Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister

അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് അപകട കാരണം; ആറ് പേർ ചികിത്സയിൽ: മന്ത്രി ടി. സിദ്ദിഖ്

തിരുവനന്തപുരം: വയനാട് കള്ളാടിയിലെ അപകടത്തിന് കാരണം അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണെന്ന് മന്ത്രി ടി. സിദ്ദിഖ്. പ്രകൃതിദുരന്തമല്ല, മനുഷ്യനിര്‍മ്മിത ദുരന്തമാണ് സംഭവിച്ചതെന്നും മന്ത്രി പറഞ്ഞു.

വിംസ് ആശുപത്രിയില്‍ ആറ് പേര്‍ ചികിത്സയിലുണ്ട്. എന്‍ഡിആര്‍എഫിന്‍റെ വയനാട്, കോഴിക്കോട് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ജില്ലാ കളക്ടര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തും.

സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ഡയറക്ടര്‍ക്ക് ഏകോപനം നടത്താന്‍ നിര്‍ദേശം നല്‍കി. അശാസ്ത്രീയമായി മണ്ണ് കൂട്ടിയിടരുതെന്ന് നിര്‍മ്മാണ കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ദേശം പാലിക്കാത്തതില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും.

കല്‍പ്പറ്റയിലെ ടൗണ്‍ഷിപ്പില്‍ വ്യാപകമായി മണ്ണ് കൂട്ടിയിരുതെന്ന നിര്‍ദേശവും പാലിച്ചില്ല. മഴക്കാലത്ത് നിര്‍മാണം നടത്തരുതെന്നും കുടുംബാംഗങ്ങളെ മാറ്റി പാര്‍പ്പിക്കണമെന്നും കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Kerala

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് അംഗം സന്തോഷ്കുമാറിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി.ഡി. സന്തോഷ്കുമാറിന്‍റെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ദേവസ്വം മന്ത്രി കെ. മുരളീധരൻ കത്തു നൽകി. നേരത്തെയുണ്ടായിരുന്ന പി.എസ്. പ്രശാന്തിന്‍റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡിലും സന്തോഷ്കുമാർ അംഗമായിരുന്നു.

ശബരിമല ദ്വാരകപാലക ശിൽപം വീണ്ടും സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്ത ദേവസ്വം ബോർഡ് യോഗത്തിൽ സന്തോഷ്കുമാറും പങ്കെടുത്തിരുന്നു. ശബരിമല കട്ടിളപ്പാളി സ്വർണം പൂശുന്നതുമായ ബന്ധപ്പെട്ട ആരോപണത്തിൽ പി.എസ്. പ്രശാന്തിന്‍റെ പങ്ക് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് അംഗമായിരുന്ന സന്തോഷിന്‍റെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലയിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാവ്, ദേവസ്വം മന്ത്രിക്കു പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സന്തോഷ്കുമാറിന്‍റെ പങ്കും വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ദേവസ്വം മന്ത്രി, എസ്ഐടി തലവൻ എഡിജിപി എച്ച്. വെങ്കിടേഷിനു കത്തു നൽകിയത്.

District News

വ്യാപാരികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കും: മന്ത്രി

ഇരിട്ടി: വ്യാപാര മേഖലയുമായി ബന്ധപ്പെട്ട് വ്യാപാരി സമൂഹം അനുഭവിക്കുന്ന പ്രയാസങ്ങളെല്ലാം പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള തുടക്കമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച പുതുക്കിയ ബജറ്റെന്ന് മന്ത്രി പറഞ്ഞു. ഇരിട്ടി മർച്ചന്‍റ് അസോസിയേഷൻ ജനറൽബോഡി യോഗവും അനുമോദന ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

മർച്ചന്‍റ് അസോസിയേഷൻ പ്രസിഡന്‍റ് അയ്യൂബ് പൊയിലയൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് എ. സുധാകരൻ, ഇരിട്ടി മേഖലാ പ്രസിഡന്‍റ് സണ്ണി സെബാസ്റ്റ്യൻ, മേഖലാ സെക്രട്ടറി മൂസഹാജി, മേഖലാ ട്രഷറർ ജോൺ ജോഷ്വാ, മർച്ചന്‍റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസഫ് വർഗീസ്, ട്രഷറർ നാസർ തിട്ടയിൽ എന്നിവർ പ്രസംഗിച്ചു. കുറ്റാന്വേഷണ മികവിന് ഇരിട്ടിയിലെ പോലീസ് ഉദ്യോഗസ്ഥർ, സംസ്ഥാന മാധ്യമ പുരസ്‌കാരം ലഭിച്ച ഉൻമേഷ് പായത്ത്, വിരമിച്ച ചുമട്ടുതൊഴിലാളികൾ, ഉന്നത വിജയം കൈവരിച്ച വ്യാപാരികളുടെ മക്കൾ എന്നിവരെ അനുമോദിച്ചു.

District News

മന്ത്രിക്ക് സ്വീകരണവും ഉന്നത വിജയികൾക്ക് ആദരവും

കണിച്ചാർ: കണിച്ചാർ ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ വൈദ്യുത മന്ത്രി സണ്ണി ജോസഫിന് സ്വീകരണവും പഞ്ചായത്ത്‌ പരിധിയിൽ വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്ക് ആദരവും സംഘടിപ്പിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ, മറ്റ് വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്കുമാണ് 'എക്സലൻഷ്യ 2026 ' അവാർഡ് വിതരണം നടത്തിയത്. പഞ്ചായത്ത്‌ ഹാളിൽ പ്രസിഡന്‍റ് ഡോ. ട്രീസ പോൾ ഉദ്ഘാടനം നിർവഹിച്ചു.

ഹയർ സെക്കൻഡറി പരീക്ഷയിൽ 1200 ൽ 1200 മാർക്കു നേടിയ റോസ് ജെനിഫർ, എ പ്ലസ് നേടിയ 48 വിദ്യാർഥികൾ, യുകെ കീലെ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ പഠനത്തിനായി തെരഞ്ഞെടുക്കപ്പെട്ട ലിഞ്ചു തോമസ്, അമേരിക്കയിലെ മേരിലാൻഡ് യൂണിവേഴ്സിറ്റിയിൽനിന്ന് തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഷാജി ജോസഫ് ആലുങ്കൽ, ദേശീയ യോഗ ചാമ്പ്യൻഷിപ്പിൽ വിജയം കരസ്ഥമാക്കിയ ആൽബിന മരിയ പ്രിൻസ്, നാഷണൽ ക്വാളിറ്റി അഷ്വർഡ് സ്റ്റാൻഡേർഡ് യോഗ്യത നേടിയ മാവടി ആയുഷ് ആരോഗ്യ മന്ദിർ സബ് സെന്‍റർ ടീമം അംഗങ്ങൾ, മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട പാലിയേറ്റീവ് നഴ്സ് വി.ടി. ശാലിനി എന്നിവരെ അവാർഡ് നല്കി ആദരിച്ചു.

ജില്ലാ പഞ്ചായത്ത്ംഗം ജെയ്സൺ കാരക്കാട്ട്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് ചാക്കോ തൈക്കുന്നേൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനോയ് ജോർജ്, ഡോ. അതുൽ, കൃഷി ഓഫീസർ അരുൺ ജോസ്, പഞ്ചായത്ത്‌ സെക്രട്ടറി സന്തോഷ്‌, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലാലി ജോസ്, സിന്ധു ചിറ്റേരി, ജിബിൻ ജെയ്സൺ, മിനി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

District News

കാട്ടാന ആക്രമണത്തിൽ മരിച്ച മാരിയുടെ കുടുംബത്തെ സംരക്ഷിക്കും: മന്ത്രി

ഗാന്ധിനഗർ: സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് മരിച്ച മാരിയുടെ രണ്ടു മക്കൾക്കും രണ്ടര ലക്ഷം രൂപ വീതം ഫിക്സിഡ് ഡിപ്പോസിറ്റ് ചെയ്തതായും കുട്ടികൾക്ക് 18 വയസുവരെ എല്ലാ സംരക്ഷണവും നൽകുമെന്നും വനം മന്ത്രി ഷിബു ബേബി ജോൺ. കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രക്ഷനെ(11) സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടികളുടെ പഠനച്ചെലവ് സർക്കാർ വഹിക്കും. 18 വയസു വരെ റേഷൻ സംവിധാനം അടക്കമുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കും. കുട്ടികൾക്ക് എല്ലാ മാസവും 5000 രൂപ വീതം നൽകും. കുട്ടികൾക്ക് വേണ്ടുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതിന് ഇവർ താമസിക്കുന്ന സ്ഥലത്തെ ഒരു സീനിയർ ഉദ്യോഗസ്ഥനെ മെന്‍ററായി ചുമതലപ്പെടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കാട്ടാനയുടെ ആക്രമണത്തിൽ അഞ്ച് പേർ മരിച്ചിട്ടുണ്ട്. ആതിരപ്പള്ളിയിൽ പോയി. അവിടെ 18 ആനകൾ ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. 100 പേർ അടങ്ങുന്ന സ്പെഷൽ ഫോഴ്സിനെ നിയോഗിച്ച് ആനകളെ കാട്ടിലേക്ക് ഓടിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടുത്തെ രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് 500 പേരടങ്ങുന്ന സ്പെഷൽ റിസർവ് ഫോഴ്സിന് രൂപം കൊടുത്തിട്ടുണ്ട്. ഇതിന്‍റെ റിക്രൂട്ട്മെന്‍റ് നടക്കും. ആദിവാസി മേഖലയിൽ നിന്നടക്കമുള്ളവരെയാക്കം ഈ ഫോഴ്സിൽ ഉൾപ്പെടുത്തും.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളജിലെത്തി കണ്ടത് നല്ല കാര്യമാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ അദേഹത്തിന്‍റെ ജില്ലയിൽ 22 പേരാണ് വന്യജീവി ആക്രമണത്തിൽ മരിച്ചത്. അന്ന് അദ്ദേഹം മരണം സംഭവിച്ച ഏതെങ്കിലും ഒരു സ്ഥലത്ത് പോയിരുന്നെങ്കിൽ കേരളത്തിന്‍റെ വനാതിർത്തി ഈ സ്ഥിതിയിലാകുകയില്ലായിരുന്നെന്നും മന്ത്രി പറഞ്ഞു.

ഈ സർക്കാർ വന്യജീവി ആക്രമണത്തിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുന്ന പദ്ധതികൾക്ക് രൂപം കൊടുത്തിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ട്. അതിനുള്ള ഫണ്ട് വനം വകുപ്പിന് അനുവദിച്ച് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Kerala

അട്ടപ്പാടി മധുവിന്‍റെ കുടുംബം മന്ത്രി കെ.എ.തുളസിയെ സന്ദർശിച്ചു

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ സഹോദരി സരസുവും ബന്ധുക്കളും മന്ത്രി കെ.എ.തുളസിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു. മധു വധക്കേസിലെ നിയമപോരാട്ടങ്ങളിലെ പുതിയ സാഹചര്യങ്ങളും തങ്ങളുടെ കടുത്ത ജീവൽപ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചാണ് കുടുംബം മന്ത്രിയെ സന്ദർശിച്ചത്.

2026 മേയ് 25നായിരുന്നു മധു വധക്കേസിൽ ഹൈക്കോടതിയുടെ നിർണായക വിധി പുറത്തുവന്നത്. തെളിവുകളുടെ അഭാവത്തിൽ കേസിലെ ഒന്നാം പ്രതിയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. വിചാരണക്കോടതി ശിക്ഷിച്ച ഒന്നാം പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.

വരുന്ന ഓഗസ്റ്റ് 25 നകം സുപ്രീംകോടതിയിൽ അപ്പീൽ നടപടികൾ പൂർത്തിയാക്കണമെന്ന് കുടുംബം മന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം അടിയന്തരമായി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി കെ.എ.തുളസി ഉറപ്പ് നൽകി. മധുവിന്‍റെ കേസിന്‍റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിരന്തരം കോടതിയും ഓഫീസുകളും കയറിയിറങ്ങേണ്ടി വന്നതിനെ തുടർന്ന് സഹോദരി സരസുവിന് അട്ടപ്പാടി തുടുക്കി അങ്കണവാടിയിലെ വർക്കർ സ്ഥിരം ജോലി നഷ്ടപ്പെട്ടിരുന്നു.

കുടുംബത്തിന്‍റെ ഏക ഉപജീവനമാർഗമായ ഈ ജോലി പുനഃസ്ഥാപിച്ചു നൽകണമെന്ന് ഇവർ മന്ത്രിയോ‌ട് ആവശ്യപ്പെട്ടു. ഈ വിഷയം പ്രത്യേകമായി സർക്കാർ പരിശോധിക്കാമെന്ന് മന്ത്രി കുടുംബത്തിന് ഉറപ്പ് നൽകി.

 

District News

അപകട ഭീഷണിയിലായ കുടുംബങ്ങളുടെ ഭൂമിയേറ്റെടുക്കൽ പരിഗണനയിൽ: മന്ത്രി

ഇരിട്ടി: ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിയുടെ  കനാലിൽ രൂപം കൊണ്ട വലിയ ഗർത്തത്തെ തുടർന്ന് ഒരു വർഷമായി വൈദ്യുതി ഉത്പാദനം നിർത്തി വച്ചപദ്ധതിയിൽനിന്നു വീണ്ടും വൈദ്യുതി ഉത്പാദിപ്പിക്കാൻ ധാരണ.
വൈദ്യുതിമന്ത്രി സണ്ണിജോസഫും ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരും അയ്യൻകുന്ന് പഞ്ചായത്തിലെ ജനപ്രതിനിധികളും നാട്ടുകാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

പദ്ധതി പ്രദേശം സന്ദർശിച്ച മന്ത്രി അടിയന്തര അറ്റകുറ്റപ്പണികൾ നടത്തി നിർത്തിവച്ച ഉത്പാദനം പുനരാരംഭിക്കാനുള്ള നിർദേശം നൽകി. ഇതിനെതിരെ പ്രദേശവാസികൾ പരാതിയുമായി രംഗത്ത് എത്തിയതോടെ കനാലിലെ ചോർച്ച കാരണം അപകട ഭീഷണിയിലായ ആറു കുടുംബങ്ങളെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കാനും ഇവരുടെ ഭൂമി ഏറ്റെടുക്കുന്ന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ആരംഭിക്കാനും മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.

പദ്ധതി പ്രദേശത്തുതന്നെ യോഗം ചേർന്ന മന്ത്രി നാട്ടുകാരിൽനിന്നുള്ള പരാതികൾ കേട്ട ശേഷമാണ് നിർദേങ്ങൾ നൽകിയത്. ജനങ്ങളുടെ സുരക്ഷയ്‌ക്കൊപ്പം വൈദ്യുതി ഉത്പാദനം പുനരാരംഭിക്കേണ്ടതും ഒരേപോലെ പ്രാധാന്യമുള്ള കാര്യമാണെന് മന്ത്രി യോഗത്തെ ബോധ്യപ്പെടുത്തി. ഘട്ടം ഘട്ടമായിപൂർണ തോതിൽ കനാൽ നവീകരിക്കും. ഇതിനുള്ള പഠന റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ചർച്ചയുടെ അടിസ്ഥാനത്തിൽ ചോർച്ചയെ തുടർന്ന് മാറ്റിപ്പാർപ്പിച്ച രണ്ട് കുടുംബങ്ങൾക്ക് നൽകിവന്നിരുന്ന വാടകയുടെ കുടിശിക പുനഃസ്ഥാപിച്ച് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. കനാലിലൂടെ ജലം ഒഴുക്കിവിടുമ്പോൾ ചോർച്ച കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ അടിയന്തര നടപടികൾ നടത്തുമെന്നും മന്ത്രി ഉറപ്പു നൽകി. ജനങ്ങളുടെ സുരക്ഷയെക്കരുതി ഇപ്പോൾ പദ്ധതിക്ക് വേണ്ടി അധികമായി ഏറ്റെടുക്കുന്ന ഭൂമിയിൽ ടൂറിസം സാധ്യതകൾ പരിശോധിക്കണമെന്നും മന്ത്രി നിർദേശിച്ചു.

യോഗത്തിൽ അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് മിനി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. വൈദ്യുതി ജനറേഷൻ ഡയറക്ടർ എം.പി. രാജൻ, ചീഫ് എൻജിനിയർ വി. വിനോദ്, ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഇ.കെ. സിന്ധു, ജില്ലാ പഞ്ചായത്തംഗങ്ങളായ ജയ്‌സൺ കാരക്കാട്, ബേബി തോലാനി, ബ്ലോക്ക് പഞ്ചായത്തംഗം ജയിസ് ടി. മാത്യു, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജോസ് കുഞ്ഞ് തടത്തിൽ, മേരി റെജി, മേഴ്‌സി, പഞ്ചായത്തംഗങ്ങളായ ഷിബോ അഗസ്റ്റിൻ, ടോമി സൈമൺ, ബിജു ജോസഫ്, അനീഷ് കെ. പോൾ, ബിന്ദു ഷാജി, കെഎസ്ഇബി എക്‌സിക്യൂട്ടീവ് എൻജിനിയർ സി.കെ. അനിൽ, മെഹറൂഫ്, അബ്ദുൽ കരീം, കെ. മണികണ്ഠൻ, ബി. ഷിബു, യദുലാൽ എന്നിവർ പങ്കെടുത്തു.

