Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister

സൗജന്യ ഓണക്കിറ്റ് വിതരണം പൂർത്തിയായി: മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ വകുപ്പിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം നൂറ് ശതമാനം പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്. തിരുവോണത്തിന് നാലുദിവസം മുമ്പാണ് വിതരണം പൂർത്തിയാക്കി റെക്കോർഡ് ഇട്ടത്.

ലക്ഷ്യമിട്ട 5,93,408 കിറ്റുകളാണ് സപ്ലൈകോ വഴി തയാറാക്കി റേഷൻ കടകളിൽ എത്തിച്ചത്. ഇതിനു പുറമേ ക്ഷേമ സ്ഥാപനങ്ങൾക്കായി 8,902 സൗജന്യ കിറ്റുകൾ കൂടി നൽകിയിട്ടുണ്ട്. 6,02310 കിറ്റുകളാണ് ടിഎസ്ഒ കളിൽ നിന്നുള്ള ഡിമാന്‍റ്.

ഇതുവരെ 4,30,254 റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് കൈപ്പറ്റിയതായും നിലവിൽ 1,59,582 കിറ്റുകൾ റേഷൻ കടകളിൽ സ്റ്റോക്കുണ്ടെന്നും മന്ത്രി അറിയിച്ചു.

Kerala

ക്ഷേത്രവരുമാനം നാടിന്‍റെ നന്മയ്ക്കും വിനിയോഗിക്കണം: മന്ത്രി

ഗുരുവായൂർ: ക്ഷേത്രവരുമാനം ക്ഷേത്രത്തിന്‍റെ വികസനത്തിനൊപ്പം നാടിന്‍റെ നന്മയ്ക്കും വിനിയോഗിക്കണമെന്നു മന്ത്രി കെ. മുരളീധരൻ. ഗുരുവായൂർ തെക്കേനടയിൽ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നിർമിച്ച സ്റ്റേജിന്‍റെ സമർപ്പണം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. തിരുപ്പതി ക്ഷേത്രത്തിൽ ലഭിക്കുന്ന വരുമാനം ആ ക്ഷേത്രത്തിന്‍റെ വികസനങ്ങൾക്ക് ഉപയോഗിക്കുന്നതിനൊപ്പം ആ നഗരത്തിലെ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ വികസനങ്ങൾക്കു വിനിയോഗിക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

ഗുരുവായൂരിൽ മാസ്റ്റർ പ്ലാൻ അനുസരിച്ച് ഭൂമി ഏറ്റെടുത്ത് വികസനങ്ങൾ നടപ്പാക്കുമെന്നും അഡ്മിനിസ്ട്രേറ്ററുടെ ഒഴിവ് ഉടൻ നികത്തുമെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലെ നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിനുവിടുമെന്നും അദ്ദേഹം അറിയിച്ചു. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അധ്യക്ഷനായി.

ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തരെ ജീവനക്കാർ ചീത്തവിളിക്കുന്ന രീതി ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ചു നിരവധി പരാതികളാണ് ലഭിക്കുന്നത്. ചീത്തവിളിക്കുന്ന കാര്യത്തിൽ ജീവനക്കാർക്കിടയിൽ പാർട്ടിവ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു.

Kerala

വിവാദ ക്വിസ് മത്സരത്തിൽ വിദ്യാഭ്യാസ വകുപ്പിന് പങ്കില്ല; അധ്യാപകർക്കെതിരെ ശക്തമായ നടപടിയെന്ന് മന്ത്രി

മൂവാറ്റുപുഴ: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിവാദ ചോദ്യവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് യാതൊരു പങ്കുമില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദീൻ. സംഭവത്തിൽ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി മൂവാറ്റുപുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയുടെ അവിഭാജ്യ ചരിത്രത്തെയും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളെയും ബോധപൂർവം വളച്ചൊടിക്കാനുള്ള ശ്രമമാണ് ക്വിസ് ചോദ്യത്തിലൂടെ നടന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പോ, വകുപ്പിന്റെ സോഷ്യൽ ക്ലബ്ബുകളോ, വാർഷിക കലണ്ടറോ അനുശാസിക്കുന്ന പരിപാടിയല്ല ഇത്.

ചില അധ്യാപകർ പ്രാദേശികമായി തങ്ങളുടെ വ്യക്തിപരമായ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാൻ സ്കൂൾ തലത്തിൽ ഇത്തരമൊരു ശ്രമം നടത്തിയത് തികച്ചും തെറ്റായ പ്രവണതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരോ അധ്യാപകരോ ആയാലും ഇത്തരം നീക്കങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ ഭരണപരമായ നടപടിയുണ്ടാകും മന്ത്രി കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മഞ്ചേശ്വരം ഉപജില്ലയിലെ എൽപി വിഭാഗം വിദ്യാർഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ നടത്തിയ ഫ്രീഡം ക്വിസ് 2026 മത്സരത്തിലാണ് വിവാദ ചോദ്യം എത്തിയത്.

District News

മഴക്കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ജനങ്ങളും ഭരണകൂടവും ഒന്നിക്കണം: മന്ത്രി

ചേർപ്പ്: ജനങ്ങളും പ്രാദേശിക ഭരണകൂടങ്ങളും ഒന്നായി ചേർന്ന് മഴക്കാല ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതാണു കേരളത്തിന്‍റെ നന്മയെന്ന് കൃഷി മന്ത്രി ടി.സിദ്ദിഖ്. കാലവർഷക്കെടുതിമൂലം ചേർപ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ തുറന്ന ദുരിതാശ്വാസക്യാമ്പ് സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

ചേർപ്പ്, ചാഴൂർ പഞ്ചായത്തുകളിലെ കനാലുകളും പുഴകളും തോടുകളും യഥാവിധി ഒഴുകുന്നതിനായി നടപടി സ്വീകരിന്നതിനും കളക്ടർ ശിഖ സുരേന്ദ്രനെ മന്ത്രി നേരിട്ട് ഫോണിൽവിളിച്ച് നിർദേശം നൽകി. എട്ടുമുന കമാന്‍റെ മുഖത്ത് വെള്ളം ഒഴുകുന്നതു തടയാൻ ഷട്ടർ സ്ഥാപിക്കുന്നതിനു നടപടിയായി.

ഇന്നലെ വൈകീട്ടാണ് ചേർപ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിജോ ജോർജ് പഞ്ചായത്തിലെ വെള്ളക്കെട്ട് ഭീഷണിയുമായി ബന്ധപ്പെട്ട വിവരങ്ങൾ മന്ത്രിയെ അറിയിച്ചു. ദുരിതബാധിതരിൽനിന്ന് മന്ത്രി വിവരങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു.

ഡിസിസി പ്രസിഡന്‍റ് അഡ്വ. ജോസഫ് ടാജറ്റ്, കെപിസിസി സെക്രട്ടറി ജോസ് വള്ളൂർ, കോൺഗ്രസ് ചേർപ്പ് ബ്ലോക്ക് പ്രസിഡന്‍റ് ഷൈജു സായ്‌റാം, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്് വിദ്യ രമേശ്, മെമ്പർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Kerala

വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുത്; ജനം സഹകരിക്കണമെന്ന് മന്ത്രി വിഷ്ണുനാഥ്

പത്തനംതിട്ട: പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ അധികൃതർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് അഭ്യർഥിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകൾ ഉടൻ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വെള്ളപ്പൊക്ക സമയത്ത് വീടുകളുടെ ടെറസുകളിൽ അഭയം പ്രാപിക്കുന്നത് സുരക്ഷിതമാണെന്ന് കരുതരുത്. സാഹചര്യം വിലയിരുത്തി ക്യാമ്പുകളിലേക്ക് മാറാൻ ജനങ്ങൾ തയാറാകണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മൂഴിയാർ ഡാം ഏതുസമയത്തും തുറക്കേണ്ടി വന്നേക്കാമെന്നും, അതുകൊണ്ടുതന്നെ നദീതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

നിറപുത്തിരി പൂജകൾക്കായി ശബരിമല നട തുറന്നിട്ടുണ്ടെങ്കിലും, നിലവിലെ മോശം കാലാവസ്ഥ കണക്കിലെടുത്ത് തീർഥാടകർ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ നിർദ്ദേശം എല്ലാവരും കർശനമായി പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

National

രാജിവയ്ക്കൂ, പുറത്തുപോകൂ; ബിഹാറിൽ ദീപക് പ്രകാശ് മന്ത്രിയായി തുടരുന്നത് ‌എന്തടിസ്ഥാനത്തിലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാതെ ആറുമാസത്തിലധികം മന്ത്രിയായി തുടരുന്നത് എന്തടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കാൻ ബിഹാർ സർക്കാരിനോടു സുപ്രീംകോടതി. മന്ത്രിയായശേഷം ആറു മാസത്തിനുള്ളിൽ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടണമെന്നാണു നിയമം. എന്നാൽ, കാലാവധി കഴിഞ്ഞിട്ടും ബിഹാർ പഞ്ചായത്ത്രാജ് മന്ത്രി ദീപക് പ്രകാശ് രണ്ടു ഘട്ടങ്ങളിലായി ആറുമാസത്തിലധികം മന്ത്രിസ്ഥാനത്ത് തുടരുന്ന നടപടിയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്.

നിതീഷ് കുമാർ മന്ത്രിസഭയിൽ നാലു മാസവും 26 ദിവസവും മന്ത്രിയായിരുന്ന ദീപക് പ്രകാശ് ഏപ്രിൽ 15ന് നിതീഷ് കുമാർ രാജിവച്ചതിനെത്തുടർന്ന് പുറത്താകുകയും 22 ദിവസത്തെ ഇടവേളയ്ക്കുശേഷം മേയ് ഏഴിന് സമ്രാട്ട് ചൗധരി സർക്കാരിൽ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയുമായിരുന്നു. ആറു മാസത്തിനിടെ രണ്ടു തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടും തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചിട്ടില്ല.

ഭരണഘടനയുടെ 164(4) വകുപ്പ് പ്രകാരം തെരഞ്ഞെടുക്കപ്പെടാത്ത ഒരാൾക്കു മന്ത്രിയായി തുടരാൻ ലഭിക്കുന്ന ആറുമാസത്തെ ഇളവ് രാജിവച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് ആവർത്തിച്ച് ഉപയോഗിക്കാനാകുമോ എന്ന വിഷയമാണു സുപ്രീംകോടതി പരിശോധിക്കുന്നത്. ഇത്തരമൊരു രീതി ഭരണഘടനയോടുള്ള വഞ്ചനയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഓഗസ്റ്റ് നാലിന് കേസ് വീണ്ടും കോടതി പരിഗണിക്കും.

National

വെള്ളരി കൃഷി വിവാദം; സബ്‌സിഡി തുക തിരിച്ചടച്ച് കൃഷി സഹമന്ത്രി

ന്യൂഡൽഹി: വെള്ളരി കൃഷിക്കായി വാങ്ങിയ സബ്‌സിഡി തുക കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി തിരിച്ചടച്ചെന്ന് രാംനാഥ് താക്കൂർ. തൃണമൂൽ എംപി അഭിഷേക് ബാനർജിയുടെ ചോദ്യത്തിന് കൃഷി സഹമന്ത്രിയായ രാംനാഥ് താക്കൂർ മറുപടി നൽകുകയായിരുന്നു.

ജൂൺ മാസത്തിൽ ഇന്ത്യൻ എക്‌സ്പ്രസിൽ വന്ന റിപ്പോർട്ടിലാണ് കൃഷി സഹമന്ത്രിയായ ഭഗീരഥ് ചൗധരി സ്വന്തം മന്ത്രാലയത്തിൽ നിന്നും തന്‍റെ വെള്ളരി കൃഷിക്കായി സബ്‌സിഡിയായി വാങ്ങിയെന്ന ആരോപണം ഉയർന്നത്.

പിന്നാലെ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു ഭഗീരഥ് ചൗധരിയുടെ വാദം. വിവാദം കനത്തതോടെ താൻ കുട്ടിക്കാലം മുതൽ കർഷകനാണെന്നും മറ്റ് അർഹതയുള്ള കർഷകരെ പോലെയാണ് താനും സബ്‌സിഡി ഉപയോഗപ്പെടുത്തിയതെന്നുമാണ് ഭഗീരഥ് ചൗധരി പ്രതികരിച്ചത്.

16,592 ചതുരശ്രമീറ്റർ വിസ്തീർണത്തിലാണ് ഭഗീരഥ് ചൗധരിയുടെ വെള്ളരി കൃഷി. വിവാദം ബലപ്പെട്ടതോടെയാണ് അഭിഷേക് ബാനർജിയുടെ ചോദ്യത്തിന് സ്‌കീമുമായി ബന്ധപ്പെട്ട ബാങ്കിൽ ചൗധരി പണം തിരികെ അടച്ചെന്ന് രാംനാഥ് താക്കൂർ മറുപടി നൽകിയത്. 99.6ലക്ഷം രൂപയാണ് മന്ത്രി തിരിച്ചടച്ചത്.

National

തമിഴ് തായ്‌വാഴ്ത്ത് മൂന്നാമതാക്കി; ഗവർണറുടെ ചടങ്ങ് ബഹിഷ്കരിച്ച് തമിഴ്നാട് മന്ത്രി

തിരുനൽവേലി: തമിഴ്നാടിന്‍റെ സംസ്ഥാന ഗീതമായ ‘തമിഴ് തായ്‌വാഴ്ത്തി’നെച്ചൊല്ലി വീണ്ടും വിവാദം. ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ പങ്കെടുത്ത ബിരുദാദന ചടങ്ങിൽ തമിഴ് തായ്‌വാഴ്ത്ത് ആലപിക്കുന്നത് മൂന്നാമത് ആക്കിയതാണു വിവാദം.

തിരുനൽവേലി മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് തമിഴ് സംസ്ഥാന ഗീതം വന്ദേമാതരത്തിനും ജനഗണമനയ്ക്കും പിന്നിലായത്. സംഭവത്തിൽ പ്രതിഷേധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി പി. വിശ്വനാഥൻ പരിപാടി ബഹിഷ്കരിച്ചു.

ഗവർണറുടെ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരം, ചടങ്ങിൽ ആദ്യം ‘വന്ദേമാതര’വും പിന്നാലെ ‘ജനഗണമന’യും ആലപിച്ചു. ഉദ്ഘാടന ചടങ്ങിന്‍റെ ഒടുവിലായി ‘തമിഴ് തായ്‌വാഴ്ത്തും’ആലപിച്ചു. മന്ത്രിക്കൊപ്പം രണ്ട് എംഎൽഎമാരും ചടങ്ങ് ബഹിഷ്കരിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിഷ്കരിച്ച ഗാന പ്രോട്ടോകോൾ നടപ്പാക്കിയതിനെ വൈദ്യുതി- ഊർജ മന്ത്രി സി.ടി.ആർ. നിർമൽ കുമാർ അപലപിച്ചു. സംസ്ഥാന സർക്കാർ പരിപാടികളിൽ സംസ്ഥാന ഗാനമായ ‘തമിഴ് തായ്‌വാഴ്ത്തി'ന് മുൻഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തേ മുഖ്യമന്ത്രി വിജയ്‌യുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിലും തമിഴ് തായ് വാഴ്ത്ത് മൂന്നാമതായി ആലപിച്ചത് വിവാദമായിരുന്നു.

Kerala

ദേശീയപാതയിൽ 24 മണിക്കൂറും വാഹന പരിശോധന നടത്തുമെന്ന് മന്ത്രി സി.പി. ജോണ്‍

തിരുവനന്തപുരം: അമിതവേഗവും തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളും നിയന്ത്രിക്കാൻ സംസ്ഥാനത്ത് ദേശീയപാതകളിൽ എല്ലാ ദിവസവും 24 മണിക്കൂറും എൻഫോഴ്സ്മെന്‍റ് സംവിധാനം ഏർപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍.

ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തുകൂടി കടന്നുപോകുന്ന ദേശീയപാതയെ 100 കിലോമീറ്റർ വീതമുള്ള ആറ് എൻഫോഴ്സ്മെന്‍റ് മേഖലകളായി വിഭജിച്ച് ഓരോ മേഖലയിലും പ്രത്യേക എൻഫോഴ്സ്മെന്‍റ് സംഘങ്ങളെ വിന്യസിക്കും.

അമിതവേഗം തടയൽ, അപകടങ്ങൾ കുറയ്ക്കൽ, ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തൽ, ദേശീയപാതകളിലെ ദൃശ്യ സാന്നിധ്യം വർധിപ്പിക്കൽ എന്നിവയാണ് നടപടിയുടെ പ്രധാന ലക്ഷ്യം. റോഡപകടങ്ങളിൽ പ്രധാന കാരണം അമിതവേഗമാണെന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിലാണു പുതിയ നടപടി.

ദേശീയപാതകളിൽ മോട്ടോർ വാഹന വകുപ്പിന്‍റെ എൻഫോഴ്സ്മെന്‍റ് സംഘങ്ങളെ മുഴുവൻ സമയവും വിന്യസിച്ച് നിയമലംഘനങ്ങൾ തടയുന്നതിനൊപ്പം അപകട മരണങ്ങൾ കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നതായി മന്ത്രി വ്യക്തമാക്കി.

അമിതവേഗം, അപകടകരമായ ഡ്രൈവിംഗ്, മദ്യപിച്ച് വാഹനമോടിക്കൽ, വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോണ്‍ ഉപയോഗിക്കൽ, സീറ്റ് ബെൽറ്റും ഹെൽമറ്റും ഉപയോഗിക്കാത്തത്, അമിതഭാരം കയറ്റിയ ചരക്ക് വാഹനങ്ങൾ, അനധികൃത വാഹന രൂപമാറ്റം, ഫിറ്റ്നസ്, പെർമിറ്റ്, ഇൻഷ്വറൻസ്, നികുതി ലംഘനങ്ങൾ, അനധികൃത യാത്രാ ഗതാഗതം എന്നിവ കണ്ടെത്തുന്നതിനാണ് മുൻഗണന.

