തു.
പഞ്ചാബിന് വേണ്ടി ഹർപ്രീത് ബ്രാർ രണ്ട് വിക്കറ്റെടുത്തു. അർഷ്ദീപ് സിംഗും യുഷ്വേന്ദ്ര ചാഹലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ ആർസിബി ഈ സീസണിൽ പ്ലേ ഓഫിൽ എത്തുന്ന ആദ്യ ടീമായി. പരാജയത്തോടെ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകൾ തുലാസിലായി.
Sports
ന്യൂഡൽഹി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ഡൽഹി ക്യാപിറ്റൽസ്: കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), അഭിഷേക് പോറൽ, സാഹിൽ പരാഖ്, ട്രിസ്റ്റ്യൻ സ്റ്റബ്സി, ഡേവിഡ് മില്ലർ, അക്സർ പട്ടേൽ (ക്യാപ്റ്റൻ), മാധവ് തിവാരി, ത്രിപുരാന വിജയ്, ലുംഗി എൻഗിഡി, മിച്ചൽ സ്റ്റാർക്ക്, മുകേഷ് കുമാർ.
ടീം രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവൻഷി, ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ്(ക്യാപ്റ്റൻ), രവി സിംഗ്, ഡോണോവൻ ഫെരേര, ശുഭം ദുബെ, ജോഫ്ര ആർച്ചർ, ആദം മിൽനെ, ബ്രിജേഷ് ശർമ, യഷ് രാജ് പുഞ്ച.
Sports
ധരംശാല: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 222 റൺസാണെടുത്തത്.
സൂപ്പർ താരം വിരാട് കോഹ്ലിയുടെയും വെങ്കിടേഷ് അയ്യരുടെയും അർധ സെഞ്ചുറികളുടെയും ദേവ്ദത്ത് പടിക്കല്ലിന്റെയും ടിം ഡേവിഡിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് ആർസിബി കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
73 റൺസെടുത്ത വെങ്കിടേഷ് അയ്യരാണ് ആർസിബിയുടെ ടോസ്കോറർ. 40 പന്തിൽ എട്ട് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു വെങ്കിടേഷിന്റെ ഇന്നിംഗ്സ്. വിരാട് കോഹ്ലി 58 റൺസും ദേവ്ദത്ത് പടിക്കൽ 45 റൺസും ടിം ഡേവിഡ് 28 റൺസുമെടുത്തു.
പഞ്ചാബിന് വേണ്ടി ഹർപ്രീത് ബ്രാർ രണ്ട് വിക്കറ്റെടുത്തു. അർഷ്ദീപ് സിംഗും യുഷ്വേന്ദ്ര ചാഹലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Kerala
ധരംശാല: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. മൂന്നര മുതൽ ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം.
പഞ്ചാബ് കിംഗ്സ്: പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), കൂപ്പർ കോണാലി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സൂര്യാൻഷ് ഷെഡ്ജെ, ശശാങ്ക് സിംഗ്, അസ്മത്തുള്ള ഒമർസായ്, ഹർപ്രീത് ബ്രാർ, ലോക്കി ഹെർഗൂസൻ, അർഷ്ദീപ് സിംഗ്, യുഷ്വേന്ദ്ര ചാഹൽ.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു: ജേക്കബ് ബേതൽ, വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കൽ, വെങ്കിടേഷ് അയ്യർ, ജിതേഷ് ശർമ (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, സുയാഷ് ശർമ.
Sports
ലക്നോ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് ടീമായ ലക്നോ സൂപ്പര്‍ ജയന്റ്സിന്റെ ക്യാപ്റ്റന്‍ ഋഷഭ് പന്തിന് 12 ലക്ഷം രൂപ പിഴ.
ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരായ മത്സരത്തിലെ സ്ലോ ഓവര്‍ റേറ്റിന്റെ പേരിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ പന്തിന് പിഴ ശിക്ഷ ലഭിച്ചത്.
മത്സരത്തില്‍ ലക്നോ സൂപ്പര്‍ ജയന്റ്സ് ഏഴ് വിക്കറ്റ് ജയം നേടിയിരുന്നു. ചെന്നൈ മുന്നോട്ടുവച്ച 188 റണ്‍സ് എന്ന ലക്ഷ്യം മിച്ചല്‍ മാര്‍ഷിന്റെ (38 പന്തില്‍ 90) ഇന്നിംഗ്സ് കരുത്തില്‍ ലക്നോ മറികടന്നു.
ലീഗ് ടേബിളില്‍ അവസാന സ്ഥാനക്കാരായ ലക്നോ, 2026 സീസണില്‍ നേടുന്ന നാലാം ജയമായിരുന്നു ചെന്നൈക്കെതിരായത്.
Sports
കോല്‍ക്കത്ത: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കോല്‍ക്കത്ത നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുത്തു.
35 പന്തില്‍ 93 റണ്‍സെടുത്ത ഫിന് അലനാണ് ടോപ് സ്കോറര്‍. അംഗ്രിഷ് രഘുവംശി 44 പന്തില്‍ 82 റണ്‍സെടുത്തപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ 28 പന്തില്‍ 52 റണ്‍സെടുത്തു. പവര്‍ പ്ലേയില്‍ കോല്‍ക്കത്ത 56 റണ്‍സാണ് നേടിയത്.
ഗുജറാത്തിനായി മുഹമ്മദ് സിറാജും സായ് കിഷോറും ഓരോ വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് ജയിച്ചാൽ ഗില്ലിനും സംഘത്തിനും പ്ലേ ഓഫ് ഉറപ്പിക്കാം.
Sports
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യന്‍സിന്റെ ഭാവി ക്യാപ്റ്റനായി ജസ്പ്രീത് ബുംറയ്ക്ക് പിന്തുണ അറിയിച്ച് ഇന്ത്യന്‍ മുൻ താരം സഞ്ജയ് മഞ്ജരേക്കര്‍.
അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈയെ പഞ്ചാബ് കിംഗ്സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ നയിച്ച് ബുംറ ജയം സമ്മാനിച്ചതിന് പിന്നാലെയാണ് മഞ്ജരേക്കര്‍ പിന്തുണ അറിയിച്ചത്.
