Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Training

Pathanamthitta

വിബി- ജി റാം ജി: ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷര്‍ക്ക് പരിശീലനം നല്‍കി

പത്തനംതിട്ട: വികസിത് ഭാരത് ഗാരണ്ടി ഫോര്‍ റോസ്ഗാര്‍ ആൻഡ് ആജീവിക മിഷന്‍ (ഗ്രാമീണ്‍) (വിബി- ജി റാം ജി ) പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷര്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍, കാലാവസ്ഥാ പ്രതിരോധം, ഉപജീവനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിങ്ങനെ നാല് മേഖലകളാണ് പദ്ധതിയിലുള്ളതെന്ന് ദീനാമ്മ റോയി പറഞ്ഞു.

ഭൂഗര്‍ഭ റീചാര്‍ജ്, ജലാശയങ്ങളുടെ പുനരുജ്ജീവനം, മഴവെള്ളം എന്നിവയാണ് പ്രധാനമായും ജലസുരക്ഷയില്‍ ഉള്‍പ്പെടുന്നത്.തൊഴിലാളികളുടെ ക്ഷേമത്തിന് വലിയ മുന്‍ഗണന നല്‍കുന്ന പദ്ധതിയില്‍ ജോലി സ്ഥലങ്ങളില്‍ കുടിവെള്ളം, തണല്‍, പ്രഥമ ശുശ്രൂഷ എന്നിവ നിയമപരമായി ഉറപ്പാക്കിയിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.
വിബി- ജി റാം പദ്ധതി സമഗ്രവികസനത്തിന് കാര്യക്ഷമമായി പ്രയോജനപ്പെടുത്തണമെന്ന് അധ്യക്ഷന്‍ ജില്ലാ കളക്‌ടര്‍ എ. നിസാമുദ്ദീന്‍ നിര്‍ദേശിച്ചു.

വിബി- ജി റാം ജി പദ്ധതിയുടെ പോസ്റ്റര്‍ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും ജില്ലാ കളക്‌ടറും കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റോബിന്‍ പീറ്റര്‍ക്ക് നല്‍കി നിര്‍വഹിച്ചു. ജോയിന്‍റ് പ്രോഗാം കോ-ഓര്‍ഡിനേറ്റര്‍ കെ.ഇ. വിനോദ് കുമാര്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷര്‍ എന്നിവര്‍ പങ്കെടുത്തു.

Business

കൂണ്‍കൃഷി പരിശീലനം

തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ ഇ-പഠനകേന്ദ്രം നടത്തുന്ന കൂണ്‍കൃഷി വിഷയത്തിലെ സൗജന്യ ഓണ്‍ലൈൻ കോഴ്സിന്‍റെ പുതിയ ബാച്ച് 27ന് ആരംഭിക്കും.

കാർഷിക സർവകലാശാലാ ശാസ്ത്രജ്ഞർ കൈകാര്യം ചെയ്യുന്ന കോഴ്സിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് https://celkau.in/elearning/reg.php എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

ജൂലൈ ഏഴിനുശേഷമുള്ള രജിസ്ട്രഷേൻ സ്വീകരിക്കില്ല.
20 ദിവസം ദൈർഘ്യമുള്ള കോഴ്സ് മലയാളത്തിലാണ്. ഒന്പതു സെഷനുകളിലായി തയാറാക്കിയ കോഴ്സ് കെഎയു എംഒഒസി പ്ലാറ്റ്ഫോമിലൂടെ പഠിതാവിന്‍റെ സൗകര്യാർഥം പ്രയോജനപ്പെടുത്താം. ഇതിനായി കംപ്യൂട്ടറോ മൊബൈൽഫോണോ ഉപയോഗിക്കാം.

ഫൈനൽ പരീക്ഷ പാസാവുന്നവർക്ക് ആവശ്യമെങ്കിൽ സർട്ടിഫിക്കറ്റ് നൽകും. സർട്ടിഫിക്കറ്റിനു നിശ്ചിത ഫീസ് ഈടാക്കും. രജിസ്റ്റർ ചെയ്തവർക്ക് 27 മുതൽ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ക്ലാസുകളിൽ പങ്കെടുക്കാം. ഫോണ്‍ : 0487-2438566.