വലിയ അപകടങ്ങൾ ഉണ്ടായാൽ അടിയന്തര ഇടപെടൽ നടത്തുകയും അപകടത്തിൽപ്പെട്ടതോ ഗതാഗത തടസം സൃഷ്ടിക്കുന്നതോ ആയ വാഹനങ്ങൾ പോലീസിന്‍റെയും ദേശീയപാത അഥോറിറ്റിയുടെയും സഹായത്തോടെ നീക്കം ചെയ്യുകയും അപകടസാധ്യതയേറിയ ഭാഗങ്ങൾ കണ്ടെത്തി റിപ്പോർട്ട് നൽകുകയും വേണമെന്ന് മന്ത്രി നിർദേശിച്ചു.

National

മീമിൽനിന്നു മന്ത്രിയുടെ രാജിയിലേക്ക്

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ സഹസ്ഥാപകൻ: ചീഫ് ജസ്റ്റീസ് സൂര്യകാന്ത്. ജന്തർ മന്തറിൽ ഉയർന്ന നൂറുകണക്കിനു പോസ്റ്ററുകളിലൊന്നാണിത്.

ചീഫ് ജസ്റ്റീസ് രാജ്യത്തെ യുവാക്കളെക്കുറിച്ച് നടത്തിയ പരാമർശത്തെ വിമർശിച്ചുകൊണ്ട് ഉയർന്നുവന്ന ഒരു സമൂഹമാധ്യമ അക്കൗണ്ട് വിദ്യാഭ്യാസമന്ത്രിയുടെ രാജി വരെയെത്തുന്നതിലേക്കു നയിച്ച മുന്നേറ്റമായി വളർന്നതിന്‍റെ ചരിത്രമാണ് കോക്രോച്ച് ജനതാ പാർട്ടിയുടേത്.

മേയ് 15ന് ചീഫ് ജസ്റ്റീസ് നടത്തിയ പരാമർശത്തിൽനിന്ന് കേവലം രണ്ടുമാസംകൊണ്ട് വമ്പിച്ച യുവജനപ്രതിഷേധവും വിജയവും.

മേയ് 3: 22 ലക്ഷം പേർ പരീക്ഷയെഴുതിയ നീറ്റ് യുജി പരീക്ഷ നടക്കുന്നു.
മേയ് ആറ്-എട്ട്: പരീക്ഷയുടെ ചോദ്യങ്ങൾ ചോർന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു

മേയ് 12: നീറ്റ് യുജി പരീക്ഷ റദ്ദാക്കി

മേയ് 13: സിബിഎസ്ഇ പരീക്ഷയുടെ മൂല്യനിർണയത്തിലും ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യുന്നു.

മേയ് 15: തൊഴിലൊന്നും ലഭിക്കാത്ത, സ്വന്തം പ്രഫഷനിൽ ഒരിടവുമില്ലാത്ത ചില യുവാക്കൾ “പാറ്റകളെപ്പോലെയാണ്’’. അവർ സമൂഹത്തിലെ പരാദങ്ങളാണ്. അവരിൽ ചിലർ മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ ആക്‌ടിവിസ്റ്റുകളും വിവരാവകാശ പ്രവർത്തകരുമൊക്കെയായി മാറി എല്ലാവരെയും ആക്രമിക്കാൻ തുടങ്ങുന്നു-സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്‍റെ പരാമർശം.

മേയ് 16: ബോസ്റ്റൺ സർവകലാശാലയിലെ വിദ്യാർഥിയായ അഭിജിത് ദീപ്കെ കോക്രോച്ച് ജനതാ പാർട്ടി എന്ന സമൂഹമാധ്യമ അക്കൗണ്ട് ചീഫ് ജസ്റ്റീസ് സൂര്യകാന്തിനെതിരേയുള്ള ആക്ഷേപഹാസ്യമായി ആരംഭിക്കുന്നു

മേയ് 21: സിജെപിക്ക് രാജ്യത്തെ രാഷ്‌ട്രീയകക്ഷികളെക്കാൾ ഫോളോവേഴ്സ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നു.

ജൂൺ ആറ്: അമേരിക്കയിൽനിന്നു ഇന്ത്യയിലെത്തിയ അഭിജിത് ദീപ്കെ ജന്തർ മന്തറിൽ സിജെപിയുടെ ആദ്യ പരസ്യ പ്രതിഷേധം നടത്തുന്നു.

ജൂൺ 20: ആദ്യ പരസ്യ പ്രതിഷേധത്തിനുശേഷം രാജ്യവ്യാപകമായി വിവിധ പ്രതിഷേധങ്ങൾ നടത്തിയ സിജെപി ജന്തർ മന്തറിൽ രണ്ടാമതും പ്രതിഷേധം നടത്തുന്നു. ഒരു ദിവസത്തേക്കായിരുന്നു പ്രതിഷേധത്തിന് അനുമതിയെങ്കിലും സമരക്കാർ വേദിയൊഴിയാൻ കൂട്ടാക്കിയില്ല.

ജൂൺ 21: നീറ്റ് യുജിയുടെപുനഃപരീക്ഷ. ജന്തർ മന്തറിലെ സിജെപി പ്രതിഷേധം അനിശ്ചിതകാലത്തേക്ക്. കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജിയില്ലാതെ പിന്നോട്ടില്ലെന്നു വ്യക്തമാക്കി സിജെപി.

ജൂൺ 28: പ്രതിഷേധം പുരോഗമിക്കുന്നതിനടെ സിജെപിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സാമൂഹ്യപ്രവർത്തകൻ സോനം വാംഗ്ചുക്ക് ജന്തർ മന്തറിൽ നിരാഹാരം ആരംഭിക്കുന്നു. വിദ്യാർഥി സംഘടനയായ എഐഎസ്എയുടെ ആറ് വിദ്യാർഥികളും സോനം വാംഗ്ചുകിന് പിന്തുണയുമായി നിരാഹാരം ആരംഭിച്ചു.

ജൂലൈ ഒമ്പത്: പാർലമെന്‍റ് സമ്മേളനം ആരംഭിക്കുന്ന ജൂലൈ 20ന് പാർലമെന്‍റിലേക്ക് മാർച്ച് പ്രഖ്യാപിച്ച് സിജെപി.

ജൂലൈ 16: സമരവേദിയിൽനിന്ന് സോനം വാംഗ്ചുകിനെ പോലീസ് നിർബന്ധപൂർവം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നു. ഇതോടെ ജന്തർ മന്തറിലേക്കെത്തുന്ന പ്രതിഷേധക്കാരുടെ എണ്ണം ഇരട്ടിയാകുന്നു.

ജൂലൈ 20: പാർലമെന്‍റിന്‍റെ വർഷകാലസമ്മേളനം തുടങ്ങി. സിജെപി പ്രഖ്യാപിച്ച പാർലമെന്‍റ് മാർച്ചിൽ ഡൽഹിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. മാർച്ചിനൊടുവിൽ ഡൽഹി പോലീസ് വിദ്യാർഥികൾക്കും യുവാക്കൾക്കും നേരേ ആക്രമണം നടത്തിയതും പെല്ലറ്റ് ഗണ്ണുകളും കണ്ണീർവാതകവും പ്രയോഗിച്ചതും പൊതുജനരോഷത്തിനു കാണമായി.

നൂറിലേറെ പ്രതിഷേധക്കാർ ആശുപത്രികളിൽ ചികിത്സ തേടി. അനേകം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജന്തർ മന്തറിലെ സമരവേദി തല്ലിത്തകർത്ത പോലീസ് അന്നേദിവസം സമരവേദിയിൽനിന്നു പ്രതിഷേധക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. എഐഎസ്എയുടെ നിരാഹാരം തുടരുകയായിരുന്ന മൂന്ന് വിദ്യാർഥികൾ നിരാഹാരം അവസാനിപ്പിച്ചു. കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയമായി സിജെപി പ്രതിനിധികൾ ചർച്ച നടത്തി.

ജൂലൈ 21: ജന്തർ മന്തർ വീണ്ടും സമരക്കാർ വീണ്ടെടുക്കുന്നു. വിദ്യാർഥികളും യുവാക്കളും മാതാപിതാക്കളും സാധാരണക്കാരുമടങ്ങുന്ന വൻ ജനപ്രവാഹം. മന്ത്രിയുടെ രാജി ആവശ്യത്തിൽനിന്നു പിന്നോട്ടില്ലെന്നു വ്യക്തമാക്കി കോക്രോച്ച് ജനതാ പാർട്ടി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ പ്രധാനമന്ത്രിയുടെ വസതിക്കു പിന്നിൽ പ്രതിഷേധം നടത്തി.

ജൂലൈ 23: പാർലമെന്‍റ് മാർച്ചിലെ പോലീസ് അതിക്രമങ്ങൾക്കെതിരേയുള്ള പ്രതിഷേധം സിജെപി പ്രസ്ഥാനത്തെ രാജ്യവ്യാപകമാക്കുന്നു.

ജൂലൈ 24: സോനം വാംഗ്ചുക് നിരാഹാരം അവസാനിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡയുടെയും ജിതേന്ത്ര സിംഗിന്‍റെയും സന്ദർശനത്തെത്തുടർന്നായിരുന്നു ഇത്.

ജൂലൈ 25: സർക്കാരിന്‍റെ ഒത്തുതീർപ്പു ശ്രമങ്ങൾ. കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡയുമായും ജിതേന്ത്ര സിംഗുമായും വീണ്ടും ചർച്ച. ധർമേന്ദ്ര പ്രധാന്‍റെ രാജിയിൽ ഉറച്ച് സിജെപി. ധർമേന്ദ്ര പ്രധാൻ രാജിക്കു വഴങ്ങി. സിജെപി പ്രക്ഷോഭം അവസാനിപ്പിച്ചു.

National

പ്രള്‍ഹാദ് ജോഷിക്ക് അധിക ചുമതല

ന്യൂഡല്‍ഹി: ധര്‍മേന്ദ്ര പ്രധാന്‍റെ രാജിയെത്തുടര്‍ന്നു വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അധികചുമതല ഭക്ഷ്യമന്ത്രി പ്രള്‍ഹാദ് ജോഷിക്ക്.

കര്‍ണാടകയിലെ ധാര്‍വാഡില്‍ നിന്ന് 2004 മുതല്‍ ലോക്‌സഭയെ പ്രതിനിധീകരിക്കുന്ന 64 കാരനായ പ്രള്‍ഹാദ് ജോഷി നേരത്തേ കല്‍ക്കരി, ഖനി, പാര്‍ലമെന്‍ററികാര്യ മന്ത്രാലയങ്ങളുടെ ചുമതലകൾ വഹിച്ചിട്ടുണ്ട്.

District News

ഡിജിറ്റല്‍ സ്‌ക്വയര്‍ പദ്ധതി ഓണ്‍ലൈനായി മന്ത്രി ഉദ്ഘാടനം ചെയ്തു

തൊടുപുഴ: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എല്‍പി, യുപി, പ്രൈമറി വിഭാഗങ്ങളിലെ ഐടി പഠനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള ഡിജിറ്റല്‍ സ്‌ക്വയര്‍ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എന്‍. ഷംസുദീന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കൈറ്റിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും ഒരേസമയം സംഘടിപ്പിച്ച പ്രൈമറി സ്‌കൂള്‍ പ്രഥമാധ്യാപകരുടെ ശില്പശാലയുടെ ഭാഗമായി ജില്ലയില്‍ തൊടുപുഴ മര്‍ച്ചന്‍റ് ട്രസ്റ്റ് ഹാളില്‍ നടന്ന ചടങ്ങും മന്ത്രി ഉദ്ഘാടനം ചെയ്തു.

ഡിജിറ്റല്‍ സ്‌ക്വയര്‍ പദ്ധതി മാര്‍ഗരേഖയും മന്ത്രി പ്രകാശനം ചെയ്തു. ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസുകളിലെ കുട്ടികളില്‍ കളിയിലൂടെയുള്ള പഠനം, സര്‍ഗാത്മകത, സ്വയംപഠനശേഷി എന്നിവ വികസിപ്പിക്കാനാണ് ഡിജിറ്റല്‍ സ്‌ക്വയര്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ജികോംപ്രിസ് പോലുള്ള എഡ്യുടെയിന്‍മെന്‍റ് സോഫ്റ്റ്‌വേറുകള്‍, ഇക്യൂബ് ലാംഗ്വേജ് ലാബുകള്‍, ചിത്രരചനയ്ക്കും അനിമേഷനുമുള്ള സംവിധാനങ്ങള്‍ എന്നിവ പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വേര്‍ അധിഷ്ഠിതമായി ഇതില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കുട്ടികളുടെ പഠനമികവ് വിലയിരുത്തുന്ന താരാപഥം അക്കാദമിക മോണിറ്ററിംഗ് സംവിധാനം, വിദ്യാലയങ്ങളുടെ വിവരശേഖരമായ സ്‌കൂള്‍ വിക്കി ശക്തീകരിക്കുന്നതിനായി സ്‌കൂള്‍ വിക്കിത്തോണ്‍, ലിറ്റില്‍ കൈറ്റ്‌സ് ഐടി ക്ലബുകള്‍ യുപി തലത്തിലേക്ക് വ്യാപിപ്പിക്കല്‍ എന്നിവയും നടപ്പാകുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പിനായി മുഴുവന്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും അധ്യാപകര്‍ക്കും കൈറ്റ് പ്രത്യേക പരിശീലനം നല‍കുമെന്ന് കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.കെ. ഷാജിമോന്‍, രശ്മി എം. രാജ്, സി.എസ്. നസീമ, എസ്. അഭയദേവ്, അബി ജോര്‍ജ്, അരുണ്‍ എസ്. പ്രസാദ് തുടങ്ങിയവര്‍ ജില്ലയില്‍ വിവിധ സെഷനുകള്‍ അവതരിപ്പിച്ചു. തുടര്‍ന്നുള്ള ശില്പശാല നാളെ വെള്ളയാംകുടി സെന്‍റ് ജോര്‍ജ് പാരിഷ് ഹാളില്‍ നടക്കും.

District News

കേരളത്തെ ഹയർ എഡ്യുക്കേഷൻ ഡെസ്റ്റിനേഷനാക്കി മാറ്റും: മന്ത്രി

മുക്കം: കേരളത്തിലെ വലിയ സാധ്യതകൾ ഉപയോഗപ്പെടുത്തി കേരള സംസ്ഥാനത്തെ ഏറ്റവും മികച്ച ഹയർ എഡ്യുക്കേഷൻ ഡെസ്റ്റിനേഷനാക്കി മാറ്റുമെന്ന് മന്ത്രി റോജി എം. ജോൺ പറഞ്ഞു.

ഇതിനാവശ്യമായ സമഗ്രമായ പരിഷ്കാരങ്ങൾ വരുത്തുമെന്നും അടുത്ത വർഷത്തോടെ അക്കാദമിക് ഷെഡ്യൂളും സിസ്റ്റവും പൂർണമായി മാറ്റിയെഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ പരീക്ഷകളിൽ വിജയം നേടിയ കോളജിലെ വിദ്യാർഥികളെയും, കളൻതോടും പരിസരങ്ങളിലുമുള്ള അഞ്ച്, ആറ്, ഏഴ്. എട്ട് വാർഡുകളിലെ വിദ്യാർഥികളെയും, കളൻതോടിലെ ഓട്ടോ റിക്ഷാ തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർഥികളെയും അനുമോദിക്കുന്നതിനായി കളൻതോട് എംഇഎസ് കോളജിൽ സംഘടിപ്പിച്ച "പ്രചോദനം 2026' പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിന് പിന്നിൽ സർക്കാർ മാത്രമല്ല, വിവിധ സംഘടനകളുടെ പങ്കുമുണ്ട്. കേരളത്തിന്‍റെ ഏറ്റവും വലിയ സാധ്യതയായ ഉന്നതവിദ്യാഭ്യാസ മേഖലയെ ഇതുവരെ ഫലപ്രദമായി വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ല. നമ്മുടെ കുട്ടികൾ ഉപരിപഠനത്തിനായി പുറത്തുപോയി പഠിക്കുന്ന അവസ്ഥയാണുള്ളത്.

കുട്ടികളെ പുറത്തേക്ക് എങ്ങനെ പറഞ്ഞയക്കാമെന്ന് ഗവേഷണം നടത്തുകയാണ് കേരളത്തിലെന്നും മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന സ്റ്റുഡന്‍റ്സ് ഡൈവേഴ്സിറ്റി കേരളത്തിലില്ല. പുറത്ത് നിന്ന് വിദ്യാർഥികളെ കേരളത്തിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കോളജിലെ നവീകരിച്ച ലൈബ്രറിയുടെ ശിലാഫലക അനാച്ഛാദനം മന്ത്രി നിർവഹിച്ചു. സമീപ പ്രദേശത്തെ ഉയർന്ന വിദ്യാഭ്യാസത്തിന് അർഹരായ ഇരുന്നൂറോളം കുട്ടികൾക്ക് മെമെന്‍റോയും പഠനോപകരണങ്ങളും വിതരണം ചെയ്തു. ചടങ്ങിൽ എംഇഎസ് പ്രസിഡന്‍റ് ഡോ. പി.എ. ഫസൽ ഗഫൂർ അധ്യക്ഷത വഹിച്ചു.

District News

മന്ത്രി ഷിബുബേബി ജോണ്‍ ഇന്ന് നിലമ്പൂരില്‍ 

നിലമ്പൂര്‍: മന്ത്രി ഷിബു ബേബിജോണ്‍ വനം വകുപ്പ് ചുമതലയേറ്റ ശേഷം ആദ്യമായി ഇന്ന് നിലമ്പൂരില്‍ എത്തും. കാട്ടാന ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരുടെ ആശങ്കയക്ക് പരിഹാരം കാണുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷ. നിലമ്പൂരില്‍ എത്തുന്ന മന്ത്രി പോത്തുകല്‍ പഞ്ചായത്തിലെ ഉള്‍ വനത്തിലെ വാണിയം പുഴ ആദിവാസി ഉന്നതിയും കരുളായി പഞ്ചായത്തിലെ നെടുങ്കയം മാഞ്ചിരി ആദിവാസി ഉന്നതിയും സന്ദര്‍ശിക്കും.