District News

പൊറോറ-പെരുമണ്ണ് പാലം: മന്ത്രിമാർക്ക് നിവേദനം നൽകി

മട്ടന്നൂർ: മട്ടന്നൂർ നഗരസഭയെയും പടിയൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പൊറോറ കടവ്-പെരുമണ്ണ് പാലത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രതിനിധി സംഘം വൈദ്യുത മന്ത്രി സണ്ണി ജോസഫ്, പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ എന്നിവർക്കു നിവേദനം നൽകി. പദ്ധതിയുടെ ഡിപിആർ തയാറാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാർ പ്രതിനിധി സംഘത്തിന് ഉറപ്പു നൽകി. കോൺഗ്രസ് മട്ടന്നൂർ നോർത്ത് മണ്ഡലം പ്രസിഡന്‍റ് ഒ.കെ. പ്രസാദ്, കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് സി. ബാലൻ, നഗരസഭാ കൗൺസിലർമാരായ പി. രാഘവൻ, കെ. അഭിനേഷ് എന്നിവർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

മട്ടന്നൂർ നഗരസഭയെയും പടിയൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലം വർഷങ്ങളായുള്ള ആവശ്യമാണെങ്കിലും ഇതുവരെ അധികൃതരുടെ ഭാഗത്തു നിന്നു അനുകൂല സമീപനമുണ്ടായിരുന്നില്ല.പാലം യാഥാർഥ്യമായാൽ പൊറോറ കടവ് വഴി പെരുമണ്ണിൽ എത്തി ഇരിട്ടി, ഇരിക്കൂർ, തളിപ്പറമ്പ് ഭാഗങ്ങളിലേക്ക് എളുപ്പം എത്താൻ കഴിയും. പെരുമണ്ണിൽ നിന്ന് പൊറോറ വഴി കണ്ണൂർ വിമാനത്താവളത്തിലേക്കും മട്ടന്നൂരിലേക്കുമുള്ള യാത്രയും സുഗമമാകും. വിദ്യാർഥികൾ ഉൾപ്പടെ നിരവധി പേരാണ് പൊറോറ കടവ് വഴി യാത്ര ചെയ്യുന്നത്.

മറുകരയെത്താൻ തോണിയെ ആശ്രയിക്കാറുണ്ടെങ്കിലും മഴക്കാലത്ത് യാത്ര സാധ്യമാകില്ല. പാലമില്ലാത്തതിനാൽ ഏഴുകിലോ മീറ്ററോളം വളഞ്ഞാണ് പ്രദേശവാസികൾക്ക് സഞ്ചരിക്കേണ്ടി വരുന്നത്. മുമ്പ് നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് പാലത്തിനായി സ്ഥലത്ത് പരിശോധന നടത്തി അടങ്കൽ തയാറാക്കിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. ഇതിനിടെ മണ്ണൂർ പാലം വന്നതോടെ പൊറോറ-പെരുമണ്ണ് കടവ് പാലത്തിനുവേണ്ട പ്രവർത്തനങ്ങൾ നിലച്ചു.

പൊറോറ പ്രദേശത്തിന്‍റെ വികസനത്തിനും പാലം വന്നാൽ സഹായകമാകും. ബസ് സർവീസില്ലാത്തതിനാൽ പൊറോറ നിവാസികൾ നാളുകളായി യാത്രാദുരിതം അനുഭവിക്കുകയാണ്. കെഎസ്ആർടിസി സർവീസുണ്ടായിരുന്നത് കോവിഡ് കാലത്തോടെ നിലച്ചു. പൊതുഗതാഗത സംവിധാനം ഉൾപ്പടെ മെച്ചപ്പെടാൻ പാലം വരുന്നതോടെ സാധ്യതയേറെയാണ്.നാട്ടുകാരും ജനപ്രതിനിധികളും ചേർന്നു കർമസമിതി രൂപവത്കരിച്ച് പാലത്തിനായുള്ള ആവശ്യം ശക്തമാക്കിയിരുന്നു.

കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് മന്ത്രിമാർ ഉൾപ്പടെയുള്ളവർക്ക് നിവേദനങ്ങളും നൽകിയിരുന്നു. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ 32 കോടി രൂപ പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്. ചങ്ങാടം നിർമിച്ചാണു നാട്ടുകാർ പുഴ കടക്കാൻ സൗകര്യം ഒരുക്കിയത്. നേരത്തെയുണ്ടായിരുന്ന തോണി നശിച്ചതോടെയാണു നാട്ടുകാർക്ക് യാത്രാമാർഗമില്ലാതായത്.

District News

ലാലൂർ സ്റ്റേഡിയം സന്ദർശിച്ച് മന്ത്രിയും എംഎൽഎയും മേയറും

തൃശൂർ: ഫുട്ബോൾതാരം ഐ.എം. വിജയന്‍റെ പേരിലുള്ള ലാലൂർ ഇന്‍റർനാഷണൽ സ്പോർട്സ് കോംപ്ലക്സ് പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രിയും എംഎൽഎയുമടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു.

സ്റ്റേഡിയം പൊതുജനത്തിന് എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണു ചർച്ച നടക്കുന്നതെന്നു മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. രാജൻ പല്ലൻ എംഎൽഎ, മേയർ നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ഐ.എം. വിജയൻ എന്നിവരുമായി മന്ത്രി ചർച്ച നടത്തി.

ഉദ്ഘാടനംകഴിഞ്ഞ് ഒരുവർഷമായിട്ടും സ്റ്റേഡിയം വെറുതെ കിടക്കുകയാണ്. യാതൊരു പരിപാടിയും ഇതുവരെ സംഘടിപ്പിക്കപ്പെട്ടിട്ടില്ല. ഫുട്ബോൾ മൈതാനം, നീന്തൽക്കുളം, ടെന്നീസ് കോർട്ട്, സിന്തറ്റിക് ടർഫ്, മൂന്നുനിലയുള്ള ഗാലറി, ഹോക്കി സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയം തുടങ്ങിയവയാണു സ്റ്റേഡിയത്തിൽ സജ്ജീകരിച്ചിട്ടുള്ളത്.

Kerala

പുനഃസംഘടന ഉടൻ; സണ്ണി ജോസഫ് കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നു

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ഹൈക്കമാൻഡിനെ അറിയിച്ചതായി മന്ത്രി സണ്ണി ജോസഫ്. തിരുവനന്തപുരത്ത് ചേർന്ന കെപിസിസി ഭാരവാഹി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ഔദ്യോഗികമായി വിശദീകരിച്ചത്. മന്ത്രിസ്ഥാനവും പാർട്ടി അധ്യക്ഷ പദവിയും ഒന്നിച്ച് കൊണ്ടുപോകുന്നതിൽ ബുദ്ധിമുട്ടുണ്ട്.

ഈ കാര്യം ഹൈക്കമാൻഡിനെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡിസിസി പ്രസിഡന്‍റുമാരും സ്ഥാനങ്ങൾ ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചു. നിലവിൽ കെപിസിസി വർക്കിംഗ് പ്രസിഡന്‍റുമാരിൽ ചിലരും മന്ത്രിമാരായി ചുമതലയേറ്റിട്ടുണ്ട്.

ഇതോടെ കെപിസിസി പ്രസിഡന്‍റ്, വർക്കിംഗ് പ്രസിഡന്‍റുമാർ, ഡിസിസി അധ്യക്ഷന്മാർ എന്നിവരുടെ പുതിയ ഭാരവാഹി പട്ടിക ഉടൻ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്നാണ് സൂചന. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്‍റെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്.

National

അനുനയനീക്കങ്ങൾ ഫലം കണ്ടു; രാമലിംഗ റെഡ്ഡി രാജി പിൻവലിച്ചു

ബംഗളൂരു: കർണാടകയിൽ രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല അറിയിച്ചു. രാജി വെച്ചത് ചില തെറ്റിദ്ധാരണകളുടെ പുറത്താണെന്നും രാമലിംഗ റെഡ്ഡി പാർട്ടിയുടെ സ്വത്ത് ആണെന്നും അദ്ദേഹം പറഞ്ഞു.

രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയും കോൺഗ്രസ് ഹൈക്കമാൻഡും നടത്തിയ നീക്കങ്ങൾ ഒടുവിൽ ഫലം കണ്ടിരിക്കുകയാണ്. ആഗ്രഹിച്ച വകുപ്പ് കിട്ടാത്തതിൽ പ്രതിഷേധിച്ച് ആണ് രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവച്ചത്.

കഴിഞ്ഞ ദിവസം ബംഗളൂരുവിൽ ഉണ്ടായിരുന്ന രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും വിഷയം ചർച്ച ചെയ്തിരുന്നു. സംസാരിച്ച് പ്രശ്നം പരിഹരിക്കാനായിരുന്നു രാഹുൽ നൽകിയ നി‍ർദേശം.

പരിഹാരമുണ്ടാകാത്ത പക്ഷം രാജി സ്വീകരിക്കണമെന്നും രാഹുൽ നിലപാടെടുത്തു. ഇതിനുപിന്നാലെയാണ് ഇന്ന് രാവിലെ കർണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല രാമലിംഗ റെഡ്ഡിയുമായി ചർച്ച നടത്തിയത്.

ബംഗളൂരു നഗരത്തിന്‍റെ ചുമതലയുള്ള ബംഗളൂരു വികസന വകുപ്പ്' തനിക്ക് ലഭിക്കുമെന്നാണ് രാമലിംഗ റെഡ്ഡി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ വകുപ്പ് അദ്ദേഹത്തിന് കിട്ടിയില്ല. പകരം അദ്ദേഹത്തിന് 'വലിയ-ഇടത്തരം ജലസേചന വകുപ്പ്' ആണ് അനുവദിച്ചത്. ഈ അതൃപ്തിയെ തുടർന്നാണ് രാമലിംഗ റെഡ്ഡി രാജിവച്ചത്.

Kerala

അങ്കണവാടിയിൽ നിന്ന് കുട്ടിയെ സസ്പെൻഡ് ചെയ്യാൻ ശിപാർശ, വ്യാജ പ്രചരണത്തിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി മന്ത്രി ബിന്ദു കൃഷ്ണ.

അങ്കണവാടിയിൽ നിന്ന് കുട്ടിയെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയോട് ശിപാർശ ചെയ്‌തെന്നാണ് പ്രചരിച്ചിരുന്നത്. കഴിഞ്ഞദിവസം മന്ത്രിക്കെതിരെ കുട്ടി വീഡിയോ ചെയ്തിരുന്നു. ഈ കുട്ടിയെ സസ്‌പെൻഡ് ചെയ്യാൻ ശിപാർശ ചെയ്‌തെന്നായിരുന്നു വ്യാജപ്രചാരണം.

വ്യാജ പ്രചാരണത്തിൽ ആസൂത്രിതമായ നീക്കമുണ്ട്. ഗൂഢാലോചനയുണ്ട്. ഇതിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തുടർനടപടികളിലേക്ക് പോലീസ് കടന്നിട്ടുണ്ട്. പരാതിക്കൊപ്പം വ്യാജപ്രചരണം നടത്തിയ പ്രൊഫൈലുകളുടെ ലിങ്കുകളും നൽകിയിട്ടുണ്ട്.

അങ്കണവാടിയിലെ മെനു പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് വിഡിയോ ചെയ്ത കുട്ടിയാണ് ശങ്കു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം അങ്കണവാടി ഉച്ചഭക്ഷണ വിതരണത്തിലെ പ്രയാസം പറയുന്നതിനിടക്ക് കോൺഗ്രസ് പ്രവർത്തകയുടെ കൊച്ചുമോനാണ് ശങ്കു എന്നാണ് മന്ത്രി പറഞ്ഞത്.

എന്നാൽ, മന്ത്രി പറഞ്ഞത് തെറ്റാണെന്ന് പറഞ്ഞ് ശങ്കു മറ്റൊരു വിഡിയോ ചെയ്തിരുന്നു. ഞാൻ മന്ത്രി പറഞ്ഞ ആളുടെ കൊച്ചുമോനല്ല എന്നാണ് വിഡിയോയിൽ പറഞ്ഞിരുന്നത്. ബിന്ദുകൃഷ്ണയുടെ പ്രസംഗത്തിനെതിരെയുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ വ്യാജ പ്രചാരണം ആരംഭിച്ചത്. സംഭവത്തിലാണ് മന്ത്രി പരാതി നൽകിയിരിക്കുന്നത്.

Kerala

അഷ്കറിന്‍റെ ആദ്യ ഭാര്യയെ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അഷ്കറിന്‍റെ ആദ്യ ഭാര്യ ആമിനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ.

അഷ്കറിനെതിരെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ ആറ് പരാതികൾ നൽകിയിട്ടും കേസ് എടുത്തിരുന്നില്ല. നടപടികൾ എടുക്കാത്ത പോലീസുകാരെ കുറിച്ച് ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട്‌ നൽകും. ചികിത്സാ ചെലവിന്‍റെ കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

ആമിനയെ അഷ്കറിന്‍റെ വീട്ടുകാരും മർദിച്ചിരുന്നതായി പിതാവ് ശിഹാബ് പറഞ്ഞു. മകന്‍റെ മരണത്തിൽ അഷ്കറിനെ സംശയമുണ്ടെന്നും കുടുംബം ആരോപിച്ചു. സർക്കാരിന്‍റെ സഹായം വേണമെന്നും പിതാവ് പറഞ്ഞു.

മകനെ സ്കൂളിൽ ചെന്ന് അഷ്‌കർ ഭീഷണിപ്പെടുത്തിയിരുന്നു. സ്വത്ത് എഴുതി വാങ്ങാനായാണ് ആമിനയെ മർദിച്ചത്. ആറ് മാസം മുൻപ് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സിഐ നടപടി ഒന്നും എടുത്തില്ല. മന്ത്രി നൽകിയ ഉറപ്പുകൾ തൃപ്തികരമാണെന്നും സർക്കാരിന്‍റെ സഹായം വേണമെന്നും പിതാവ് ശിഹാബ് പറഞ്ഞു.

Kerala

ആദ്യഭാര്യയുടെ സഹോദരന്‍റെ മരണത്തിലും ദുരൂഹത: അഷ്കറിനെതിരേ ബന്ധുക്കൾ, മന്ത്രിയെ കണ്ടു

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അഷ്‌കറിനെതിരെ ആദ്യ ഭാര്യ ആമിനയുടെ പിതാവ് രംഗത്ത്. ആമിനയുടെ അനിയന്‍ മുങ്ങി മരിച്ചതാണെന്നും ആ മരണത്തില്‍ ഇപ്പോള്‍ ദുരൂഹത സംശയിക്കുന്നതായും പിതാവ് പറഞ്ഞു. മകനെ സ്‌കൂളില്‍ ചെന്ന് അഷ്‌കര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പിതാവ് പറഞ്ഞു.

സ്വത്ത് എഴുതി വാങ്ങാനാണ് അഷ്‌കര്‍ ആമിനയെ മര്‍ദിച്ചതെന്ന് പിതാവ് പറഞ്ഞു. ഭര്‍ത്താവും ഉമ്മയും സഹോദരിയും ക്രൂരമായി മര്‍ദിച്ചെന്നും ആറ് മാസം മുമ്പ് നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെന്നും പിതാവ് പറഞ്ഞു.

എന്നാല്‍ സിഐ നടപടി ഒന്നും എടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്‍റെ സഹായം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ കേസുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്താമെന്ന് മന്ത്രി ബിന്ദു കൃഷ്ണ ഉറപ്പ് നല്‍കിയതായി അഷ്‌കറിന്‍റെ മുന്‍ ഭാര്യ ആമിനയുടെ പിതാവ് പറഞ്ഞു.

NRI

മന്ത്രി പി.സി. വിഷ്ണുനാഥിന് ജെജി മാന്നാർ നിവേദനം നൽകി

റോം: വേൾഡ് മലയാളി കൗൺസിൽ ഇറ്റലിയുടെ റോം പ്രൊവിൻസ് ചെയർമാൻ ജെജി മാന്നാറും മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പഴവൂരും മന്ത്രി പി.സി. വിഷ്ണുനാഥിന്‍റെ വസതിയിൽ എത്തി നിവേദനം നൽകി.

കേരളത്തിന്‍റെ ടൂറിസം മേഖലയെ യൂറോപ്യൻ മാതൃകയിൽ വികസിപ്പിച്ചാൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും പ്രധാനമായും സുസ്ഥിര ടൂറിസം രീതികൾ, അതായത് പരിസ്ഥിതിക്ക് കോട്ടമില്ലാത്ത രീതിയിലുള്ള വികസനം, യൂറോപ്പിൽ വളരെ സജീവമാണ്.

കൂടാതെ, ചരിത്രപരമായ സ്മാരകങ്ങളുടെ സംരക്ഷണം, മികച്ച പൊതുഗതാഗത സൗകര്യങ്ങൾ, ഗ്രാമീണ ടൂറിസം എന്നിവയും കേരളത്തിന് അനുകരിക്കാവുന്ന കാര്യങ്ങളാണ്. കേരളത്തിൽ നടപ്പാക്കാവുന്ന യൂറോപ്യൻ മാതൃകകളിൽ പ്രധാനം മാലിന്യ സംസ്കരണമാണ്. ഉറവിടത്തിൽ തന്നെ മാലിന്യം തരംതിരിക്കുക എന്നത് ഇതിന്‍റെ പ്രധാന ഭാഗമാണ്.

രണ്ടാമത്തേത്, കൂടുതൽ കാര്യക്ഷമമായ പൊതുഗതാഗത സംവിധാനങ്ങളാണ്. ഇതിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗവും ഉൾപ്പെടുന്നു. മൂന്നാമതായി, സോളാർ എനർജി പോലുള്ള പുനരുപയോഗിക്കാവുന്ന ഊർജ്ജസ്രോതസ്സുകൾ പ്രോത്സാഹിപ്പിക്കുന്നത് വഴി ഊർജ്ജസ്വയംപര്യാപ്തത കൈവരിക്കാനും സാധിക്കും.