ബുംറയുടെ അനുഭവ സമ്പത്തും തന്ത്രങ്ങളും ടീമിന് ഗുണമാകുമെന്ന് മഞ്ജരേക്കര്‍ പറഞ്ഞു.
സ്ഥിരം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെയും കഴിഞ്ഞ മത്സരങ്ങളില്‍ ടീമിനെ നയിച്ച സൂര്യകുമാര്‍ യാദവിന്റെയും അഭാവത്തിലാണ് ബുംറ ടീമിനെ നയിച്ചത്. മോശം ഫോമിലുള്ള ടീമിനെ സീസണിലെ ആദ്യ നായകവേഷത്തില്‍ തന്നെ ബുംറ വിജയിപ്പിച്ചു.
Sports
ലക്നോ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ലക്നോ സൂപ്പർ ജയന്റ്സിന് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ലക്നോ വിജയിച്ചത്.
ചെന്നൈ ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം 20 പന്ത് ബാക്കിനിൽക്കെ ലക്നോ മറികടന്നു. മിച്ചൽ തകർപ്പൻ അർധ സെഞ്ചുറിയുടെയും ജോഷ് ഇൻഗ്ലിസിന്റെയും നിക്കോളായ്പുരാന്റെയും ഇന്നിംഗ്സുകളുടെയും മികവിലാണ് ലക്നോ വിജയലക്ഷ്യം മറികടന്നത്.
മിച്ചൽ മാർഷ് 90 റൺസാണെടുത്തത്. 38 പന്തിൽ ഒമ്പത് ബൗണ്ടറിയും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു മിച്ചൽ മാർഷിന്റെ ഇന്നിംഗ്സ്. ഇൻഗ്ലിസ് 36 റൺസും പുരാൻ 32 റൺസുമെടുത്തു. ചെന്നൈയ്ക്ക് വേണ്ടി മുകേഷ് ചൗധരിയും സ്പെൻസർ ജോൺസണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 187 റൺസെടുത്തത്. കാർത്തിക്ക് ശർമയുടെ അർധ സെഞ്ചുറിയുടെയും ശിവം ദുബെയുടെയും ഡിവാൾഡ് ബ്രെവിസിന്റെയും മികച്ച ഇന്നിംഗ്സുകളുടെയും ബലത്തിലാണ് ചെന്നൈ മികച്ച സ്കോർ പടുത്തുയർത്തിയത്. കാർത്തിക്ക് ശർമ 71 റൺസാണെടുത്തത്.
ശിവം ദുബെ 32 റൺസും ഡിവാൾഡ് ബ്രെവിസ് 25 റൺസുമാണെടുത്തത്. സഞ്ജു സാംസൺ 20 റൺസ് സ്കോർ ചെയ്തു.
ലക്നോവിന് വേണ്ടി ആകാശ് മഹാരാജ് സിംഗ് മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് ഷമിയും ഷാഹ്ബാസ് അഹ്മദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ ലക്നോവിന് എട്ട് പോയിന്റായി. ലീഗ് ടേബിളിൽ പത്താം സ്ഥാനത്താണ് ലക്നോ.
Sports
ലക്നോ: ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണെടുത്തത്.
കാർത്തിക്ക് ശർമയുടെ അർധ സെഞ്ചുറിയുടെയും ശിവം ദുബെയുടെയും ഡിവാൾഡ് ബ്രെവിസിന്റെയും മികച്ച ഇന്നിംഗ്സുകളുടെയും ബലത്തിലാണ് ചെന്നൈ മികച്ച സ്കോർ പടുത്തുയർത്തിയത്. കാർത്തിക്ക് ശർമ 71 റൺസാണെടുത്തത്.
ശിവം ദുബെ 32 റൺസും ഡിവാൾഡ് ബ്രെവിസ് 25 റൺസുമാണെടുത്തത്. സഞ്ജു സാംസൺ 20 റൺസ് സ്കോർ ചെയ്തു.
ലക്നോവിന് വേണ്ടി ആകാശ് മഹാരാജ് സിംഗ് മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് ഷമിയും ഷാഹ്ബാസ് അഹ്മദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ലക്നോ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ ലക്നോ സൂപ്പർ ജയന്റ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ ലക്നോവിലാണ് മത്സരം.
ടീം ലക്നോ സൂപ്പർ ജയന്റ്സ്: മിച്ചൽ മാർഷ്, നിക്കോളാസ് പുരാൻ, എയ്ഡൻ മാർക്രം, റിഷഭ് പന്ത് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), മുകുൾ ചൗധരി, അബ്ദുൾ സമദ്, ഷാഹ്ബാസ് അഹ്മദ്, മുഹമ്മദ് സമി, മായങ്ക് യാദവ്, ആകാശ് മഹാരാജ് സിംഗ്, പ്രിൻസ് യാദവ്.
ടീം ചെന്നൈ സൂപ്പർ കിംഗ്സ്: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റൻ), ഉർവിൽ പട്ടേൽ, കാർത്തിക് ശർമ, ഡിവാൾഡ് ബ്രെവിസ്, ശിവം ദുബെ, പ്രശാന്ത് വീർ, അൻഷുൽ കാംബോജ്, നൂർ അഹ്മദ്, സ്പെൻസർ ജോൺസൺ, മുകേഷ് ചൗധരി.
Sports
ഒരേയൊരു കിംഗ്; കോഹ്ലി. മിഡ്-വിക്കറ്റിലൂടെയുള്ള പുള്‍ ഷോട്ടിലൂടെ എതിര് ബൗളര്‍മാരുടെ അന്തകനായ വിരാട് കോഹ്ലി. ഡ്രൈവ്, ഫ്ളിക്ക്/ലെഗ് ഗ്ലാന്‍സ് തുടങ്ങിയ മിഡ്-വിക്കറ്റ് ഷോട്ടുകളിലൂടെ ഐപിഎല്‍ ചരിത്രത്തിലേക്ക് റണ്ണൊഴുക്കി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഈ ഐക്കണ്‍.