രാവിലെ 9.45ന് നിലമ്പൂര്‍ റെസ്റ്റ് ഹൗസില്‍ പി.വി.അബ്ദുള്‍ വഹാബ് എംപി, ആര്യാടന്‍ഷൗക്കത്ത് എംഎല്‍എ, നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിഎഫ്ഒമാര്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും.

District News

മഴയ്ക്കുശേഷം പ്രവൃത്തികൾ പൂർത്തിയാക്കുമെന്ന് മന്ത്രി

നെന്മാറ: പാതിവഴിയിൽ നിലച്ച നെന്മാറ- ഒലിപ്പാറ റോഡിന്‍റെ നവീകരണപ്രവൃത്തികൾ ഈ സാമ്പത്തിക വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നു പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ഉറപ്പുനൽകി.

നിലവിലെ കരാറുകാരനെ പുറത്താക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും കാലവർഷം അവസാനിക്കുന്നതോടെ മുടങ്ങിക്കിടക്കുന്ന പ്രവൃത്തികൾ പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. എൽദോ, എസ്.എം. ഷാജഹാൻ മാസ്റ്റർ എന്നിവർ മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് ഇക്കാര്യം അറിയിച്ചത്.
റോഡ് നവീകരണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ആക്്ഷൻ കൗൺസിൽ അംഗങ്ങളെയും മന്ത്രിയുടെ നിലപാട് ഇവർ അറിയിച്ചു. ഇതിനിടെ, പ്രവൃത്തികൾ മുടങ്ങിയതിനെ തുടർന്ന് നിലവിലെ കരാറുകാരനോടു പൊതുമരാമത്ത് വകുപ്പ് വിശദീകരണം തേടി.

തന്‍റെ നിയന്ത്രണത്തിനു പുറത്തുള്ള കാരണങ്ങളാലാണ് പണി നിർത്തിവച്ചതെന്നു കരാറുകാരൻ ആവർത്തിച്ചെങ്കിലും വകുപ്പ് അതംഗീകരിച്ചിട്ടില്ല.

അഭിഭാഷകനോടൊപ്പം ഹിയറിംഗിൽ പങ്കെടുത്ത കരാറുകാരൻ പണി വേഗത്തിൽ പൂർത്തിയാക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും മുൻപ് പലതവണ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാൽ അതിൽ വിശ്വാസമില്ലെന്നാണ് വകുപ്പിന്‍റെ നിലപാട്. ഹിയറിംഗിനു ആദ്യം അനാരോഗ്യം ചൂണ്ടിക്കാട്ടി ഹാജരാകാതിരുന്ന കരാറുകാരൻ പിന്നീട് ഹാജരായി പ്രവൃത്തി പൂർത്തിയാക്കാമെന്നു ഉറപ്പുനൽകി. ഇതേ തുടർന്ന് കെ. പ്രേമൻ എംഎൽഎയുമായി ചർച്ച നടത്തിയതായി ദേശീയപാത വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ സി. രാജേഷ്‌ചന്ദ്രൻ അറിയിച്ചു. നിലവിലെ കരാറുകാരനെ വിശ്വസിക്കരുതെന്നായിരുന്നു എംഎൽഎയുടെ അഭിപ്രായമെങ്കിലും പുതിയ കരാർ നടപടികൾ ആരംഭിച്ചാൽ മാസങ്ങൾ വൈകുമെന്നതിനാൽ നിലവിലെ കരാറുകാരന് അവസാന അവസരം നൽകാനാണ് വകുപ്പ് ആലോചിക്കുന്നത്.

രണ്ടുദിവസത്തിനകം പ്രവൃത്തി ഷെഡ്യൂൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹിയറിംഗിന്‍റെ വിവരങ്ങൾ കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Kerala

'അന്നം മുടക്കിയതല്ല, സ്ഥലം കൈയേറിയതിൽ ഇടപെട്ടതാണ്': മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ.

അന്നം മുടക്കിയതല്ലെന്നും ആലപ്പുഴയിൽ സ്ഥലം കൈയേറിയതിൽ ഇടപെട്ടതാണെന്നും കെ. മുരളീധരൻ പറഞ്ഞു. ആലപ്പുഴയിൽ സ്ഥലം കൈയേറ്റത്തെക്കുറിച്ച് പരാതി ലഭിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആലപ്പുഴയിൽ ലാബ് നടത്തുന്നത് തടഞ്ഞതാണ് പ്രശ്നം. ലാബിനെതിരെ നടപടി എടുത്തത് ആണ് എതിർപ്പിന് കാരണം. പൊതിച്ചോർ അല്ല. ആശുപത്രിയിൽ ഭക്ഷണം കൊടുക്കുന്നതിനു തടസമില്ലെന്നും മുരളീധരൻ പറഞ്ഞു.

District News

ഷഹീദ് അസ്മിന്‍റെ വീട് മന്ത്രി സന്ദർശിച്ചു

മണ്ണാർക്കാട്: കഴിഞ്ഞദിവസം വാഹനാപകടത്തിൽ മരിച്ച കണ്ടമംഗലം അമ്പാഴക്കോട് ഷഹീദ് അസ്മിന്‍റെ വീട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ സന്ദർശിച്ചു. ഇക്കഴിഞ്ഞ 14ന് അരിയൂർ കനാൽ റോഡിൽ സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഉസ്‌മാൻ-റംല ദമ്പതികളുടെ മകൻ ഷഹീദ് അസ്‌മിൻ (19) മരിച്ചത്. തിരുവനന്തപുരത്തായിരുന്ന മന്ത്രി മണ്ഡലത്തിലെത്തിയപ്പോഴാണ് കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരാൻ അമ്പാഴക്കോടിലെ ഷഹീദിന്‍റെ വീട്ടിലേക്കെത്തിയത്.

ഷഹീദിന്‍റെ പിതാവ് ഉസ്മാൻ, സഹോദരൻ മുസ്‌തഫ, മാതൃസഹോദരൻ ഷെരീഫ്, പിതൃസഹോദരൻ അബ്ദു തുടങ്ങിയവരേയും മറ്റുബന്ധുക്കളെയും കണ്ട് മന്ത്രി ആശ്വസിപ്പിച്ചു. പഞ്ചായത്ത് ലീഗ് പ്രസിഡന്‍റ് പാറശേരി ഹസൻ, നേതാക്കളായ ഗഫൂർ കോൽകളത്തിൽ, ഹംസ കിളയിൽ, എരുവത്ത് മുഹമ്മദ്, ടി. മൊയ്‌തുട്ടി ഹാജി, ഹുസൈൻ പുറ്റാനി, എ. സാലിഹ്, നാസർ പുറ്റാനി, എ.കെ. റിയാസ്, ഐനെല്ലി ഷരീഫ് തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

National

മാസ്ക് ധരിച്ചെത്തി മന്ത്രി, ചില്ലറയില്ലെന്ന് പറഞ്ഞ് ഇറക്കിവിട്ട് കണ്ടക്ടർ; ഒടുവിൽ സസ്പെൻഷൻ

ബംഗളൂരു: ടിക്കറ്റിന് ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ബസിൽ നിന്ന് ഇറക്കിവിട്ട കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. കണ്ടക്ടർ ടി.ജി. രാമകൃഷ്ണയ്ക്ക് എതിരെയാണു ബിഎംടിസി നടപടി സ്വീകരിച്ചത്. മിന്നൽ പരിശോധനയുടെ ഭാഗമായി ജൂലൈ 11ന് രാത്രിയാണ് മന്ത്രി മാസ്ക് ധരിച്ച് ബസിൽ കയറിയത്. 

ഹെബ്ബാളിൽ നിന്ന് ഭൂപസന്ദ്ര വരെ പോകാൻ ടിക്കറ്റ് നിരക്കായ ആറ് രൂപയ്ക്ക് പകരം 100 രൂപ നൽകി. ബാക്കി നൽകാൻ ചില്ലറയില്ലെന്നും ബസിൽ നിന്ന് ഇറങ്ങിപ്പോകാനും കണ്ടക്ടർ ആവശ്യപ്പെട്ടതോടെ മന്ത്രി ഇറങ്ങിപ്പോയി. 

യാത്രക്കാരോട് മോശമായി പെരുമാറുന്ന ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ മന്ത്രി നിർദേശം നൽകിയതിനെ തുടർന്നാണ് സസ്പെൻഷൻ. ജീവനക്കാർക്കു ബോധവൽക്കരണം നൽകാനുള്ള നടപടികളും ആരംഭിച്ചു..

District News

ജില്ലാ ആശുപത്രി 2028ല്‍ പൂര്‍ണസജ്ജമാക്കും: മന്ത്രി

പാലക്കാട്: ജില്ലാ ആശുപത്രിയെ 2028 ഓടെ പൂര്‍ണസജ്ജമാക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. ജില്ലാ ആശുപത്രി സന്ദര്‍ശനവും കിഫ്ബി പദ്ധതികളുടെ അവലോകനവും മന്ത്രി നിര്‍വഹിച്ചു.

അടുത്ത നവംബറില്‍ ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കും. ഇന്‍കെൽഏറ്റെടുത്ത പ്രവൃത്തികള്‍ 18 മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

ജില്ലാ ആശുപത്രിയില്‍ നിലവിലുള്ള ഒഴിവുകള്‍ വേഗത്തില്‍ നികത്താനുള്ള നടപടികള്‍ സ്വീകരിക്കും. നിലവിലുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ ആശുപത്രിയുടെ സൗകര്യങ്ങളില്‍ വലിയ മാറ്റമുണ്ടാകുമെന്നു മന്ത്രി യോഗത്തില്‍ വിലയിരുത്തി.

നിലവിലുള്ള ഫണ്ടുകളോടൊപ്പം എംപി ഫണ്ടും, എംഎല്‍എ ഫണ്ടും ആശുപത്രി വികസനത്തിനായി ഉപയോഗിക്കുന്നത് പരിഗണിക്കണമെന്നും ചില വിദേശ കമ്പനികള്‍ സ്വകാര്യ ആശുപത്രികളെ വിലക്കെടുക്കുകയും സര്‍ക്കാര്‍ ആശുപത്രികള്‍ മോശമെന്നു ചിത്രീകരിക്കുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി യോഗത്തില്‍ സൂചിപ്പിച്ചു.

ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ രമേഷ് പിഷാരടി എംഎല്‍എ, ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്‍റ് എന്‍. സരിത, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.കെ. ഷീലാദേവി, ഡിഎംഒ ഡോ.കെ. ബിന്ദു തോമസ്, സൂപ്രണ്ട് ഡോ.കെ.പി. അഹമ്മദ് അഫ്‌സല്‍ പങ്കെടുത്തു.

Kerala

കോറോ ഹെൽത്തിലെ കൂട്ട പിരിച്ചുവിടൽ: ചർച്ച തുടങ്ങി; അനുകൂല തീരുമാനം പ്രതീക്ഷിച്ച് തൊഴിലാളികൾ

കൊച്ചി: കോറോ ഹെല്‍ത്ത് കേരളത്തിലെ ഓഫീസുകളി നിന്ന് 800 ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തില്‍ തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ ചര്‍ച്ച തുടങ്ങി. ഇന്നുരാവിലെ കളക്ടറേറ്റിലാണ് ചർച്ച തുടങ്ങിയത്. കമ്പനിയുടെ നിയമോപദേഷ്ടാവ് നേരിട്ടും പ്രധാന ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനായും ലേബര്‍ കമ്മീഷണറും ജീവനക്കാരുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

ഹൈക്കോടതിയിൽ ഉറപ്പ് നൽകിയതിനാൽ കമ്പനി അധികൃതർ ചർച്ചയിൽ നിന്ന് പിന്മാറാൻ സാധ്യതയില്ല. ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് പിരിച്ചുവിടപ്പെട്ട തൊഴിലാളികൾ. ജോലി നഷ്ടമായവരെ കമ്പനിയുടെ മറ്റ് ഓഫീസുകളിൽ വിന്യസിച്ച് പ്രശ്നം പരിഹരിക്കണമെന്നും ആവശ്യം.

ഇന്ന് നടക്കുന്ന ചർച്ചയ്ക്കു മുന്പ് സർക്കാരിന്‍റെ ഇടപെടലിനെതിരേ ഹൈക്കോടതിയെ കോറോ കന്പനി സമീപിച്ചിരുന്നെങ്കിലും കോടതി ചർച്ച തുടരാൻ നിർദേശിക്കുകയായിരുന്നു. ഇടപെടൽ സമവായ ശ്രമത്തിന്‍റെ ഭാഗമാണെന്നും ചർച്ചയിൽ പങ്കെടുക്കണമെന്നും കമ്പനിയോട് നിർദേശിച്ച കോടതി 800 പേർക്ക് ജോലി നഷ്ടമാകുന്നതിൽ ഇടപെടാൻ സർക്കാരിന് ധാർമിക ഉത്തരവാദിത്തം ഉണ്ടെന്നും ചൂണ്ടിക്കാട്ടി.

ജീവനക്കാരെ തെരുവിൽ നിർത്തി ചർച്ചയാകാം എന്ന നിലപാടുമായാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. പുതിയ ലേബർ കോഡ് അനുസരിച്ച് മന്ത്രി തല ചർച്ചവരെ പിരിച്ചുവിടൽ മരവിപ്പിക്കാൻ തൊഴിൽ വകുപ്പിന് അവകാശമില്ലെന്നായിരുന്നു കമ്പനി വാദം.

ഇതിന്‍റെ അടിസ്ഥാനത്തിൽ വരുന്ന ഇന്ന് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കണമെന്ന് കമ്പനിയോട് കോടതി നിർദേശിക്കുകയായിരുന്നു. പുതിയ ലേബർ കോഡിലെ വ്യവസ്ഥകൾ അനുസരിച്ച് സമമായ ശ്രമങ്ങൾ നടത്താനാണ് കോടതി നിർദ്ദേശം. ജൂലൈ മൂന്നിനാണ് കൊച്ചിയിലും കോഴിക്കോടും ജോലി ചെയ്യുന്നവരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്.

Kerala

അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് അപകട കാരണം; ആറ് പേർ ചികിത്സയിൽ: മന്ത്രി ടി. സിദ്ദിഖ്

തിരുവനന്തപുരം: വയനാട് കള്ളാടിയിലെ അപകടത്തിന് കാരണം അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണെന്ന് മന്ത്രി ടി. സിദ്ദിഖ്. പ്രകൃതിദുരന്തമല്ല, മനുഷ്യനിര്‍മ്മിത ദുരന്തമാണ് സംഭവിച്ചതെന്നും മന്ത്രി പറഞ്ഞു.

വിംസ് ആശുപത്രിയില്‍ ആറ് പേര്‍ ചികിത്സയിലുണ്ട്. എന്‍ഡിആര്‍എഫിന്‍റെ വയനാട്, കോഴിക്കോട് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ജില്ലാ കളക്ടര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തും.

സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ഡയറക്ടര്‍ക്ക് ഏകോപനം നടത്താന്‍ നിര്‍ദേശം നല്‍കി. അശാസ്ത്രീയമായി മണ്ണ് കൂട്ടിയിടരുതെന്ന് നിര്‍മ്മാണ കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ദേശം പാലിക്കാത്തതില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും.

കല്‍പ്പറ്റയിലെ ടൗണ്‍ഷിപ്പില്‍ വ്യാപകമായി മണ്ണ് കൂട്ടിയിരുതെന്ന നിര്‍ദേശവും പാലിച്ചില്ല. മഴക്കാലത്ത് നിര്‍മാണം നടത്തരുതെന്നും കുടുംബാംഗങ്ങളെ മാറ്റി പാര്‍പ്പിക്കണമെന്നും കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

District News

സമ്മർദങ്ങൾക്കു വഴങ്ങാതെ സ്വന്തം വഴികണ്ടെത്തണം: മന്ത്രി ഒ.ജെ. ജനീഷ്

തൃശൂർ: ജീവിതത്തിൽ ഒട്ടനവധി വഴിത്തിരിവുകൾ ഉണ്ടാക്കുന്ന സമയമാണു പ്ലസ് ടു കാലമെന്നും മറ്റാരുടെയും സമ്മർദങ്ങൾക്കു വഴങ്ങാതെ സ്വന്തം വഴി കണ്ടെത്തണമെന്നും മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. പ്ലസ് വൺ പ്രവേശനോത്സവം "വരവേല്പ് 2026' ജില്ലാതല ഉദ്ഘാടനം മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നിർവഹിക്കു കയായിരുന്നു അദ്ദേഹം. സ്കൂൾ തല ലഹരിവിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഒപ്പുശേഖരണ കാന്പയിനും മന്ത്രി ഉദ് ഘാടനം ചെയ്തു. രാജൻ ജെ. പല്ലൻ എംഎൽഎ അധ്യക്ഷനായി.


പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ സ്കൂളിലെ കുട്ടികൾക്കുള്ള പുരസ്കാരം മന്ത്രി വിതരണം ചെയ്തു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പുതുയുഗ സ്വപ്നങ്ങൾ എന്ന വിഷയത്തിൽ സന്ദേശം നൽകി.

Kerala

സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയുണ്ട്; നിയന്ത്രണം വേണോ എന്ന് കാലാവസ്ഥ തീരുമാനിക്കും: മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഇന്ത്യയിലാകമാനം പ്രതിസന്ധിയുണ്ടെന്നും മന്ത്രി പറഞ്ഞു.

കൂടുതൽ വില കൊടുത്ത് സംസ്ഥാനത്ത് വൈദ്യുതി വാങ്ങാൻ ശ്രമം നടത്തുന്നുവെന്നും കഴിഞ്ഞ നാലഞ്ച് ദിവസം വൈദ്യുതി നിയന്ത്രം ഏർപ്പെടുത്തേണ്ടി വന്നുവെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നാളെ കൂടുതൽ കാര്യങ്ങൾ സഭയിൽ പറയും. മഴ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

വൈദ്യുതി നിയന്ത്രണം വേണമോ എന്നത് കാലാവസ്ഥയെ അനുസരിച്ചിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫിസറായി ശേഷാദ്രി നാഥൻ്റെ നിയമനത്തില്‍ മറുപടി പറയാതെ സണ്ണി ജോസഫ് ഒഴിഞ്ഞുമാറി. കെപിസിസി സ്ഥാപനത്തിലെ ആര്‍എസ്എസ് പഠന ശിബിരം സംബന്ധിച്ച ചോദ്യത്തെയും മന്ത്രി നിസാരവത്കരിച്ചു.