പൊതുഗതാഗതവും ടൂറിസവും സംയോജിപ്പിച്ചുള്ള ഒരു ഡിജിറ്റൽ ആപ്പ് കേരളത്തിന് വളരെ വലിയ നേട്ടമാകും. ഈ ആപ്പിലൂടെ ആളുകൾക്ക് വിവിധ പൊതുഗതാഗത സംവിധാനങ്ങൾ, അതായത് ബസ്, ട്രെയിൻ, മെട്രോ എന്നിവയുടെ വിവരങ്ങൾ ഒരിടത്തുനിന്ന് തന്നെ മനസിലാക്കാനും ബുക്ക് ചെയ്യാനും സാധിക്കും.

കൂടാതെ, കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്രാ മാർഗ്ഗങ്ങളും, ടിക്കറ്റുകളും, കാഴ്ചക്കാരുടെ വിവരങ്ങളും ലഭ്യമാകും. ഇതൊരു ഡിജിറ്റൽ ടൂറിസം ഗൈഡ് ആയി പ്രവർത്തിക്കുകയും സഞ്ചാരികൾക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രകൾ ഉറപ്പാക്കുകയും ചെയ്യുമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Kerala

മന്ത്രിയുടെ സിനിമാ സംഘടനാ ചർച്ച ചൊവ്വാഴ്ച

തിരുവനന്തപുരം: മലയാള സിനിമയിലെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളുമായി സിനിമ, വിനോദസഞ്ചാര, സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് നേരിട്ട് ചര്‍ച്ച നടത്തും. ചൊവ്വാഴ്ച വൈകുന്നേരം നാലിന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലാണ് ചര്‍ച്ച.

ബജറ്റിന് മുന്നോടിയായാണ് എല്ലാ സംഘടനകളുടെയും യോഗം വിളിക്കുന്നത്. അഭിനേതാക്കള്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയേറ്റര്‍ ഉടമകള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രതിനിധികളെ യോഗത്തിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. സംഘടനാ പ്രതിനിധികളെ കാണുന്നതിന് മുന്നോടിയായി വകുപ്പ് മേധാവികളുമായി മന്ത്രി അവലോകന യോഗം നടത്തിയിരുന്നു.

Kerala

മദ്യനയത്തിൽ മാറ്റമുണ്ടാകും, ബാറുകളുടെ പ്രവർത്തന സമയം മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ ചർച്ച നടത്തും: മന്ത്രി എം. ലിജു

ആലപ്പുഴ: മദ്യനയത്തിൽ മാറ്റമുണ്ടാകുമെന്ന് മന്ത്രി എം. ലിജു. എൽഡിഎഫിന്‍റെ മദ്യനയം ആയിരിക്കില്ല യുഡിഎഫിന്‍റെതെന്നും ലിജു വ്യക്തമാക്കി.

പാർട്ടിയിലും മുന്നണിയിലും ചർച്ച നടത്തും. മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം തേടും. സാമൂഹ്യ ആവശ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന മദ്യവർജനത്തെ ആശയമായി മുൻനിർത്തിയുള്ള ഉത്തരവാദിത്വ മദ്യപാനം ഉറപ്പ് നൽകുന്ന നടപടി ഉണ്ടാകുമെന്നും എം. ലിജു പറഞ്ഞു.

എക്സൈസ് വകുപ്പിൽ പരിവർത്തനം ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട് പ്രധാന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് അഭിപ്രായം കേട്ടു. വകുപ്പിലെ ആഭ്യന്തര കാര്യങ്ങൾ പരസ്യമായി ചർച്ച ചെയ്യുന്നത് ശരിയല്ല. ബാറുകളുടെ പ്രവർത്തന സമയം മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ ചർച്ച നടത്തും. തൊഴിലാളി സംഘടനകളുമായും ചർച്ച നടത്തും.

ഇക്കാര്യത്തിലും സമൂഹത്തിന് ഗുണകരമാകുന്ന തീരുമാനം ഉണ്ടാകും. കള്ള് വ്യവസായത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം വകുപ്പിനുണ്ട്. ഈ മേഖലയിലും കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാകും. മേഖലയെക്കുറിച്ച് സമഗ്രമായി പഠിക്കുകയാണെന്നും തീരുമാനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Kerala

ടി.യു. കുരുവിള: പഞ്ചായത്ത് പ്രസിഡന്‍റ് മുതല്‍ മന്ത്രി വരെ

കൊച്ചി: ജനിച്ചുവളര്‍ന്ന ഗ്രാമത്തിന്‍റെ ലാവണ്യം ഉള്ളില്‍ സൂക്ഷിക്കുമ്പോഴും , മുന്നിലെത്തിയ പ്രതിസന്ധികളെ ചടുലമായി കീഴടക്കി, തനതായ വഴിവെട്ടി മുന്നേറിയ രാഷ്ട്രീയ ജീവിതം. അന്തരിച്ച മുന്‍ മന്ത്രി ടി.യു. കുരുവിളയുടെ ജീവിതവും രാഷ്ട്രീയവും കഠിനാധ്വാനവും വിജയവും സമം ചേരുന്നൊരു ഫോര്‍മുലയാണ്.

ചെറുപ്പത്തില്‍ നാട്ടിലെ പേരെടുത്ത നീന്തല്‍ക്കാരനെന്ന ഖ്യാതി കുരുവിളയ്ക്കുണ്ടായിരുന്നു. രാഷ്ട്രീയത്തിലും ജീവിതത്തിലും വിജയങ്ങളിലേക്കു നീന്തിക്കയറാനുള്ള കുതിപ്പില്‍, തടസങ്ങളെപ്പോലും അദ്ദേഹം ഊര്‍ജമാക്കി. സിവില്‍ എന്‍ജിനിയറിംഗ് ബിരുദധാരിയില്‍ നിന്നു പഞ്ചായത്ത് പ്രസിഡന്‍റിലേക്കും അവിടെനിന്നു സംസ്ഥാനത്തിന്‍റെ പൊതുമരാത്ത് മന്ത്രിവരെയുമെത്തിയ അദ്ദേഹത്തിന്‍റെ സുദീര്‍ഘ പൊതുജീവിതത്തിനു മാറ്റേറെയാണ്.

1964-78 കാലഘട്ടത്തില്‍ കീരംപാറ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ടി.യു. കുരുവിള നാടിന്‍റെ എല്ലാ ആവശ്യങ്ങളിലും സജീവസാന്നിധ്യമായിരുന്നു. ജനപ്രതിനിധി എന്ന നിലയില്‍ തന്‍റെ നേതൃമികവിന്‍റെ വഴികള്‍ തുറക്കാനുള്ള അവസരം കൂടിയായിരുന്നു അത്. തുടര്‍ന്നിങ്ങോട്ട് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ഭരണരംഗത്തും യാക്കോബായ സഭയിലെ നേതൃപദവികളിലുമെല്ലാം അദ്ദേഹം നക്ഷത്രത്തിളക്കങ്ങള്‍ അടയാളപ്പെടുത്തി. കേരള കോണ്‍ഗ്രസിന്‍റെ തലമുതിര്‍ന്ന നേതാവ്, കോതമംഗലം എംഎല്‍എ, മന്ത്രി, മികച്ച സംഘാടകന്‍, സഹകാരി, വ്യവസായി, ടൂറിസം സംരംഭകന്‍, വിദ്യാഭ്യാസ മാര്‍ഗദര്‍ശി, ലയണ്‍സ് പ്രസ്ഥാനത്തിന്‍റെ സാരഥി.... ടി.യു. കുരുവിള എന്ന സാരഥിയുടെ പേരിനു താഴെ കുറിക്കാന്‍ വിശേഷണങ്ങളേറെ.

കോതമംഗലം മണ്ഡലത്തിലെ എല്ലാ പ്രധാന റോഡുകളിലും ലോകോത്തര നിലവാരമുള്ള ടാറിംഗ് ഉറപ്പാക്കിയത് ടി.യു. കുരു വിള ജനപ്രതിനിധിയായപ്പോഴാണ്. കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് പൊതുമരാമത്ത് വകുപ്പില്‍ കോതമംഗലം മണ്ഡലത്തില്‍ നടപ്പാക്കിയത്. എല്ലാ കനാല്‍ റോഡുകളും ടാര്‍ ചെയ്തു.

ഏറ്റവും കൂടുതല്‍ ഗ്രാമീണ റോഡുകള്‍ പൊതുമരാമത്ത് വകുപ്പിനെക്കൊണ്ട് ഏറ്റെടുപ്പിക്കാനായതും ഭൂതത്താന്‍കെട്ട് ബാരേജിലൂടെയുള്ള പാലത്തിന്‍റെ കാലപ്പഴക്കം കണക്കിലെടുത്ത് ഇറിഗേഷന്‍ വകുപ്പില്‍ നിന്നും അനുമതി ലഭ്യമാക്കി പുതിയ പാലം നിര്‍മിച്ചതും ടി.യു. കുരുവിള എംഎല്‍എയായിരുന്നപ്പോഴാണ്. ഏഴു നിലകളിലുള്ള കോതമംഗലം മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കിയത് കുരുവിളയുടെ കാലഘട്ടത്തിലായിരുന്നു.

കായികതാരങ്ങള്‍ക്ക് താമസിച്ചു പരിശീലനം നേടുന്നതിനുള്ള സിന്തറ്റിക് ട്രാക്കോടുകൂടിയ ചേലാടാ സ്റ്റേഡിയം പദ്ധതി ടി.യു. കുരുവിളയുടെ ആശയമായിരുന്നു. ഇതിന്‍റെ പ്രവര്‍ത്തനങ്ങളുമായി ഏറെ ദൂരം അദ്ദേഹം മുന്നോട്ടുപോയതാണ്. പില്‍ക്കാലത്ത് സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടി പദ്ധതി മുടങ്ങി.

വി.എസ്. സര്‍ക്കാരില്‍ പി.ജെ. ജോസഫിന്‍റെ രാജിയെത്തുടര്‍ന്നു 2006ല്‍ മന്ത്രിസ്ഥാനം ഏറ്റെടുത്ത ടി.യു. കുരുവിള ചുരുങ്ങിയ കാലം കൊണ്ടു പൊതുമരാമത്തു വകുപ്പില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. ഒരു വര്‍ഷത്തിനുശേഷമെത്തിയ രാജകുമാരി ഭൂമിയിടപാട് വിവാദത്തില്‍പ്പെട്ടു മന്ത്രിപദവി ഒഴിയേണ്ടിവന്നു. അതിനുശേഷവും പൊതുരംഗത്ത് അദ്ദേഹം നിറഞ്ഞുനിന്നു.

District News

വനിതാ സ്‌പോര്‍ട്‌സ് അക്കാദമി മന്ത്രി മോന്‍സ് ജോസഫിനു നിവേദനം നല്‍കി

കടുത്തുരുത്തി: വനിതാ സ്‌പോര്‍ട്‌സ് അക്കാദമിയിലെ താരങ്ങളും കോച്ചും മന്ത്രി മോന്‍സ് ജോസഫിനെ കണ്ട് നിവേദനം നല്‍കി. ആപ്പാഞ്ചിറയില്‍ മന്ത്രിയുടെ വസതിയിലെത്തിയാണ് സംഘം മന്ത്രിയെ കണ്ടത്.

അക്കാദമിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങളും താരങ്ങളുടെ പരിശീലനത്തായുള്ള മെച്ചപ്പെട്ട സൗകര്യങ്ങളും ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ഇവര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ആവശ്യമായ സഹായങ്ങള്‍ മന്ത്രി ഉറപ്പ് നല്‍കിയതായി ഇവര്‍ പറഞ്ഞു.

Kerala

പാഠപുസ്തക അച്ചടി പൂര്‍ത്തിയായി; ഈ മാസം 30ന് മുൻപായി സ്കൂളുകളിലെത്തും: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: അടുത്ത അധ്യായന വര്‍ഷത്തേയ്ക്കുളള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. ജില്ലാ ഹബ്ബുകളിലേക്കുളള നീക്കം പുരോഗമിക്കുകയാണെന്നും ഈ മാസം 30ന് മുന്‍പായി സ്‌കൂളുകളില്‍ പുസ്തകം എത്തുമെന്നും മന്ത്രി വ്യക്തമാക്കി.

പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റുകളുടെ കുറവുണ്ട് എന്നത് യാഥാര്‍ഥ്യമാണെന്ന് ഷംസുദ്ദീന്‍ പറഞ്ഞു. മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് അടക്കം നടത്തിയിട്ട് അലോട്ട്‌മെന്‍റ് ആരംഭിക്കുമെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് വിളിച്ചിട്ടുണ്ട്. ഇന്നുതന്നെ പ്രവേശന നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

പിഎം ശ്രീ പദ്ധതിയോട് രാഷ്ട്രീയപരമായി എതിര്‍പ്പുണ്ടെന്നും വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഇന്നത്തെ യോഗത്തില്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. "പദ്ധതി എംഒയുവില്‍ ഒപ്പിട്ടത് എല്‍ഡിഎഫ് സര്‍ക്കാരാണ്. പദ്ധതി മരവിപ്പിച്ചതുകൊണ്ട് മാത്രം ഒപ്പിട്ടത് നില്‍ക്കുമോ എന്ന് പരിശോധിക്കണം. ഫണ്ട് സ്വീകരിച്ച് തുടങ്ങിയതും സങ്കീര്‍ണതയാണ്. ഇതിനായി വിശദമായ നിയമോപദേശം തേടും.

ഫെഡറല്‍ സംവിധാനമുളള രാജ്യമാണ് നമ്മുടേത്. ഫണ്ട് നല്‍കാന്‍ ഞങ്ങള്‍ പറയുന്നത് അനുസരിക്കണം എന്ന് പറയുന്നത് ഫെഡറല്‍ സംവിധാനത്തിന് എതിരാണ്. പിഎം ശ്രീ സ്‌കീമിനോടും യുഡിഎഫിന് വിയോജിപ്പുണ്ട്. തീരുമാനമെടുക്കേണ്ടത് യുഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷമാണ്. മുഖ്യമന്ത്രിയാകും അത് സംബന്ധിച്ച തീരുമാനം അറിയിക്കുക'- എന്‍ ഷംസുദ്ദീന്‍ പറഞ്ഞു.

Kerala

ശബരിമല സ്വർണക്കൊള്ള: കേസന്വേഷണത്തിൽ തൃപ്തനല്ലെന്ന് മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസന്വേഷണത്തിൽ തൃപ്തനല്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. അന്വേഷണ സംഘത്തിനുമേൽ മുൻ മുഖ്യമന്ത്രിയുടെ സ്വാധീനം ഉണ്ടായി. അതുകൊണ്ടാണ് കേസ് അട്ടിമറിക്കപ്പെട്ടത്. അയ്യപ്പന്റെ സ്വർണ്ണം കട്ടവരെ വെറുതെ വിടില്ലെന്നും മുരളീധരൻ പറഞ്ഞു.

അന്വേഷണ സംഘത്തെ നിയോഗിച്ചത് ഹൈക്കോടതിയാണെന്നും പിരിച്ചു വിടാനുള്ള അനുമതി ഞങ്ങൾക്ക് ഇല്ലെന്നും മുരളീധരൻ വ്യക്തമാക്കി. അന്വേഷണത്തെക്കുറിച്ച് ഹൈക്കോടതി നെഗറ്റീവ് കമന്‍റുകൾ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ അന്വേഷണം തൃപ്തികരമല്ലെന്ന് പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ തങ്ങൾ തന്നെ സൂചിപ്പിച്ചതാണ്.നിയമോപദേശം തേടിയിട്ടുണ്ടെന്നും ഇതിന് ശേഷം മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് അദേഹം പറഞ്ഞു.

ആഗോള അയ്യപ്പ സംഗമം നടത്തിയ സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്‍റുമായി സംസാരിച്ചു. ഇവന്‍റ് കമ്പനി കോടതിയെ സമീപിച്ചു എന്നാണ് അറിഞ്ഞത്. പ്രശ്നപരിഹാരത്തിനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന് കെ. മുരളീധരൻ പറഞ്ഞു.

Kerala

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: നാളെ നടപടികളുണ്ടാകില്ല; സർക്കാർ താമസക്കാർക്കൊപ്പമെന്ന് മന്ത്രി റോജി എം. ജോൺ

എറണാകുളം: കുന്നത്തുനാട് മലയിടംതുരുത്ത് പാരിയത്തുകാവ് കോളനിയിൽ നാളെ കുടിയൊഴിപ്പിക്കൽ നടപടികൾ ഉണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ കനത്ത ആശങ്കയിലായിരുന്ന പ്രദേശവാസികൾക്ക് വലിയ ആശ്വാസം. കോളനിയിലെ പാവപ്പെട്ട കുടുംബങ്ങൾക്കൊപ്പം തന്നെയാണ് സർക്കാരെന്നും വിഷയത്തിൽ തിങ്കളാഴ്ച നേരിട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി റോജി എം. ജോൺ മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രി റോജി എം. ജോൺ, കുന്നത്തുനാട് എംഎൽഎ വി.പി. സജീന്ദ്രൻ, ജില്ലാ കളക്ടർ, റൂറൽ എസ്‌പി എന്നിവരുടെ സാന്നിധ്യത്തിൽ കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങളുമായി നടത്തിയ പ്രത്യേക സമവായ ചർച്ചയ്ക്ക് ശേഷമാണ് ഈ നിർണായക പ്രഖ്യാപനം. കേസ് നടത്തിപ്പിൽ മുൻപ് ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, സർക്കാർ നേരിട്ട് ഹൈക്കോടതിയിൽ ഇടപെട്ട് ജനങ്ങൾക്ക് അനുകൂലമായ വിധി സമ്പാദിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഉറപ്പുനൽകി. കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കിൽ പോലും ഈ കുടുംബങ്ങളെ സർക്കാർ പൂർണമായി പുനരധിവസിപ്പിക്കുമെന്നും ഒരു കുടുംബവും പെരുവഴിയിലാകില്ലെന്നും മന്ത്രി പറഞ്ഞു.

