ഹൈദരാബാദിലെ തിരക്കേറിയ ഐടി ഇടനാഴിയിൽ ബൈക്കിന്റെ പെട്രോൾ ടാങ്കിന് മുകളിൽ ലാപ്ടോപ്പ് തുറന്നുവെച്ച് യാത്ര ചെയ്ത യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
മാധാപൂരിലെ ഹൈടെക് കമാൻ പരിസരത്തുനിന്നാണ് തൊട്ടടുത്ത വാഹനത്തിലെ യാത്രക്കാരൻ ഈ ദൃശ്യങ്ങൾ പകർത്തിയത്. ഹെൽമെറ്റ് ധരിക്കാതെ, ഓണായിരുന്ന ലാപ്ടോപ്പ് സ്ക്രീനിലേക്ക് നോക്കി ട്രാഫിക്കിലൂടെ വണ്ടിയോടിക്കുന്ന ഇയാളുടെ പ്രവർത്തി കടുത്ത സുരക്ഷാ വീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
'വർക്ക് ഫ്രം ബൈക്ക്' എന്ന് പരിഹസിച്ചാണ് പലരും ഈ വീഡിയോ പങ്കുവെക്കുന്നതെങ്കിലും, കോർപ്പറേറ്റ് മേഖലയിലെ കടുത്ത ജോലിഭാരത്തിന്റെയും ജീവനക്കാരുടെ ലോഗിൻ സമയം നിരീക്ഷിക്കുന്ന കമ്പനികളുടെ അമിത സമ്മർദ്ദത്തിന്റെയും ഫലമാണിതെന്ന വിമർശനവും ഉയരുന്നുണ്ട്.
എന്നാൽ, യാതൊരു കാരണവശാലും ന്യായീകരിക്കാൻ കഴിയാത്ത ഇത്തരം അഭ്യാസപ്രകടനങ്ങൾ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുകയും വലിയ അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് റോഡ് സുരക്ഷാ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
മുൻപും സമാനമായ രീതിയിൽ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്ത് ജോലി ചെയ്യുന്നവരുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുള്ള സാഹചര്യത്തിൽ, പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
सड़क पर एक ऐसा नज़ारा देखा जिसे देखकर रोंगटे खड़े हो गए।
— Indrajeet Nishad (@NishadIndra1) June 12, 2026
लोग वर्कहोलिक होने के चक्कर में ये भूल रहे हैं कि जिंदगी दोबारा नहीं मिलेगी।
क्या कुछ मिनटों का काम, आपकी जान से ज्यादा कीमती है? अगर सुरक्षित घर पहुंच गए, तभी तो करियर काम आएगा। pic.twitter.com/ftPRQf3ORo
Tags : WorkFromBike HyderabadViralVideo ViralNews TrendingNow WorkingOnWheels