National

തൃണമൂൽ ഇനി ഒരിക്കലും ബംഗാളിൽ അധികാരത്തിലെത്തില്ല; ജനങ്ങൾ അവരെ തിരസ്കരിച്ചു കഴിഞ്ഞു: അഗ്നിമിത്ര പോൾ

കോൽക്കത്ത: പശ്ചിമ ബംഗാളിൽ ഇനി ഒരിക്കലും തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തില്ലെന്ന് സംസ്ഥാന നഗരകാര്യമന്ത്രി അഗ്നിമിത്ര പോൾ. വൻ തകർച്ചയിലേയ്ക്കാണ് തൃണമൂൽ നീങ്ങുന്നതെന്നും അവർ പറഞ്ഞു.

'സംസ്ഥാനത്തെ ജനങ്ങൾ തൃണമൂലിനെ തിരസ്കരിച്ചു കഴിഞ്ഞു. 15 കൊല്ലത്തെ മമതയുടെ ഭരണം ജനങ്ങളെ അത്രത്തോളം വെറുപ്പിച്ചു. ജനദ്രോഹ നയങ്ങൾ മാത്രമാണ് അവർക്കുണ്ടായിരുന്നത്. അഴിമതി ആയിരുന്നു അവരുടെ പ്രധാന ലക്ഷ്യം. ഇനി അതൊന്നും ഉണ്ടാവില്ല.'-അഗ്നിമിത്ര പറഞ്ഞു.

'ജനങ്ങൾക്ക് വേണ്ടിയാണ് സംസ്ഥാനത്തെ ബിജെപി സർക്കാർ പ്രവർത്തിക്കുന്നത്. അഴിമതി അവസാനിപ്പിക്കും. ജനക്ഷേമപ്രവർത്തനങ്ങളായിരിക്കും ഉണ്ടാവുക. അഞ്ച് കൊല്ലം കൊണ്ട് എത്രത്തോളം കാര്യങ്ങൾ ചെയ്ത് തീർക്കാൻ പറ്റും എന്ന് പറയാൻ പറ്റില്ല. പറ്റാവുന്നതിൽ പരമാവധി കാര്യങ്ങൾ ചെയ്യും.'-അഗ്നിമിത്ര വ്യക്തമാക്കി.

Kerala

ആരോഗ്യവകുപ്പിലെ ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യാൻ മന്ത്രി കെ. മുരളീധരന്‍റെ നിർദേശം

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ വിവിധ വിഭാഗങ്ങളിലെ ഒഴിവുകൾ അടിയന്തരമായി പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ മന്ത്രി കെ. മുരളീധരന്‍റെ നിർദേശം. ആരോഗ്യ വകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആയുഷ് വകുപ്പ് എന്നിവയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഓഫീസുകളിലെയും പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകൾ സംബന്ധിച്ച് അടിയന്തരമായി അവലോകനം നടത്തി നടപടി സ്വീകരിക്കണമെന്നാണ് നിർദേശം. ആരോഗ്യവകുപ്പിന് കീഴിൽ നിരവധി ഒഴിവുകളുണ്ടായിട്ടും റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി റാങ്ക്ഹോൾഡേഴ്സ് നൽകിയ നിവേദനത്തെ തുടർന്നാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ.

Kerala

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് അംഗം സന്തോഷ്കുമാറിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി.ഡി. സന്തോഷ്കുമാറിന്‍റെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ദേവസ്വം മന്ത്രി കെ. മുരളീധരൻ കത്തു നൽകി. നേരത്തെയുണ്ടായിരുന്ന പി.എസ്. പ്രശാന്തിന്‍റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡിലും സന്തോഷ്കുമാർ അംഗമായിരുന്നു.

ശബരിമല ദ്വാരകപാലക ശിൽപം വീണ്ടും സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്ത ദേവസ്വം ബോർഡ് യോഗത്തിൽ സന്തോഷ്കുമാറും പങ്കെടുത്തിരുന്നു. ശബരിമല കട്ടിളപ്പാളി സ്വർണം പൂശുന്നതുമായ ബന്ധപ്പെട്ട ആരോപണത്തിൽ പി.എസ്. പ്രശാന്തിന്‍റെ പങ്ക് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് അംഗമായിരുന്ന സന്തോഷിന്‍റെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലയിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാവ്, ദേവസ്വം മന്ത്രിക്കു പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സന്തോഷ്കുമാറിന്‍റെ പങ്കും വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ദേവസ്വം മന്ത്രി, എസ്ഐടി തലവൻ എഡിജിപി എച്ച്. വെങ്കിടേഷിനു കത്തു നൽകിയത്.

District News

വ്യാപാരികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കും: മന്ത്രി

ഇരിട്ടി: വ്യാപാര മേഖലയുമായി ബന്ധപ്പെട്ട് വ്യാപാരി സമൂഹം അനുഭവിക്കുന്ന പ്രയാസങ്ങളെല്ലാം പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള തുടക്കമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച പുതുക്കിയ ബജറ്റെന്ന് മന്ത്രി പറഞ്ഞു. ഇരിട്ടി മർച്ചന്‍റ് അസോസിയേഷൻ ജനറൽബോഡി യോഗവും അനുമോദന ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

മർച്ചന്‍റ് അസോസിയേഷൻ പ്രസിഡന്‍റ് അയ്യൂബ് പൊയിലയൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് എ. സുധാകരൻ, ഇരിട്ടി മേഖലാ പ്രസിഡന്‍റ് സണ്ണി സെബാസ്റ്റ്യൻ, മേഖലാ സെക്രട്ടറി മൂസഹാജി, മേഖലാ ട്രഷറർ ജോൺ ജോഷ്വാ, മർച്ചന്‍റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസഫ് വർഗീസ്, ട്രഷറർ നാസർ തിട്ടയിൽ എന്നിവർ പ്രസംഗിച്ചു. കുറ്റാന്വേഷണ മികവിന് ഇരിട്ടിയിലെ പോലീസ് ഉദ്യോഗസ്ഥർ, സംസ്ഥാന മാധ്യമ പുരസ്‌കാരം ലഭിച്ച ഉൻമേഷ് പായത്ത്, വിരമിച്ച ചുമട്ടുതൊഴിലാളികൾ, ഉന്നത വിജയം കൈവരിച്ച വ്യാപാരികളുടെ മക്കൾ എന്നിവരെ അനുമോദിച്ചു.

District News

മന്ത്രിക്ക് സ്വീകരണവും ഉന്നത വിജയികൾക്ക് ആദരവും

കണിച്ചാർ: കണിച്ചാർ ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ വൈദ്യുത മന്ത്രി സണ്ണി ജോസഫിന് സ്വീകരണവും പഞ്ചായത്ത്‌ പരിധിയിൽ വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്ക് ആദരവും സംഘടിപ്പിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ, മറ്റ് വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്കുമാണ് 'എക്സലൻഷ്യ 2026 ' അവാർഡ് വിതരണം നടത്തിയത്. പഞ്ചായത്ത്‌ ഹാളിൽ പ്രസിഡന്‍റ് ഡോ. ട്രീസ പോൾ ഉദ്ഘാടനം നിർവഹിച്ചു.

ഹയർ സെക്കൻഡറി പരീക്ഷയിൽ 1200 ൽ 1200 മാർക്കു നേടിയ റോസ് ജെനിഫർ, എ പ്ലസ് നേടിയ 48 വിദ്യാർഥികൾ, യുകെ കീലെ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ പഠനത്തിനായി തെരഞ്ഞെടുക്കപ്പെട്ട ലിഞ്ചു തോമസ്, അമേരിക്കയിലെ മേരിലാൻഡ് യൂണിവേഴ്സിറ്റിയിൽനിന്ന് തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഷാജി ജോസഫ് ആലുങ്കൽ, ദേശീയ യോഗ ചാമ്പ്യൻഷിപ്പിൽ വിജയം കരസ്ഥമാക്കിയ ആൽബിന മരിയ പ്രിൻസ്, നാഷണൽ ക്വാളിറ്റി അഷ്വർഡ് സ്റ്റാൻഡേർഡ് യോഗ്യത നേടിയ മാവടി ആയുഷ് ആരോഗ്യ മന്ദിർ സബ് സെന്‍റർ ടീമം അംഗങ്ങൾ, മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട പാലിയേറ്റീവ് നഴ്സ് വി.ടി. ശാലിനി എന്നിവരെ അവാർഡ് നല്കി ആദരിച്ചു.

ജില്ലാ പഞ്ചായത്ത്ംഗം ജെയ്സൺ കാരക്കാട്ട്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് ചാക്കോ തൈക്കുന്നേൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനോയ് ജോർജ്, ഡോ. അതുൽ, കൃഷി ഓഫീസർ അരുൺ ജോസ്, പഞ്ചായത്ത്‌ സെക്രട്ടറി സന്തോഷ്‌, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലാലി ജോസ്, സിന്ധു ചിറ്റേരി, ജിബിൻ ജെയ്സൺ, മിനി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

District News

കാട്ടാന ആക്രമണത്തിൽ മരിച്ച മാരിയുടെ കുടുംബത്തെ സംരക്ഷിക്കും: മന്ത്രി

ഗാന്ധിനഗർ: സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് മരിച്ച മാരിയുടെ രണ്ടു മക്കൾക്കും രണ്ടര ലക്ഷം രൂപ വീതം ഫിക്സിഡ് ഡിപ്പോസിറ്റ് ചെയ്തതായും കുട്ടികൾക്ക് 18 വയസുവരെ എല്ലാ സംരക്ഷണവും നൽകുമെന്നും വനം മന്ത്രി ഷിബു ബേബി ജോൺ. കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രക്ഷനെ(11) സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടികളുടെ പഠനച്ചെലവ് സർക്കാർ വഹിക്കും. 18 വയസു വരെ റേഷൻ സംവിധാനം അടക്കമുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കും. കുട്ടികൾക്ക് എല്ലാ മാസവും 5000 രൂപ വീതം നൽകും. കുട്ടികൾക്ക് വേണ്ടുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതിന് ഇവർ താമസിക്കുന്ന സ്ഥലത്തെ ഒരു സീനിയർ ഉദ്യോഗസ്ഥനെ മെന്‍ററായി ചുമതലപ്പെടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കാട്ടാനയുടെ ആക്രമണത്തിൽ അഞ്ച് പേർ മരിച്ചിട്ടുണ്ട്. ആതിരപ്പള്ളിയിൽ പോയി. അവിടെ 18 ആനകൾ ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. 100 പേർ അടങ്ങുന്ന സ്പെഷൽ ഫോഴ്സിനെ നിയോഗിച്ച് ആനകളെ കാട്ടിലേക്ക് ഓടിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടുത്തെ രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് 500 പേരടങ്ങുന്ന സ്പെഷൽ റിസർവ് ഫോഴ്സിന് രൂപം കൊടുത്തിട്ടുണ്ട്. ഇതിന്‍റെ റിക്രൂട്ട്മെന്‍റ് നടക്കും. ആദിവാസി മേഖലയിൽ നിന്നടക്കമുള്ളവരെയാക്കം ഈ ഫോഴ്സിൽ ഉൾപ്പെടുത്തും.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളജിലെത്തി കണ്ടത് നല്ല കാര്യമാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ അദേഹത്തിന്‍റെ ജില്ലയിൽ 22 പേരാണ് വന്യജീവി ആക്രമണത്തിൽ മരിച്ചത്. അന്ന് അദ്ദേഹം മരണം സംഭവിച്ച ഏതെങ്കിലും ഒരു സ്ഥലത്ത് പോയിരുന്നെങ്കിൽ കേരളത്തിന്‍റെ വനാതിർത്തി ഈ സ്ഥിതിയിലാകുകയില്ലായിരുന്നെന്നും മന്ത്രി പറഞ്ഞു.

ഈ സർക്കാർ വന്യജീവി ആക്രമണത്തിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുന്ന പദ്ധതികൾക്ക് രൂപം കൊടുത്തിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ട്. അതിനുള്ള ഫണ്ട് വനം വകുപ്പിന് അനുവദിച്ച് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Kerala

അട്ടപ്പാടി മധുവിന്‍റെ കുടുംബം മന്ത്രി കെ.എ.തുളസിയെ സന്ദർശിച്ചു

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ സഹോദരി സരസുവും ബന്ധുക്കളും മന്ത്രി കെ.എ.തുളസിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു. മധു വധക്കേസിലെ നിയമപോരാട്ടങ്ങളിലെ പുതിയ സാഹചര്യങ്ങളും തങ്ങളുടെ കടുത്ത ജീവൽപ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചാണ് കുടുംബം മന്ത്രിയെ സന്ദർശിച്ചത്.

2026 മേയ് 25നായിരുന്നു മധു വധക്കേസിൽ ഹൈക്കോടതിയുടെ നിർണായക വിധി പുറത്തുവന്നത്. തെളിവുകളുടെ അഭാവത്തിൽ കേസിലെ ഒന്നാം പ്രതിയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. വിചാരണക്കോടതി ശിക്ഷിച്ച ഒന്നാം പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.

വരുന്ന ഓഗസ്റ്റ് 25 നകം സുപ്രീംകോടതിയിൽ അപ്പീൽ നടപടികൾ പൂർത്തിയാക്കണമെന്ന് കുടുംബം മന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം അടിയന്തരമായി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി കെ.എ.തുളസി ഉറപ്പ് നൽകി. മധുവിന്‍റെ കേസിന്‍റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിരന്തരം കോടതിയും ഓഫീസുകളും കയറിയിറങ്ങേണ്ടി വന്നതിനെ തുടർന്ന് സഹോദരി സരസുവിന് അട്ടപ്പാടി തുടുക്കി അങ്കണവാടിയിലെ വർക്കർ സ്ഥിരം ജോലി നഷ്ടപ്പെട്ടിരുന്നു.

കുടുംബത്തിന്‍റെ ഏക ഉപജീവനമാർഗമായ ഈ ജോലി പുനഃസ്ഥാപിച്ചു നൽകണമെന്ന് ഇവർ മന്ത്രിയോ‌ട് ആവശ്യപ്പെട്ടു. ഈ വിഷയം പ്രത്യേകമായി സർക്കാർ പരിശോധിക്കാമെന്ന് മന്ത്രി കുടുംബത്തിന് ഉറപ്പ് നൽകി.

 

District News

അപകട ഭീഷണിയിലായ കുടുംബങ്ങളുടെ ഭൂമിയേറ്റെടുക്കൽ പരിഗണനയിൽ: മന്ത്രി

ഇരിട്ടി: ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിയുടെ  കനാലിൽ രൂപം കൊണ്ട വലിയ ഗർത്തത്തെ തുടർന്ന് ഒരു വർഷമായി വൈദ്യുതി ഉത്പാദനം നിർത്തി വച്ചപദ്ധതിയിൽനിന്നു വീണ്ടും വൈദ്യുതി ഉത്പാദിപ്പിക്കാൻ ധാരണ.
വൈദ്യുതിമന്ത്രി സണ്ണിജോസഫും ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരും അയ്യൻകുന്ന് പഞ്ചായത്തിലെ ജനപ്രതിനിധികളും നാട്ടുകാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

പദ്ധതി പ്രദേശം സന്ദർശിച്ച മന്ത്രി അടിയന്തര അറ്റകുറ്റപ്പണികൾ നടത്തി നിർത്തിവച്ച ഉത്പാദനം പുനരാരംഭിക്കാനുള്ള നിർദേശം നൽകി. ഇതിനെതിരെ പ്രദേശവാസികൾ പരാതിയുമായി രംഗത്ത് എത്തിയതോടെ കനാലിലെ ചോർച്ച കാരണം അപകട ഭീഷണിയിലായ ആറു കുടുംബങ്ങളെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കാനും ഇവരുടെ ഭൂമി ഏറ്റെടുക്കുന്ന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ആരംഭിക്കാനും മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.

പദ്ധതി പ്രദേശത്തുതന്നെ യോഗം ചേർന്ന മന്ത്രി നാട്ടുകാരിൽനിന്നുള്ള പരാതികൾ കേട്ട ശേഷമാണ് നിർദേങ്ങൾ നൽകിയത്. ജനങ്ങളുടെ സുരക്ഷയ്‌ക്കൊപ്പം വൈദ്യുതി ഉത്പാദനം പുനരാരംഭിക്കേണ്ടതും ഒരേപോലെ പ്രാധാന്യമുള്ള കാര്യമാണെന് മന്ത്രി യോഗത്തെ ബോധ്യപ്പെടുത്തി. ഘട്ടം ഘട്ടമായിപൂർണ തോതിൽ കനാൽ നവീകരിക്കും. ഇതിനുള്ള പഠന റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ചർച്ചയുടെ അടിസ്ഥാനത്തിൽ ചോർച്ചയെ തുടർന്ന് മാറ്റിപ്പാർപ്പിച്ച രണ്ട് കുടുംബങ്ങൾക്ക് നൽകിവന്നിരുന്ന വാടകയുടെ കുടിശിക പുനഃസ്ഥാപിച്ച് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. കനാലിലൂടെ ജലം ഒഴുക്കിവിടുമ്പോൾ ചോർച്ച കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ അടിയന്തര നടപടികൾ നടത്തുമെന്നും മന്ത്രി ഉറപ്പു നൽകി. ജനങ്ങളുടെ സുരക്ഷയെക്കരുതി ഇപ്പോൾ പദ്ധതിക്ക് വേണ്ടി അധികമായി ഏറ്റെടുക്കുന്ന ഭൂമിയിൽ ടൂറിസം സാധ്യതകൾ പരിശോധിക്കണമെന്നും മന്ത്രി നിർദേശിച്ചു.