നാളെ ഒഴിപ്പിക്കലിനായി പോലീസിന്‍റെ ഭാഗത്തുനിന്ന് യാതൊരുവിധ നീക്കവും ഉണ്ടാകില്ലെന്ന് റൂറൽ എസ്‌പിയുടെ സാന്നിധ്യത്തിൽ മന്ത്രി ഉറപ്പുനൽകി. നിലവിലെ കമ്മീഷൻ പ്രവർത്തനങ്ങൾ സർക്കാരിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിൽ ഇറക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് കുന്നത്തുനാട് എംഎൽഎ വി.പി. സജീന്ദ്രൻ ആരോപിച്ചു. പ്രതിപക്ഷത്തിന്‍റെ കലക്കവെള്ളത്തിൽ മീൻപിടിക്കാനുള്ള ഇത്തരം ശ്രമങ്ങൾ വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പൂർണ തൃപ്തരാണെന്ന് കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു. നാളെ പോലീസ് വരില്ലെന്ന് ഉറപ്പ് ലഭിച്ചതോടെ താത്കാലിക സമരപരിപാടികൾ അവസാനിപ്പിക്കുന്നതായും അവർ അറിയിച്ചു.

Kerala

മന്ത്രി ടി. സിദ്ദിഖുമായി സ്‌നേഹം പങ്കുവച്ച് ഉരുള്‍ അതിജീവിതരായ വിദ്യാര്‍ഥികള്‍

 കല്‍പ്പറ്റ: കൃഷിമന്ത്രിയായി ചുമതലയേറ്റ ടി. സിദ്ദിഖുമായി വീഡിയോ കോളിലൂടെ സ്‌നേഹവും സന്തോഷവും പങ്കുവച്ച് പുഞ്ചിരിമട്ടം ഉരുള്‍ അതിജീവിതരായ വിദ്യാര്‍ഥികള്‍. താങ്ങും തണലുമായി കൂടെനിന്ന പ്രിയപ്പെട്ടവര്‍ ഉയരങ്ങളിലെത്തുന്നത് തങ്ങളുടെകൂടി വിജയമാണെന്ന് വിദ്യാര്‍ഥികളില്‍ ഒരാള്‍ മന്ത്രിയോട് പറഞ്ഞു.

ടൗണ്‍ഷിപ് ആദ്യഘട്ടം ഉദ്ഘാടനവേളയിലെ കൂവല്‍ ഞങ്ങളുടെ കണ്ണുനിറച്ചു. എന്നാല്‍ ഇപ്പോള്‍ മന്ത്രിക്കസേരയില്‍ കാണുമ്പോള്‍ മനസ് നിറയുകയാണെന്ന് മറ്റൊരു വിദ്യാര്‍ഥി പറഞ്ഞു.

രാജ്യത്തിന്‍റെ വിവിധഭാഗങ്ങളിലും വിദേശത്തും പഠിക്കുന്ന നിരവധി വിദ്യാര്‍ഥികളാണ് മന്ത്രിയെ അഭിനന്ദിക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ഒത്തുചേര്‍ന്നത്. ഉരുള്‍ ദുരന്ത മേഖലയിലെ വിദ്യാര്‍ഥികളില്‍ 152 പേര്‍ക്ക് "എംഎല്‍എ കെയര്‍' പദ്ധതിയിലൂടെ ഉന്നത വിദ്യാഭ്യാസത്തിന് ടി. സിദ്ദിഖ് സൗകര്യം ഒരുക്കിയിരുന്നു.

പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുമായി സഹകരിച്ചായിരുന്നു ഇത്. വയനാട്ടില്‍ 351 കുട്ടികളാണ് "എംഎല്‍എ കെയര്‍' പ്രത്യേക പദ്ധതിയിലൂടെ നിലവില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നത്.

Kerala

അന്ധവിശ്വാസം ഔട്ട്; 13-ാം നമ്പർ കാറിനി കെ.എം.ഷാജിക്ക് സ്വന്തം

തിരുവനന്തപുരം: ആർക്കും വേണ്ടാതിരുന്ന 13-ാം നമ്പർ കാർ മന്ത്രി കെ.എം.ഷാജി ചോദിച്ചു വാങ്ങി. സത്യപ്രതിജ്ഞാ ചടങ്ങുകൾ കഴിഞ്ഞയുടൻ ടൂറിസം വകുപ്പ് മന്ത്രിമാർക്ക് കാർ സജ്ജമാക്കിയെങ്കിലും ആരും തന്നെ ഈ വാഹനം ഏറ്റെടുക്കാൻ തയാറായിരുന്നില്ല.

സാധാരണയായി 13 എന്ന അക്കത്തെ ഭാഗ്യദോഷമായാണ് പലരും കണക്കാക്കുന്നത്. കെ.എം. ഷാജിക്ക് ആദ്യം അനുവദിച്ചിരുന്നത് ഒമ്പതാം നമ്പർ വാഹനമായിരുന്നു. എന്നാൽ തനിക്ക് ഒമ്പതാം നമ്പർ കാർ വേണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരത്തെ തന്നെ ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

ചെന്നിത്തലയുടെ താല്പര്യം മാനിച്ചുകൊണ്ട് കെ.എം. ഷാജി തന്‍റെ ഒമ്പതാം നമ്പർ കാർ അദ്ദേഹത്തിന് വിട്ടുനൽകുകയായിരുന്നു. തുടർന്ന് ആരും ഏറ്റെടുക്കാത്ത 13-ാം നമ്പർ കാർ തനിക്ക് മതിയെന്ന് വ്യക്തമാക്കി അത് ഏറ്റെടുക്കുകയുമായിരുന്നു.

മുൻപ് അധികാരത്തിലിരുന്ന യുഡിഎഫ് സർക്കാരുകളുടെ കാലത്തെല്ലാം 13-ാം നമ്പർ സ്റ്റേറ്റ് കാറിന് അവകാശികളുണ്ടായിരുന്നില്ല. രണ്ടാം പിണറായി സർക്കാരിൽ കൃഷി വകുപ്പ് മന്ത്രിയായിരുന്ന പി. പ്രസാദായിരുന്നു 13-ാം നമ്പർ കാർ ലഭിച്ചത്.

ഒന്നാം പിണറായി സർക്കാരിൽ ഡോ. ടി.എം. തോമസ് ഐസക്കും 13-ാം നമ്പർ ചോദിച്ചു വാങ്ങിയിരുന്നു. 2006 ലെ വി.എസ് സർക്കാരിന്‍റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ.ബേബിയാണ് 13 -ാം നമ്പർ കാർ ഉപയോഗിച്ചിരുന്നത്.

 

Kerala

മൻമോഹൻ ബംഗ്ലാവ് ഡ്രാക്കുള കോട്ടയോ? അന്ധവിശ്വാസം മാറ്റിയെഴുതാൻ ഒ.ജെ. ജനീഷ്

തിരുവനന്തപുരം: മന്ത്രി വാഴില്ലെന്ന് അന്ധവിശ്വാസം പ്രചരിക്കുന്ന മൻമോഹൻ ബംഗ്ലാവിൽ ധീരതയോടെ താമസിക്കാൻ യുവ മന്ത്രി ഒ.ജെ. ജനീഷ്.

കന്നി മത്സരത്തിൽ കൊടുങ്ങല്ലൂരിൽ നിന്നു വലിയ ഭൂരിപക്ഷത്തിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് കൂടിയായ ജനീഷ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മന്ത്രി പദവിയിലേക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു ജനീഷിന് അവസരം ലഭിച്ചത്.

മന്ത്രിമാരുടെ ഔദ്യോഗിക വസതികളിൽ എന്നും ചർച്ചയായിക്കൊണ്ടിരുന്ന വസതിയാണ് മൻമോഹൻ ബംഗ്ലാവ്. ഇവിടെ താമസിക്കുന്ന മന്ത്രിമാർക്ക് കാലാവധി തികയ്ക്കാൻ സാധിക്കില്ലെന്നും പലവിധത്തിലുള്ള കഷ്ടനഷ്ടങ്ങളും സംഭവിക്കും എന്ന് ആശങ്കയും അന്ധവിശ്വാസവും നിലവിലുള്ളതിനാൽ മന്ത്രിമാരിൽ ഭൂരിഭാഗം പേരും താമസത്തിന് ഔദ്യോഗിക വസതിയായി മൻമോഹൻ ബംഗ്ലാവിനെ തെരഞ്ഞെടുക്കാറില്ലായിരുന്നു.

ഇത്തവണയും വസതി ആരും തെരഞ്ഞെടുക്കാൻ ഇല്ലാതിരുന്നപ്പോൾ ഒ.ജെ. ജനീഷ് തയാറാവുകയായിരുന്നു. മൻമോഹൻ ബംഗ്ലാവിന്‍റെ ചരിത്രത്തിൽ ഇവിടെ താമസിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി ജനീഷാണ്.

പതിറ്റാണ്ടുകളായി മുതിർന്ന മന്ത്രിമാരാണ് മൻമോഹൻ ബംഗ്ലാവിൽ താമസിച്ചുവന്നിരുന്നത്. ശ്രീമൂലം തിരുനാളിന്‍റെ കാലഘട്ടത്തിൽ നിർമിച്ച ആഡംബര വസതിയാണ് മൻമോഹൻ ബംഗ്ലാവ്. ഈ വസതിയെ പിന്നീട് സർക്കാർ ഏറ്റെടുക്കുകയായിരുന്നു.

തിരുവിതാംകൂർ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന പി.എസ്. നടരാജപിള്ളയായിരുന്നു ഈ വസതിയിലെ ആദ്യ താമസക്കാരൻ പിന്നീട് അദ്ദേഹം മറ്റൊരു വസതിയിലേക്ക് താമസം മാറിയിരുന്നു. തിരുക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന എ.ജെ. ജോൺ കുറച്ചുകാലം ഈ വസതിയിൽ താമസിച്ചിരുന്നു. എന്നാൽ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് അദ്ദേഹം സ്ഥാനഭ്രഷ്ടനായി.

കെ. കരുണാകരൻ ആദ്യമായി മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ ഏറെ നാൾ ഇവിടെ താമസിച്ചിരുന്നു. എന്നാൽ രാജൻ കേസിന്‍റെ ആരോപണത്തിൽ അദ്ദേഹത്തിന് സ്ഥാനം നഷ്ടപ്പെട്ടു. പിന്നീട് താമസത്തിന് എത്തിയ ആർ. ബാലകൃഷ്ണപിള്ളയ്ക്കും കാലാവധി പൂർത്തിയാക്കാൻ സാധിച്ചില്ല. പഞ്ചാബ് മോഡൽ പ്രസംഗത്തിന്‍റെ പേരിൽ അദ്ദേഹത്തിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു.

വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഈ വസതിയിൽ താമസിച്ചിരുന്നു വലിയ തുക മുടക്കി വസതി മോടി പിടിപ്പിച്ചു എന്ന ആരോപണം അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു.

പിന്നീട് താമസത്തിന് എത്തിയ പൊതുമരാമത്ത് മന്ത്രി ടി.യു. കുരുവിള. അദ്ദേഹത്തിനും അധികകാലം മന്ത്രിസ്ഥാനത്ത് തുടരാൻ സാധിച്ചിരുന്നില്ല. ഭൂമി ഇടപാട് ആരോപണത്തെ തുടർന്നു മന്ത്രിസ്ഥാനം നഷ്ടപ്പെടുകയായിരുന്നു. മോൻസ് ജോസഫും കുറച്ചുകാലം ഈ വസതിയിൽ താമസിച്ചിരുന്നു. എങ്കിലും അദ്ദേഹത്തിനും കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടിരുന്നു.

അതേസമയം അഞ്ചുവർഷം കാലാവധി തികച്ച് മന്ത്രിസഭയിൽ തുടരുകയും മൻമോഹൻ ബംഗ്ലാവിൽ താമസിക്കുകയും ചെയ്ത മന്ത്രിമാരും ഉണ്ട്. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അംഗമായിരുന്ന ആര്യാടൻ മുഹമ്മദ്, എൽഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങൾ ആയിരുന്ന തോമസ് ഐസക് ആന്‍റണി രാജു എന്നിവരും ഇവിടെ താമസിച്ചിരുന്നു. ആന്‍റണി രാജു രണ്ടര വർഷം താമസിച്ചു. അടിവസ്ത്ര വിവാദ കേസിൽ ആന്‍റണി രാജുവിനെ കോടതി ശിക്ഷിച്ചതോടെ അദ്ദേഹത്തിന് അയോഗ്യത നേരിടേണ്ടിവന്നു.

യുവജനക്ഷേമ വകുപ്പ് മന്ത്രിയായ ഒ.ജെ. ജനീഷ് പൂർണമനസോടെയാണ് താമസത്തിനായി ഈ വസതി തെരഞ്ഞെടുത്തിരിക്കുന്നത്. നേരത്തെ ജനീഷിന് സർക്കാർ അനുവദിച്ച ഔദ്യോഗിക വാഹനത്തിനറ രജിസ്ട്രേഷൻ നമ്പർ ഏറെ ചർച്ചയായിരുന്നു. 8308 എന്ന നമ്പരായിരുന്നു അദ്ദേഹത്തിന്‍റെ കാറിന്‍റെ രജിസ്ട്രേഷൻ നമ്പർ. 8308 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ആയിരുന്നു കൊടുങ്ങല്ലൂരിൽ നിന്നും ജനീഷ് വിജയിച്ചത്.

Kerala

ജനങ്ങൾ മുന്നോട്ടുവച്ച എല്ലാ കാര്യത്തിനും പരിഹാരം; ഉറപ്പു നൽകി അനൂപ് ജേക്കബ്, പിറവത്ത് സ്വീകരണം

കൊച്ചി: മന്ത്രിയായി അധികാരമേറ്റതിനു ശേഷം പിറവം മണ്ഡലത്തിൽ തിരിച്ചെത്തിയ അനൂപ് ജേക്കബിന് ഗംഭീര സ്വീകരണം നൽകി കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും. നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകരും നേതാക്കളും മന്ത്രിയെ സ്വീകരിക്കാൻ എത്തി. പിതാവ് ടി.എം. ജേക്കബിന്‍റെ കല്ലറയിൽ പുഷ്പാർച്ചനയും പ്രാർഥനയും നടത്തിയ ശേഷമാണ് മന്ത്രി തിരുമാറാടിയിലെ വീട്ടിലെത്തിയത്.

തുടർന്ന് യാക്കോബായ പള്ളിയിലും ഓർത്തഡോക്സ് പള്ളിയിലും എത്തി പ്രാർഥന നടത്തി. വീട്ടിലെത്തിയ മന്ത്രിക്ക് കൂത്താട്ടുകുളം പോലീസ് ഗാർഡ് ഓഫ് ഓണറും നൽകി. ജനങ്ങൾ മുന്നോട്ടുവെച്ച എല്ലാ കാര്യങ്ങൾക്കും പരിഹാരം യുഡിഎഫ് സർക്കാർ ഉണ്ടാക്കുമെന്ന് അനൂപ് ജേക്കബ് ഉറപ്പു നൽകി.

ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഓരോ കാര്യങ്ങളെയും സംബോധന ചെയ്തു കൊണ്ടായിരിക്കും ഈ സർക്കാർ മുന്നോട്ടു പോവുക. ഞങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ജനമധ്യത്തിൽ മുന്നോട്ടുവെച്ച എല്ലാ വിഷയങ്ങളും സംബോധന ചെയ്യും. എല്ലാ കാര്യങ്ങളിലും ഒരു പരിഹാരം യുഡിഎഫ് സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകും. അതിൽ ജനങ്ങളുടെയും സഹകരണം ഉണ്ടാകണം എന്നാണ് അഭ്യർഥിക്കാനുള്ളത്.

ഇവിടെ വികസനം നടക്കുന്നില്ല എന്ന വ്യാജ, നുണ പ്രചാരണങ്ങൾ ആയിരുന്നു അന്നത്തെ ഇടതുപക്ഷ സ്ഥാനാർത്ഥി നടത്തിക്കൊണ്ടിരുന്നത്. എന്നാൽ വസ്തുത എന്താണെന്ന് ജനങ്ങളോട് പറയാനുള്ള അവസരം ഉണ്ടായി. അത് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നത് ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നുണ്ട് എന്നും അനൂപ് ജേക്കബ് പറഞ്ഞു.

Kerala

മന്ത്രിസ്ഥാനം ഒരു നിയോഗം, ഏത് വകുപ്പ് തന്നാലും പ്രശ്‌നമില്ല; വകുപ്പ് വിഭജന തര്‍ക്കങ്ങള്‍ക്കിടെ അബ്ദുള്‍ ഗഫൂര്‍

കൊച്ചി: വകുപ്പ് വിഭജന തര്‍ക്കങ്ങളും ചര്‍ച്ചകളും നടക്കവെ ഏത് വകുപ്പ് നല്‍കിയാലും നന്നായി പ്രവർത്തിക്കുമെന്ന് മന്ത്രി അഡ്വ. വി.ഇ. അബ്ദുള്‍ ഗഫൂര്‍. മന്ത്രിയായതില്‍ വളരെ സന്തോഷമുണ്ടെന്നും അതൊരു നിയോഗമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

ജനങ്ങളുടെ സ്‌നേഹവും പ്രതീക്ഷയുമാണ് നമ്മളൊയൊക്കെ ജയിപ്പിച്ച് നിയമസഭവയില്‍ എത്തിച്ചത്. വലിയൊരു ഉത്തരവാദിത്തമുണ്ട്. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നാണ് പ്രാര്‍ഥന. മന്ത്രിയായതില്‍ വളരെ സന്തോഷമുണ്ട്. അതൊരു നിയോഗമാണ്. പാര്‍ട്ടി ഏല്‍പ്പിച്ചൊരു ദൗത്യമാണ്.