District News

അവധിക്കാല വോളിബോൾ പരിശീലന ക്യാമ്പ് സമാപിച്ചു

പാലക്കയം: കാർമൽ സ്പോർട്സ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി നടത്തിവന്നിരുന്ന അവധിക്കാല വോളിബോൾ പരിശീലന ക്യാമ്പിന് സമാപനമായി. ജില്ലാ പഞ്ചായത്ത് മെംബർ ബീന ജോയ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്‍റ് ടോജി താന്നിക്കൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെംബർ ബെറ്റി ലോറൻസ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെംബർ ഉണ്ണികൃഷ്ണൻ വേങ്ങശേരി, പാലക്കയം കാർമൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റാണി മരിയ, സെക്രട്ടറി സച്ചു ജോസഫ്, ക്യാമ്പംഗം ആര്യ എന്നിവർ പ്രസംഗിച്ചു.പരിശീലകൻ ടോമി മാളിയേക്കലിന്‍റെ നേതൃത്വത്തിലാണ് പരിശീലന ക്യാമ്പ് നടത്തിയത്. ക്യാമ്പിൽ അന്പതോളം വിദ്യാർഥികൾ പങ്കെടുത്തു.

National

പരിശീലനത്തിനിടെ ഹോക്കി ബോൾ തലയിൽ കൊണ്ടു; 13 വയസുകാരിക്ക് ദാരുണാന്ത്യം

പനാജി: ഗോവയിലെ ഗുയിരിമിൽ പരിശീലനത്തിനിടെ ഹോക്കി ബോൾ തലയിൽ കൊണ്ട് വിദ്യാർഥിനി മരിച്ചു. ഒൻപതാം ക്ലാസ് വിദ്യാർഥിനി റുയീഷ ഖാർസെൽ (13) ആണ് മരിച്ചത്.

പരിശീലത്തിനിടെ മറ്റൊരു കളിക്കാരൻ അടിച്ച ബോൾ റുയീഷയുടെ തലയിൽ പതിക്കുകയായിരുന്നു. പരിക്കേറ്റ ഉടനെ കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

District News

ഭാരത സെൻസസ് 2027: നഗരസഭാ ഉദ്യോഗസ്ഥരുടെ പരിശീലനം സമാപിച്ചു

പാലക്കാട്: ഭാരത സെൻസസ് 2027 ന്‍റെ ഭാഗമായി നഗരസഭാതല ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി സമാപിച്ചു. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ മൂന്ന് ദിവസങ്ങളിലായാണ് പരിശീലനം നടന്നത്.

പരിശീലനപരിപാടിയിൽ സെൻസസിന്‍റെ ആദ്യഘട്ട പ്രവർത്തനങ്ങൾ, മൊബൈൽ ആപ്പ് വഴിയുള്ള വിവരശേഖരണം, പരിശീലനം, വെബ്സൈറ്റ് പരിചയപ്പെടുത്തൽ, ഭവനങ്ങളുടെ ലിസ്റ്റ് ശേഖരണം എന്നിവ സംബന്ധിച്ച് വിശദീകരിച്ചു. സെൻസസ് ഡയറക്ടറേറ്റിൽ നിന്നുള്ള പരിശീലകരായ എം.എസ്. രേവതി, ഗായത്രി സുരേഷ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി.

District News

കളരി പരിശീലന ക്യാന്പുകൾക്ക് തുടക്കമായി

കൽപ്പറ്റ: കടത്തനാടൻ കളരി ഫൗണ്ടേഷനും ബ്യൂമെറിക് ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ അവധിക്കാല കളരി പരിശീലന ക്യാന്പുകൾക്ക് തുടക്കമായി. പുതുപ്പണം, ചോന്പാല, കൽപ്പറ്റ, കമ്മന, മഞ്ഞപ്പാറ എന്നീ അഞ്ച് കേന്ദ്രങ്ങളിലായി നടക്കുന്ന ക്യാന്പുകളുടെ ഉദ്ഘാടനം കൽപ്പറ്റയിൽ പദ്മശ്രീ മീനാക്ഷി അമ്മ നിർവഹിച്ചു.