യോഗത്തിൽ അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് മിനി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. വൈദ്യുതി ജനറേഷൻ ഡയറക്ടർ എം.പി. രാജൻ, ചീഫ് എൻജിനിയർ വി. വിനോദ്, ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഇ.കെ. സിന്ധു, ജില്ലാ പഞ്ചായത്തംഗങ്ങളായ ജയ്‌സൺ കാരക്കാട്, ബേബി തോലാനി, ബ്ലോക്ക് പഞ്ചായത്തംഗം ജയിസ് ടി. മാത്യു, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജോസ് കുഞ്ഞ് തടത്തിൽ, മേരി റെജി, മേഴ്‌സി, പഞ്ചായത്തംഗങ്ങളായ ഷിബോ അഗസ്റ്റിൻ, ടോമി സൈമൺ, ബിജു ജോസഫ്, അനീഷ് കെ. പോൾ, ബിന്ദു ഷാജി, കെഎസ്ഇബി എക്‌സിക്യൂട്ടീവ് എൻജിനിയർ സി.കെ. അനിൽ, മെഹറൂഫ്, അബ്ദുൽ കരീം, കെ. മണികണ്ഠൻ, ബി. ഷിബു, യദുലാൽ എന്നിവർ പങ്കെടുത്തു.

District News

പൊറോറ-പെരുമണ്ണ് പാലം: മന്ത്രിമാർക്ക് നിവേദനം നൽകി

മട്ടന്നൂർ: മട്ടന്നൂർ നഗരസഭയെയും പടിയൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പൊറോറ കടവ്-പെരുമണ്ണ് പാലത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രതിനിധി സംഘം വൈദ്യുത മന്ത്രി സണ്ണി ജോസഫ്, പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ എന്നിവർക്കു നിവേദനം നൽകി. പദ്ധതിയുടെ ഡിപിആർ തയാറാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാർ പ്രതിനിധി സംഘത്തിന് ഉറപ്പു നൽകി. കോൺഗ്രസ് മട്ടന്നൂർ നോർത്ത് മണ്ഡലം പ്രസിഡന്‍റ് ഒ.കെ. പ്രസാദ്, കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് സി. ബാലൻ, നഗരസഭാ കൗൺസിലർമാരായ പി. രാഘവൻ, കെ. അഭിനേഷ് എന്നിവർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

മട്ടന്നൂർ നഗരസഭയെയും പടിയൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലം വർഷങ്ങളായുള്ള ആവശ്യമാണെങ്കിലും ഇതുവരെ അധികൃതരുടെ ഭാഗത്തു നിന്നു അനുകൂല സമീപനമുണ്ടായിരുന്നില്ല.പാലം യാഥാർഥ്യമായാൽ പൊറോറ കടവ് വഴി പെരുമണ്ണിൽ എത്തി ഇരിട്ടി, ഇരിക്കൂർ, തളിപ്പറമ്പ് ഭാഗങ്ങളിലേക്ക് എളുപ്പം എത്താൻ കഴിയും. പെരുമണ്ണിൽ നിന്ന് പൊറോറ വഴി കണ്ണൂർ വിമാനത്താവളത്തിലേക്കും മട്ടന്നൂരിലേക്കുമുള്ള യാത്രയും സുഗമമാകും. വിദ്യാർഥികൾ ഉൾപ്പടെ നിരവധി പേരാണ് പൊറോറ കടവ് വഴി യാത്ര ചെയ്യുന്നത്.

മറുകരയെത്താൻ തോണിയെ ആശ്രയിക്കാറുണ്ടെങ്കിലും മഴക്കാലത്ത് യാത്ര സാധ്യമാകില്ല. പാലമില്ലാത്തതിനാൽ ഏഴുകിലോ മീറ്ററോളം വളഞ്ഞാണ് പ്രദേശവാസികൾക്ക് സഞ്ചരിക്കേണ്ടി വരുന്നത്. മുമ്പ് നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് പാലത്തിനായി സ്ഥലത്ത് പരിശോധന നടത്തി അടങ്കൽ തയാറാക്കിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. ഇതിനിടെ മണ്ണൂർ പാലം വന്നതോടെ പൊറോറ-പെരുമണ്ണ് കടവ് പാലത്തിനുവേണ്ട പ്രവർത്തനങ്ങൾ നിലച്ചു.

പൊറോറ പ്രദേശത്തിന്‍റെ വികസനത്തിനും പാലം വന്നാൽ സഹായകമാകും. ബസ് സർവീസില്ലാത്തതിനാൽ പൊറോറ നിവാസികൾ നാളുകളായി യാത്രാദുരിതം അനുഭവിക്കുകയാണ്. കെഎസ്ആർടിസി സർവീസുണ്ടായിരുന്നത് കോവിഡ് കാലത്തോടെ നിലച്ചു. പൊതുഗതാഗത സംവിധാനം ഉൾപ്പടെ മെച്ചപ്പെടാൻ പാലം വരുന്നതോടെ സാധ്യതയേറെയാണ്.നാട്ടുകാരും ജനപ്രതിനിധികളും ചേർന്നു കർമസമിതി രൂപവത്കരിച്ച് പാലത്തിനായുള്ള ആവശ്യം ശക്തമാക്കിയിരുന്നു.

കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് മന്ത്രിമാർ ഉൾപ്പടെയുള്ളവർക്ക് നിവേദനങ്ങളും നൽകിയിരുന്നു. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ 32 കോടി രൂപ പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്. ചങ്ങാടം നിർമിച്ചാണു നാട്ടുകാർ പുഴ കടക്കാൻ സൗകര്യം ഒരുക്കിയത്. നേരത്തെയുണ്ടായിരുന്ന തോണി നശിച്ചതോടെയാണു നാട്ടുകാർക്ക് യാത്രാമാർഗമില്ലാതായത്.

District News

ലാലൂർ സ്റ്റേഡിയം സന്ദർശിച്ച് മന്ത്രിയും എംഎൽഎയും മേയറും

തൃശൂർ: ഫുട്ബോൾതാരം ഐ.എം. വിജയന്‍റെ പേരിലുള്ള ലാലൂർ ഇന്‍റർനാഷണൽ സ്പോർട്സ് കോംപ്ലക്സ് പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രിയും എംഎൽഎയുമടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു.

സ്റ്റേഡിയം പൊതുജനത്തിന് എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണു ചർച്ച നടക്കുന്നതെന്നു മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. രാജൻ പല്ലൻ എംഎൽഎ, മേയർ നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ഐ.എം. വിജയൻ എന്നിവരുമായി മന്ത്രി ചർച്ച നടത്തി.

ഉദ്ഘാടനംകഴിഞ്ഞ് ഒരുവർഷമായിട്ടും സ്റ്റേഡിയം വെറുതെ കിടക്കുകയാണ്. യാതൊരു പരിപാടിയും ഇതുവരെ സംഘടിപ്പിക്കപ്പെട്ടിട്ടില്ല. ഫുട്ബോൾ മൈതാനം, നീന്തൽക്കുളം, ടെന്നീസ് കോർട്ട്, സിന്തറ്റിക് ടർഫ്, മൂന്നുനിലയുള്ള ഗാലറി, ഹോക്കി സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയം തുടങ്ങിയവയാണു സ്റ്റേഡിയത്തിൽ സജ്ജീകരിച്ചിട്ടുള്ളത്.

Kerala

പുനഃസംഘടന ഉടൻ; സണ്ണി ജോസഫ് കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നു

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ഹൈക്കമാൻഡിനെ അറിയിച്ചതായി മന്ത്രി സണ്ണി ജോസഫ്. തിരുവനന്തപുരത്ത് ചേർന്ന കെപിസിസി ഭാരവാഹി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ഔദ്യോഗികമായി വിശദീകരിച്ചത്. മന്ത്രിസ്ഥാനവും പാർട്ടി അധ്യക്ഷ പദവിയും ഒന്നിച്ച് കൊണ്ടുപോകുന്നതിൽ ബുദ്ധിമുട്ടുണ്ട്.

ഈ കാര്യം ഹൈക്കമാൻഡിനെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡിസിസി പ്രസിഡന്‍റുമാരും സ്ഥാനങ്ങൾ ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചു. നിലവിൽ കെപിസിസി വർക്കിംഗ് പ്രസിഡന്‍റുമാരിൽ ചിലരും മന്ത്രിമാരായി ചുമതലയേറ്റിട്ടുണ്ട്.

ഇതോടെ കെപിസിസി പ്രസിഡന്‍റ്, വർക്കിംഗ് പ്രസിഡന്‍റുമാർ, ഡിസിസി അധ്യക്ഷന്മാർ എന്നിവരുടെ പുതിയ ഭാരവാഹി പട്ടിക ഉടൻ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്നാണ് സൂചന. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്‍റെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്.

National

അനുനയനീക്കങ്ങൾ ഫലം കണ്ടു; രാമലിംഗ റെഡ്ഡി രാജി പിൻവലിച്ചു

ബംഗളൂരു: കർണാടകയിൽ രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല അറിയിച്ചു. രാജി വെച്ചത് ചില തെറ്റിദ്ധാരണകളുടെ പുറത്താണെന്നും രാമലിംഗ റെഡ്ഡി പാർട്ടിയുടെ സ്വത്ത് ആണെന്നും അദ്ദേഹം പറഞ്ഞു.

രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയും കോൺഗ്രസ് ഹൈക്കമാൻഡും നടത്തിയ നീക്കങ്ങൾ ഒടുവിൽ ഫലം കണ്ടിരിക്കുകയാണ്. ആഗ്രഹിച്ച വകുപ്പ് കിട്ടാത്തതിൽ പ്രതിഷേധിച്ച് ആണ് രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവച്ചത്.

കഴിഞ്ഞ ദിവസം ബംഗളൂരുവിൽ ഉണ്ടായിരുന്ന രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും വിഷയം ചർച്ച ചെയ്തിരുന്നു. സംസാരിച്ച് പ്രശ്നം പരിഹരിക്കാനായിരുന്നു രാഹുൽ നൽകിയ നി‍ർദേശം.

പരിഹാരമുണ്ടാകാത്ത പക്ഷം രാജി സ്വീകരിക്കണമെന്നും രാഹുൽ നിലപാടെടുത്തു. ഇതിനുപിന്നാലെയാണ് ഇന്ന് രാവിലെ കർണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല രാമലിംഗ റെഡ്ഡിയുമായി ചർച്ച നടത്തിയത്.

ബംഗളൂരു നഗരത്തിന്‍റെ ചുമതലയുള്ള ബംഗളൂരു വികസന വകുപ്പ്' തനിക്ക് ലഭിക്കുമെന്നാണ് രാമലിംഗ റെഡ്ഡി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ വകുപ്പ് അദ്ദേഹത്തിന് കിട്ടിയില്ല. പകരം അദ്ദേഹത്തിന് 'വലിയ-ഇടത്തരം ജലസേചന വകുപ്പ്' ആണ് അനുവദിച്ചത്. ഈ അതൃപ്തിയെ തുടർന്നാണ് രാമലിംഗ റെഡ്ഡി രാജിവച്ചത്.

Kerala

അങ്കണവാടിയിൽ നിന്ന് കുട്ടിയെ സസ്പെൻഡ് ചെയ്യാൻ ശിപാർശ, വ്യാജ പ്രചരണത്തിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി മന്ത്രി ബിന്ദു കൃഷ്ണ.

അങ്കണവാടിയിൽ നിന്ന് കുട്ടിയെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയോട് ശിപാർശ ചെയ്‌തെന്നാണ് പ്രചരിച്ചിരുന്നത്. കഴിഞ്ഞദിവസം മന്ത്രിക്കെതിരെ കുട്ടി വീഡിയോ ചെയ്തിരുന്നു. ഈ കുട്ടിയെ സസ്‌പെൻഡ് ചെയ്യാൻ ശിപാർശ ചെയ്‌തെന്നായിരുന്നു വ്യാജപ്രചാരണം.

വ്യാജ പ്രചാരണത്തിൽ ആസൂത്രിതമായ നീക്കമുണ്ട്. ഗൂഢാലോചനയുണ്ട്. ഇതിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തുടർനടപടികളിലേക്ക് പോലീസ് കടന്നിട്ടുണ്ട്. പരാതിക്കൊപ്പം വ്യാജപ്രചരണം നടത്തിയ പ്രൊഫൈലുകളുടെ ലിങ്കുകളും നൽകിയിട്ടുണ്ട്.

അങ്കണവാടിയിലെ മെനു പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് വിഡിയോ ചെയ്ത കുട്ടിയാണ് ശങ്കു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം അങ്കണവാടി ഉച്ചഭക്ഷണ വിതരണത്തിലെ പ്രയാസം പറയുന്നതിനിടക്ക് കോൺഗ്രസ് പ്രവർത്തകയുടെ കൊച്ചുമോനാണ് ശങ്കു എന്നാണ് മന്ത്രി പറഞ്ഞത്.

എന്നാൽ, മന്ത്രി പറഞ്ഞത് തെറ്റാണെന്ന് പറഞ്ഞ് ശങ്കു മറ്റൊരു വിഡിയോ ചെയ്തിരുന്നു. ഞാൻ മന്ത്രി പറഞ്ഞ ആളുടെ കൊച്ചുമോനല്ല എന്നാണ് വിഡിയോയിൽ പറഞ്ഞിരുന്നത്. ബിന്ദുകൃഷ്ണയുടെ പ്രസംഗത്തിനെതിരെയുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ വ്യാജ പ്രചാരണം ആരംഭിച്ചത്. സംഭവത്തിലാണ് മന്ത്രി പരാതി നൽകിയിരിക്കുന്നത്.

Kerala

അഷ്കറിന്‍റെ ആദ്യ ഭാര്യയെ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അഷ്കറിന്‍റെ ആദ്യ ഭാര്യ ആമിനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ.

അഷ്കറിനെതിരെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ ആറ് പരാതികൾ നൽകിയിട്ടും കേസ് എടുത്തിരുന്നില്ല. നടപടികൾ എടുക്കാത്ത പോലീസുകാരെ കുറിച്ച് ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട്‌ നൽകും. ചികിത്സാ ചെലവിന്‍റെ കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

ആമിനയെ അഷ്കറിന്‍റെ വീട്ടുകാരും മർദിച്ചിരുന്നതായി പിതാവ് ശിഹാബ് പറഞ്ഞു. മകന്‍റെ മരണത്തിൽ അഷ്കറിനെ സംശയമുണ്ടെന്നും കുടുംബം ആരോപിച്ചു. സർക്കാരിന്‍റെ സഹായം വേണമെന്നും പിതാവ് പറഞ്ഞു.

മകനെ സ്കൂളിൽ ചെന്ന് അഷ്‌കർ ഭീഷണിപ്പെടുത്തിയിരുന്നു. സ്വത്ത് എഴുതി വാങ്ങാനായാണ് ആമിനയെ മർദിച്ചത്. ആറ് മാസം മുൻപ് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സിഐ നടപടി ഒന്നും എടുത്തില്ല. മന്ത്രി നൽകിയ ഉറപ്പുകൾ തൃപ്തികരമാണെന്നും സർക്കാരിന്‍റെ സഹായം വേണമെന്നും പിതാവ് ശിഹാബ് പറഞ്ഞു.

Kerala

ആദ്യഭാര്യയുടെ സഹോദരന്‍റെ മരണത്തിലും ദുരൂഹത: അഷ്കറിനെതിരേ ബന്ധുക്കൾ, മന്ത്രിയെ കണ്ടു

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അഷ്‌കറിനെതിരെ ആദ്യ ഭാര്യ ആമിനയുടെ പിതാവ് രംഗത്ത്. ആമിനയുടെ അനിയന്‍ മുങ്ങി മരിച്ചതാണെന്നും ആ മരണത്തില്‍ ഇപ്പോള്‍ ദുരൂഹത സംശയിക്കുന്നതായും പിതാവ് പറഞ്ഞു. മകനെ സ്‌കൂളില്‍ ചെന്ന് അഷ്‌കര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പിതാവ് പറഞ്ഞു.

സ്വത്ത് എഴുതി വാങ്ങാനാണ് അഷ്‌കര്‍ ആമിനയെ മര്‍ദിച്ചതെന്ന് പിതാവ് പറഞ്ഞു. ഭര്‍ത്താവും ഉമ്മയും സഹോദരിയും ക്രൂരമായി മര്‍ദിച്ചെന്നും ആറ് മാസം മുമ്പ് നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെന്നും പിതാവ് പറഞ്ഞു.

എന്നാല്‍ സിഐ നടപടി ഒന്നും എടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്‍റെ സഹായം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ കേസുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്താമെന്ന് മന്ത്രി ബിന്ദു കൃഷ്ണ ഉറപ്പ് നല്‍കിയതായി അഷ്‌കറിന്‍റെ മുന്‍ ഭാര്യ ആമിനയുടെ പിതാവ് പറഞ്ഞു.

NRI

മന്ത്രി പി.സി. വിഷ്ണുനാഥിന് ജെജി മാന്നാർ നിവേദനം നൽകി

റോം: വേൾഡ് മലയാളി കൗൺസിൽ ഇറ്റലിയുടെ റോം പ്രൊവിൻസ് ചെയർമാൻ ജെജി മാന്നാറും മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പഴവൂരും മന്ത്രി പി.സി. വിഷ്ണുനാഥിന്‍റെ വസതിയിൽ എത്തി നിവേദനം നൽകി.

കേരളത്തിന്‍റെ ടൂറിസം മേഖലയെ യൂറോപ്യൻ മാതൃകയിൽ വികസിപ്പിച്ചാൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും പ്രധാനമായും സുസ്ഥിര ടൂറിസം രീതികൾ, അതായത് പരിസ്ഥിതിക്ക് കോട്ടമില്ലാത്ത രീതിയിലുള്ള വികസനം, യൂറോപ്പിൽ വളരെ സജീവമാണ്.