എല്ലാവരുടെയും ആഗ്രഹത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും. മുഖ്യമന്ത്രി ഏത് വകുപ്പ് തന്നാലും അതില്‍ ഉത്തരവാദിത്തത്തോടു കൂടി പ്രവര്‍ത്തിക്കും. മുഖ്യമന്ത്രിയാണ് ഞങ്ങളുടെ കരുത്ത് എന്ന് അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു. അതേസമയം, ആദ്യമായി എംഎല്‍എ ആയപ്പോള്‍ തന്നെ അബ്ദുള്‍ ഗഫൂര്‍ മന്ത്രിസ്ഥാനത്തേക്ക് എത്തുകയായിരുന്നു.

ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്നും ആലുവയില്‍ എത്തിയ അബ്ദുള്‍ ഗഫൂറിന് കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഗംഭീര സ്വീകരണമാണ് നല്‍കിയത്. കളമശേരിയില്‍ പി. രാജീവിനെ മലര്‍ത്തിയടിച്ചാണ് അബ്ദുള്‍ ഗഫൂര്‍ മണ്ഡലം തിരിച്ചു പിടിച്ചത്.

മുഖ്യമന്ത്രി വി.ഡി. സതീശനടക്കം അടക്കം നാലു മന്ത്രിമാരാണ് എറണാകുളം ജില്ലയില്‍ നിന്നും യുഡിഎഫ് മന്ത്രിസഭയിലുള്ളത്. അങ്കമാലി എംഎല്‍എ റോജി എം.ജോണ്‍, കേരള കോണ്‍ഗ്രസ് -ജേക്കബ് വിഭാഗത്തിന്റെ അനൂപ് ജേക്കബ് എന്നിവരാണ് മറ്റു രണ്ടു മന്ത്രിമാര്‍. രണ്ടര വര്‍ഷത്തെ ടേം വ്യവസ്ഥയിലാണ് അനൂപ് ജേക്കബ് മന്ത്രിയായത്. രണ്ടാം ടേമില്‍ മാണി സി കാപ്പാന്‍ മന്ത്രിയാകും.

Kerala

മുന്‍മന്ത്രി ടി.യു. കുരുവിള ഗുരുതരാവസ്ഥയില്‍; തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ടി.യു. കുരുവിള ആശുപത്രിയില്‍. മെയ് 12ന് ആണ് ശ്വസതടസം അടക്കമുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് കുരുവിളയെ കൊച്ചി ആസ്റ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നാണ് വിവരം.

വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു. 2006, 2011 വര്‍ഷങ്ങളില്‍ കോതമംഗലത്ത് നിന്നും തുടര്‍ച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ കേരള കോണ്‍ഗ്രസ് എം വിഭാഗത്തിന്റെ വൈസ് ചെയര്‍മാനാണ്.

Kerala

മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ല: അതൃപ്തി പരസ്യമാക്കി മൂവാറ്റുപുഴയിലെ പ്രവര്‍ത്തകര്‍

കൊച്ചി: മാത്യു കുഴല്‍നാടനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ മൂവാറ്റുപുഴയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അതൃപ്തി.

ബ്ലോക്ക് പ്രസിഡന്‍റ് സാബു ജോണ്‍, ആവോലി മണ്ഡലം പ്രസിഡന്‍റ് വി.എസ്. ഷെഫാന്‍, പായിപ്ര മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് ഷഹീര്‍ മീനമറ്റം അടക്കമുള്ള പ്രവര്‍ത്തകരാണ് കടുത്ത അതൃപ്തി പ്രകടമാക്കി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

വകുപ്പു വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരവെയാണ് വിഡിഎസ് മന്ത്രിസഭയില്‍ മാത്യു കുഴല്‍നാടനെ ഉള്‍പ്പെടുത്താത്തതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. മാത്യു കുഴല്‍നാടനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന ചര്‍ച്ചകള്‍ ആദ്യം മുതലേ ഉണ്ടായിരുന്നു.

എന്നാല്‍ കുഴല്‍നാടനെ അവസാന ഘട്ടത്തില്‍ പരിഗണിച്ചില്ല. മൂവാറ്റുപുഴ മണ്ഡലത്തില്‍ ചരിത്ര ഭൂരിപക്ഷത്തിലാണ് ഇത്തവണ മാത്യു കുഴല്‍നാടന്‍ വിജയിച്ചത്. തെരഞ്ഞെടുപ്പ് ഫലം എത്തിയതിന് പിന്നാലെ നിയുക്ത മന്ത്രിക്ക് അഭിവാദ്യങ്ങള്‍ എന്ന പോസ്റ്റ് പ്രവര്‍ത്തകരടക്കം പങ്കുവച്ചിരുന്നു. കുഴല്‍നാടനെ മന്ത്രിയാക്കാത്തതില്‍ അതൃപ്തി പുകയുകയാണ്.

മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍റെ പേര് മന്ത്രിസഭാ ലിസ്റ്റില്‍ ഇല്ലെങ്കില്‍, നവകേരളത്തിന്‍റെ പുതുയുഗ നിര്‍മാണത്തിലേക്കുള്ള ഈ യാത്ര അപൂര്‍ണമാണ്. പിണറായി വിജയനെ നിയമസഭയില്‍ അസ്വസ്ഥനാക്കിയ, 2018ലെ പ്രളയത്തിന്‍റെ കാരണംസര്‍ക്കാരിന്‍റെ പിടിപ്പുകേടാണെന്ന് പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞ്, യുഡിഎഫിന്‍റെ മുന്നേറ്റത്തിന് കാരണമായ ആ വ്യക്തിയെ എന്തുകൊണ്ട് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് നേതാക്കള്‍ പറയണമെന്നാണ് സാബു ജോണ്‍ പോസ്റ്റില്‍ പറയുന്നത്.

അര്‍ഹതയുണ്ടായിരുന്നു, എന്തിന്‍റെ കാരണത്താല്‍ ആരോ വെട്ടി, സങ്കടം ഉണ്ട് എന്നാണ് ഷെഫാന്‍ വി.എസിന്‍റെ പോസ്റ്റ്. അര്‍ഹതകളുടെ കണക്കെടുക്കുമ്പോഴും കഴിവിന്‍റെ കാര്യത്തിലും ഒരു പിടി മുന്നിലായിരുന്നു എങ്കിലും സമവാക്യങ്ങള്‍ കൂട്ടിക്കിഴിച്ചു വന്നപ്പോള്‍ ഇത്തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ടു എന്നപോലെ മന്ത്രിസഭയില്‍ ഇടം ലഭിച്ചില്ല എന്നാണ് ഷഹീര്‍ മീനമറ്റത്തിന്‍റെ പോസ്റ്റില്‍ പറയുന്നത്.

Kerala

കളമശേരിയുടെ മന്ത്രി, ജനസാഗരമായി ആലുവ; റെയില്‍വേ സ്റ്റേഷനില്‍ അബ്ദുള്‍ ഗഫൂറിന് ഗംഭീര സ്വീകരണം

കൊച്ചി: മന്ത്രി വി.ഇ അബ്ദുള്‍ ഗഫൂറിന് ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഗംഭീര സ്വീകരണം. നൂറുകണക്കിന് പ്രവര്‍ത്തകരാണ് റെയില്‍വേ സ്റ്റേഷനില്‍ മുദ്രാവാക്യവുമായി എത്തിയത്. ശബരി എക്‌സ്പ്രസിലാണ് അബ്ദുള്‍ ഗഫൂര്‍ തിരുവനന്തപുരത്ത് നിന്നും ആലുവയിലേക്ക് എത്തിയത്.

മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുന്‍സിപാലിറ്റി ചെയര്‍മാന്‍മാരും അംഗങ്ങളുമടക്കം നിരവധി പേര്‍ അബ്ദുള്‍ ഗഫൂറിനെ സ്വീകരിക്കാനായി എത്തിയത്. പിതാവ് വി.കെ. ഇബ്രാഹിം കുഞ്ഞിന്‍റെ ഖബറിടത്തിലേക്ക് പോയി പ്രാര്‍ഥന നടത്തിയ ശേഷമായിരിക്കും വീട്ടിലേക്ക് പോവുക.

കളമശേരിയില്‍ പി. രാജീവിനെ മലര്‍ത്തിയടിച്ചാണ് അബ്ദുള്‍ ഗഫൂര്‍ മണ്ഡലം തിരിച്ചു പിടിച്ചത്. ആദ്യമായി എംഎല്‍എ ആയപ്പോള്‍ തന്നെ മന്ത്രി സ്ഥാനം ലഭിച്ച മുസ്ലിം ലീഗ് നേതാവാണ് അബ്ദുള്‍ ഗഫൂര്‍. അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശനടക്കം അടക്കം നാലു മന്ത്രിമാരാണ് എറണാകുളം ജില്ലയില്‍ നിന്നും യുഡിഎഫ് മന്ത്രിസഭയിലുള്ളത്.

അങ്കമാലി എംഎല്‍എ റോജി എം.ജോണ്‍, കേരള കോണ്‍ഗ്രസ് -ജേക്കബ് വിഭാഗത്തിന്‍റെ അനൂപ് ജേക്കബ് എന്നിവരാണ് മറ്റു രണ്ടു മന്ത്രിമാര്‍. രണ്ടര വര്‍ഷത്തെ ടേം വ്യവസ്ഥയിലാണ് അനൂപ് ജേക്കബ് മന്ത്രിയായത്. രണ്ടാം ടേമില്‍ മാണി സി കാപ്പന്‍ മന്ത്രിയാകും.

Kerala

'സിസ്റ്റം' ശരിയാക്കും: ആരോഗ്യമേഖലയെ മെച്ചപ്പെടുത്തുമെന്ന് മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം : ആരോഗ്യവകുപ്പ് മെച്ചപ്പെടുത്തുമെന്ന് മന്ത്രി കെ. മുരളീധരൻ. ആരോഗ്യവകുപ്പ് എന്ന സിസ്റ്റം ശരിയാക്കുമെന്നും ഉദ്യോഗസ്ഥരെ കേൾക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യമേഖലയെ മെച്ചപ്പെടുത്തുന്നതിനായി കർശന നടപടികൾ സ്വീകരിക്കും. ഡോക്ടർമാരുടെ കുറവ് നികത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനി ഒരിക്കലും വട്ടിയൂർക്കാവ് മണ്ഡലം വിട്ടു പോകില്ല. വടകരയിലേക്ക് താൻ പോകേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടെന്നും ഇനി ഒരു പരീക്ഷണത്തിനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശബരിമല സ്വർണക്കൊള്ളയിൽ കൊള്ളക്കാർക്ക് തിരിച്ചടി കിട്ടി. നിലവിലെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാറിനെ മാറ്റേണ്ടതില്ല. ദേവസ്വം വകുപ്പിൽ വിട്ടുവീഴ്ച വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Kerala

മന്ത്രിമാരില്‍ പ്രായത്തില്‍ മുമ്പന്‍ കുഞ്ഞാലിക്കുട്ടി; ബേബി ഒ.ജെ. ജനീഷ്

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയില്‍ പ്രായത്തില്‍ മുമ്പന്‍ മുസ്‌ലിം ലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി. 74 കാരനായ പി.കെ. കുഞ്ഞാലിക്കുട്ടി ഭരണപരിചയത്തിലും ഏറെ മുന്നിലാണ്.

35 വര്‍ഷം മുന്‍പ് 1991ലെ കെ. കരുണാകരന്‍ മന്ത്രിസഭയിലാണ് ആദ്യമായി അംഗമാകുന്നത്. എ.കെ. ആന്‍റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളിലും അംഗമായി.

കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് മന്ത്രിസഭയില്‍ എത്തിയ സണ്ണി ജോസഫാണ് പ്രായത്തില്‍ രണ്ടാമന്‍- 73 വയസ്.

മന്ത്രിമാരില്‍ ബേബി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ. ജനീഷാണ്. 37 കാരനായ ജനീഷ് ആദ്യമത്സരത്തില്‍ വിജയിച്ചതോടെയാണ് മന്ത്രിസഭയിലും എത്തിയത്. യുവത്വത്തിന് പ്രാധാന്യമുള്ള മന്ത്രിസഭയില്‍ 50 വയസില്‍ താഴെ പ്രായമുള്ള ആറു പേരുണ്ട്.

Kerala

സ്പീക്കർ പദവി വേണ്ട, മന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: സ്പീക്കർ പദവി വേണ്ടെന്ന നിലപാടുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. മന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നാണ് തിരുവഞ്ചൂരിന്‍റെ ആവശ്യം.

മന്ത്രി പദവികൾക്കായി ചെന്നിത്തല പക്ഷവും വിഡി പക്ഷവും ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ഷാനിമോൾ ഉസ്മാനിനായി വിഡി പക്ഷവും അൻവർ സാദത്തിനായി ചെന്നിത്തല പക്ഷവും രംഗത്തെത്തിയിരുന്നു.

ടി. സിദ്ദിഖിന്‍റെ പേരും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നു. ചർച്ചകൾ പൂർത്തിയാക്കി മന്ത്രിമാരുടെ പട്ടിക വി.ഡി. സതീശൻ ഗവർണർക്ക് കൈമാറി.

Kerala

ഒടുവിൽ ജോസഫ് അയഞ്ഞു ; ഒരു മന്ത്രിസ്ഥാനം കൊണ്ട് തൃപ്തിപ്പെടും

തിരുവനന്തപുരം: വി.ഡി.സതീശൻ മന്ത്രിസഭയിൽ കേരളാ കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ലഭിക്കും. പി.ജെ.ജോസഫുമായി കോൺഗ്രസ് നേതൃത്വം നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.

തങ്ങൾക്ക് രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് ജോസഫ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിലെ സാഹചര്യം കേരളാ കോൺഗ്രസിനെ ബോധ്യപ്പെടുത്തുകയായിരുന്നു. കെപിസിസിയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ജോസഫ് ഗ്രൂപ്പ് അയഞ്ഞത്.

ജലവിഭവ വകുപ്പിനാണ് ധാരണയായിരിക്കുന്നത്. മോൻസ് ജോസഫ് മന്ത്രിയാകുമ്പോൾ തോമസ് ഉണ്ണിയാടൻ ചീഫ് വിപ്പാകും. അതേസമയം ജലവിഭവ വകുപ്പിനായി ആർഎസ്പിയും അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്.

Kerala

പിടിമുറുക്കി ചെന്നിത്തല; മുതിര്‍ന്ന എംഎല്‍എമാരെ പരിഗണിക്കാതെ മന്ത്രിസഭയിലേക്കില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിനു പിന്നാലെ അനുനയ നീക്കങ്ങളിൽ അയയാതെ രമേശ് ചെന്നിത്തല. മുതിര്‍ന്ന എംഎല്‍എമാരെ പരിഗണിക്കാതെ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് ആദ്ദേഹത്തിന്‍റെ നിലപാട്.

ആഭ്യന്തര വകുപ്പ് വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയായിരുന്നു രമേശ് ചെന്നിത്തല. ഇതിനു പിന്നാലെ മന്ത്രിസഭയിലേക്ക് അന്‍വര്‍ സാദത്ത്, ഐസി ബാലകൃഷ്ണന്‍, ടി.ജെ. വിനോദ്, ജ്യോതികുമാര്‍ ചാമക്കാല എന്നിവരെയും പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുതിര്‍ന്ന എംഎല്‍എമാരെ ഒഴിവാക്കുന്നത് അനൗചിത്യമാണെന്നും ചെന്നിത്തല പറയുന്നു.

രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ഹൈക്കമാൻഡ് ഇടപെട്ട് നിര്‍ണായക നീക്കങ്ങളാണ് നടന്നുവരുന്നത്. കഴിഞ്ഞ ദിവസം കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തിയിരുന്നു.

Kerala

ഷിബു ബേബി ജോണ്‍ മന്ത്രിയാകും

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിൽ ഷിബു ബേബി ജോണ്‍ മന്ത്രിയാകും. ഇന്നലെ ചേർന്ന ആർഎസ്പി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഷിബുവിനെ പാർലമെന്‍ററി പാർട്ടി സെക്രട്ടറിയായി തീരുമാനിച്ചു.

കൊല്ലം ചവറ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ ആർഎസ്പി സംസ്ഥാന സെക്രട്ടറിയാണ് ഷിബു ബേബി ജോണ്‍.

തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പ്രവർത്തിച്ചതിനാലാണു യുഡിഎഫിനു വലിയ വിജയം ഉണ്ടായതെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.ഡി. സതീശന്‍റെ പ്രവർത്തനം യുഡിഎഫിന്‍റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചെന്നു നേതാക്കൾ യോഗത്തിൽ പറഞ്ഞു.

എന്നാൽ മുഖ്യമന്ത്രിയെ സംബന്ധിച്ചു പരസ്യമായി ഒരു പ്രതികരണവും ഒരു നേതാക്കളുടെയും ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും യോഗം നിർദേശം നൽകി.