മഴ തടസം നിന്ന കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ ഐപിഎല്‍ ചേസിംഗിലൂടെ, ട്വന്റി-20 ക്രിക്കറ്റ് കരിയറില്‍ 10 സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്നതടക്കമുള്ള ഒരുപിടി റിക്കാര്‍ഡുകളാണ് സൂപ്പര്‍ സ്റ്റാര്‍ വിരാട് കോഹ്ലി സ്വന്തമാക്കിയത്.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനായി 60 പന്തില്‍ 11 ഫോറും മൂന്നു സിക്സും അടക്കം 105 റണ്‍സുമായി കോഹ്ലി പുറത്താകാതെ നിന്നു. അതോടെ 193 റണ്‍സ് എന്ന ലക്ഷ്യം 20-ാം ഓവറിന്റെ ആദ്യ പന്തില്‍ ആര്‍സിബി സ്വന്തമാക്കി. ചേസിംഗ് കിംഗിന്റെ തോളിലേറി ജയത്തിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ടത് നാലു വിക്കറ്റ് മാത്രം. സ്കോര്‍: കോല്‍ക്കത്ത 20 ഓവറില്‍ 192/4. ബംഗളൂരു 19.1 ഓവറില്‍ 194/4.
ഐപിഎല്‍ ചരിത്രത്തില്‍ ചേസിംഗില്‍ കോഹ്ലിയുടെ മൂന്നാം സെഞ്ചുറിയാണ് റായ്പുരിലെ ഷഹീര്‍ വീര്‍ നാരായണ്‍ സിംഗ് സ്റ്റേഡിയത്തില്‍ പിറന്നത്. ഐപിഎല്‍ ചേസിംഗില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയില്‍ ഇംഗ്ലീഷ് താരം ജോബ് ബട്ലറിന്റെ (3) ഒപ്പവും കോഹ്ലി എത്തി. ഐപിഎല്ലില്‍ കോഹ്ലിയുടെ ഒമ്പതാം സെഞ്ചുറിയാണ്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന റിക്കാര്‍ഡും കോഹ്ലിക്കു സ്വന്തം. ട്വന്റി-20 കരിയറില്‍ 10-ാമത്തേതും. ട്വന്റി-20 കരിയറില്‍ 10 സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് വിരാട് കോഹ്ലി എന്നതും ചരിത്രം.
◄പുള്‍ ഷോട്ട് പവര്‍
105 നോട്ടൗട്ട് എന്ന ഇന്നിംഗ്സില്‍ കോഹ്ലി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് പുള്‍ ഷോട്ടിലൂടെ. അടിച്ച 11 ഫോറില്‍ നാല് ഫോറും പുള്‍ ഷോട്ട് വഴി, ഒരു സിക്സും കൂടി ചേര്‍ത്ത് ആകെ 32 റണ്‍സ് പുള്‍ ഷോട്ടിലൂടെ കോഹ്ലി നേടി. മിഡ്-വിക്കറ്റ് ഏരിയ ആയിരുന്നു കോഹ്ലിയുടെ ഇഷ്ട ഇടം. ഇന്നിംഗ്സിലെ 46 റണ്‍സ് മിഡ്-വിക്കറ്റിലൂടെ കോഹ്ലി സ്വന്തമാക്കി. ട്വന്റി-20 കരിയറില്‍ ഒരു ഇന്നിംഗ്സില്‍ മിഡ്-വിക്കറ്റിലൂടെ ഇത്രയും റണ്‍സ് കോഹ്ലി ഇതുവരെ സ്വന്തമാക്കിയിട്ടില്ലെന്നതും ചരിത്രം.
തുടരെ രണ്ട് ഇന്നിംഗ്സില്‍ പൂജ്യത്തിനു പുറത്തായശേഷമായിരുന്നു കോഹ്ലിയുടെ സെഞ്ചുറി. ഐപിഎല്‍ ചരിത്രത്തില്‍ തുടരെ രണ്ടു തവണ ഡക്ക് ആയശേഷം സെഞ്ചുറി നേടുന്ന ആദ്യതാരമാണ് കോഹ്ലി.
◄അതിവേഗം 14,000
ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തില്‍ അതിവേഗം 14,000 റണ്‍സ് എന്ന റിക്കാര്‍ഡ് സെഞ്ചുറി ഇന്നിംഗ്സിനിടെ വിരാട് കോഹ്ലി സ്വന്തമാക്കി. 409-ാം ഇന്നിംഗ്സിലാണ് കോഹ്ലി 14,000 ട്വന്റി-20 റണ്‍സ് പിന്നിട്ടത്. 423 ഇന്നിംഗ്സില്‍നിന്ന് 14,000 സ്വന്തമാക്കിയ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്ലിന്റെ റിക്കാര്‍ഡ് ഇതോടെ പിന്തള്ളപ്പെട്ടു.
ട്വന്റി-20 ക്രിക്കറ്റില്‍ 14,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കോഹ്ലി. ലോക ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമനും. ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ലിന്റെ പേരിലാണ്. 463 മത്സരങ്ങളിലായി 455 ഇന്നിംഗ്സില്‍നിന്ന് 14,562 റണ്‍സാണ് ഗെയ്ലിന്റെ സമ്പാദ്യം. ഗെയ്ലിന്റെ ഈ റിക്കാര്‍ഡിലേക്ക് 535 റണ്‍സിന്റെ അകലം മാത്രമാണ് കോഹ്ലിക്കുള്ളത്.
◄കോഹ്ലി @ ഐപിഎല്‍
ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതിന്റെ റിക്കാര്‍ഡും കോഹ്ലി (279) സ്വന്തമാക്കി. 278 മത്സരങ്ങള്‍ കളിച്ച എം.എസ്. ധോണി, രോഹിത് ശര്‍മ എന്നിവരെയാണ് കോഹ്ലി പിന്തള്ളിയത്. കോല്‍ക്കത്തയ്ക്ക് എതിരായ സെഞ്ചുറിയിലൂടെ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരവും കോഹ്ലിക്കു സ്വന്തം.
ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരം എന്ന രോഹിത് ശര്‍മയുടെ (21) റിക്കാര്‍ഡിന്റെ ഒപ്പവും കിംഗ് കോഹ്ലി എത്തി. എബി ഡിവില്യേഴ്സ് (25), ക്രിസ് ഗെയ്ല് (22) എന്നിവരാണ് ഇക്കാര്യത്തില്‍ കോഹ്ലിക്കു മുന്നിലുള്ളത്.
Sports
ചെന്നൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പേസ് ഓള്‍റൗണ്ടര്‍ ജാമി ഓവര്ടണ് പരിക്കിനെത്തുടര്‍ന്ന് പുറത്ത്.
ഈ സീസണില്‍ പരിക്കേറ്റ് പുറത്തിരിക്കേണ്ടിവരുന്ന എട്ടാമത് ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമാണ് ഓവര്ടണ്. ഇംഗ്ലീഷ് താരത്തിനു പകരമായി ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ഡയാന് ഫോറസ്റ്ററിനെ സിഎസ്കെ ടീമില്‍ ഉള്‍പ്പെടുത്തി.
ദക്ഷിണാഫ്രിക്കയുടെ ഭാവിതാരമായി വിശേഷിപ്പിക്കപ്പെടുന്ന ഫോറസ്റ്ററിനെ 75 ലക്ഷം രൂപയ്ക്കാണ് ചെന്നൈ സ്വന്തമാക്കിയത്.
Sports
ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ജയം. പഞ്ചാബ് മുന്നോട്ടുവെച്ച 201 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഒരു പന്ത് ബാക്കി നിൽക്കെ മുംബൈ മറികടന്നു.
33 പന്തിൽ 75 റൺസ് നേടിയ തിലക് വര്‍മ്മയാണ് മുംബൈയുടെ വിജയശില്‍പ്പി. റിയാൻ റിക്കിൽട്ടൺ (48) രോഹിത് ശർമ (25) ഷെർഫെയ്ൻ റുഥർഫോഡ് (20) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. സ്കോർ: പഞ്ചാബ് 200/8 മുബൈ 205/4 (19.5).
അവസാന മൂന്നോവറില്‍ 50 റണ്‍സും അവസാന ഓവറില്‍ 15 റണ്‍സുമായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. സേവിയര്‍ ബാർട്ലെറ്റ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ വില്‍ ജാക്സ് സിക്സ് പറത്തിയപ്പോള്‍ നാലും അഞ്ചും പന്തുകള്‍ സിക്സർ പറത്തി തിലക് മുംബൈയെ ജയത്തിലെത്തിച്ചു.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് നേടിയത്. മധ്യനിരയിൽ ആരും തിളങ്ങാത്തതാണ് അവർക്ക് തിരിച്ചടിയായത്. അവസാന ഓവറുകൾ മുംബൈ ബൗളർമാർ വാരിക്കോരി റൺസ് വഴങ്ങിയതോടെയാണ് ടീം സ്കോർ 200ൽ എത്തിയത്.
32 പന്തില്‍ 57 റണ്‍സെടുത്ത പ്രഭ്സിമ്രാന് സിംഗാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍. ആദ്യ ആറ് മത്സരങ്ങള്‍ ജയിച്ചശേഷം പഞ്ചാബ് തുടര്‍ച്ചയായി വഴങ്ങുന്ന അഞ്ചാം തോല്‍വിയാണിത്. തോറ്റെങ്കിലും 13 പോയിന്റുള്ള പഞ്ചാബ് തന്നെയാണ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത്.
പ്ലേ ഓഫ് കാണാതെ മുംബൈ നേരത്തെ തന്നെ പുറത്തായിരുന്നു. 12 കളികളില്‍ നിന്ന് എട്ടു പോയിന്റുമായി എട്ടാം സ്ഥാനത്താണ് മുംബൈ.
Sports
ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 201 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 200 റൺസെടുത്തു. 32 പന്തില്‍ 57 റണ്‍സെടുത്ത പ്രഭ്സിമ്രാന് സിംഗാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍.
പഞ്ചാബിന് പ്രിയാന്‍ഷ് ആര്യയും പ്രഭ്സിമ്രാൻ സിംഗും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 5.3 ഓവറില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 17 പന്തില്‍ 22 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയെ വീഴ്ത്തിയ ദീപക് ചാഹറാണ് മുംബൈക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ പ്രഭ്സിമ്രനും കൂപ്പര്‍ കൊണോലിയും (21) ചേര്‍ന്ന് 35 പന്തില്‍ 57 റണ്‍സടിച്ച് പഞ്ചാബിനെ ശക്തമായ നിലയിലെത്തിച്ചു. 11 ഓവറില്‍ 107- എന്ന നിലയിലെത്തിയ പഞ്ചാബ് പിന്നീട് അവിശ്വസനീയമായി തകര്‍ന്നടിഞ്ഞു. അര്‍ധസെഞ്ചുറി തികച്ച പ്രഭ്സിമ്രാനെ (32 പന്തില്‍ 57) ഷാര്‍ദുല്‍ താക്കൂര്‍ പിന്നാലെ നായകന് ശ്രേയസ് അയ്യരെയും (നാല്) മടക്കി.
വാലറ്റത്ത് അസ്മത്തുള്ള ഒമര്‍സായി (38) വിഷ്ണു വിനോദി (15) ന്റെയും സേവിയര്‍ ബാർട്ലെറ്റിന്റെയും (18) പ്രകടനമാണ് 200 കടത്തിയത്. മുംബൈക്കായി ഷാര്‍ദുല്‍ താക്കൂര്‍ 39 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ദീപക് ചാഹര്‍ 36 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
Sports
റായ്പുർ: ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. വിരാട് കോഹ്ലിയുടെ സെഞ്ചുറി കരുത്തിലാണ് ബംഗളൂരു ജയം സ്വന്തമാക്കിയത്. സ്കോർ: കോൽക്കത്ത 20 ഓവറിൽ 192/4, ബംഗളൂരു 19.1 ഓവറിൽ 194/4.