കൂടാതെ, ചരിത്രപരമായ സ്മാരകങ്ങളുടെ സംരക്ഷണം, മികച്ച പൊതുഗതാഗത സൗകര്യങ്ങൾ, ഗ്രാമീണ ടൂറിസം എന്നിവയും കേരളത്തിന് അനുകരിക്കാവുന്ന കാര്യങ്ങളാണ്. കേരളത്തിൽ നടപ്പാക്കാവുന്ന യൂറോപ്യൻ മാതൃകകളിൽ പ്രധാനം മാലിന്യ സംസ്കരണമാണ്. ഉറവിടത്തിൽ തന്നെ മാലിന്യം തരംതിരിക്കുക എന്നത് ഇതിന്‍റെ പ്രധാന ഭാഗമാണ്.

രണ്ടാമത്തേത്, കൂടുതൽ കാര്യക്ഷമമായ പൊതുഗതാഗത സംവിധാനങ്ങളാണ്. ഇതിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗവും ഉൾപ്പെടുന്നു. മൂന്നാമതായി, സോളാർ എനർജി പോലുള്ള പുനരുപയോഗിക്കാവുന്ന ഊർജ്ജസ്രോതസ്സുകൾ പ്രോത്സാഹിപ്പിക്കുന്നത് വഴി ഊർജ്ജസ്വയംപര്യാപ്തത കൈവരിക്കാനും സാധിക്കും.

പൊതുഗതാഗതവും ടൂറിസവും സംയോജിപ്പിച്ചുള്ള ഒരു ഡിജിറ്റൽ ആപ്പ് കേരളത്തിന് വളരെ വലിയ നേട്ടമാകും. ഈ ആപ്പിലൂടെ ആളുകൾക്ക് വിവിധ പൊതുഗതാഗത സംവിധാനങ്ങൾ, അതായത് ബസ്, ട്രെയിൻ, മെട്രോ എന്നിവയുടെ വിവരങ്ങൾ ഒരിടത്തുനിന്ന് തന്നെ മനസിലാക്കാനും ബുക്ക് ചെയ്യാനും സാധിക്കും.

കൂടാതെ, കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്രാ മാർഗ്ഗങ്ങളും, ടിക്കറ്റുകളും, കാഴ്ചക്കാരുടെ വിവരങ്ങളും ലഭ്യമാകും. ഇതൊരു ഡിജിറ്റൽ ടൂറിസം ഗൈഡ് ആയി പ്രവർത്തിക്കുകയും സഞ്ചാരികൾക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രകൾ ഉറപ്പാക്കുകയും ചെയ്യുമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Kerala

മന്ത്രിയുടെ സിനിമാ സംഘടനാ ചർച്ച ചൊവ്വാഴ്ച

തിരുവനന്തപുരം: മലയാള സിനിമയിലെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളുമായി സിനിമ, വിനോദസഞ്ചാര, സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് നേരിട്ട് ചര്‍ച്ച നടത്തും. ചൊവ്വാഴ്ച വൈകുന്നേരം നാലിന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലാണ് ചര്‍ച്ച.

ബജറ്റിന് മുന്നോടിയായാണ് എല്ലാ സംഘടനകളുടെയും യോഗം വിളിക്കുന്നത്. അഭിനേതാക്കള്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയേറ്റര്‍ ഉടമകള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രതിനിധികളെ യോഗത്തിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. സംഘടനാ പ്രതിനിധികളെ കാണുന്നതിന് മുന്നോടിയായി വകുപ്പ് മേധാവികളുമായി മന്ത്രി അവലോകന യോഗം നടത്തിയിരുന്നു.

Kerala

മദ്യനയത്തിൽ മാറ്റമുണ്ടാകും, ബാറുകളുടെ പ്രവർത്തന സമയം മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ ചർച്ച നടത്തും: മന്ത്രി എം. ലിജു

ആലപ്പുഴ: മദ്യനയത്തിൽ മാറ്റമുണ്ടാകുമെന്ന് മന്ത്രി എം. ലിജു. എൽഡിഎഫിന്‍റെ മദ്യനയം ആയിരിക്കില്ല യുഡിഎഫിന്‍റെതെന്നും ലിജു വ്യക്തമാക്കി.

പാർട്ടിയിലും മുന്നണിയിലും ചർച്ച നടത്തും. മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം തേടും. സാമൂഹ്യ ആവശ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന മദ്യവർജനത്തെ ആശയമായി മുൻനിർത്തിയുള്ള ഉത്തരവാദിത്വ മദ്യപാനം ഉറപ്പ് നൽകുന്ന നടപടി ഉണ്ടാകുമെന്നും എം. ലിജു പറഞ്ഞു.

എക്സൈസ് വകുപ്പിൽ പരിവർത്തനം ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട് പ്രധാന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് അഭിപ്രായം കേട്ടു. വകുപ്പിലെ ആഭ്യന്തര കാര്യങ്ങൾ പരസ്യമായി ചർച്ച ചെയ്യുന്നത് ശരിയല്ല. ബാറുകളുടെ പ്രവർത്തന സമയം മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ ചർച്ച നടത്തും. തൊഴിലാളി സംഘടനകളുമായും ചർച്ച നടത്തും.

ഇക്കാര്യത്തിലും സമൂഹത്തിന് ഗുണകരമാകുന്ന തീരുമാനം ഉണ്ടാകും. കള്ള് വ്യവസായത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം വകുപ്പിനുണ്ട്. ഈ മേഖലയിലും കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാകും. മേഖലയെക്കുറിച്ച് സമഗ്രമായി പഠിക്കുകയാണെന്നും തീരുമാനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Kerala

ടി.യു. കുരുവിള: പഞ്ചായത്ത് പ്രസിഡന്‍റ് മുതല്‍ മന്ത്രി വരെ

കൊച്ചി: ജനിച്ചുവളര്‍ന്ന ഗ്രാമത്തിന്‍റെ ലാവണ്യം ഉള്ളില്‍ സൂക്ഷിക്കുമ്പോഴും , മുന്നിലെത്തിയ പ്രതിസന്ധികളെ ചടുലമായി കീഴടക്കി, തനതായ വഴിവെട്ടി മുന്നേറിയ രാഷ്ട്രീയ ജീവിതം. അന്തരിച്ച മുന്‍ മന്ത്രി ടി.യു. കുരുവിളയുടെ ജീവിതവും രാഷ്ട്രീയവും കഠിനാധ്വാനവും വിജയവും സമം ചേരുന്നൊരു ഫോര്‍മുലയാണ്.

ചെറുപ്പത്തില്‍ നാട്ടിലെ പേരെടുത്ത നീന്തല്‍ക്കാരനെന്ന ഖ്യാതി കുരുവിളയ്ക്കുണ്ടായിരുന്നു. രാഷ്ട്രീയത്തിലും ജീവിതത്തിലും വിജയങ്ങളിലേക്കു നീന്തിക്കയറാനുള്ള കുതിപ്പില്‍, തടസങ്ങളെപ്പോലും അദ്ദേഹം ഊര്‍ജമാക്കി. സിവില്‍ എന്‍ജിനിയറിംഗ് ബിരുദധാരിയില്‍ നിന്നു പഞ്ചായത്ത് പ്രസിഡന്‍റിലേക്കും അവിടെനിന്നു സംസ്ഥാനത്തിന്‍റെ പൊതുമരാത്ത് മന്ത്രിവരെയുമെത്തിയ അദ്ദേഹത്തിന്‍റെ സുദീര്‍ഘ പൊതുജീവിതത്തിനു മാറ്റേറെയാണ്.

1964-78 കാലഘട്ടത്തില്‍ കീരംപാറ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ടി.യു. കുരുവിള നാടിന്‍റെ എല്ലാ ആവശ്യങ്ങളിലും സജീവസാന്നിധ്യമായിരുന്നു. ജനപ്രതിനിധി എന്ന നിലയില്‍ തന്‍റെ നേതൃമികവിന്‍റെ വഴികള്‍ തുറക്കാനുള്ള അവസരം കൂടിയായിരുന്നു അത്. തുടര്‍ന്നിങ്ങോട്ട് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ഭരണരംഗത്തും യാക്കോബായ സഭയിലെ നേതൃപദവികളിലുമെല്ലാം അദ്ദേഹം നക്ഷത്രത്തിളക്കങ്ങള്‍ അടയാളപ്പെടുത്തി. കേരള കോണ്‍ഗ്രസിന്‍റെ തലമുതിര്‍ന്ന നേതാവ്, കോതമംഗലം എംഎല്‍എ, മന്ത്രി, മികച്ച സംഘാടകന്‍, സഹകാരി, വ്യവസായി, ടൂറിസം സംരംഭകന്‍, വിദ്യാഭ്യാസ മാര്‍ഗദര്‍ശി, ലയണ്‍സ് പ്രസ്ഥാനത്തിന്‍റെ സാരഥി.... ടി.യു. കുരുവിള എന്ന സാരഥിയുടെ പേരിനു താഴെ കുറിക്കാന്‍ വിശേഷണങ്ങളേറെ.

കോതമംഗലം മണ്ഡലത്തിലെ എല്ലാ പ്രധാന റോഡുകളിലും ലോകോത്തര നിലവാരമുള്ള ടാറിംഗ് ഉറപ്പാക്കിയത് ടി.യു. കുരു വിള ജനപ്രതിനിധിയായപ്പോഴാണ്. കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് പൊതുമരാമത്ത് വകുപ്പില്‍ കോതമംഗലം മണ്ഡലത്തില്‍ നടപ്പാക്കിയത്. എല്ലാ കനാല്‍ റോഡുകളും ടാര്‍ ചെയ്തു.

ഏറ്റവും കൂടുതല്‍ ഗ്രാമീണ റോഡുകള്‍ പൊതുമരാമത്ത് വകുപ്പിനെക്കൊണ്ട് ഏറ്റെടുപ്പിക്കാനായതും ഭൂതത്താന്‍കെട്ട് ബാരേജിലൂടെയുള്ള പാലത്തിന്‍റെ കാലപ്പഴക്കം കണക്കിലെടുത്ത് ഇറിഗേഷന്‍ വകുപ്പില്‍ നിന്നും അനുമതി ലഭ്യമാക്കി പുതിയ പാലം നിര്‍മിച്ചതും ടി.യു. കുരുവിള എംഎല്‍എയായിരുന്നപ്പോഴാണ്. ഏഴു നിലകളിലുള്ള കോതമംഗലം മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കിയത് കുരുവിളയുടെ കാലഘട്ടത്തിലായിരുന്നു.

കായികതാരങ്ങള്‍ക്ക് താമസിച്ചു പരിശീലനം നേടുന്നതിനുള്ള സിന്തറ്റിക് ട്രാക്കോടുകൂടിയ ചേലാടാ സ്റ്റേഡിയം പദ്ധതി ടി.യു. കുരുവിളയുടെ ആശയമായിരുന്നു. ഇതിന്‍റെ പ്രവര്‍ത്തനങ്ങളുമായി ഏറെ ദൂരം അദ്ദേഹം മുന്നോട്ടുപോയതാണ്. പില്‍ക്കാലത്ത് സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടി പദ്ധതി മുടങ്ങി.

വി.എസ്. സര്‍ക്കാരില്‍ പി.ജെ. ജോസഫിന്‍റെ രാജിയെത്തുടര്‍ന്നു 2006ല്‍ മന്ത്രിസ്ഥാനം ഏറ്റെടുത്ത ടി.യു. കുരുവിള ചുരുങ്ങിയ കാലം കൊണ്ടു പൊതുമരാമത്തു വകുപ്പില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. ഒരു വര്‍ഷത്തിനുശേഷമെത്തിയ രാജകുമാരി ഭൂമിയിടപാട് വിവാദത്തില്‍പ്പെട്ടു മന്ത്രിപദവി ഒഴിയേണ്ടിവന്നു. അതിനുശേഷവും പൊതുരംഗത്ത് അദ്ദേഹം നിറഞ്ഞുനിന്നു.

District News

വനിതാ സ്‌പോര്‍ട്‌സ് അക്കാദമി മന്ത്രി മോന്‍സ് ജോസഫിനു നിവേദനം നല്‍കി

കടുത്തുരുത്തി: വനിതാ സ്‌പോര്‍ട്‌സ് അക്കാദമിയിലെ താരങ്ങളും കോച്ചും മന്ത്രി മോന്‍സ് ജോസഫിനെ കണ്ട് നിവേദനം നല്‍കി. ആപ്പാഞ്ചിറയില്‍ മന്ത്രിയുടെ വസതിയിലെത്തിയാണ് സംഘം മന്ത്രിയെ കണ്ടത്.

അക്കാദമിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങളും താരങ്ങളുടെ പരിശീലനത്തായുള്ള മെച്ചപ്പെട്ട സൗകര്യങ്ങളും ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ഇവര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ആവശ്യമായ സഹായങ്ങള്‍ മന്ത്രി ഉറപ്പ് നല്‍കിയതായി ഇവര്‍ പറഞ്ഞു.

Kerala

പാഠപുസ്തക അച്ചടി പൂര്‍ത്തിയായി; ഈ മാസം 30ന് മുൻപായി സ്കൂളുകളിലെത്തും: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: അടുത്ത അധ്യായന വര്‍ഷത്തേയ്ക്കുളള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. ജില്ലാ ഹബ്ബുകളിലേക്കുളള നീക്കം പുരോഗമിക്കുകയാണെന്നും ഈ മാസം 30ന് മുന്‍പായി സ്‌കൂളുകളില്‍ പുസ്തകം എത്തുമെന്നും മന്ത്രി വ്യക്തമാക്കി.

പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റുകളുടെ കുറവുണ്ട് എന്നത് യാഥാര്‍ഥ്യമാണെന്ന് ഷംസുദ്ദീന്‍ പറഞ്ഞു. മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് അടക്കം നടത്തിയിട്ട് അലോട്ട്‌മെന്‍റ് ആരംഭിക്കുമെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് വിളിച്ചിട്ടുണ്ട്. ഇന്നുതന്നെ പ്രവേശന നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

പിഎം ശ്രീ പദ്ധതിയോട് രാഷ്ട്രീയപരമായി എതിര്‍പ്പുണ്ടെന്നും വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഇന്നത്തെ യോഗത്തില്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. "പദ്ധതി എംഒയുവില്‍ ഒപ്പിട്ടത് എല്‍ഡിഎഫ് സര്‍ക്കാരാണ്. പദ്ധതി മരവിപ്പിച്ചതുകൊണ്ട് മാത്രം ഒപ്പിട്ടത് നില്‍ക്കുമോ എന്ന് പരിശോധിക്കണം. ഫണ്ട് സ്വീകരിച്ച് തുടങ്ങിയതും സങ്കീര്‍ണതയാണ്. ഇതിനായി വിശദമായ നിയമോപദേശം തേടും.

ഫെഡറല്‍ സംവിധാനമുളള രാജ്യമാണ് നമ്മുടേത്. ഫണ്ട് നല്‍കാന്‍ ഞങ്ങള്‍ പറയുന്നത് അനുസരിക്കണം എന്ന് പറയുന്നത് ഫെഡറല്‍ സംവിധാനത്തിന് എതിരാണ്. പിഎം ശ്രീ സ്‌കീമിനോടും യുഡിഎഫിന് വിയോജിപ്പുണ്ട്. തീരുമാനമെടുക്കേണ്ടത് യുഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷമാണ്. മുഖ്യമന്ത്രിയാകും അത് സംബന്ധിച്ച തീരുമാനം അറിയിക്കുക'- എന്‍ ഷംസുദ്ദീന്‍ പറഞ്ഞു.

Kerala

ശബരിമല സ്വർണക്കൊള്ള: കേസന്വേഷണത്തിൽ തൃപ്തനല്ലെന്ന് മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസന്വേഷണത്തിൽ തൃപ്തനല്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. അന്വേഷണ സംഘത്തിനുമേൽ മുൻ മുഖ്യമന്ത്രിയുടെ സ്വാധീനം ഉണ്ടായി. അതുകൊണ്ടാണ് കേസ് അട്ടിമറിക്കപ്പെട്ടത്. അയ്യപ്പന്റെ സ്വർണ്ണം കട്ടവരെ വെറുതെ വിടില്ലെന്നും മുരളീധരൻ പറഞ്ഞു.

അന്വേഷണ സംഘത്തെ നിയോഗിച്ചത് ഹൈക്കോടതിയാണെന്നും പിരിച്ചു വിടാനുള്ള അനുമതി ഞങ്ങൾക്ക് ഇല്ലെന്നും മുരളീധരൻ വ്യക്തമാക്കി. അന്വേഷണത്തെക്കുറിച്ച് ഹൈക്കോടതി നെഗറ്റീവ് കമന്‍റുകൾ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ അന്വേഷണം തൃപ്തികരമല്ലെന്ന് പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ തങ്ങൾ തന്നെ സൂചിപ്പിച്ചതാണ്.നിയമോപദേശം തേടിയിട്ടുണ്ടെന്നും ഇതിന് ശേഷം മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് അദേഹം പറഞ്ഞു.

ആഗോള അയ്യപ്പ സംഗമം നടത്തിയ സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്‍റുമായി സംസാരിച്ചു. ഇവന്‍റ് കമ്പനി കോടതിയെ സമീപിച്ചു എന്നാണ് അറിഞ്ഞത്. പ്രശ്നപരിഹാരത്തിനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന് കെ. മുരളീധരൻ പറഞ്ഞു.