മുഖ്യമന്ത്രിയെ സംബന്ധിച്ചു പാർട്ടിയോട് അഭിപ്രായം ചോദിച്ചാൽ അപ്പോൾ പ്രതികരിച്ചാൽ മതിയെന്നും ആർഎസ്പി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

Kerala

കോഴിക്കോട്ടുനിന്ന് ലീഗ് മന്ത്രി? ചര്‍ച്ചകള്‍ സജീവം

കോഴിക്കോട്: യുഡിഎഫ് മന്ത്രിസഭയില്‍ മുസ്‌ലിം ലീഗ് പ്രതിനിധിയായി കോഴിക്കോട്ടുനിന്നു മന്ത്രി ഉണ്ടാകുമോ എന്ന ചര്‍ച്ച സജീവമാകുന്നു. കോഴിക്കോട് ജില്ലയില്‍നിന്നു മുസ്‌ലിം ലീഗിന് ആദ്യമായാണ് ആറു സീറ്റുകള്‍ ലഭിക്കുന്നത്.

കോഴിക്കോട്ടെ എല്ലാ സീറ്റുകളിലും ജയിച്ച സാഹചര്യത്തില്‍ മലപ്പുറത്തിനു പുറമേ കോഴിക്കോട്ടുനിന്നും പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം അണികള്‍ ഉയര്‍ത്തുന്നുണ്ട്. ഈ ആവശ്യം പരിഗണിക്കപ്പെട്ടാല്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്‍റും മുതിര്‍ന്ന നേതാവുമായ എം.എ. റസാഖിനായിരിക്കും കൂടുതല്‍ സാധ്യത.

എല്‍ഡിഎഫ് സ്വതന്ത്രന്‍ പി.ടി.എ. റഹീമിനെ തറപറ്റിച്ചാണ് കുന്നമംഗലത്തുനിന്ന് എം.എ. റസാഖ് വിജയിച്ചത്. എം.എ. റസാഖിനെ കൂടാതെ കുറ്റ്യാടിയില്‍നിന്നു ജയിച്ച പാറക്കല്‍ അബ്ദുള്ളയും ലീഗിലെ സീനിയര്‍ നേതാവാണ്. ഇവര്‍ ഒഴികെയുള്ള നാല് എംഎല്‍എമാരും ചെറുപ്പമാണ്.

ഇവരില്‍ 34 വയസ് മാത്രം പ്രായമുള്ള ഫാത്തിമ തഹ്‌ലിയയെ പാര്‍ട്ടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാല്‍ അത് ലീഗ് ഇതുവരെയും സ്വീകരിച്ചതില്‍ ഏറ്റവും വലിയ ചരിത്രപരമായ നടപടിയായിരിക്കും.

പേരാമ്പ്രയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനെ തറപറ്റിച്ച ഫാത്തിമ തഹ്‌ലിയ മുസ്‌ലിം ലീഗിന്‍റെ ആദ്യ വനിതാ എംഎല്‍എ കൂടിയാണ്.

International

തുർക്കി വിദേശ മന്ത്രി ബ്രിട്ടനിലേക്ക്

അങ്കാറ: ഇറാൻ, യുക്രെയ്ൻ യുദ്ധകാര്യങ്ങൾ ചർച്ച ചെയ്യാനായി തുർക്കി വിദേശകാര്യമന്ത്രി ഹാകാൻ ഫിദാൻ വരും ദിവസങ്ങളിൽ ബ്രിട്ടൻ സന്ദർശിക്കും. ഇറാനും യുഎസിനും ഇടയിൽ തുർക്കി മധ്യസ്ഥശ്രമങ്ങൾ നടത്തിയിരുന്നു.

ഇതിനിടെ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്കായി ബ്രിട്ടൻ രണ്ടുദിവസത്തെ അന്താരാഷ്‌ട്ര ഉച്ചകോടി വിളിച്ചിട്ടുണ്ട്. 30 രാജ്യങ്ങളിലെ സൈനിക പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് അറിയിപ്പ്.

Kerala

വൈദ്യുതി ഉപയോഗം വീണ്ടും റിക്കാർഡിലേക്ക്; പവർകട്ടോ ലോഡ്ഷെഡിംഗോ ഒഴിവാക്കാനാണ് ശ്രമിക്കുന്നത്: മന്ത്രി

പാലക്കാട്: വൈദ്യുതി ഉപയോഗം വീണ്ടും റിക്കാർഡ് തിരുത്തി. വൈദ്യുതി ആവശ്യം ഈ മാസം രണ്ടാം തവണയും 6000 മെഗാവാട്ട് കടന്നു. വെള്ളിയാഴ്ച രാത്രി പീക്ക് സമയത്തെ ആവശ്യം 6013 മെഗാവാട്ടായിരുന്നു. വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തിലും പവർകട്ടോ ലോഡ്ഷെഡിംഗോ ഒഴിവാക്കി മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നതെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ‍കുട്ടി പറഞ്ഞു.

ചൂടു കൂടുന്നതിനാൽ വൈദ്യുതി ഉപയോഗത്തിൽ 50 മെഗാവാട്ടോളം വർധന ദിവസേന രേഖപ്പെടുത്തുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി ഏർപ്പെട്ടിരുന്ന കരാറിൽ 200 മെഗാവാട്ടിന്‍റെ കുറവ് 16 മുതൽ ഉണ്ടായി. മറ്റൊരു 200 മെഗാവാട്ടിന്‍റെ കുറവ് 20നും 26നും ഉണ്ടാകാനിടയുണ്ട്. മേയ് വരെ ഉയർന്ന താപനിലയായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. പവർ എക്സ്ചേഞ്ചിൽനിന്നു കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങുന്നത് ബുദ്ധിമുട്ടായതിനാൽ ദീർഘകാല കരാറിൽ ഏർപ്പെടാൻ റഗുലേറ്ററി കമ്മീഷന്റെ അനുമതി തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കെഎസ്ഇബി അണക്കെട്ടുകളിൽ 35 ശതമാനം വെള്ളം മാത്രമാണ് ഇനി അവശേഷിക്കുന്നത്. 2017 നുശേഷം ഇതേദിവസം അണക്കെട്ടിലെ ജലനിരപ്പ് ഇത്രയും കുറയുന്നത് ഇതാദ്യം.

National

ഹെലിപാഡ് കണ്ടില്ല; മന്ത്രിയുടെ ഹെലികോപ്റ്റർ പാർക്കിംഗിലിറക്കി

പൂന: മഹാരാഷ്‌ട്ര മന്ത്രി ഛഗൻ ഭുജ്ബൽ സഞ്ചരിച്ച ഹെലികോപ്റ്റർ ഹെലിപാഡിൽനിന്നും മാറി ലാൻഡ് ചെയ്തത് ആശങ്കപരത്തി.

നിശ്ചിത ഹെലിപാഡിൽനിന്നും ഏകദേശം ഒന്നരക്കിലോമീറ്ററോളം മാറിയാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്.

ഹെലികോപ്റ്റർ സുഗമമായി ലാൻഡ് ചെയ്തെന്നും ആർക്കും പരിക്കില്ലെന്നും അഡീഷണൽ എസ്പി (പൂനെ റൂറൽ) ഗണേഷ് ബിരാദാർ പറഞ്ഞു. ചില ആശയക്കുഴപ്പം മൂലം പൈലറ്റിന് ഹെലിപാഡ് കാണാൻ കഴിഞ്ഞില്ല.

പാർക്കിംഗിനായി നിശ്ചയിച്ച സ്ഥലത്ത് ഹെലികോപ്റ്റർ ഇറക്കി. പ്രശ്നങ്ങളൊന്നുമുണ്ടായില്ലെന്നും മന്ത്രി അറിയിച്ചു.

Kerala

ജയിച്ചാലും മന്ത്രിയാകാനില്ല: ജി.ആർ. അനിൽ

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ താന്‍ വീണ്ടും മന്ത്രിയായേക്കില്ലെന്ന് മന്ത്രി ജി.ആര്‍. അനില്‍. പാര്‍ട്ടിയുടെ ഇപ്പോഴത്തെ രീതി അതാണ്. മന്ത്രിയായിരിക്കുന്നതും സാധാരണ ജനപ്രതിനിധിയായിരിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമില്ല എന്ന് തിരിച്ചറിഞ്ഞയാളാണ് താനെന്നും മന്തി പറഞ്ഞു.

തിരുവന്തപുരം പ്രസ് ക്ലബ് നിംസ് മെഡിസിറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അനില്‍. മാധ്യമപ്രവര്‍ത്തകര്‍ക്കായി നിംസ് ഏര്‍പ്പെടുത്തിയ പ്രിവിലേജ് കാര്‍ഡിന്‍റെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

പ്രസ് ക്ലബ് പ്രസിഡന്‍റ് എസ്. ശ്രീകേഷ്, സെക്രട്ടറി പി.ആര്‍. പ്രവീണ്‍, നിംസ് മെഡിസിറ്റിയിലെ ഡോ.എം ഷഹബാസ് സൈലു, പിആര്‍ഒ സരിന്‍ എന്നിവര്‍ സംസാരിച്ചു.

Special News

പെസഹാ വ്യാഴം അവധി നൽകി; 16 ദിന മന്ത്രിജീവിതത്തിനിടയിലെ ചരിത്രമുദ്ര

കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്‍റെ ദീർഘകാലത്തെ ആവശ്യമായിരുന്ന പെസഹാ വ്യാഴം പൊതുഅവധിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നിൽ 16 ദിവസം മാത്രം മന്ത്രിപദത്തിലിരുന്ന കെ.ജെ. ചാക്കോയുടെ നിർണായക ഇടപെടൽ.

സ്ഥാനാരോഹണത്തിന് പിന്നാലെ തനിക്ക് ലഭിച്ച ചുരുങ്ങിയ സമയംകൊണ്ട് ദീർഘകാലമായി താൻ വാദിച്ചുകൊണ്ടിരുന്ന ഒരു വലിയ കാര്യത്തിനായി അദ്ദേഹം സമയം വിനിയോഗിച്ചതിന്‍റെ കഥയാണിത്.

അപ്രതീക്ഷിതമായി എത്തിയ മന്ത്രിസ്ഥാനം

സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കെ.ജെ. ചാക്കോ മന്ത്രിസഭയിലേക്ക് എത്തുന്നത്. ഒരു മജിസ്‌ട്രേറ്റ് കോടതിയിൽ സാക്ഷിമൊഴി നൽകി ക്ഷീണിതനായി മടങ്ങിയെത്തിയ അദ്ദേഹത്തെ തേടി അപ്രതീക്ഷിതമായാണ് മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള വാർത്തയെത്തുന്നത്.

മുസ്‌ലിം ലീഗ് നേതാവ് യു.എ. ബീരാനാണ് ഈ വാർത്ത അദ്ദേഹത്തെ ആദ്യം അറിയിക്കുന്നത്. തുടർന്ന് ഗവർണർ ജ്യോതി വെങ്കിടാചലത്തിന് മുന്നിൽ 1979 നവംബർ 16ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

District News

ആപത്ഘട്ടങ്ങളിൽ പോലും കേരളത്തിനു കേന്ദ്രസഹായമുണ്ടായില്ല: മുഖ്യമന്ത്രി

കോഴഞ്ചേരി: മതനിരപേക്ഷതയെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുന്ന സംസ്ഥാനമായതിനാലാണ് മഹാപ്രളയം മുതല്‍ വയനാട് ദുരന്തം വരെയുള്ള ഏറ്റവും ദുരന്തപൂര്‍ണമായ കാലഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ സഹായിക്കാതെ ഇരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറന്മുള നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർഥി വീണാ ജോർജിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കോഴഞ്ചേരി വണ്ടിപ്പേട്ടയില്‍ നടന്ന കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


ബിജെപി ഒരു രാഷ്‌ട്രീയ പാര്‍ട്ടി അല്ലായെന്നും ആര്‍എസ്എസിന്‍റെ പോഷക സംഘടനയാണെന്നും പിണറായി കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന ആര്‍എസ്എസിന്‍റെ അജണ്ടയാണ് ബിജെപി രാജ്യത്തുടനീളം നടപ്പിലാക്കുന്നത്. ദുരന്തകാലത്ത് കേന്ദ്രം സഹായിച്ചില്ലെന്നു മാത്രമല്ല സഹായഹസ്തവുമായി വന്ന വിദേശ രാഷ്‌ട്രങ്ങളുടെ മേലും വിലക്ക് ഏര്‍പ്പെടുത്തി.

ഇതിനെതിരേ ഒരു വാക്ക് ഇന്ത്യയുടെ പാര്‍ലമെന്‍റില്‍ പറയാന്‍ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ തയ്യാറായില്ല. യുഡിഎഫും ബിജെപിയും ഒന്നിച്ചാണ് നീങ്ങുന്നതെന്ന് പിണറായി പറഞ്ഞു. ഇവരുടെ അജണ്ടയാണ് എല്‍ഡിഎഫിനെതിരേനുണപ്രചാരണം നടത്തുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനോട് നേരിട്ട് എതിര്‍ക്കാന്‍ ശക്തിയില്ലാത്തതാണ് സംസ്ഥാനത്തെ പ്രതിപക്ഷമെന്നും പിണറായി പറഞ്ഞു.

എന്നാല്‍ അതിനും അവര്‍ക്ക് കഴിയുന്നില്ല. ഏതു സര്‍ക്കാരിന്‍റെയും അവസാന നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു പ്രതിപക്ഷം എങ്കില്‍ ഇവിടെ അവര്‍ക്ക് അതിനും കഴിഞ്ഞില്ല. ബഹിഷ്‌കരണം ആണ് അവര്‍ ബദലായി നടത്തിയത്. സംസ്ഥാനത്തെ ഒരു മന്ത്രിക്കെതിരേപോലും ഒരു അഴിമതിയോ ആക്ഷേപമോ ഉന്നയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് എല്‍ഡിഎഫ് സംസ്‌കാരത്തിന്‍റെ പ്രത്യേകതയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ശരത്ചന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു.

സ്ഥാനാർഥികളായ വീണാ ജോർജ് (ആറന്മുള), പ്രിജി കണ്ണൻ (അടൂർ),എല്‍ഡിഎഫ് നേതാക്കളായ ഡോ. റ്റി.എം. തോമസ് ഐസക്, രാജു ഏബ്രഹാം, ഓമല്ലൂര്‍ ശങ്കരന്‍, മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് കെ. അനന്തഗോപാന്‍, അഡ്വ. ഫിലിപ്പോസ് തോമസ്, ഡോ. വര്‍ഗീസ് ജോര്‍ജ്, മനോജ് മാധവശേരി, സിപിഎം സംസ്ഥാനകമ്മിറ്റി അംഗം എ.പി. ഉദയഭാനു, റ്റി.വി.സ്റ്റാലിന്‍, ടി. സക്കീര്‍ ഹുസൈന്‍, കുര്യന്‍ മടയ്ക്കല്‍, എം.വി. സഞ്ജു, ബിജിലി പി. ഈശോ, ബിജോ പി.മാത്യു, ചെറിയാന്‍ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

മുഖ്യമന്ത്രി കോന്നിയിലും റാന്നിയിലും

കോന്നി: കേരളത്തിന്‍റെ വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ തുരങ്കം വയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി കെ. യു.

ജനീഷ് കുമാറിന്‍റെ വിജയത്തിനായി ചേർന്ന എൽഡിഎഫ് കോന്നി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് ഭരണത്തിൻ കീഴിൽ കേരളം വികസന മുരടിപ്പ് നേരിടുന്ന സാഹചര്യത്തിലാണ് ഇടതുപക്ഷ സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുന്നത്. ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വം നല്ലനിലയിൽ എൽഡിഎഫ് നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം മലയാലപ്പുഴ ശശി അധ്യക്ഷത വഹിച്ചു.കെ. യു. ജനീഷ് കുമാർ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ.ഗോപിനാഥൻ,സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, സിപിഐ കോന്നി മണ്ഡലം സെക്രട്ടറി എ.ദീപകുമാർ, കൂടൽ മണ്ഡലം സെക്രട്ടറി സന്തോഷ്‌ കൊല്ലൻപടി,സോമൻ പാമ്പായിക്കോട്, റഷീദ് മുളന്തറ,ശ്യാംലാൽ, കൺവീനർ പി ജെ അജയകുമാർ, രാജു നെടുവംപുറം തുടങ്ങിയവർ പ്രസംഗിച്ചു.

റാന്നി: റാന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായണന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ഇട്ടിയപ്പാറയിൽ നടന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എൽഡിഎഫ് കൺവീനർ ജേജോ കോവൂർ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി പ്രമോദ് നാരായൺ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് സജി അലക്സ്, സിപിഎം ജില്ലാ സെക്രട്ടേയറ്റ് അംഗങ്ങളായ പി.ആർ പ്രസാദ്, കോമളം അനിരുദ്ധൻ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.സതീഷ്, ലിസി ദിവാൻ , സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.എസ്, മോഹനൻ, റോഷൻ റോയി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

National

ഉദ്യോഗസ്ഥന്‍റെ ആത്മഹത്യ; പഞ്ചാബ് ഗതാഗത മന്ത്രി രാജിവച്ചു

ചണ്ഡിഗഡ്: പഞ്ചാബ് ഗതാഗത മന്ത്രി ലാൽജിത് സിംഗ് ഭുള്ളർ രാജിവച്ചു. അമൃത്സറിലെ വെയർഹൗസ് കോർപ്പറേഷൻ മാനേജരുടെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് നടപടി.

നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കാൻ ഭുള്ളറിനോട് മുഖ്യമന്ത്രി ഭഗവന്ത് മൻ രാജി ആവശ്യപ്പെടുകയായിരുന്നു. വെയർഹൗസ് കോർപ്പറേഷൻ മാനേജർ ഗഗൻദീപ് സിംഗ് രൺധാവ വിഷവസ്തു കഴിച്ച് വെള്ളിയാഴ്ച ആത്മഹത്യ ചെയ്തിരുന്നു.

