ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 201 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 200 റൺസെടുത്തു. 32 പന്തില്‍ 57 റണ്‍സെടുത്ത പ്രഭ്സിമ്രാന് സിംഗാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍.
പഞ്ചാബിന് പ്രിയാന്‍ഷ് ആര്യയും പ്രഭ്സിമ്രാൻ സിംഗും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 5.3 ഓവറില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 17 പന്തില്‍ 22 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയെ വീഴ്ത്തിയ ദീപക് ചാഹറാണ് മുംബൈക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ പ്രഭ്സിമ്രനും കൂപ്പര്‍ കൊണോലിയും (21) ചേര്‍ന്ന് 35 പന്തില്‍ 57 റണ്‍സടിച്ച് പഞ്ചാബിനെ ശക്തമായ നിലയിലെത്തിച്ചു. 11 ഓവറില്‍ 107- എന്ന നിലയിലെത്തിയ പഞ്ചാബ് പിന്നീട് അവിശ്വസനീയമായി തകര്‍ന്നടിഞ്ഞു. അര്‍ധസെഞ്ചുറി തികച്ച പ്രഭ്സിമ്രാനെ (32 പന്തില്‍ 57) ഷാര്‍ദുല്‍ താക്കൂര്‍ പിന്നാലെ നായകന് ശ്രേയസ് അയ്യരെയും (നാല്) മടക്കി.
വാലറ്റത്ത് അസ്മത്തുള്ള ഒമര്‍സായി (38) വിഷ്ണു വിനോദി (15) ന്റെയും സേവിയര്‍ ബാർട്ലെറ്റിന്റെയും (18) പ്രകടനമാണ് 200 കടത്തിയത്. മുംബൈക്കായി ഷാര്‍ദുല്‍ താക്കൂര്‍ 39 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ദീപക് ചാഹര്‍ 36 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
Tags : ipl punjab kings mumbai indians