കോൽക്കത്ത ഉയർത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബംഗളൂരുവിന്റെ കപ്പിത്താന്റെ ചുമതല കോഹ്ലി ഏറ്റെടുക്കുകയായിരുന്നു. 60 പന്തുകൾ നേരിട്ട കോഹ്ലി മൂന്ന് സിക്സും 11 ഫോറും ഉൾപ്പെടെ 105 റണ്‍സുമായി പുറത്താകാതെ നിന്നു.
ജേക്കബ് ബെഥേൽ (15) നിരാശപ്പെടുത്തിയപ്പോൾ ദേവദത്ത് പടിക്കൽ 27 പന്തിൽ 39 റണ്‍സെടുത്തു. ക്യാപ്റ്റൻ രജത് പട്ടീദാർ 11 റണ്‍സെടുത്ത് പവലിയൻ കയറിയപ്പോൾ ടീം ഡേവിൽ (2) തലതാഴ്ത്തി മടങ്ങി. ജിതേഷ് ശർമ പുറത്താകാതെ എട്ട് റണ്‍സെടുത്തു. കാർത്തിക് ത്യാഗ് ആണ് ബംഗളൂരുവിന്റെ മൂന്ന് വിക്കറ്റുകളും പിഴുതത്.
ആദ്യം ബാറ്റ് ചെയ്ത കോൽക്കത്ത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 192 റൺസെടുത്തത്. വിക്കറ്റ് കീപ്പർ ആൻഗ്രിഷ് രഘുവൻഷിയുടെ അർധ സെഞ്ചുറിയുടെയും റിങ്കു സിംഗിന്റെയും കാമറൂൺ ഗ്രീനിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് കോൽക്കത്ത മികച്ച സ്കോർ പടുത്തുയർത്തിയത്.
രഘുവൻഷി 71 റൺസാണെടുത്തത്. 46 പന്തിൽ ഏഴ് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു രഘുവൻഷിയുടെ ഇന്നിംഗ്സ്. റിങ്കു സിംഗ് 49 റൺസും കാമറൂൺ ഗ്രീൻ 32 റൺസും എടുത്തു. ബംഗളൂരുവിന് വേണ്ടി ഭുവനേശ്വർ കുമാറും ജോഷ് ഹേസൽവുഡും രസിക് സലാം ദറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ജയത്തോടെ ബംഗളൂരു 16 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഒൻപത് പോയിന്റുള്ള കോൽക്കത്ത എട്ടാം സ്ഥാനത്തുമാണ്.
Sports
റായ്പുർ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത കോൽക്കത്ത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണെടുത്തത്.
വിക്കറ്റ് കീപ്പർ ആൻഗ്രിഷ് രഘുവൻഷിയുടെ അർധ സെഞ്ചുറിയുടെയും റിങ്കു സിംഗിന്റെയും കാമറൂൺ ഗ്രീനിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് കോൽക്കത്ത മികച്ച സ്കോർ പടുത്തുയർത്തിയത്. രഘുവൻഷി 71 റൺസാണെടുത്തത്. 46 പന്തിൽ ഏഴ് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു രഘുവൻഷിയുടെ ഇന്നിംഗ്സ്.
റിങ്കു സിംഗ് 49 റൺസും കാമറൂൺ ഗ്രീൻ 32 റൺസും എടുത്തു. ബംഗളൂരുവിന് വേണ്ടി ഭുവനേശ്വർ കുമാറും ജോഷ് ഹേസൽവുഡും രസിക് സലാം ദറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
റായ്പുർ: ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ബൗളിംഗ് തെരഞ്ഞെടുത്തു. റായ്പുരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇന്റർനാഷണൽ സ്റ്റേഡിയമാണ് വേദി.
മഴയെ തുടർന്ന് മത്സരത്തിലെ ടോസ് വൈകിയിരുന്നു. അൽപസമയത്തിനകം മത്സരം ആരംഭിക്കും.
ടീം കോൽക്കത്ത നൈറ്റ് റൈഡേഴ്സ്: അജിൻക്യ രഹാനെ ( ക്യാപ്റ്റൻ), ഫിൻ അലൻ, കാമറൂൺ ഗ്രീൻ, ആൻഗ്രിഷ് രഘുവൻഷി (വിക്കറ്റ് കീപ്പർ), റോവ്മാൻ പവൽ, മനീഷ് പാണ്ഡെ, റിങ്കു സിംഗ്, സുനിൽ നരെയ്ൻ, അനുകുൽ റോയ്, വൈഭവ് അറോറ, കാർത്തിക്ക് ത്യാഗി.
ടീം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു: ജേക്കബ് ബെതൽ, വിരാട് കോഹ്ലി, രജത് പാട്ടീദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, വെങ്കടേഷ് അയ്യർ, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, രസിക് സലാം ദർ, ജേക്കബ് ഡഫി, ജോഷ് ഹേസൽവുഡ്.
Sports
റായ്പുർ: ഐപിഎല്ലിലെ കോൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലുള്ള മത്സരത്തിലെ ടോസ് വൈകുന്നു. കനത്ത മഴയെ തുടർന്നാണ് ടോസ് വൈകുന്നത്.
റായ്പുരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇന്റർനാഷണൽ സ്റ്റേഡിയമാണ് വേദി. വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും മത്സരത്തിനെത്തുന്നത്.
11 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള ആർസിബി രണ്ടാം സ്ഥാനത്താണുള്ളത്. 10 മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റുള്ള കെകെആർ എട്ടാമതാണുള്ളത്.
Sports
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് എട്ടിന്റെ പണിയിലേക്ക്. 19-ാം സീസണ് പ്ലേ ഓഫ് ടിക്കറ്റിനായി രംഗത്തുള്ളത് എട്ട് ടീമുകള്‍.
ബംഗളൂരു, ഹൈദരാബാദ്, ഗുജറാത്ത്, പഞ്ചാബ്, ചെന്നൈ, രാജസ്ഥാന്, ഡല്‍ഹി, കോല്‍ക്കത്ത ടീമുകളാണ് പ്ലേ ഓഫ് പോരാട്ടത്തില്‍ സജീവമായുള്ളത്. മുംബൈ ഇന്ത്യന്‍സും ലക്നോ സൂപ്പര്‍ ജയന്റ്സും ഇതിനോടകം പുറത്തായി.