Kerala

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: നാളെ നടപടികളുണ്ടാകില്ല; സർക്കാർ താമസക്കാർക്കൊപ്പമെന്ന് മന്ത്രി റോജി എം. ജോൺ

എറണാകുളം: കുന്നത്തുനാട് മലയിടംതുരുത്ത് പാരിയത്തുകാവ് കോളനിയിൽ നാളെ കുടിയൊഴിപ്പിക്കൽ നടപടികൾ ഉണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ കനത്ത ആശങ്കയിലായിരുന്ന പ്രദേശവാസികൾക്ക് വലിയ ആശ്വാസം. കോളനിയിലെ പാവപ്പെട്ട കുടുംബങ്ങൾക്കൊപ്പം തന്നെയാണ് സർക്കാരെന്നും വിഷയത്തിൽ തിങ്കളാഴ്ച നേരിട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി റോജി എം. ജോൺ മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രി റോജി എം. ജോൺ, കുന്നത്തുനാട് എംഎൽഎ വി.പി. സജീന്ദ്രൻ, ജില്ലാ കളക്ടർ, റൂറൽ എസ്‌പി എന്നിവരുടെ സാന്നിധ്യത്തിൽ കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങളുമായി നടത്തിയ പ്രത്യേക സമവായ ചർച്ചയ്ക്ക് ശേഷമാണ് ഈ നിർണായക പ്രഖ്യാപനം. കേസ് നടത്തിപ്പിൽ മുൻപ് ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, സർക്കാർ നേരിട്ട് ഹൈക്കോടതിയിൽ ഇടപെട്ട് ജനങ്ങൾക്ക് അനുകൂലമായ വിധി സമ്പാദിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഉറപ്പുനൽകി. കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കിൽ പോലും ഈ കുടുംബങ്ങളെ സർക്കാർ പൂർണമായി പുനരധിവസിപ്പിക്കുമെന്നും ഒരു കുടുംബവും പെരുവഴിയിലാകില്ലെന്നും മന്ത്രി പറഞ്ഞു.

നാളെ ഒഴിപ്പിക്കലിനായി പോലീസിന്‍റെ ഭാഗത്തുനിന്ന് യാതൊരുവിധ നീക്കവും ഉണ്ടാകില്ലെന്ന് റൂറൽ എസ്‌പിയുടെ സാന്നിധ്യത്തിൽ മന്ത്രി ഉറപ്പുനൽകി. നിലവിലെ കമ്മീഷൻ പ്രവർത്തനങ്ങൾ സർക്കാരിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിൽ ഇറക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് കുന്നത്തുനാട് എംഎൽഎ വി.പി. സജീന്ദ്രൻ ആരോപിച്ചു. പ്രതിപക്ഷത്തിന്‍റെ കലക്കവെള്ളത്തിൽ മീൻപിടിക്കാനുള്ള ഇത്തരം ശ്രമങ്ങൾ വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പൂർണ തൃപ്തരാണെന്ന് കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു. നാളെ പോലീസ് വരില്ലെന്ന് ഉറപ്പ് ലഭിച്ചതോടെ താത്കാലിക സമരപരിപാടികൾ അവസാനിപ്പിക്കുന്നതായും അവർ അറിയിച്ചു.

Kerala

മന്ത്രി ടി. സിദ്ദിഖുമായി സ്‌നേഹം പങ്കുവച്ച് ഉരുള്‍ അതിജീവിതരായ വിദ്യാര്‍ഥികള്‍

 കല്‍പ്പറ്റ: കൃഷിമന്ത്രിയായി ചുമതലയേറ്റ ടി. സിദ്ദിഖുമായി വീഡിയോ കോളിലൂടെ സ്‌നേഹവും സന്തോഷവും പങ്കുവച്ച് പുഞ്ചിരിമട്ടം ഉരുള്‍ അതിജീവിതരായ വിദ്യാര്‍ഥികള്‍. താങ്ങും തണലുമായി കൂടെനിന്ന പ്രിയപ്പെട്ടവര്‍ ഉയരങ്ങളിലെത്തുന്നത് തങ്ങളുടെകൂടി വിജയമാണെന്ന് വിദ്യാര്‍ഥികളില്‍ ഒരാള്‍ മന്ത്രിയോട് പറഞ്ഞു.

ടൗണ്‍ഷിപ് ആദ്യഘട്ടം ഉദ്ഘാടനവേളയിലെ കൂവല്‍ ഞങ്ങളുടെ കണ്ണുനിറച്ചു. എന്നാല്‍ ഇപ്പോള്‍ മന്ത്രിക്കസേരയില്‍ കാണുമ്പോള്‍ മനസ് നിറയുകയാണെന്ന് മറ്റൊരു വിദ്യാര്‍ഥി പറഞ്ഞു.

രാജ്യത്തിന്‍റെ വിവിധഭാഗങ്ങളിലും വിദേശത്തും പഠിക്കുന്ന നിരവധി വിദ്യാര്‍ഥികളാണ് മന്ത്രിയെ അഭിനന്ദിക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ഒത്തുചേര്‍ന്നത്. ഉരുള്‍ ദുരന്ത മേഖലയിലെ വിദ്യാര്‍ഥികളില്‍ 152 പേര്‍ക്ക് "എംഎല്‍എ കെയര്‍' പദ്ധതിയിലൂടെ ഉന്നത വിദ്യാഭ്യാസത്തിന് ടി. സിദ്ദിഖ് സൗകര്യം ഒരുക്കിയിരുന്നു.

പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുമായി സഹകരിച്ചായിരുന്നു ഇത്. വയനാട്ടില്‍ 351 കുട്ടികളാണ് "എംഎല്‍എ കെയര്‍' പ്രത്യേക പദ്ധതിയിലൂടെ നിലവില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നത്.

Kerala

അന്ധവിശ്വാസം ഔട്ട്; 13-ാം നമ്പർ കാറിനി കെ.എം.ഷാജിക്ക് സ്വന്തം

തിരുവനന്തപുരം: ആർക്കും വേണ്ടാതിരുന്ന 13-ാം നമ്പർ കാർ മന്ത്രി കെ.എം.ഷാജി ചോദിച്ചു വാങ്ങി. സത്യപ്രതിജ്ഞാ ചടങ്ങുകൾ കഴിഞ്ഞയുടൻ ടൂറിസം വകുപ്പ് മന്ത്രിമാർക്ക് കാർ സജ്ജമാക്കിയെങ്കിലും ആരും തന്നെ ഈ വാഹനം ഏറ്റെടുക്കാൻ തയാറായിരുന്നില്ല.

സാധാരണയായി 13 എന്ന അക്കത്തെ ഭാഗ്യദോഷമായാണ് പലരും കണക്കാക്കുന്നത്. കെ.എം. ഷാജിക്ക് ആദ്യം അനുവദിച്ചിരുന്നത് ഒമ്പതാം നമ്പർ വാഹനമായിരുന്നു. എന്നാൽ തനിക്ക് ഒമ്പതാം നമ്പർ കാർ വേണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരത്തെ തന്നെ ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

ചെന്നിത്തലയുടെ താല്പര്യം മാനിച്ചുകൊണ്ട് കെ.എം. ഷാജി തന്‍റെ ഒമ്പതാം നമ്പർ കാർ അദ്ദേഹത്തിന് വിട്ടുനൽകുകയായിരുന്നു. തുടർന്ന് ആരും ഏറ്റെടുക്കാത്ത 13-ാം നമ്പർ കാർ തനിക്ക് മതിയെന്ന് വ്യക്തമാക്കി അത് ഏറ്റെടുക്കുകയുമായിരുന്നു.

മുൻപ് അധികാരത്തിലിരുന്ന യുഡിഎഫ് സർക്കാരുകളുടെ കാലത്തെല്ലാം 13-ാം നമ്പർ സ്റ്റേറ്റ് കാറിന് അവകാശികളുണ്ടായിരുന്നില്ല. രണ്ടാം പിണറായി സർക്കാരിൽ കൃഷി വകുപ്പ് മന്ത്രിയായിരുന്ന പി. പ്രസാദായിരുന്നു 13-ാം നമ്പർ കാർ ലഭിച്ചത്.

ഒന്നാം പിണറായി സർക്കാരിൽ ഡോ. ടി.എം. തോമസ് ഐസക്കും 13-ാം നമ്പർ ചോദിച്ചു വാങ്ങിയിരുന്നു. 2006 ലെ വി.എസ് സർക്കാരിന്‍റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ.ബേബിയാണ് 13 -ാം നമ്പർ കാർ ഉപയോഗിച്ചിരുന്നത്.

 

Kerala

മൻമോഹൻ ബംഗ്ലാവ് ഡ്രാക്കുള കോട്ടയോ? അന്ധവിശ്വാസം മാറ്റിയെഴുതാൻ ഒ.ജെ. ജനീഷ്

തിരുവനന്തപുരം: മന്ത്രി വാഴില്ലെന്ന് അന്ധവിശ്വാസം പ്രചരിക്കുന്ന മൻമോഹൻ ബംഗ്ലാവിൽ ധീരതയോടെ താമസിക്കാൻ യുവ മന്ത്രി ഒ.ജെ. ജനീഷ്.

കന്നി മത്സരത്തിൽ കൊടുങ്ങല്ലൂരിൽ നിന്നു വലിയ ഭൂരിപക്ഷത്തിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് കൂടിയായ ജനീഷ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മന്ത്രി പദവിയിലേക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു ജനീഷിന് അവസരം ലഭിച്ചത്.

മന്ത്രിമാരുടെ ഔദ്യോഗിക വസതികളിൽ എന്നും ചർച്ചയായിക്കൊണ്ടിരുന്ന വസതിയാണ് മൻമോഹൻ ബംഗ്ലാവ്. ഇവിടെ താമസിക്കുന്ന മന്ത്രിമാർക്ക് കാലാവധി തികയ്ക്കാൻ സാധിക്കില്ലെന്നും പലവിധത്തിലുള്ള കഷ്ടനഷ്ടങ്ങളും സംഭവിക്കും എന്ന് ആശങ്കയും അന്ധവിശ്വാസവും നിലവിലുള്ളതിനാൽ മന്ത്രിമാരിൽ ഭൂരിഭാഗം പേരും താമസത്തിന് ഔദ്യോഗിക വസതിയായി മൻമോഹൻ ബംഗ്ലാവിനെ തെരഞ്ഞെടുക്കാറില്ലായിരുന്നു.

ഇത്തവണയും വസതി ആരും തെരഞ്ഞെടുക്കാൻ ഇല്ലാതിരുന്നപ്പോൾ ഒ.ജെ. ജനീഷ് തയാറാവുകയായിരുന്നു. മൻമോഹൻ ബംഗ്ലാവിന്‍റെ ചരിത്രത്തിൽ ഇവിടെ താമസിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി ജനീഷാണ്.

പതിറ്റാണ്ടുകളായി മുതിർന്ന മന്ത്രിമാരാണ് മൻമോഹൻ ബംഗ്ലാവിൽ താമസിച്ചുവന്നിരുന്നത്. ശ്രീമൂലം തിരുനാളിന്‍റെ കാലഘട്ടത്തിൽ നിർമിച്ച ആഡംബര വസതിയാണ് മൻമോഹൻ ബംഗ്ലാവ്. ഈ വസതിയെ പിന്നീട് സർക്കാർ ഏറ്റെടുക്കുകയായിരുന്നു.

തിരുവിതാംകൂർ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന പി.എസ്. നടരാജപിള്ളയായിരുന്നു ഈ വസതിയിലെ ആദ്യ താമസക്കാരൻ പിന്നീട് അദ്ദേഹം മറ്റൊരു വസതിയിലേക്ക് താമസം മാറിയിരുന്നു. തിരുക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന എ.ജെ. ജോൺ കുറച്ചുകാലം ഈ വസതിയിൽ താമസിച്ചിരുന്നു. എന്നാൽ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് അദ്ദേഹം സ്ഥാനഭ്രഷ്ടനായി.

കെ. കരുണാകരൻ ആദ്യമായി മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ ഏറെ നാൾ ഇവിടെ താമസിച്ചിരുന്നു. എന്നാൽ രാജൻ കേസിന്‍റെ ആരോപണത്തിൽ അദ്ദേഹത്തിന് സ്ഥാനം നഷ്ടപ്പെട്ടു. പിന്നീട് താമസത്തിന് എത്തിയ ആർ. ബാലകൃഷ്ണപിള്ളയ്ക്കും കാലാവധി പൂർത്തിയാക്കാൻ സാധിച്ചില്ല. പഞ്ചാബ് മോഡൽ പ്രസംഗത്തിന്‍റെ പേരിൽ അദ്ദേഹത്തിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു.

വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഈ വസതിയിൽ താമസിച്ചിരുന്നു വലിയ തുക മുടക്കി വസതി മോടി പിടിപ്പിച്ചു എന്ന ആരോപണം അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു.

പിന്നീട് താമസത്തിന് എത്തിയ പൊതുമരാമത്ത് മന്ത്രി ടി.യു. കുരുവിള. അദ്ദേഹത്തിനും അധികകാലം മന്ത്രിസ്ഥാനത്ത് തുടരാൻ സാധിച്ചിരുന്നില്ല. ഭൂമി ഇടപാട് ആരോപണത്തെ തുടർന്നു മന്ത്രിസ്ഥാനം നഷ്ടപ്പെടുകയായിരുന്നു. മോൻസ് ജോസഫും കുറച്ചുകാലം ഈ വസതിയിൽ താമസിച്ചിരുന്നു. എങ്കിലും അദ്ദേഹത്തിനും കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടിരുന്നു.

അതേസമയം അഞ്ചുവർഷം കാലാവധി തികച്ച് മന്ത്രിസഭയിൽ തുടരുകയും മൻമോഹൻ ബംഗ്ലാവിൽ താമസിക്കുകയും ചെയ്ത മന്ത്രിമാരും ഉണ്ട്. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അംഗമായിരുന്ന ആര്യാടൻ മുഹമ്മദ്, എൽഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങൾ ആയിരുന്ന തോമസ് ഐസക് ആന്‍റണി രാജു എന്നിവരും ഇവിടെ താമസിച്ചിരുന്നു. ആന്‍റണി രാജു രണ്ടര വർഷം താമസിച്ചു. അടിവസ്ത്ര വിവാദ കേസിൽ ആന്‍റണി രാജുവിനെ കോടതി ശിക്ഷിച്ചതോടെ അദ്ദേഹത്തിന് അയോഗ്യത നേരിടേണ്ടിവന്നു.

യുവജനക്ഷേമ വകുപ്പ് മന്ത്രിയായ ഒ.ജെ. ജനീഷ് പൂർണമനസോടെയാണ് താമസത്തിനായി ഈ വസതി തെരഞ്ഞെടുത്തിരിക്കുന്നത്. നേരത്തെ ജനീഷിന് സർക്കാർ അനുവദിച്ച ഔദ്യോഗിക വാഹനത്തിനറ രജിസ്ട്രേഷൻ നമ്പർ ഏറെ ചർച്ചയായിരുന്നു. 8308 എന്ന നമ്പരായിരുന്നു അദ്ദേഹത്തിന്‍റെ കാറിന്‍റെ രജിസ്ട്രേഷൻ നമ്പർ. 8308 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ആയിരുന്നു കൊടുങ്ങല്ലൂരിൽ നിന്നും ജനീഷ് വിജയിച്ചത്.

Kerala

ജനങ്ങൾ മുന്നോട്ടുവച്ച എല്ലാ കാര്യത്തിനും പരിഹാരം; ഉറപ്പു നൽകി അനൂപ് ജേക്കബ്, പിറവത്ത് സ്വീകരണം

കൊച്ചി: മന്ത്രിയായി അധികാരമേറ്റതിനു ശേഷം പിറവം മണ്ഡലത്തിൽ തിരിച്ചെത്തിയ അനൂപ് ജേക്കബിന് ഗംഭീര സ്വീകരണം നൽകി കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും. നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകരും നേതാക്കളും മന്ത്രിയെ സ്വീകരിക്കാൻ എത്തി. പിതാവ് ടി.എം. ജേക്കബിന്‍റെ കല്ലറയിൽ പുഷ്പാർച്ചനയും പ്രാർഥനയും നടത്തിയ ശേഷമാണ് മന്ത്രി തിരുമാറാടിയിലെ വീട്ടിലെത്തിയത്.

തുടർന്ന് യാക്കോബായ പള്ളിയിലും ഓർത്തഡോക്സ് പള്ളിയിലും എത്തി പ്രാർഥന നടത്തി. വീട്ടിലെത്തിയ മന്ത്രിക്ക് കൂത്താട്ടുകുളം പോലീസ് ഗാർഡ് ഓഫ് ഓണറും നൽകി. ജനങ്ങൾ മുന്നോട്ടുവെച്ച എല്ലാ കാര്യങ്ങൾക്കും പരിഹാരം യുഡിഎഫ് സർക്കാർ ഉണ്ടാക്കുമെന്ന് അനൂപ് ജേക്കബ് ഉറപ്പു നൽകി.

ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഓരോ കാര്യങ്ങളെയും സംബോധന ചെയ്തു കൊണ്ടായിരിക്കും ഈ സർക്കാർ മുന്നോട്ടു പോവുക. ഞങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ജനമധ്യത്തിൽ മുന്നോട്ടുവെച്ച എല്ലാ വിഷയങ്ങളും സംബോധന ചെയ്യും. എല്ലാ കാര്യങ്ങളിലും ഒരു പരിഹാരം യുഡിഎഫ് സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകും. അതിൽ ജനങ്ങളുടെയും സഹകരണം ഉണ്ടാകണം എന്നാണ് അഭ്യർഥിക്കാനുള്ളത്.

ഇവിടെ വികസനം നടക്കുന്നില്ല എന്ന വ്യാജ, നുണ പ്രചാരണങ്ങൾ ആയിരുന്നു അന്നത്തെ ഇടതുപക്ഷ സ്ഥാനാർത്ഥി നടത്തിക്കൊണ്ടിരുന്നത്. എന്നാൽ വസ്തുത എന്താണെന്ന് ജനങ്ങളോട് പറയാനുള്ള അവസരം ഉണ്ടായി. അത് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നത് ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നുണ്ട് എന്നും അനൂപ് ജേക്കബ് പറഞ്ഞു.