ബ്യൂമെറിക് ഇന്ത്യ ഫൗണ്ടേഷന്‍റെ സാന്പത്തിക സഹായത്തോടെയാണ് ഒന്നരമാസം നീണ്ടുനിൽക്കുന്ന ക്യാന്പ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ കൽപ്പറ്റ നഗരസഭ കൗണ്‍സിലർ ചിത്ര അധ്യക്ഷത വഹിച്ചു.

ജില്ലാ വനിതാ സംരക്ഷണ ഓഫീസർ എൻ.പി. ഗീത, കടത്തനാടൻ കളരി ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ കെ.എഫ്. തോമസ് ഗുരുക്കൾ എന്നിവർ പ്രസംഗിച്ചു. കളരി പരിശീലത്തിനൊപ്പം കുട്ടികളുടെ സമഗ്രമായ വ്യക്തിത്വ വികാസം ലക്ഷ്യമിട്ടുള്ള വൈവിധ്യമാർന്ന പരിപാടികളാണ് ക്യാന്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാഹിത്യ ക്യാന്പ്, നാടക പരിശീലനം, ലഹരിവിരുദ്ധ ബോധവത്കരണം, പക്ഷി നിരീക്ഷണം, നാടൻപാട്ട്, ജൈവകൃഷി, വ്യക്തിത്വ വികസന ക്ലാസുകൾ എന്നിവയും ക്യാന്പിന്‍റെ ഭാഗമായി നടക്കും. റെഡ് ക്രോസിന്‍റെ പ്രാഥമിക ചികിത്സാ പരിശീലനവും നൽകുന്നുണ്ട്.

District News

ലൈബ്രറി കൗൺസിൽ വായനാവെളിച്ചം കൺവീനർമാരുടെ പരിശീലനം തുടങ്ങി

ചെറുവത്തൂർ: ലൈബ്രറി കൗൺസിൽ ഹൊസ്ദുർഗ് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വായനാവെളിച്ചം പദ്ധതിയുടെ കൺവീനർമാർക്കുള്ള മേഖലാ തല പരിശീലനത്തിന് തുടക്കമായി.


കാടങ്കോട് ജയ്ഹിന്ദ് ഗ്രന്ഥാലയത്തിന്‍റെ നേതൃത്വത്തിൽ നെല്ലിക്കാൽ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹാളിൽ നടന്ന പരിശീലനം സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവാഹക സമിതി അംഗം പി.വി.കെ. പനയാൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് സുനിൽ പട്ടേന അധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗം കരുണാകരൻ മുട്ടത്ത്, ലൈബ്രറി കൗൺസിൽ അക്കാദമിക് കമ്മിറ്റി ചെയർമാൻ ഡോ. വി. സുരേശൻ, കൺവീനർ ഡോ. കെ.വി. സജീവൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. വേണുഗോപാലൻ, സ്കൂൾ പ്രിൻസിപ്പൽ എ. രാമപ്പ, സി.വി. വിജയരാജ്, പി.വി. ദിനേശ്, വി. നാരായണൻ, എ. നാരായണൻ, സുകുമാരൻ വെങ്ങാട്ട്, ഹരിദാസൻ മാടായി എന്നിവർ പ്രസംഗിച്ചു.
വരും ദിവസങ്ങളിൽ കൂട്ടക്കനി ഗവ. യുപി സ്കൂളിലും ചന്തേര ഗവ. യുപി സ്കൂളിലും മേഖലാതല പരിശീലനങ്ങൾ നടക്കും. താലൂക്കിലെ 262 ഗ്രന്ഥശാലകൾ കേന്ദ്രീകരിച്ചാണ് അവധിക്കാലത്ത് വായനാവെളിച്ചം പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി നാടക പ്രവർത്തകൻ മനോജ് നാരായണന്‍റെ നേതൃത്വത്തിൽ കുട്ടികൾക്കായി അഭിനയ പരിശീലന ക്യാമ്പും സംഘടിപ്പിക്കും.
താലൂക്കിലെ മുഴുവൻ ഗ്രന്ഥശാലകളിലും കുട്ടികൾ വായനാക്കൂട്ടങ്ങൾ രൂപീകരിച്ച് ഒത്തുചേരുകയും വായിക്കുന്ന പുസ്തകങ്ങളെ ആസ്പദമാക്കി രക്ഷിതാക്കളുടെയും ഗ്രന്ഥശാല പ്രവർത്തകരുടെയും സഹായത്തോടെ തിരക്കഥകൾ തയാറാക്കി അവതരിപ്പിക്കുകയുമാണ് പ്രധാന ലക്ഷ്യം.

