കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രതികളെ തനിക്ക് നേരിട്ട് അറിയാമെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ! അതോടൊപ്പം തന്നെ, കേസിലെ പ്രതികൾ തന്റെ സോഷ്യൽ മീഡിയ ടീമിലെ അംഗങ്ങളാണെന്ന വാർത്തകൾക്കും വിവാദങ്ങൾക്കും കൃത്യമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഉന്നയിച്ച പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹുസൈനെയും അബ്ദുൾ സലാമിനെയും തനിക്ക് വ്യക്തിപരമായി പരിചയമുണ്ടെന്നാണ് വി.ഡി. സതീശൻ വ്യക്തമാക്കിയത്. നവകേരള സദസുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ പോലീസിന്റെ ലാത്തിച്ചാർജിൽ ഹുസൈന് ക്രൂരമായി പരിക്കേറ്റിരുന്നു. അന്ന് ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുകയും പിന്നീട് അദ്ദേഹത്തിന്റെ പഞ്ചായത്തിൽ ഒരു പരിപാടിക്ക് പോയപ്പോൾ മറ്റ് ഭാരവാഹികൾക്കൊപ്പം വീട് സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.
സമരങ്ങളിൽ പങ്കെടുത്ത് അടി കൊള്ളുന്ന പ്രവർത്തകരെ ചേർത്തുപിടിക്കുക എന്നത് നേതാക്കളുടെ കടമയാണെന്നും, അന്നൊന്നും ഇവർക്ക് ലഹരി ഇടപാടുകളുമായി ബന്ധമുണ്ടായിരുന്നതായി തനിക്ക് അറിയില്ലായിരുന്നുവെന്നും, അറസ്റ്റിലായപ്പോഴാണ് ഈ വിവരങ്ങൾ അറിയുന്നതെന്നും കൂട്ടിച്ചേർത്തു.
അതോടൊപ്പം തന്നെ, പ്രതികൾ തന്റെ സോഷ്യൽ മീഡിയ ടീമിന്റെ ഭാഗമാണെന്ന വാർത്തകളെയും അദ്ദേഹം പൂർണമായി തള്ളിപ്പറഞ്ഞു. തനിക്ക് നിലവിലോ പ്രതിപക്ഷ നേതാവായിരുന്ന കാലത്തോ പ്രത്യേകം സോഷ്യൽ മീഡിയ ടീമുകൾ ഒന്നുമില്ലെന്ന് സതീശൻ വ്യക്തമാക്കി.
മാധ്യമങ്ങൾ നൽകിയ വാർത്തകൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യാൻ താൻ ഇടപെട്ടു എന്ന ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. മാധ്യമങ്ങളുടെ വാർത്താ കാർഡുകൾ നീക്കം ചെയ്യുന്നതിൽ തനിക്കോ തന്റെ ഓഫീസിനോ യാതൊരു പങ്കുമില്ല. മെറ്റയുടെ നയങ്ങളിൽ വന്ന മാറ്റങ്ങളാകാം ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്യപ്പെടാൻ കാരണം.
തിരുവനന്തപുരം ആർച്ച് ബിഷപ്പിന്റെ പ്രസംഗവും ഷിബു ബേബി ജോണുമൊത്തുള്ള സന്ദർശന വാർത്തകളും തുടങ്ങി പല പ്രമുഖരുടെയും പോസ്റ്റുകൾ ഇതുപോലെ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം വാർത്തകൾ നീക്കം ചെയ്യപ്പെടുന്നതിൽ മാധ്യമങ്ങൾക്ക് പരാതി നൽകാം എന്നും, അതിന് പൂർണ പിന്തുണ നൽകുമെന്നും വി.ഡി. സതീശൻ ഉറപ്പുനൽകി.
വേണമെങ്കിൽ തനിക്കെതിരെയുള്ള വിമർശന പോസ്റ്റുകൾ നീക്കം ചെയ്യരുതെന്നും, നീക്കം ചെയ്ത വാർത്താ കാർഡുകൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മെറ്റയ്ക്ക് കത്തെഴുതാൻ തയ്യാറാണെന്നും പറഞ്ഞാണ് സതീശൻ തന്റെ വിശദീകരണം അവസാനിപ്പിച്ചത്. ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. കൂടുതൽ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്!
Tags : VDSatheeshan VDSatheesan KasaragodDrugCase KeralaPolitics CongressKerala