Kerala

മന്ത്രിസ്ഥാനം ഒരു നിയോഗം, ഏത് വകുപ്പ് തന്നാലും പ്രശ്‌നമില്ല; വകുപ്പ് വിഭജന തര്‍ക്കങ്ങള്‍ക്കിടെ അബ്ദുള്‍ ഗഫൂര്‍

കൊച്ചി: വകുപ്പ് വിഭജന തര്‍ക്കങ്ങളും ചര്‍ച്ചകളും നടക്കവെ ഏത് വകുപ്പ് നല്‍കിയാലും നന്നായി പ്രവർത്തിക്കുമെന്ന് മന്ത്രി അഡ്വ. വി.ഇ. അബ്ദുള്‍ ഗഫൂര്‍. മന്ത്രിയായതില്‍ വളരെ സന്തോഷമുണ്ടെന്നും അതൊരു നിയോഗമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

ജനങ്ങളുടെ സ്‌നേഹവും പ്രതീക്ഷയുമാണ് നമ്മളൊയൊക്കെ ജയിപ്പിച്ച് നിയമസഭവയില്‍ എത്തിച്ചത്. വലിയൊരു ഉത്തരവാദിത്തമുണ്ട്. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നാണ് പ്രാര്‍ഥന. മന്ത്രിയായതില്‍ വളരെ സന്തോഷമുണ്ട്. അതൊരു നിയോഗമാണ്. പാര്‍ട്ടി ഏല്‍പ്പിച്ചൊരു ദൗത്യമാണ്.

എല്ലാവരുടെയും ആഗ്രഹത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും. മുഖ്യമന്ത്രി ഏത് വകുപ്പ് തന്നാലും അതില്‍ ഉത്തരവാദിത്തത്തോടു കൂടി പ്രവര്‍ത്തിക്കും. മുഖ്യമന്ത്രിയാണ് ഞങ്ങളുടെ കരുത്ത് എന്ന് അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു. അതേസമയം, ആദ്യമായി എംഎല്‍എ ആയപ്പോള്‍ തന്നെ അബ്ദുള്‍ ഗഫൂര്‍ മന്ത്രിസ്ഥാനത്തേക്ക് എത്തുകയായിരുന്നു.

ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്നും ആലുവയില്‍ എത്തിയ അബ്ദുള്‍ ഗഫൂറിന് കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഗംഭീര സ്വീകരണമാണ് നല്‍കിയത്. കളമശേരിയില്‍ പി. രാജീവിനെ മലര്‍ത്തിയടിച്ചാണ് അബ്ദുള്‍ ഗഫൂര്‍ മണ്ഡലം തിരിച്ചു പിടിച്ചത്.

മുഖ്യമന്ത്രി വി.ഡി. സതീശനടക്കം അടക്കം നാലു മന്ത്രിമാരാണ് എറണാകുളം ജില്ലയില്‍ നിന്നും യുഡിഎഫ് മന്ത്രിസഭയിലുള്ളത്. അങ്കമാലി എംഎല്‍എ റോജി എം.ജോണ്‍, കേരള കോണ്‍ഗ്രസ് -ജേക്കബ് വിഭാഗത്തിന്റെ അനൂപ് ജേക്കബ് എന്നിവരാണ് മറ്റു രണ്ടു മന്ത്രിമാര്‍. രണ്ടര വര്‍ഷത്തെ ടേം വ്യവസ്ഥയിലാണ് അനൂപ് ജേക്കബ് മന്ത്രിയായത്. രണ്ടാം ടേമില്‍ മാണി സി കാപ്പാന്‍ മന്ത്രിയാകും.

Kerala

മുന്‍മന്ത്രി ടി.യു. കുരുവിള ഗുരുതരാവസ്ഥയില്‍; തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ടി.യു. കുരുവിള ആശുപത്രിയില്‍. മെയ് 12ന് ആണ് ശ്വസതടസം അടക്കമുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് കുരുവിളയെ കൊച്ചി ആസ്റ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നാണ് വിവരം.

വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു. 2006, 2011 വര്‍ഷങ്ങളില്‍ കോതമംഗലത്ത് നിന്നും തുടര്‍ച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ കേരള കോണ്‍ഗ്രസ് എം വിഭാഗത്തിന്റെ വൈസ് ചെയര്‍മാനാണ്.

Kerala

മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ല: അതൃപ്തി പരസ്യമാക്കി മൂവാറ്റുപുഴയിലെ പ്രവര്‍ത്തകര്‍

കൊച്ചി: മാത്യു കുഴല്‍നാടനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ മൂവാറ്റുപുഴയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അതൃപ്തി.

ബ്ലോക്ക് പ്രസിഡന്‍റ് സാബു ജോണ്‍, ആവോലി മണ്ഡലം പ്രസിഡന്‍റ് വി.എസ്. ഷെഫാന്‍, പായിപ്ര മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് ഷഹീര്‍ മീനമറ്റം അടക്കമുള്ള പ്രവര്‍ത്തകരാണ് കടുത്ത അതൃപ്തി പ്രകടമാക്കി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

വകുപ്പു വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരവെയാണ് വിഡിഎസ് മന്ത്രിസഭയില്‍ മാത്യു കുഴല്‍നാടനെ ഉള്‍പ്പെടുത്താത്തതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. മാത്യു കുഴല്‍നാടനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന ചര്‍ച്ചകള്‍ ആദ്യം മുതലേ ഉണ്ടായിരുന്നു.

എന്നാല്‍ കുഴല്‍നാടനെ അവസാന ഘട്ടത്തില്‍ പരിഗണിച്ചില്ല. മൂവാറ്റുപുഴ മണ്ഡലത്തില്‍ ചരിത്ര ഭൂരിപക്ഷത്തിലാണ് ഇത്തവണ മാത്യു കുഴല്‍നാടന്‍ വിജയിച്ചത്. തെരഞ്ഞെടുപ്പ് ഫലം എത്തിയതിന് പിന്നാലെ നിയുക്ത മന്ത്രിക്ക് അഭിവാദ്യങ്ങള്‍ എന്ന പോസ്റ്റ് പ്രവര്‍ത്തകരടക്കം പങ്കുവച്ചിരുന്നു. കുഴല്‍നാടനെ മന്ത്രിയാക്കാത്തതില്‍ അതൃപ്തി പുകയുകയാണ്.

മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍റെ പേര് മന്ത്രിസഭാ ലിസ്റ്റില്‍ ഇല്ലെങ്കില്‍, നവകേരളത്തിന്‍റെ പുതുയുഗ നിര്‍മാണത്തിലേക്കുള്ള ഈ യാത്ര അപൂര്‍ണമാണ്. പിണറായി വിജയനെ നിയമസഭയില്‍ അസ്വസ്ഥനാക്കിയ, 2018ലെ പ്രളയത്തിന്‍റെ കാരണംസര്‍ക്കാരിന്‍റെ പിടിപ്പുകേടാണെന്ന് പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞ്, യുഡിഎഫിന്‍റെ മുന്നേറ്റത്തിന് കാരണമായ ആ വ്യക്തിയെ എന്തുകൊണ്ട് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് നേതാക്കള്‍ പറയണമെന്നാണ് സാബു ജോണ്‍ പോസ്റ്റില്‍ പറയുന്നത്.

അര്‍ഹതയുണ്ടായിരുന്നു, എന്തിന്‍റെ കാരണത്താല്‍ ആരോ വെട്ടി, സങ്കടം ഉണ്ട് എന്നാണ് ഷെഫാന്‍ വി.എസിന്‍റെ പോസ്റ്റ്. അര്‍ഹതകളുടെ കണക്കെടുക്കുമ്പോഴും കഴിവിന്‍റെ കാര്യത്തിലും ഒരു പിടി മുന്നിലായിരുന്നു എങ്കിലും സമവാക്യങ്ങള്‍ കൂട്ടിക്കിഴിച്ചു വന്നപ്പോള്‍ ഇത്തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ടു എന്നപോലെ മന്ത്രിസഭയില്‍ ഇടം ലഭിച്ചില്ല എന്നാണ് ഷഹീര്‍ മീനമറ്റത്തിന്‍റെ പോസ്റ്റില്‍ പറയുന്നത്.

Kerala

കളമശേരിയുടെ മന്ത്രി, ജനസാഗരമായി ആലുവ; റെയില്‍വേ സ്റ്റേഷനില്‍ അബ്ദുള്‍ ഗഫൂറിന് ഗംഭീര സ്വീകരണം

കൊച്ചി: മന്ത്രി വി.ഇ അബ്ദുള്‍ ഗഫൂറിന് ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഗംഭീര സ്വീകരണം. നൂറുകണക്കിന് പ്രവര്‍ത്തകരാണ് റെയില്‍വേ സ്റ്റേഷനില്‍ മുദ്രാവാക്യവുമായി എത്തിയത്. ശബരി എക്‌സ്പ്രസിലാണ് അബ്ദുള്‍ ഗഫൂര്‍ തിരുവനന്തപുരത്ത് നിന്നും ആലുവയിലേക്ക് എത്തിയത്.

മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുന്‍സിപാലിറ്റി ചെയര്‍മാന്‍മാരും അംഗങ്ങളുമടക്കം നിരവധി പേര്‍ അബ്ദുള്‍ ഗഫൂറിനെ സ്വീകരിക്കാനായി എത്തിയത്. പിതാവ് വി.കെ. ഇബ്രാഹിം കുഞ്ഞിന്‍റെ ഖബറിടത്തിലേക്ക് പോയി പ്രാര്‍ഥന നടത്തിയ ശേഷമായിരിക്കും വീട്ടിലേക്ക് പോവുക.

കളമശേരിയില്‍ പി. രാജീവിനെ മലര്‍ത്തിയടിച്ചാണ് അബ്ദുള്‍ ഗഫൂര്‍ മണ്ഡലം തിരിച്ചു പിടിച്ചത്. ആദ്യമായി എംഎല്‍എ ആയപ്പോള്‍ തന്നെ മന്ത്രി സ്ഥാനം ലഭിച്ച മുസ്ലിം ലീഗ് നേതാവാണ് അബ്ദുള്‍ ഗഫൂര്‍. അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശനടക്കം അടക്കം നാലു മന്ത്രിമാരാണ് എറണാകുളം ജില്ലയില്‍ നിന്നും യുഡിഎഫ് മന്ത്രിസഭയിലുള്ളത്.

അങ്കമാലി എംഎല്‍എ റോജി എം.ജോണ്‍, കേരള കോണ്‍ഗ്രസ് -ജേക്കബ് വിഭാഗത്തിന്‍റെ അനൂപ് ജേക്കബ് എന്നിവരാണ് മറ്റു രണ്ടു മന്ത്രിമാര്‍. രണ്ടര വര്‍ഷത്തെ ടേം വ്യവസ്ഥയിലാണ് അനൂപ് ജേക്കബ് മന്ത്രിയായത്. രണ്ടാം ടേമില്‍ മാണി സി കാപ്പന്‍ മന്ത്രിയാകും.

Kerala

'സിസ്റ്റം' ശരിയാക്കും: ആരോഗ്യമേഖലയെ മെച്ചപ്പെടുത്തുമെന്ന് മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം : ആരോഗ്യവകുപ്പ് മെച്ചപ്പെടുത്തുമെന്ന് മന്ത്രി കെ. മുരളീധരൻ. ആരോഗ്യവകുപ്പ് എന്ന സിസ്റ്റം ശരിയാക്കുമെന്നും ഉദ്യോഗസ്ഥരെ കേൾക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യമേഖലയെ മെച്ചപ്പെടുത്തുന്നതിനായി കർശന നടപടികൾ സ്വീകരിക്കും. ഡോക്ടർമാരുടെ കുറവ് നികത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനി ഒരിക്കലും വട്ടിയൂർക്കാവ് മണ്ഡലം വിട്ടു പോകില്ല. വടകരയിലേക്ക് താൻ പോകേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടെന്നും ഇനി ഒരു പരീക്ഷണത്തിനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശബരിമല സ്വർണക്കൊള്ളയിൽ കൊള്ളക്കാർക്ക് തിരിച്ചടി കിട്ടി. നിലവിലെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാറിനെ മാറ്റേണ്ടതില്ല. ദേവസ്വം വകുപ്പിൽ വിട്ടുവീഴ്ച വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Kerala

മന്ത്രിമാരില്‍ പ്രായത്തില്‍ മുമ്പന്‍ കുഞ്ഞാലിക്കുട്ടി; ബേബി ഒ.ജെ. ജനീഷ്

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയില്‍ പ്രായത്തില്‍ മുമ്പന്‍ മുസ്‌ലിം ലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി. 74 കാരനായ പി.കെ. കുഞ്ഞാലിക്കുട്ടി ഭരണപരിചയത്തിലും ഏറെ മുന്നിലാണ്.

35 വര്‍ഷം മുന്‍പ് 1991ലെ കെ. കരുണാകരന്‍ മന്ത്രിസഭയിലാണ് ആദ്യമായി അംഗമാകുന്നത്. എ.കെ. ആന്‍റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളിലും അംഗമായി.

കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് മന്ത്രിസഭയില്‍ എത്തിയ സണ്ണി ജോസഫാണ് പ്രായത്തില്‍ രണ്ടാമന്‍- 73 വയസ്.

മന്ത്രിമാരില്‍ ബേബി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ. ജനീഷാണ്. 37 കാരനായ ജനീഷ് ആദ്യമത്സരത്തില്‍ വിജയിച്ചതോടെയാണ് മന്ത്രിസഭയിലും എത്തിയത്. യുവത്വത്തിന് പ്രാധാന്യമുള്ള മന്ത്രിസഭയില്‍ 50 വയസില്‍ താഴെ പ്രായമുള്ള ആറു പേരുണ്ട്.

Kerala

സ്പീക്കർ പദവി വേണ്ട, മന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: സ്പീക്കർ പദവി വേണ്ടെന്ന നിലപാടുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. മന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നാണ് തിരുവഞ്ചൂരിന്‍റെ ആവശ്യം.

മന്ത്രി പദവികൾക്കായി ചെന്നിത്തല പക്ഷവും വിഡി പക്ഷവും ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ഷാനിമോൾ ഉസ്മാനിനായി വിഡി പക്ഷവും അൻവർ സാദത്തിനായി ചെന്നിത്തല പക്ഷവും രംഗത്തെത്തിയിരുന്നു.

ടി. സിദ്ദിഖിന്‍റെ പേരും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നു. ചർച്ചകൾ പൂർത്തിയാക്കി മന്ത്രിമാരുടെ പട്ടിക വി.ഡി. സതീശൻ ഗവർണർക്ക് കൈമാറി.

Kerala

ഒടുവിൽ ജോസഫ് അയഞ്ഞു ; ഒരു മന്ത്രിസ്ഥാനം കൊണ്ട് തൃപ്തിപ്പെടും

തിരുവനന്തപുരം: വി.ഡി.സതീശൻ മന്ത്രിസഭയിൽ കേരളാ കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ലഭിക്കും. പി.ജെ.ജോസഫുമായി കോൺഗ്രസ് നേതൃത്വം നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.

തങ്ങൾക്ക് രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് ജോസഫ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിലെ സാഹചര്യം കേരളാ കോൺഗ്രസിനെ ബോധ്യപ്പെടുത്തുകയായിരുന്നു. കെപിസിസിയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ജോസഫ് ഗ്രൂപ്പ് അയഞ്ഞത്.

ജലവിഭവ വകുപ്പിനാണ് ധാരണയായിരിക്കുന്നത്. മോൻസ് ജോസഫ് മന്ത്രിയാകുമ്പോൾ തോമസ് ഉണ്ണിയാടൻ ചീഫ് വിപ്പാകും. അതേസമയം ജലവിഭവ വകുപ്പിനായി ആർഎസ്പിയും അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്.

Kerala

പിടിമുറുക്കി ചെന്നിത്തല; മുതിര്‍ന്ന എംഎല്‍എമാരെ പരിഗണിക്കാതെ മന്ത്രിസഭയിലേക്കില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിനു പിന്നാലെ അനുനയ നീക്കങ്ങളിൽ അയയാതെ രമേശ് ചെന്നിത്തല. മുതിര്‍ന്ന എംഎല്‍എമാരെ പരിഗണിക്കാതെ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് ആദ്ദേഹത്തിന്‍റെ നിലപാട്.

ആഭ്യന്തര വകുപ്പ് വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയായിരുന്നു രമേശ് ചെന്നിത്തല. ഇതിനു പിന്നാലെ മന്ത്രിസഭയിലേക്ക് അന്‍വര്‍ സാദത്ത്, ഐസി ബാലകൃഷ്ണന്‍, ടി.ജെ. വിനോദ്, ജ്യോതികുമാര്‍ ചാമക്കാല എന്നിവരെയും പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുതിര്‍ന്ന എംഎല്‍എമാരെ ഒഴിവാക്കുന്നത് അനൗചിത്യമാണെന്നും ചെന്നിത്തല പറയുന്നു.

രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ഹൈക്കമാൻഡ് ഇടപെട്ട് നിര്‍ണായക നീക്കങ്ങളാണ് നടന്നുവരുന്നത്. കഴിഞ്ഞ ദിവസം കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തിയിരുന്നു.

Kerala

ഷിബു ബേബി ജോണ്‍ മന്ത്രിയാകും

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിൽ ഷിബു ബേബി ജോണ്‍ മന്ത്രിയാകും. ഇന്നലെ ചേർന്ന ആർഎസ്പി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഷിബുവിനെ പാർലമെന്‍ററി പാർട്ടി സെക്രട്ടറിയായി തീരുമാനിച്ചു.

കൊല്ലം ചവറ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ ആർഎസ്പി സംസ്ഥാന സെക്രട്ടറിയാണ് ഷിബു ബേബി ജോണ്‍.

തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പ്രവർത്തിച്ചതിനാലാണു യുഡിഎഫിനു വലിയ വിജയം ഉണ്ടായതെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.ഡി. സതീശന്‍റെ പ്രവർത്തനം യുഡിഎഫിന്‍റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചെന്നു നേതാക്കൾ യോഗത്തിൽ പറഞ്ഞു.

എന്നാൽ മുഖ്യമന്ത്രിയെ സംബന്ധിച്ചു പരസ്യമായി ഒരു പ്രതികരണവും ഒരു നേതാക്കളുടെയും ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും യോഗം നിർദേശം നൽകി.

മുഖ്യമന്ത്രിയെ സംബന്ധിച്ചു പാർട്ടിയോട് അഭിപ്രായം ചോദിച്ചാൽ അപ്പോൾ പ്രതികരിച്ചാൽ മതിയെന്നും ആർഎസ്പി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

Latest News

Corehub Up