മരണത്തിന് മുമ്പ് താൻ വിഷം കഴിച്ചുവെന്നും മന്ത്രി ലാൽജിത്തിനെ പേടിയുണ്ടെന്നും തനിക്ക് ഇനി രക്ഷപ്പെടേണ്ടെന്നും രൺധാവ പറയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

10 ലക്ഷം കൈക്കൂലി വാങ്ങാൻ രൺധാവക്ക് മേൽ സമ്മർദം ഉണ്ടായിരുന്നതായി പ്രതിപക്ഷ നേതാവ് ബിക്രം സിംഗ് മജീതിയ ആരോപിച്ചു. മന്ത്രിയുടെ സഹായിക്ക് ടെൻഡർ നൽകാൻ ഉദ്യോഗസ്ഥന് മേൽ സമ്മർദമുണ്ടായിരുന്നു. എന്നാൽ നിയമപ്രകാരം ടെൻഡർ നൽകിയതിനെത്തുടർന്ന് മന്ത്രിയുടെ അടുത്തേക്ക് വിളിപ്പിച്ച് ആക്രമിക്കുകയും വീഡിയോ റിക്കാർഡ് ചെയ്യാൻ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. എന്നാൽ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നാണ് ഭുള്ളർ പറഞ്ഞു.

Kerala

പ്രതിപക്ഷ നേതാവിന് പരിഭ്രാന്തിയാണ്; പാലക്കാട് സിപിഎമ്മിന് അനുകൂലമായ സാഹചര്യമാണ്: മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ആരോപണം തള്ളി മന്ത്രി എം. ബി. രാജേഷ്. എൽഡിഎഫ് സ്ഥാനാർഥികളെ തീരുമാനിക്കേണ്ടത് പ്രതിപക്ഷ നേതാവല്ലെന്നും രാജേഷ് പറഞ്ഞു. മണ്ഡലത്തിൽ എൽഡിഎഫ് വിജയിക്കുമെന്ന പരിഭ്രാന്തിയാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് പിന്നിലെന്നും രാജേഷ് കുറ്റപ്പെടുത്തി.

പാലക്കാട്ടുകാരനായ മികച്ച സ്ഥാനാർഥിയെയാണ് എൽഡിഎഫ് ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്. പൂർണ ആത്മവിശ്വാസത്തോടെയാണ് മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ പാലക്കാട്, മണ്ണാർക്കാട് സീറ്റുകൾ ഇത്തവണ തിരിച്ചുപിടിക്കുകയാണ് എൽഡിഎഫിന്‍റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. പാലക്കാട്ടെ രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്നും വികസന മുരടിപ്പിനെതിരെ ജനങ്ങൾ വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയമായ മത്സരത്തിനിടയിൽ വർഗീയ ധ്രുവീകരണമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് പാലക്കാട്ടെ വോട്ടർമാർ കൃത്യമായ മറുപടി നൽകുമെന്നും എം. ബി. രാജേഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. തൃത്താലയിൽ എൽഡിഎഫ് അല്ലാതെ മറ്റൊരു ശക്തിയുമില്ലെന്ന് പറഞ്ഞ അദ്ദേഹം, മണ്ഡലത്തിന്‍റെ വികസന കാര്യത്തിൽ മുൻ എംഎൽഎ വി. ടി. ബൽറാമിനെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തു.

Kerala

കെ. സുധാകരന്‍റെ രാഷ്ട്രീയ ധാർമികത ജി. സുധാകരനില്ല; വിമർശനവുമായി മന്ത്രി സജി ചെറിയാൻ  

ആലപ്പുഴ: മുന്‍ സിപിഎം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാ‍ര്‍ഥിയുമായ ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി സജി ചെറിയാൻ. ജി സുധാകരൻ കാണിച്ചത് രാഷ്‌ട്രീയ വഞ്ചനയാണെന്നും പാർട്ടിയുടെ ചങ്കിൽ കുത്തിയാണ് സുധാകരൻ പോയതെന്നും സജി ചെറിയാൻ കുറ്റപ്പെടുത്തി.

കെ. സുധാകരന്‍റെ രാഷ്‌ട്രീയ ധർമികത ജി.സുധാകരനില്ല. കെ. സുധാകരനു സീറ്റ് കിട്ടിയില്ല, പക്ഷേ, അദ്ദേഹം പാർട്ടിയെ ചതിച്ചില്ല. അതാണ് രാഷ്‌ട്രീയ ധാർമികത. ചങ്കിൽ കുത്തിയവരെ കൂട്ടുപിടിച്ചു ജയിക്കാമെന്ന് കോൺഗ്രസ് കരുതേണ്ടെന്നും ചേർത്തലയിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സജി ചെറിയാന്‍ പറഞ്ഞു.

കോൺഗ്രസ് പിരിച്ചുവിടേണ്ട സമയമായെന്നും, പാർട്ടിയിൽ കഷ്ടപ്പെട്ട് പ്രവർത്തിക്കുന്ന സാധാരണ പ്രവർത്തകർക്കു വിലയില്ലെന്നും അദ്ദേഹം വിമർശിച്ചു. വെള്ളം കോരുന്നവനും വിറക് വെട്ടുന്നവനും വിലയില്ലാത്ത അവസ്ഥയാണെന്നാണ് സജി ചെറിയാന്‍റെ പരിഹാസം.

ആലപ്പുഴയിലെ രാഷ്‌ട്രീയ സംഭവങ്ങളെയും സജി ചെറിയാന്‍ പരിഹസിച്ചു. ഷുക്കൂർ കയറുമായി നിൽക്കുകയാണ്, ഏതു മരത്തിൽ കെട്ടണമെന്ന ആലോചയിലാണ്. അവസരവാദികളല്ലാതെ കോൺഗ്രസിന് ആളുകളെ കണ്ടെത്താനായോയെന്നും സജി ചെറിയാൻ ചോദിച്ചു.

ആലപ്പുഴയിലും വിസ്മയം ഉണ്ടായല്ലോ. നാളെ സജി ചെറിയാൻ പോയാൽ കൂടെ ഭാര്യ പോലും പോകില്ല. അങ്ങേരുടെ കൂടെ ഭാര്യ പോയ പോലെ കൂടെ വരുമെന്നു കരുതേണ്ടെന്നാണ് എന്‍റെ ഭാര്യ പറഞ്ഞത്. അവര്‍ക്കു പാർട്ടി മെമ്പർഷിപ് ഉണ്ട്. അവൾ പാർട്ടിയോടൊപ്പമാണ് - സജി ചെറിയാൻ കൂട്ടിച്ചേർത്തു.

Kerala

സംഘടനാ നടപടി പാലിച്ചാണ് എലത്തൂരിൽ സ്ഥാനാർഥി നിർണയം: മന്ത്രി എ.കെ. ശശീന്ദ്രൻ

കൊഴിക്കോട്: എൻസിപിയിൽ പ്രശ്നങ്ങൾ ഇല്ലെന്നും സംഘടനാ നടപടി പാലിച്ചാണ് എലത്തൂരിൽ സ്ഥാനാർഥി നിർണയം നടത്തിയതെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ. മണ്ഡലത്തിൽ മൂന്ന് സ്ഥാനാർഥികളുടെ പേരാണ് ഉയർന്നുവന്നതെന്നും തീരുമാനമെടുത്തത് ദേശീയ നേതൃത്വമാണെന്നും ശശീന്ദ്രൻ പറഞ്ഞു.

പാർ‌ട്ടിയിൽ അഭിപ്രായങ്ങളാണ് ഉള്ളത്. എലത്തൂരിലെ എൻസിപി പ്രവർത്തകരെ സംബന്ധിച്ചിടത്തോളം താൻ സ്ഥാനാർഥിയായത് ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും ശശീന്ദ്രൻ പറഞ്ഞു. എൻസിപി ജില്ലാ പ്രസിഡന്‍റ് മുക്കം മുഹമ്മദിനെ വെട്ടിയിട്ടില്ലെന്നും ശശീന്ദ്രൻ വ്യക്തമാക്കി.

സംസ്ഥാന നേതൃത്വം മുക്കം മുഹമ്മദിന്‍റെ പേര് ഉൾപ്പെടെ ശിപാർശ ചെയ്തിരുന്നെങ്കിലും ദേശീയ നേതൃത്വം ശശീന്ദ്രനെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. എൽഡിഎഫ് ഭരണം തുടരുമെന്നും ശശീന്ദ്രൻ പറഞ്ഞു.

Kerala

തിരുവനന്തപുരത്തെ എല്ലാം സീറ്റിലും എൽഡിഎഫ് വിജയിക്കും: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂലമായി സാഹചര്യമാണുള്ളതെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇടതുപക്ഷത്തിന് വോട്ട് ചെയ്യാതിരിക്കാൻ ജനങ്ങൾക്ക് കാരണം ഇല്ലെന്നും ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ എല്ലാ സീറ്റിലും എൽഡിഎഫ് വിജയിക്കുമെന്നും ശിവൻകുട്ടി അവകാശപ്പെട്ടു.

"കഴിഞ്ഞ തവണ തിരുവനന്തപുരത്തെ ഒരു സീറ്റ് മാത്രമാണ് നഷ്ടപ്പെട്ടത്. ഇത്തവണ അവിടെയും ജയിക്കും. നേമത്തെ ബിജെപിയുടെ സീറ്റ് കഴിഞ്ഞ തവണ തന്നെ പൂട്ടിച്ചതാണ്. ഇത്തവണയും അവർക്ക് വിജയിക്കാനാകില്ല.'-ശിവൻകുട്ടി പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം നാലിന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം നടത്തിയാണ് തീയതി പ്രഖ്യാപിക്കുക.

Kerala

ശബരിമല യുവതീ പ്രവേശനം: തീരുമാനമെടുക്കേണ്ടത് പണ്ഡിതരും സാമൂഹിക പരിഷ്കർത്താക്കളുമാണെന്ന് ദേവസ്വം മന്ത്രി

കോട്ടയം: ശബരിമല യുവതീ പ്രവേശനത്തിൽ വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. യുവതീ പ്രവേശനം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് ആചാരപരമായ കാര്യങ്ങളിൽ പാണ്ഡിത്യമുള്ളവരും സാമൂഹിക പരിഷ്കർത്താക്കളുമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് നേരത്തെ തന്നെ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

യുവതീ പ്രവേശനത്തിൽ തീരുമാനമെടുക്കേണ്ടത് പണ്ഡിതരാണ്. ഇത് നേരത്തെ തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്. ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാടാണെന്നും മന്ത്രി പറഞ്ഞു. ശബരിമല യുവതിപ്രവേശന കേസിൽ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ ഇന്ന് നിലപാട് അറിയിക്കും.

യുവതി പ്രവേശനത്തെ എതിർത്തുള്ള സത്യവാംഗ്‌മൂലമാണ് സമർപ്പിക്കുക എന്നാണ് വിവരം. കേസിലെ എല്ലാ കക്ഷികൾക്കും സത്യവാംഗ്‌മൂലം സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്.

യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനാണ് സർക്കാർ നീക്കം. ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും

Kerala

ഗണേഷ് കുമാർ വിവാദം കുടുംബപ്രശ്നം; അത് രാഷ്ട്രീയ പ്രശ്‌നമാക്കേണ്ട കാര്യമില്ല: സ്പീക്കർ എ.എൻ. ഷംസീർ

കോഴിക്കോട്: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ഉയർത്തിയ ആരോപണങ്ങളിൽ പ്രതികരിച്ച് സ്പീക്കർ എ.എൻ. ഷംസീർ. വിഷയത്തിന് രാഷ്ട്രീയ പ്രാധാന്യം നൽകേണ്ട ആവശ്യമില്ലെന്നും അത് കുടുംബ പ്രശ്നം മാത്രം ആണെന്നും ഷംസീർ പറഞ്ഞു.

ഉയർന്നുവന്ന ആരോപണം അടഞ്ഞ അധ്യായമാണ്. ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നം അവർ തന്നെ പരിഹരിച്ചുവെന്നാണ് മാധ്യമങ്ങളിലൂടെ മനസിലാകുന്നതെന്നും ഷംസീർ കോഴിക്കോട് പറഞ്ഞു.

ഗണേഷിന്‍റെ ഭാര്യ വന്നുപറഞ്ഞ കാര്യമാണ് മാധ്യമങ്ങൾ കൊടുത്തത്. സ്വാഭാവികമായി അവർതന്നെ പറഞ്ഞു അത് തീർന്നുവെന്ന്. കുടുംബപ്രശ്‌നങ്ങളൊന്നും രാഷ്ട്രീയ പ്രശ്‌നമായി മാറുമെന്ന് വിശ്വസിക്കുന്നില്ല.

അത് രാഷ്ട്രീയ പ്രശ്‌നമാക്കേണ്ട കാര്യമില്ല. ഇനിയിപ്പോൾ സഭയൊന്നും ഇല്ല. രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ശേഷം ജനങ്ങൾ തീരുമാനിക്കട്ടെയെന്നും ഷംസീർ പറഞ്ഞു.

Kerala

ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവയ്ക്കില്ല; തീരുമാനം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം

തിരുവനന്തപുരം: ഭാര്യ ഉന്നയിച്ച വിവാദ ആരോപണങ്ങളില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ രാജി വയ്ക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ചതിന് ശേഷമാണ് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലേക്ക് എത്തിയത്.

വിഷയം ഗണേഷ് കുമാർ മുഖ്യമന്ത്രിക്ക് മുന്നിൽ വിശദീകരിച്ചുവെന്നാണ് വിവരം. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. വിഷയം രാഷ്ട്രീയമല്ല, കുടുംബപ്രശ്‌നമാണെന്നും ഭാര്യക്ക് പരാതിയില്ലെന്നും ഗണേഷ് കുമാർ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

അതേസമയം ആരോപണവുമായി ബന്ധപ്പെട്ട വിവാദം ഒത്തുതീർപ്പിലേക്ക് എത്തിയിരുന്നു. ഗണേഷ് കുമാർ തന്നെ വിളിച്ച് മാപ്പ് പറഞ്ഞതായും സംഭവത്തിൽ താൻ പോലീസിൽ പരാതിനൽകിയിട്ടില്ലെന്നും മാപ്പ് പറഞ്ഞ സ്ഥിതിക്ക് ഇനി മറ്റു ചർച്ചകളുടെ ആവശ്യമില്ലെന്നുമായിരുന്നു ഭാര്യ ബിന്ദു മേനോൻ പ്രതികരിച്ചത്.

Kerala

ഗണേഷ് കുമാർ മന്ത്രിസഭയിലെ പുഴുക്കുത്ത്; രാജി വയ്പ്പിക്കണൊ എന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഷയം സർക്കാരിന്‍റെ പ്രതിച്ഛായ തകർത്തുവെന്നും മന്ത്രിസഭയിലെ പുഴുക്കുത്താണ് ഗണേഷ് കുമാറെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു.

ഒരു മന്ത്രി ആവുമ്പോൾ എങ്കിലും ഒരു നിലയും വിലയും നോക്കണം. മന്ത്രി അല്ലെങ്കിൽ പോലും ഇതൊന്നും ഭാരതീയ സംസ്ക്കാരത്തിന് ചേർന്നതല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

" ഞാൻ വളരെ നാളുകൾക്കു മുന്നേ ഗണേശനെ കുറിച്ചു പറഞ്ഞിട്ടുണ്ട്. അതു ആവർത്തിക്കുന്നില്ല. വാക്കിലും പ്രവർത്തിയിലും ധാർഷ്ട്യവും മാടമ്പിത്തരവുമാണ്. 5000 പ്രണയിനികൾ ഉണ്ടെന്ന് തലക്ക് വെളിവുള്ളവർ പറയുമോ? പരാതി ഇല്ലാത്തതു കൊണ്ട് പ്രശ്നം ഇല്ലാതാവുന്നില്ലല്ലോ.

മന്ത്രി സ്ഥാനത്ത് നിന്ന് രാജി വയ്പ്പിക്കണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ. ജനങ്ങൾക്ക് തൃപ്തികരമായ ഒരു തീരുമാനം മുഖ്യമന്ത്രി എടുക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

Kerala

ഈ ഒത്തുതീർപ്പ് അംഗീകരിക്കാനാവില്ല; ഗണേഷ് കുമാറിനെ ഉടൻ പുറത്താക്കണം: സണ്ണി ജോസഫ്

തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാർ വിവാദത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഭാര്യയുമായി ഒത്തുതീർപ്പായി എന്നാണ് ഇപ്പോൾ പറയുന്നത് എന്നാൽ അത്തരത്തിൽ അവസാനിപ്പിക്കേണ്ട വിഷയമല്ല ഇതെന്നും വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് പറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

മന്ത്രിയായിരിക്കുന്ന ഒരാൾക്ക് ചേർന്ന പ്രവൃത്തിയാണോ ഇതെന്ന് സർക്കാർ തീരുമാനിക്കണം. ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്ത് നിന്ന് ഉടൻ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണം. ഇതാണൊ സർക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും ധാർമികതയെന്നും സണ്ണി ജോസഫ് ചോദിച്ചു.

അതേസമയം, കോളിളക്കങ്ങൾക്കൊടുവിൽ ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേയ്ക്ക് നീങ്ങുകയാണ്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ച് മന്ത്രി ക്ഷമാപണം നടത്തി.

