ജിരക്പൂരിലെ പാലം എൻക്ലേവിൽ വീൽചെയർ യാത്രികനായ സുരേന്ദ്ര പാലിന് നേരെ നടന്ന കവർച്ച പ്രദേശവാസികളിൽ വലിയ ആശങ്ക പടർത്തിയിരിക്കുകയാണ്.
ബുധനാഴ്ച രാവിലെ 10 മണിയോടെ താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പോകുകയായിരുന്ന അദ്ദേഹത്തെ ബൈക്കിലെത്തിയ രണ്ട് അജ്ഞാത യുവാക്കൾ തടഞ്ഞുനിർത്തുകയും, കയ്യിലിരുന്ന പേഴ്സ് തട്ടിയെടുത്ത് കടന്നുകളയുകയുമായിരുന്നു.
ശാരീരിക ബുദ്ധിമുട്ടുകൾ മറന്നും അക്രമികളെ പിന്തുടരാൻ അദ്ദേഹം ശ്രമിച്ചെങ്കിലും ബൈക്ക് വേഗത്തിൽ ഓടിച്ചുപോയതിനാൽ സാധിച്ചില്ല. കവർച്ച ചെയ്യപ്പെട്ട പേഴ്സിൽ 5000 രൂപയോളം പണത്തിന് പുറമെ മൊബൈൽ ഫോൺ, ക്രെഡിറ്റ് കാർഡുകൾ, ബ്ലൂടൂത്ത് ഹെഡ്ഫോൺ, പാൻ കാർഡ് തുടങ്ങി സുപ്രധാനമായ രേഖകളും ഉണ്ടായിരുന്നു.
സംഭവത്തിന് തൊട്ടുപിന്നാലെ അദ്ദേഹം പൊലിസിൽ പരാതി നൽകുകയും തന്റെ വസ്തുക്കൾ വീണ്ടെടുക്കാനും അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു.
ഈ ദാരുണമായ കവർച്ചയുടെ പൂർണ ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുള്ളത് പ്രതികളെയും അവർ സഞ്ചരിച്ച വാഹനത്തെയും തിരിച്ചറിയാൻ പൊലിസിനെ സഹായിക്കുമെന്നാണ് കരുതുന്നത്.
പട്ടാപകൽ, ജനവാസ മേഖലയിൽ വെച്ച് ഒരു ഭിന്നശേഷിക്കാരന് നേരെ ഇത്തരമൊരു അതിക്രമം ഉണ്ടായത് പ്രദേശത്തെ ക്രമസമാധാന നിലയെക്കുറിച്ചുള്ള ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പ്രദേശത്ത് സമാനമായ മോഷണങ്ങൾ മുമ്പും നടന്നിട്ടുള്ളതിനാൽ ജനങ്ങൾ വലിയ ഭയത്തോടെയാണ് കഴിയുന്നത്.
തെരുവുകളിൽ കൂടുതൽ പൊലിസ് പെട്രോളിംഗും സുരക്ഷയും ഉറപ്പാക്കണമെന്നും, അതിക്രമം നടത്തിയവരെ എത്രയും വേഗം വലയിലാക്കി നഷ്ടപ്പെട്ട സാധനങ്ങൾ വീണ്ടെടുത്തു നൽകണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
Where Have Our Humanity and Social Values Gone?
— Rishu Raj Singh (@rishuraj_chd) September 10, 2026
A man travelling in a wheelchair was targeted by two youths, who snatched his mobile phone and fled.
He was already vulnerable yet instead of offering help the accused chose to take advantage of his situation.
? Zirakpur, Punjab pic.twitter.com/a1UgERlDkx
Tags : ZirakpurNews PunjabCrime LocalNews Zirakpur CrimeNews