Education

എൻട്രൻസ് പരീക്ഷാ പരിശീലനം 30 മുതൽ

തിരുവനന്തപുരം: വിവിധ പ്രവേശന പരീക്ഷകൾക്ക് തയാറെടുക്കുന്ന കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി കൈറ്റ് നടത്തുന്ന മോക്ക് ടെസ്റ്റുകൾ 30ന് തുടങ്ങും.

ജെഇഇ മെയിൻ (മാർച്ച് 30), കീം (ഏപ്രിൽ 8), നീറ്റ് (ഏപ്രിൽ 24), സിയുഇടി (മേയ് 1) എന്നീ രീതിയിലാണ് ടെസ്റ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. വിദ്യാർഥികൾക്ക് സ്‌കൂളിൽ നിന്നും ലഭിച്ച ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് entrance.kite.kerala.gov.in ലൂടെ ഈ സേവനം പ്രയോജനപ്പെടുത്താം.

ലോഗിൻ ലഭിച്ചിട്ടില്ലാത്ത കുട്ടികൾ സ്‌കൂൾ പ്രിൻസിപ്പലിനെയോ നോഡൽ ടീച്ചറിനെയോ ബന്ധപ്പെടണം. ഇരുപതിനായിരത്തിലധികം ചോദ്യങ്ങൾ അടങ്ങിയ പരിശീലന മൊഡ്യൂളുകളും പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

District News

അമലയില്‍ ഏകദിന പരിശീലനം

തൃശൂർ: ഗുഡ് ക്ലിനിക്കൽ പ്രാക്ടീസ് ആൻഡ് ബയോഎത്തിക്സ് ആരോഗ്യമേഖല പ്രവർത്തകർ, ബിരുദ-ബിരുദാനന്തര മെഡിക്കൽ വിദ്യാർഥികൾ, ഗവേഷകർ എന്നിവർക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.

അമല മെഡിക്കൽ കോളജ് ഫാർമക്കോളജി വിഭാഗവും എത്തിക്സ് കമ്മിറ്റിയും പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർഥികൾക്കും പ്രഫഷണലുകൾക്കും ഗവേഷകർക്കുമായി നടത്തിയ ശില്പശാലയുടെ ഉദ്ഘാടനം സെന്‍റ് തോമസ് കോളജ് വൈസ് പ്രിൻസിപ്പൽ റവ.ഡോ. അനിൽ കോങ്കോത്ത് നിർവഹിച്ചു. അസോസിയേറ്റ് ഡയറക്ടർ റവ.ഡോ. ആന്‍റണി മണ്ണുമ്മൽ, വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, ഓർഗനൈസിംഗ് ചെയർമാൻ ഡോ. സോജൻ ജോർജ്, സെക്രട്ടറി ഡോ.വി.കെ. പ്രതിഭ എന്നിവർ പ്രസംഗിച്ചു.

Kerala

പ്രിസൈഡിംഗ്, ഒന്നാം പോളിംഗ് ഓഫീസർമാരുടെ പരിശീലനം 24ന് തുടങ്ങും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പോളിംഗ് ജോലിക്കായി നിയമിക്കുന്ന പ്രിസൈഡിംഗ് ഓഫീസർമാർ, ഒന്നാം പോളിംഗ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം 24 മുതൽ 29 വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു.

തപാൽ ബാലറ്റ് ഫോം 12 സമർപ്പിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തും. പരിശീലന കേന്ദ്രത്തിൽ വോട്ട് രേഖപെടുത്താനുള്ള വോട്ടർ ഫെസിലിറ്റേഷൻ സെന്‍റർ (വിഎഫ്സി) ക്രമീകരിക്കും.രണ്ടും മൂന്നും പോളിംഗ് ഓഫീസർമാർക്കുള്ള പരിശീലനം രണ്ടാം ഘട്ടത്തിൽ മാത്രമായി പരിമിതപ്പെടുത്തി.