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് എട്ടിന്റെ പണിയിലേക്ക്. 19-ാം സീസണ് പ്ലേ ഓഫ് ടിക്കറ്റിനായി രംഗത്തുള്ളത് എട്ട് ടീമുകള്‍.
ബംഗളൂരു, ഹൈദരാബാദ്, ഗുജറാത്ത്, പഞ്ചാബ്, ചെന്നൈ, രാജസ്ഥാന്, ഡല്‍ഹി, കോല്‍ക്കത്ത ടീമുകളാണ് പ്ലേ ഓഫ് പോരാട്ടത്തില്‍ സജീവമായുള്ളത്. മുംബൈ ഇന്ത്യന്‍സും ലക്നോ സൂപ്പര്‍ ജയന്റ്സും ഇതിനോടകം പുറത്തായി. ലീഗ് പോയിന്റ് ടേബിളില്‍ ആദ്യ നാലു ടീമുകള്‍ക്കു മാത്രമേ പ്ലേ ഓഫിലേക്കു മുന്നേറാന്‍ സാധിക്കൂ.
2026 സീസണ് ലീഗ് റൗണ്ടില്‍ ഇന്നത്തെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു x കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉള്‍പ്പെടെ ശേഷിക്കുന്നത് 14 മത്സരങ്ങള്‍ മാത്രം. 14 റൗണ്ടുള്ള ലീഗില്‍ ഗുജറാത്ത്, ഹൈദരാബാദ്, ഡല്‍ഹി ടീമുകള്‍ക്ക് രണ്ടു മത്സരങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഇന്നത്തേതുള്‍പ്പെടെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് നാലു മത്സരങ്ങള്‍ ബാക്കിയുണ്ട്.
പഞ്ചാബ് കിംഗ്സ്
ബാക്കി മത്സരങ്ങള്‍: മുംബൈ, ബംഗളൂരു, ലക്നോ
സീസണിന്റെ ആദ്യ പകുതിയില്‍ ഒരു തോല്‍വിപോലും വഴങ്ങാത്ത ഏക ടീമായിരുന്നു ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിംഗ്സ്. ആദ്യ ഏഴ് മത്സരങ്ങളില്‍ ആറ് ജയം, ഒരു ഫലമില്ലാത്തതും ഉള്‍പ്പെടെ 13 പോയിന്റ്. രണ്ടാംപകുതിയില്‍ ഏറ്റവും ദയനീയ പ്രകടനമാണ് പഞ്ചാബ് ഇതുവരെ നടത്തിയത്. അവസാനം കളിച്ച നാലു മത്സരങ്ങളും പരാജയപ്പെട്ടു. പഞ്ചാബിന്റെ ശേഷിക്കുന്ന രണ്ടു മത്സരങ്ങള്‍ പ്ലേ ഓഫ് കാണാതെ പുറത്തായ മുംബൈ, ലക്നോ ടീമുകള്‍ക്ക് എതിരേയാണ്.
റോയല്‍ ചലഞ്ചേഴ്സ്
ബാക്കി മത്സരങ്ങള്‍: കോല്‍ക്കത്ത, പഞ്ചാബ്, ഹൈദരാബാദ്
മുംബൈ ഇന്ത്യന്‍സിന് എതിരായ കഴിഞ്ഞ മത്സരത്തില്‍ അവസാന പന്തില്‍ ജയിച്ചത് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ പ്ലേ ഓഫ് പോരാട്ടത്തിന് ഇന്ധനമേകി. എന്നാല്‍, ശേഷിക്കുന്ന മൂന്നു മത്സരങ്ങളും പ്ലേ ഓഫ് പോരാട്ട രംഗത്തുള്ള ടീമുകള്‍ക്ക് എതിരേയാണെന്നത് ആര്‍സിബിക്ക് കനത്ത വെല്ലുവിളിയാണ്. അതില്‍ത്തന്നെ ആദ്യ നാലില്‍ ഉള്ള രണ്ട് ടീമുകള്‍ക്ക് എതിരേയാണ് (ഹൈദരാബാദ്, പഞ്ചാബ്) രണ്ട് പോരാട്ടം എന്നതും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ നെഞ്ചിലെ തീയാണ്.
സണ്‍റൈസേഴ്സ്
ബാക്കി മത്സരങ്ങള്‍: ചെന്നൈ, ബംഗളൂരു
19-ാം സീസണ് ലീഗ് റൗണ്ടില്‍ രണ്ടാംപകുതിയില്‍ കുതിക്കുന്ന ടീമുകളില്‍ ഒന്നാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ആദ്യ നാലു മത്സരങ്ങളില്‍ മൂന്നും പരാജയപ്പെട്ടശേഷമാണ് ടീം തിരിച്ചെത്തിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സ്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടീമുകള്‍ക്ക് എതിരേയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍. ഈ രണ്ടു ടീമും പ്ലേ ഓഫ് പോരാട്ട രംഗത്തുള്ളതാണ്.
ഗുജറാത്ത് ടൈറ്റന്‍സ്
ബാക്കി മത്സരങ്ങള്‍: കോല്‍ക്കത്ത, ചെന്നൈ
ലീഗിന്റെ രണ്ടാംപകുതിയിലെ കുതിപ്പിലൂടെ പ്ലേ ഓഫ് സാധ്യതാ പട്ടികയില്‍ സജീവമായുള്ള ടീമാണ് ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യ ഏഴ് മത്സരങ്ങളില്‍ നാലിലും ഗുജറാത്ത് പരാജയപ്പെട്ടിരുന്നു. ലീഗ് ടേബിളില്‍ തങ്ങളേക്കാള്‍ പിന്നിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ്, കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകള്‍ക്ക് എതിരേയാണ് ശേഷിക്കുന്ന മത്സരങ്ങള്‍.