ഭാര്യയുമായുള്ള പ്രശ്നം പുറത്തുവന്നതോടെ ഗണേഷ് കുമാർ സമ്മർദത്തിലായിരുന്നു. ഘടക കക്ഷികളുൾപ്പടെ ഗണേഷ് വിഷയം  അതീവ ഗുരുതരമെന്നായിരുന്നു വിലയിരുത്തിയത്. ഇതിനിടയിലാണ് പ്രശ്നം ഒത്തുതീർപ്പിലേക്കെത്തുന്നത്.

വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ഗണേഷ് കുമാറിന്‍റെ ഭാര്യ ബിന്ദു മേനോൻ പ്രതികരിച്ചു. ഗണേഷ് തിങ്കളാഴ്ച സഹോദരിയെ വിളിച്ചതായും ഇന്ന്‌ തന്നെയും വിളിച്ചെന്നും ബിന്ദു മേനോൻ പറഞ്ഞു.

മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോൻ പറയുന്നത്. ഗണേഷിനെ ഇട്ടെറിഞ്ഞ് പോകാനില്ലെന്നും അത്രമേൽ ഇഷ്ടപ്പെടുന്നെന്നും ബിന്ദു മേനോൻ പറഞ്ഞു

Kerala

'മന്ത്രിയെ മോശം സാഹചര്യത്തിൽ കണ്ടു, ഫോട്ടോകളും കൈയിലുണ്ട്': ഗണേഷ് കുമാറിനെതിരേ തുറന്നടിച്ച് ഭാര്യ

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിന്ദു മേനോൻ. മന്ത്രിയെ വാളകത്തെ വീട്ടിൽ മോശം സാഹചര്യത്തിൽ കണ്ടുവെന്നും അതിന്‍റെ ഫോട്ടാകൾ കൈയിലുണ്ടെന്നും ബിന്ദു പറഞ്ഞു.

ശാസ്തമംഗലം കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പോലീസ് സഹായം തേടിയതെന്നും ബിന്ദു മേനോൻ പറഞ്ഞു. മാധ്യമങ്ങളുടെ മുന്നിൽ തനിക്ക് എതിരെ ഗണേഷ് കുമാർ പറഞ്ഞതു കേട്ടിട്ടാണ് താൻ എല്ലാം തുറന്ന് പറയുന്നെതെന്നും ബിന്ദു ഒരു വാർത്താ ചാനലിനോടു വ്യക്തമാക്കി.

"മന്ത്രി ഗണേഷ് കുമാറിനെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണ്. ഇത് പറയാൻ പോലും പറ്റാത്ത കാര്യമാണ്. മന്ത്രിയുടെ ഫോട്ടോ അന്ന് എടുത്തിരുന്നു. ആ ഫോട്ടോകൾ എല്ലാം കൈയിൽ ഉണ്ട്.'-ബിന്ദു പറഞ്ഞു.

വാളകത്തെ വീട്ടീൽ വച്ച് വളരെ മോശമായ അനുഭവങ്ങളാണ് ഉണ്ടായത്. പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞു. അന്ന് ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിച്ചു. വീടിനു പുറത്തേക്ക് കടക്കാൻ ശ്രമിക്കാതെ വാതിൽ അടച്ചു. ബിജെപി കൗൺസിലറായ ശ്രീലേഖ തന്‍റെ ബന്ധുവാണെന്നും അവരുടെ നിർദേശ പ്രകാരമാണ് പോലീസ് സഹായം തേടിയതെന്നും ഭാര്യ ബിന്ദു മേനോൻ പറഞ്ഞു.

പോലീസിനെ വിളിച്ചതിന് പിന്നാലെ മന്ത്രിക്കൊപ്പം കണ്ട ആ സ്ത്രീയെ കാറിൽ കയറ്റി വിട്ടു. സ്ത്രീ പോയതിന് പിന്നാലെ മന്ത്രി മുറിയിൽ കയറി വാതിൽ അടക്കുകയും ചെയ്തു. തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പോലീസ് കയ്യൊഴിയുകയാണ് ചെയ്തത്. പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയതെന്നും മാധ്യമങ്ങളിൽ മുന്നിൽ തനിക്ക് എതിരെ പറഞ്ഞത് കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും അവർ വ്യക്തമാക്കി.

ആ ദിവസം സാറിന് തെറ്റ് പറ്റിപ്പോയി എന്ന് സ്റ്റാഫുകൾ പറഞ്ഞു. ക്ഷമിക്കാനും ആവശ്യപ്പെട്ടു. ഒത്തുതീർപ്പിനും ശ്രമമുണ്ടായി. മൊബൈൽ പിടിച്ചു വാങ്ങാൻ ശ്രമിച്ചത് സഹായിയായ ശാന്തൻ ആണ്. പ്രദീപ് ആണ് വാതിൽ അടച്ചത്.

സഹായിയായ ശാന്തൻ ആണ് സ്ത്രീയെ കാറിൽ കയറ്റി കൊണ്ട് പോയത്. തനിക്ക് വട്ടെന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് വിശദീകരണം നടത്തുന്നത്. വീട്ടിൽ കണ്ടതിന് എല്ലാം തെളിവുകൾ ഉണ്ട്. മുഖ്യമന്ത്രിയുടെ മകളോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും നിയമ നടപടിക്ക് ഇല്ലെന്നും ബിന്ദു പറ‍ഞ്ഞു.

Kerala

പ്രണയമുണ്ട്, അത് കുറ്റമാണോ?; വ്യക്തിപരമായ കാര്യങ്ങളില്‍ ആരും ഇടപെടേണ്ടെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. തെരഞ്ഞെടുപ്പ് കാലം അടുക്കുമ്പോൾ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പാണ് ഇതെന്നും ഇക്കാര്യങ്ങൾ കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. മുൻപും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ ആരും ഇടപെടേണ്ടെന്നും ഗണേഷ്കുമാർ പറഞ്ഞു. പ്രണയം ഒരു കുറ്റമല്ല. പ്രണയം എല്ലാവർക്കുമുണ്ട്. അത് ഇനിയും തുടരും. ഞാനൊരു മികച്ച പൊതു പ്രവർത്തകനാണ്. ഇന്നേവരെ അഴിമതി ചെയ്തിട്ടില്ല.

പത്തനാപുരത്തുകാർ ഇത് വിശ്വസിക്കില്ല. എന്‍റെ എക്സ്റേ അവർക്ക് അറിയാം. വീട്ടിലെ കാര്യം പറയണ്ടാ എന്ന് കരുതിയതാണ്. പക്ഷേ എനിക്ക് ഒന്നും മറയ്ക്കാനില്ല. വീട്ടിനുള്ളിൽ തന്നെ ശത്രുക്കൾ ഉണ്ട്. തന്‍റെ ഭാഗത്തു നിന്ന് മാന്യതയില്ലാത്ത പെരുമാറ്റം ഒരു സ്ത്രീക്കും ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി കൗൺസിലർ ആർ. ശ്രീലേഖയ്ക്കെതിരെയും ഗണേഷ്കുമാർ പ്രതികരിച്ചു. തന്‍റെ വ്യക്തി ജീവിതത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്നും ഇപ്പോൾ ഉയർന്ന ആരോപണങ്ങൾ തന്‍റെ ഭൂരിപക്ഷം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

വട്ട് മൂത്താൽ ആരും പരാതിപ്പെടും. എനിക്കും വേണമെങ്കിൽ പരാതിപ്പെടാം. ഇക്കാര്യത്തിൽ ഇടപെടാൻ ആർ. ശ്രീലേഖ ആരാണ്? മേയർ സ്ഥാനം കിട്ടാത്തതിന്‍റെ കൊതിക്കെറുവാണ് അവർ തീർക്കുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.

 

Kerala

"ആരോഗ്യമേഖലയെ തകർക്കാൻ ശ്രമം'; മന്ത്രി വീണാ ജോർജ് പൊതുപരിപാടിയിൽ

പത്തനംതിട്ട: കണ്ണൂരിലെ സംഘർഷത്തിന് പിന്നാലെ ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്ത് മന്ത്രി വീണാ ജോർജ്. പത്തനംതിട്ടയിൽ തുടങ്ങിയ ആരോഗ്യ ആനന്ദം ഫെസ്റ്റ് ഉദ്ഘാടനം ചെയ്യാനാണ് മന്ത്രി എത്തിയത്.

ആരോഗ്യമേഖലയെ തകർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിനിടെ പറഞ്ഞു.

അതേസമയം, വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച കോടതി വാദം കേട്ടിരുന്നു. മന്ത്രിക്കെതിരെ നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമായിരുന്നെന്നും വധശ്രമം നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.

Kerala

ആറ്റുകാൽ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ല; ഉറപ്പ് നൽകി മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ലെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. പ്രശ്നം രൂപപ്പെട്ടത് മുതൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. ശിവൻകുട്ടിയുടെ കൂടി അഭിപ്രായം തേടി വാട്ടർ അതോറിറ്റി എംഡി, ജോയിന്‍റ് എംഡി എന്നിവരെ ഉൾപ്പെടുത്തി നിരവധി യോഗങ്ങൾ വിളിച്ചു ചേർത്തുവെന്നും കോർപറേഷനും വാട്ടർ അതോറിറ്റിയും സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും റോഷി പറഞ്ഞു.

"തിരുവനന്തപുരം മേയറുമായി വിഷയം സംസാരിച്ചു. പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ കൺട്രോൾ തുറന്നിട്ടുണ്ട്. ഓരോ സെക്ഷൻ ഓഫീസും കേന്ദ്രീകരിച്ച് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. കുടിവെള്ളത്തിൽ രാഷ്ട്രീയം കലർത്താൻ എൽഡിഎഫ് ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ, നഗരസഭാ പ്രദേശത്ത് കുടിവെള്ള വിതരണത്തിൽ ഈ വർഷം ചില വീഴ്ചകൾ ഉണ്ടായിട്ടുള്ളതായി സംശയിക്കുന്നെന്ന് ചൂണ്ടികാട്ടി ജലവിഭവമന്ത്രി റോഷി അഗസ്റ്റിന് മേയർ വി.വി രാജേഷ് കത്ത് നൽകിയിരുന്നു. ഓരോ മേഖലയിലേക്കുമുള്ള വാൽവുകൾ തുറക്കുന്നതിൽ ഉൾപ്പെടെ ആസൂത്രിത ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായാണ് മേയർ കത്തിൽ സൂചിപ്പിച്ചത്.

കഴിഞ്ഞ 10 ദിവസത്തിനിടയിൽ നഗരത്തിലെ പല ഭാഗത്തും കുടിവെള്ളം ലഭ്യമാകാത്തതിന് പിന്നിൽ ബോധപൂർവ്വമായ വീഴ്ച ഉള്ളതായി സംശയിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഫെബ്രുവരി മാസത്തിൽ നടന്ന കുടിവെള്ള വിതരണവും ഈ വർഷം ഫെബ്രുവരി മാസത്തിൽ നടന്ന കുടിവെള്ള വിതരണവും താരതമ്യം ചെയ്യുമ്പോൾ ഇത് മനസിലാകുമെന്നും മേയർ കത്തിൽ സൂചിപ്പിച്ചിരുന്നു.

District News

മന്ത്രി വീണാ ജോര്‍ജിനു നേരേയുണ്ടായ അക്രമം ഗൂഢാലോചനയുടെ ഭാഗം: മന്ത്രി പി. പ്രസാദ്

ചേര്‍ത്തല: മന്ത്രി വീണാ ജോര്‍ജിനു നേരേയുണ്ടായ അക്രമം തെരഞ്ഞെടുപ്പു മുന്നില്‍കണ്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും രാഷ്‌ട്രീയ നേതൃത്വങ്ങളെ പാവകളാക്കി തന്ത്രവിദഗ്ധര്‍ മെനയുന്ന കുതന്ത്രങ്ങളാണ് ഇതിനുപിന്നിലെന്നും മന്ത്രി പി. പ്രസാദ് ആരോപിച്ചു. ചേര്‍ത്തലയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തു കലാപമുണ്ടാക്കാനുളള ശ്രമമാണ് അക്രമത്തിനു പിന്നില്‍. പ്രതിഷേധങ്ങള്‍ വേണ്ടതുതന്നെയെങ്കിലും ഇത്തരം സമരരീതികളെ തള്ളിപ്പറയാനും പിന്തിരിപ്പിക്കാനും എല്ലാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും തയാറാകണം.താമസിക്കുന്നിടത്തു റീത്തുവച്ചതടക്കം മന്ത്രിയെ ഒറ്റതിരിഞ്ഞ് വേട്ടയാടുന്നത് അപലപനീയമായ കാര്യമാണ്.

ഇത്രയുമായിട്ടും ഇതിനെ തള്ളിപ്പറയാതെ ന്യായീകരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വവും പ്രതിപക്ഷനേതാവും അക്രമത്തെ ന്യായീകരിക്കുകയാണ്. ആരോഗ്യമേഖലയെ കടന്നാക്രമിക്കുന്ന ഇവര്‍ കോര്‍പറേറ്റുകളുടെ വക്താക്കളായി മാറിയിരിക്കുകയാണ്.

പുതുയുഗയാത്രയിലൂടെ പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് നേതാക്കളും കള്ള പ്രചാരണങ്ങളാണു നടത്തുന്നത്. സ്വപ്‌നം കാണാന്‍ പ്രതിപക്ഷനേതാവിനും എല്ലാവര്‍ക്കും അവകാശമുണ്ട്. തെരഞ്ഞെടുപ്പില്‍ വികസനങ്ങള്‍ക്കുള്ള അംഗീകാരം ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Kerala

മന്ത്രിയെ ആക്രമിക്കുന്നതിന്‍റെ വീഡിയോ ഹാജരാക്കിയാൽ ഒരു പവൻ സ്വർണം സമ്മാനം

കണ്ണൂർ: മന്ത്രി വീണ ജോർജിനെ ആക്രമിക്കുന്നതിന്‍റെ തെളിവ് ഹാജരാക്കിയാൽ ഒരു പവൻ സ്വർണം സമ്മാനം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി.

മന്ത്രി വീണ ജോർജിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു എന്നു പറയുന്ന വിഡിയോ തെളിവ് ഹാജരാക്കിയാൽ നിങ്ങൾക്കും നേടാം ഒരു പവൻ സ്വർണം എന്നാണ് പോസ്റ്ററിൽ പറയുന്നത്.

ഇതുവരെ പുറത്തു വന്ന ദൃശ്യങ്ങളിൽ വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്നതായി കണ്ടെത്താൻ സാധിച്ചില്ല. സംഭവം റെയിൽവേ പ്ലാറ്റ്ഫോമിൽ നടന്നതിനാൽ റെയിൽവേ പോലീസാണ് കേസ് അന്വേഷിക്കുന്നത്.

റെയിൽവേ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആക്രമിക്കുന്നതായി കണ്ടെത്താൻ സാധിച്ചില്ലെന്നാണ് വിവരം. മറ്റു വീഡിയോ ദൃശ്യങ്ങളിലും ആക്രമിക്കുന്നതായി കണ്ടെത്തിയില്ല.

അതേസമയം, മന്ത്രിയുടെ അടുത്ത് കറുത്ത തുണിയുമായി എത്തിയെന്ന രീതിയിൽ ഒരു വിഡിയോ ദൃശ്യം പ്രചരിച്ചിരുന്നു. എന്നാൽ ഇത് കരിനീല വസ്ത്രം ധരിച്ച മന്ത്രിയുടെ ഗൺമാൻ ആണെന്ന് പിന്നീട് തെളിഞ്ഞു.

Kerala

കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് കൊടിമരം തകർത്തു; കൊടി കത്തിച്ചു

കോട്ടയം: മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് കാഞ്ഞിരപ്പള്ളിയിൽ സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. പ്രതിഷേധക്കാർ കോൺഗ്രസ് കൊടിമരം തകർത്ത് കൊടി കത്തിച്ചു.

പേട്ടക്കവലയിൽ വൈകിട്ട് നടന്ന പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു സംഭവം. കൊടിമരം തകർത്ത പ്രതിഷേധക്കാർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുകയും ചെയ്തു.

ഏകദേശം 50 ഓളം പ്രവർത്തകരാണ് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്. കെകെ റോഡിലൂടെ പ്രകടനമായി എത്തിയ ശേഷമായിരുന്നു അക്രമം. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

Kerala

മന്ത്രിയെ കൈയേറ്റം ചെയ്യുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല: സ്പീക്കർ

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി സ്പീക്കർ എ.എൻ. ഷംസീർ.

സമരക്കാരാണ് മന്ത്രിയെ ആക്രമിച്ചത്. പ്രതിഷേധിക്കാം പക്ഷേ കൈയേറ്റം ചെയ്യാൻ പാടില്ല. മന്ത്രിയെ കൈയേറ്റം ചെയ്യുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം.

മന്ത്രിയുടെ കൈക്കും കഴുത്തിനും പരിക്കേറ്റു. മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വന്ദേഭാരതിൽ യാത്രയ്ക്ക് എത്തിയതായിരുന്നു മന്ത്രി. ടിക്കറ്റ് കൗണ്ടറിന് സമീപത്ത് വച്ചാണ് പ്രതിഷേധമുണ്ടായത്. സംഭവത്തെ തുടർന്ന് മന്ത്രിയുടെ പരിപാടികൾ റദ്ദാക്കി.

കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് മടങ്ങുകയായിരുന്നു മന്ത്രി. സ്ഥലത്ത് പ്രതിഷേധവുമായെത്തിയ കെഎസ്‌യു പ്രവർത്തകരുമായി മന്ത്രി വാക്കേറ്റമുണ്ടായിരുന്നു. ഇതിനിടെയാണ് സംഭവം.

 

Latest News

Corehub Up