Education

രാജഗിരി ആശുപത്രിയിൽ ഇന്‍റേണൽ മെഡിസിൻ ട്രെയിനിംഗ്: അപേക്ഷ ക്ഷണിച്ചു

കൊച്ചി: രാജഗിരി ആശുപത്രി ബ്രിട്ടനിലെ ഫെഡറേഷൻ ഓഫ് റോയൽ കോളജസ് ഓഫ് ഫിസിഷ്യൻസുമായി സഹകരിച്ച് നടത്തുന്ന മൂന്നു വർഷത്തെ ഇന്‍റേണൽ മെഡിസിൻ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള മെഡിക്കൽ വിദ്യാഭ്യാസം കേരളത്തിൽ ലഭ്യമാക്കുന്നതാണ് ഈ റസിഡൻസി പ്രോഗ്രാം.

കോഴ്സ് രണ്ടു ഘട്ടങ്ങളായാണു നടത്തുന്നത്. ആദ്യത്തെ മൂന്നു വർഷത്തെ ഇന്‍റേണൽ മെഡിസിൻ ട്രെയിനിംഗാണു രാജഗിരിയിൽ നടത്തുന്നത്. ഈ കോഴ്‌സിനോടൊപ്പം എംആർസിപി പരീക്ഷയ്ക്കുവേണ്ടിയുള്ള പരിശീലനവും നൽകും. ഐഎംടി പൂർത്തിയാക്കി എംആർസിപി പരീക്ഷ വിജയിച്ചവർക്കു രണ്ടാംഘട്ടത്തിൽ സൂപ്പർ സ്പെഷാലിറ്റി ബ്രാഞ്ചുകളിൽ ബ്രിട്ടനിൽ പരിശീലനത്തിനുള്ള അവസരമൊരുക്കും. ഇന്ത്യയിൽ നിലവിലുളള എംഡി ബിരുദത്തിനു തത്തുല്യമാണ് എംആർസിപി ബിരുദം. ഇന്ത്യയിലും വിദേശത്തും മെച്ചപ്പെട്ട അവസരങ്ങൾ ലഭിക്കാൻ എംആർസിപി ബിരുദം ഗുണകരമാകുമെന്നതാണു നേട്ടം.

ഐഎംസി ആക്ട് 1956 പ്രകാരം അംഗീകരിക്കപ്പെട്ട സ്ഥാപനങ്ങളിൽനിന്ന് എംബിബിഎസ് ബിരുദം നേടിയവർക്കും നാഷണൽ മെഡിക്കൽ കമ്മീഷനിലോ സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിലോ സ്ഥിരമായി രജിസ്റ്റർ ചെയ്തവർക്കും ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

മികച്ച പരിശീലനത്തോടൊപ്പം നിലവിലുള്ള മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള സ്റ്റൈപ്പന്‍ഡും പരിശീലനകാലയളവിൽ ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ‌ഈ മാസം 31. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2905645, 7594003385 ഇ-മെയിൽ: rimt@rajagirihospital. com.

District News

പാലിയേറ്റീവ് വോളണ്ടിയർമാർക്ക് പരിശീലനം നൽകി

തിരുവമ്പാടി: പഞ്ചായത്തിന്‍റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെയും നേതൃത്വത്തിൽ പാലിയേറ്റീവ് വോളണ്ടിയർമാർക്ക് ത്രിദിന പരിശീലനം നൽകി. മൂന്ന് ദിവസങ്ങളിലായി കുടുംബാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്‍റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് പി.ആർ. അജിത അധ്യക്ഷത വഹിച്ചു.


ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ഫിറോസ് ഖാൻ, വികസന സ്ഥിരംസമിതി അധ്യക്ഷൻ മനോജ് സെബാസ്റ്റ്യൻ, വാർഡ് അംഗങ്ങളായ സ്മിത ബാബു, ടി.കെ. ശിവൻ, മറിയാമ്മ ബാബു, കെ.ബി. റിനി, പ്രീതി രാജീവ്, ബിജു എണ്ണാറമണ്ണിൽ, ജോഷി പുല്ലുകാട്ടിൽ, സോണി മണ്ഡപത്തിൽ, മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, കമ്മ്യൂണിറ്റി നഴ്സ് ടി.എ. ലിസി എന്നിവർ പ്രസംഗിച്ചു. ഫിസിയോതെറാപ്പിസ്റ്റ് ഡോണി മാത്യു, നഴ്‌സ് ബിൻസി തോമസ്, ഫിസിയോതെറാപ്പിസ്റ്റ് പി.വി. വിദ്യശ്രീ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.

Kerala

ആറു ലക്ഷം രക്ഷിതാക്കൾക്ക് എഐ പരിശീലനം

തിരുവനന്തപുരം: ആറു ലക്ഷം രക്ഷിതാക്കൾക്ക് ആർട്ടിഫിഷൽ ഇന്‍റലിജൻസ് പരിശീലനം നല്കുന്ന ‘സർവം എഐ മയം’ പദ്ധതിക്ക് തുടക്കമായി. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബുകളിലെ കുട്ടികളുടെ നേതൃത്വത്തിലാണു പരിശീലനം. ജൂണ്‍ 30 വരെയാണ് പരിശീലനം. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള മൊഡ്യൂൾ എഐയുടെ ഗുണങ്ങൾക്കും ദോഷങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്നു. മനുഷ്യ ബുദ്ധിക്കു സമാനമായി ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും യന്ത്രങ്ങളെ പ്രാപ്തമാക്കുന്ന മെഷീൻ ലേണിംഗ് സാങ്കേതികവിദ്യയെക്കുറിച്ച് ലളിതമായ വിശദീകരണത്തോടെയാണു പരിശീലനം ആരംഭിക്കുക.

സ്മാർട്ട് ഫോണുകളിലെ എഐ സേവനങ്ങൾ ഉപയോഗിച്ച് പക്ഷികളെയും ചെടികളെയും തിരിച്ചറിയുന്നതിനും, മറ്റു ഭാഷയിലെ ബോർഡുകൾ തത്സമയം മലയാളത്തിലേക്കു വിവർത്തനം ചെയ്യുന്നതിനും രക്ഷിതാക്കളെ പ്രാപ്തരാക്കും. എഐ ടൂളുകളുടെ സഹായത്തോടെ ചെയ്യാവുന്ന പ്രവൃത്തികൾ പരിശീലനത്തിൽ പരിചയപ്പെടുത്തും.

എഐ ഉപയോഗിച്ച് നിർമിക്കുന്ന ഡീപ്പ് ഫേക്ക് വീഡിയോകൾ, വ്യാജ ചിത്രങ്ങൾ, ശബ്ദങ്ങൾ എന്നിവ തിരിച്ചറിയാനുള്ള മാർഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിലെ വ്യാജവാർത്താ പ്രചാരണങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നും, ഇന്‍റർനെറ്റ് മര്യാദകൾ പാലിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും രക്ഷിതാക്കൾക്ക് അവബോധം നൽകും. കൈറ്റ് വികസിപ്പിച്ച ‘സമഗ്ര പ്ലസ് ലേണിംഗ് റൂം’ പോലുള്ള എഐ അധിഷ്ഠിത വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകൾ പരിചയപ്പെടുത്തും

Business

ഇന്‍റേണൽ മെഡിസിന്‍ പരിശീലനത്തില്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസിന് ആഗോളതലത്തില്‍ ഒന്നാം സ്ഥാനം

കണ്ണൂര്‍: ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ഇന്‍റേണൽ മെഡിസിന്‍ ട്രെയിനിംഗ് പ്രോഗ്രാമിനെ (ഐഎം ടിസ്റ്റേജ് 1 - യുകെ) ആഗോളതലത്തിലെ ഏറ്റവും മികച്ച ട്രെയിനിംഗ് പ്രോഗ്രാമായി തെരഞ്ഞെടുത്തു.