ചെന്നൈ സൂപ്പര്‍ കിംഗ്സ്
ബാക്കി മത്സരങ്ങള്‍: ലക്നോ, ഹൈദരാബാദ്, ഗുജറാത്ത്
സീസണില്‍ തുടരെ മൂന്നു തോല്‍വിയോടെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ലീഗ് ആരംഭിച്ചത്. പിന്നീടു കളിച്ച എട്ട് മത്സരങ്ങളില്‍ ആറ് എണ്ണത്തില്‍ ജയം. പ്ലേ ഓഫ് കാണാതെ പുറത്തായ ലക്നോ സൂപ്പര്‍ ജയന്റ്സ്, പ്ലേ ഓഫ് പോരാട്ട രംഗത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകളാണ് ശേഷിക്കുന്ന മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ എതിരാളികള്‍. സഞ്ജു സാംസണിന്റെ ബാറ്റിനെ ആശ്രയിച്ചാണ് ചെന്നൈയുടെ ജയങ്ങള്‍. ജയിച്ച ആറ് മത്സരത്തില്‍ അഞ്ചിലും സഞ്ജുവിന്റെ ഇന്നിംഗ്സ് പവര്‍പ്ലേ കടന്നിരുന്നു. സഞ്ജു പവര്‍പ്ലേയ്ക്കു മുമ്പ് പുറത്തായപ്പോള്‍ ഒരു തവണ മാത്രമാണ് സിഎസ്കെ ജയിച്ചത്.
രാജസ്ഥാന് റോയല്‍സ്
ബാക്കി മത്സരങ്ങള്‍: ഡല്‍ഹി, ലക്നോ, മുംബൈ
ലീഗിന്റെ രണ്ടാംപകുതിയില്‍ മോശം ഫോമിലുള്ള ടീമാണ് രാജസ്ഥാന് റോയല്‍സ്. അവസാനം കളിച്ച ഏഴ് മത്സരങ്ങളില്‍ അഞ്ചിലും പരാജയപ്പെട്ടു. മൂന്ന്, നാല് സ്ഥാനങ്ങളിലേക്കാണ് രാജസ്ഥാന് റോയല്‍സിന്റെ ശ്രമം. പ്ലേ ഓഫ് കാണാതെ പുറത്തായ ടീമുകള്‍ക്കെതിരേയാണ് ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ രണ്ട് എണ്ണം.
നൈറ്റ് റൈഡേഴ്സ്
ബാക്കി മത്സരങ്ങള്‍: ബംഗളൂരു, ഗുജറാത്ത്, മുംബൈ, ഡല്‍ഹി
ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ബാക്കിയുള്ള ടീമാണ് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. അതായത്, ശേഷിക്കുന്ന നാല് മത്സരങ്ങളിലും ജയിച്ചാല്‍ എട്ട് പോയിന്റ് കെകെആറിനു സ്വന്തമാക്കാം. മാത്രമല്ല, ശേഷിക്കുന്ന നാലില്‍ അവസാന മൂന്ന് എണ്ണവും സ്വന്തം തട്ടകമായ ഈഡന് ഗാന്ഡന്സിലാണെന്നതും കോല്‍ക്കത്തയ്ക്ക് അനുകൂല ഘടകമാണ്.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്
ബാക്കി മത്സരങ്ങള്‍: രാജസ്ഥാന്, കോല്‍ക്കത്ത
ശേഷിക്കുന്ന രണ്ടു മത്സരങ്ങളിലും ജയിച്ചാല്‍ മാത്രമേ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പ്ലേ ഓഫ് സ്വപ്നം സഫലമാകാന്‍ സാധ്യതയുള്ളൂ. പഞ്ചാബ് കിംഗ്സിന് എതിരേ ധര്‍മശാലയില്‍ 210 റണ്‍സ് ചേസ് ചെയ്ത് ജയിച്ചവരാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. രണ്ടു ജയം നേടിയാല്‍പോലും 14 പോയിന്റില്‍ എത്താനേ ഡല്‍ഹിക്കു സാധിക്കൂ. ആദ്യ മൂന്നു ടീമുകള്‍ക്കും 14+ പോയിന്റുണ്ട്. ആദ്യ മൂന്നു ടീമുകൾ ഏല്ലാ മത്സരങ്ങളും ജയിക്കുകയും ബാക്കി ടീമുകൾ തോൽക്കുകയും വേണം.
Sports
അഹമ്മദാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ 82 റൺസിനാണ് ഗുജറാത്ത് വിജയിച്ചത്.
ഗുജറാത്ത് ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 86 റൺസിൽ ഓൾഔട്ടായി. 19 റൺസെടുത്ത നായകൻ പാറ്റ് കമ്മിൻസിനും 16 റൺസെടുത്ത സലിൽ അറോറയ്ക്കും 14 റൺസെടുത്ത ഹെൻറിച്ച് ക്ലാസണും മാത്രമാണ് ഹൈദരാബാദ് നിരയിൽ പിടിച്ചുനിൽക്കാനായത്.
ഗുജറാത്തിന് വേണ്ടി കഗീസോ റബാഡയും ജേസൺ ഹോൾഡറും മൂന്ന് വിക്കറ്റ് വീതം എടുത്തു. പ്രസിദ് കൃഷ്ണ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 168 റൺസെടുത്തത്.സായ് സുദർശന്റെയും വാഷിംഗ്ടൺ സുന്ദറിന്റെയും അർധ സെഞ്ചുറികളുടെ മികവിലാണ് ഗുജറാത്ത് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. സായ് സുദർശൻ 61 റൺസും വാഷിംഗ്ടൺ സുന്ദർ 50 റൺസുമാണെടുത്തത്. നിഷാന്ത് സിന്ധു 22 റൺസെടുത്തു.
ഹൈദരാബാദിന് വേണ്ടി പ്രഫുൽ ഹിഞ്ചെയും സാക്കിബ് ഹുസെയ്നും രണ്ട് വിക്കറ്റ് വീതം നേടി. നായകൻ പാറ്റ് കമ്മിൻസ് ഒരു വിക്കറ്റെടുത്തു.
വിജയത്തോടെ ലീഗ് ടേബിളിൽ ഗുജറാത്ത് ഒന്നാമതെത്തി. 12 മത്സരങ്ങളിൽ നിന്ന് ഗുജറാത്തിന് 16 പോയിന്റാണുള്ളത്. 12 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള ഹൈദരാബാദ് മൂന്നാം സ്ഥാനത്താണുള്ളത്.
Sports
അഹമ്മദാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണെടുത്തത്.
സായ് സുദർശന്റെയും വാഷിംഗ്ടൺ സുന്ദറിന്റെയും അർധ സെഞ്ചുറികളുടെ മികവിലാണ് ഗുജറാത്ത് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. സായ് സുദർശൻ 61 റൺസും വാഷിംഗ്ടൺ സുന്ദർ 50 റൺസുമാണെടുത്തത്. നിഷാന്ത് സിന്ധു 22 റൺസെടുത്തു.
ഹൈദരാബാദിന് വേണ്ടി പ്രഫുൽ ഹിഞ്ചെയും സാക്കിബ് ഹുസെയ്നും രണ്ട് വിക്കറ്റ് വീതം നേടി. നായകൻ പാറ്റ് കമ്മിൻസ് ഒരു വിക്കറ്റെടുത്തു.
Sports
അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), സായ് സുദർശൻ, ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ജേസൺ ഹോൾഡർ, നിഷാന്ത് സിന്ധു, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, അർഷാദ് ഖാൻ, കഗീസോ റബാഡ, മുഹമ്മദ് സിറാജ്.
ടീം സൺറൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹെൻറിച്ച് ക്ലാസൺ, സലിൽ അറോറ, നിതീഷ് കുമാർ റെഡ്ഢി, സ്മരൻ രവിചന്ദ്രൻ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ശിവാംഗ് കുമാർ, ഇഷാൻ മലിംഗ, സാക്കിബ് ഹസൻ, പ്രഫുൽ ഹിൻജെ.
Sports
റായ്പുര്‍: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് ക്ലബ്ബായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ മുഖ്യപരിശീലകന്‍ ആന്‍ഡ് ഫ്ളവറിനു പിഴ ശിക്ഷ.
മുംബൈ ഇന്ത്യന്‍സിന് എതിരേ രണ്ട് വിക്കറ്റ് ജയം നേടിയ മത്സരത്തിനിടെ ഫോര്‍ത്ത് അമ്പയറിനോട് കയര്‍ത്തതിനാണ് ശിക്ഷ. മത്സരത്തിന്റെ 18-ാം ഓവറിലായിരുന്നു സംഭവം. മാച്ച് ഫീസിന്റെ 15 ശതമാനമാണ് ശിക്ഷ.
മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് കാണാതെ പുറത്തായി. 2026 സീസണില്‍ ലക്നോ സൂപ്പര്‍ ജയന്റ്സിനു പിന്നാലെ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന രണ്ടാമത്തെ ടീമാണ് മുംബൈ.
Sports
ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്. വിജയം അനിവാര്യമായ മത്സരത്തില്‍ മൂന്നു വിക്കറ്റിന്റെ ജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്. പഞ്ചാബ് ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
സ്കോര്‍: പഞ്ചാബ് 210-5, ഡല്‍ഹി 216-7 (19). കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഡല്‍ഹിക്ക് തുടക്കത്തിലെ തിരിച്ചടി നേരിട്ടു. 33 റൺസിനിടെ മൂന്നുവിക്കറ്റ് നഷ്ടപ്പെട്ട അവരെ അർധസെഞ്ചുറി നേടിയ അക്സര്‍ പട്ടേല്‍ (56) ഡേവിഡ് മില്ലര്‍ (51) എന്നിവരാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
അവസാന നാലോവറില്‍ 53 റണ്‍സായിരുന്നു ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. സ്കോർ ഉയർത്താൻ ശ്രമിക്കുന്നതിനിടെ മില്ലര്‍ വീണെങ്കിലും അശുതോഷ് ശര്‍മയും മാധവ് തിവാരിയും പോരാട്ടം ഏറ്റെടുത്തു. എന്നാൽ വിജയത്തിനരികെ അശുതോഷ് (10 പന്തില്‍ 24) വീണെങ്കിലും അക്വിബ് നബിയുമായി ചേര്‍ന്ന് മാധവ് തിവാരി ഡല്‍ഹിയെ ലക്ഷ്യത്തിലെത്തിച്ചു.
പഞ്ചാബിനുവേണ്ടി അര്‍ഷ്ദീപ് സിംഗ്, യഷ് താക്കൂര്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീഴ്ത്തി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയുടെയും (56) ക്യാപ്റ്റൻ ശ്രേയസ് അയ്യരും (59) മികച്ച പ്രകടനം പുറത്തെടുത്തു. ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്കും മാധവ് തിവാരിയും രണ്ട് വിക്കറ്റെടുത്തു.
ജയത്തോടെ 12 മത്സരങ്ങളില്‍ 10 പോയിന്റുമായി പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യത ഡല്‍ഹി നിലനിര്‍ത്തി. തുടര്‍ച്ചയായ നാലാം തോല്‍വി വഴങ്ങിയ പഞ്ചാബ് 11 കളികളില്‍ 13 പോയിന്റുമായി നാലാം സ്ഥാനത്താണ്.
Sports
ധരംശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പഞ്ചാബ് കിംഗ്സിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു.
അർധസെഞ്ചുറിനേടിയ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയുടെയും (56) ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും (59) പ്രകടനമാണ് അവരെ തുണച്ചത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സൂര്യാൻഷ് ഷെഡ്ജെ (8 പന്തില്‍ 21*) ആണ് പഞ്ചാബിനെ 200 കടത്തിയത്.
ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്കും മാധവ് തിവാരിയും രണ്ട് വിക്കറ്റെടുത്തു. 11 മത്സരങ്ങളില്‍ എട്ട് പോയിന്റ് മാത്രമുള്ള ഡല്‍ഹിക്ക് ഇനിയുള്ള എല്ലാ മത്സരവും ജയിച്ചാലും മറ്റ് ടീമുകളുടെ ഫലം അനുസരിച്ച് മാത്രമെ പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യതയെങ്കിലും അവശേഷിക്കുന്നുള്ളു. ഇന്ന് തോറ്റാല്‍ ടീം പുറത്താകും.