യുകെയിലെ ജോയിന്‍റ് റോയല്‍ കോളജ് ഓഫ് ഫിസിഷന്‍സ് ട്രെയിനിംഗ് ബോര്‍ഡ് (ജെആര്‍സിപിടി-ബി) 2025ല്‍ ലോകമെമ്പാടുമുള്ള ട്രെയിനിംഗ് പ്രോഗ്രാമുകളെ വിശകലനം ചെയ്തു നടത്തിയ സർവേയിലാണ് ഒന്നാം സ്ഥാനത്തെത്തിയത്.

യുകെയിലെ നിരവധി ആശുപത്രികള്‍ ഉള്‍പ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ട്രെയിനിംഗ് സെന്‍ററുകളടക്കമുള്ളവയെ മറികടന്നാണ് കണ്ണൂർ ആസ്റ്റർ മിംസിന്‌റെ നേട്ടം. പരിശീലനവുമായി ബന്ധപ്പെട്ടുള്ള പാഠ്യപദ്ധതികളുടെ രൂപകല്പനയില്‍ നടത്തുന്ന സൂക്ഷ്മത, പരിശീലന സംവിധാനങ്ങളുടെ ഫലപ്രാപ്തിയും ശാസ്ത്രീയതയും, ക്ലിനിക്കല്‍ മേഖലയിലെ മികവ്, വിദ്യാര്‍ഥികേന്ദ്രീകൃത പഠന സമീപനം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയാണ് ജെആര്‍സിപിടി-ബി കണ്ണൂര്‍ ആസ്റ്റര്‍ മിംസിനെ ആഗോളതലത്തില്‍ത്തന്നെ ഏറ്റവും മികച്ച സെന്‍ററിനുള്ള അംഗീകാരം നല്‍കിയത്.

ബെഡ്സൈഡ് ടീച്ചിംഗിലെ മികവ്, തെളിവ് അടിസ്ഥാനമാക്കിയുള്ള ചികിത്സാരീതികള്‍, പരീക്ഷാകേന്ദ്രീകൃത സമഗ്രപരിശീലനം, പരിചയസമ്പന്നരായ അധ്യാപകര്‍, അക്കഡേമിക് വളര്‍ച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം എന്നിവയെല്ലാം മികവിനുള്ള മാനദണ്ഡങ്ങളായി പരിഗണിക്കപ്പെട്ടിരുന്നു

ആസ്റ്റര്‍ മിംസ് കണ്ണൂരിന്‍റെ അക്കഡേമിക് പരിശീലന രംഗത്ത് വലിയ വഴിത്തിരിവിലേക്കാണ് ഈ നേട്ടം നയിക്കുന്നതെന്നു കണ്ണൂർ ആസ്റ്റർ മിംസിൽ കോഴ്സ് യാഥാർഥ്യമാക്കുന്നതിനായി പ്രവർത്തിച്ച ഡോ. കെ.എം. സൂരജ് പറഞ്ഞു.

District News

ഡിആര്‍ജി റസിഡന്‍ഷ്യല്‍ പരിശീലനം

എടത്വ: സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സിആര്‍സിസിമാര്‍ക്കുള്ള ഡിആര്‍ജി റസിഡന്‍ഷ്യല്‍ പരിശീലനം നടന്നു. പൊതുവിദ്യാലയങ്ങളിലെ അക്കാദമിക നിലവാരം ഉയര്‍ത്തുക, സമഗ്ര ഗുണമേന്മ ഉറപ്പാക്കുക, തുല്യതയില്‍ ഊന്നിയുള്ള ഗുണമേന്മ വിദ്യാഭ്യാസം ഓരോ കുട്ടികള്‍ക്കും ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ദ്വിദിന പരിശീലന ശില്‍പ്പശാലയുടെ ജില്ലാതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ. മഹേന്ദ്രന്‍ നിര്‍വഹിച്ചു.

ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് അഡ്വ. ഷീന സനല്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാകിരണം മിഷന്‍ കോഡിനേറ്റര്‍ എ.ജി. ജയകൃഷ്ണന്‍, ജില്ല പ്രോഗ്രാം ഓഫീസര്‍ ഡോ. സുനില്‍ മാര്‍ക്കോസ്, ജി. ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു.

ഒന്നും രണ്ടും പാദവാര്‍ഷിക പരീക്ഷയുടെ അടിസ്ഥാനത്തില്‍ ക്ലാസ് 8, 9 കുട്ടികള്‍ക്ക് നല്‍കുന്ന അധിക പിന്തുണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് റെസിഡന്‍ഷ്യല്‍ ശില്പശാല സംഘടിപ്പിച്ചത്. തുറവൂർ, ചേര്‍ത്തല, കായംകുളം, അമ്പലപ്പുഴ, മങ്കൊമ്പ് ബിആര്‍സി ട്രയിനര്‍മാരായ ജയശ്രീ, ജിസ്‌ന, രാജലക്ഷ്മി, രമ്യ രവീന്ദ്രന്‍, ആനി എന്നിവര്‍ ആര്‍പിമാരായി പങ്കെടുത്ത

District News

ജില്ലയിലെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കൈറ്റിന്‍റെ റോബോട്ടിക്സ് പരിശീലനം

കോഴിക്കോട്: ജില്ലയിലെ മുഴുവന്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) റോബോട്ടിക്സ് പരിശീലനം നല്‍കും.

പത്താം ക്ലാസിലെ പുതുക്കിയ ഐടി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ റോബോട്ടിക്സ് പാഠഭാഗങ്ങള്‍ പ്രായോഗികമായി പഠിക്കാനും എസ്എസ്എല്‍സി പരീക്ഷക്ക് തയാറെടുക്കാനും കുട്ടികള്‍ക്ക് അധികപിന്തുണ എന്ന നിലയിലാണ് ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബുകളുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നത്.

രണ്ട് സെഷനുകളിലായാണ് പരിശീലനം. ആദ്യ സെഷനില്‍ റോബോട്ടിക്സിന്‍റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റത്തിന്‍റെ അടിസ്ഥാന ഘടകങ്ങളായ ഇന്‍പുട്ട് (സെന്‍സറുകള്‍), പ്രോസസര്‍ (മൈക്രോ കണ്‍ട്രോളറുകള്‍), ഔട്ട്പുട്ട് (ആക്ച്ചവേറ്ററുകള്‍) എന്നിവയെക്കുറിച്ച് കുട്ടികള്‍ക്ക് അവബോധം നല്‍കും.

തുടര്‍ന്ന് കൈറ്റ് സ്‌കൂളുകള്‍ക്കായി നല്‍കിയ റോബോട്ടിക് കിറ്റിലെ പ്രധാന ഘടകങ്ങളായ ആര്‍ഡ്വിനോ ബോര്‍ഡ്, ബ്രെഡ്‌ബോര്‍ഡ്, എല്‍ഇഡി തുടങ്ങിയവയെ പരിചയപ്പെടുത്തും. രണ്ടാമത്തെ സെഷന്‍ പൂര്‍ണമായും പ്രായോഗിക പരിശീലനമാണ്. പിക്റ്റോബ്ലോക്സ് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള ബ്ലോക്ക് കോഡിങ്ങിലൂടെ എല്‍ഇഡി ബ്ലിങ്ക് ചെയ്യിക്കുക, ബസര്‍ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ നേരിട്ട് ചെയ്തു പഠിക്കും.

പരിശീലനത്തിന്‍റെ അവസാന ഘട്ടത്തില്‍ ഐആര്‍ സെന്‍സറുകളും സെര്‍വോ മോട്ടോറും ഉപയോഗിച്ച് ഒട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്പെന്‍സര്‍ എന്ന റോബോട്ടിക് ഉപകരണം വിദ്യാര്‍ഥികള്‍ സ്വയം നിര്‍മിക്കും.

ഓരോ സ്‌കൂളിലും ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളുടെയും മെന്‍റര്‍മാരുടെയും നേതൃത്വത്തിലാണ് പരിശീലനം നടക്കുക. നാലോ അഞ്ചോ കുട്ടികള്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് ഒരു റോബോട്ടിക് കിറ്റ് എന്ന അനുപാതത്തിലാണ് പരിശീലനം.

ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ ഇല്ലാത്ത വിദ്യാലയങ്ങള്‍ക്ക് തൊട്ടടുത്ത യൂണിറ്റുകളുടെ സഹായത്തോടെ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

Latest News

Corehub Up