ഫിഫ ലോകകപ്പിലെ അർജന്റീന-അൾജീരിയ മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയം പരിസരത്ത് കൗതുകകരമായ ഒരു സംഭവം അരങ്ങേറി. ഫോക്സ് സ്പോർട്സിന്റെ പ്രത്യേക റിപ്പോർട്ടറായെത്തിയ പ്രശസ്ത എൻഎഫ്എൽ താരം ജാമിസ് വിൻസ്റ്റൺ, ലയണൽ മെസിയുടെ ജേഴ്സി ധരിപ്പിച്ച ഒരു ജീവനുള്ള ആടുമായാണ് സ്റ്റേഡിയത്തിൽ പ്രത്യക്ഷപ്പെട്ടത്.
മെസിയാണ് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം (GOAT) എന്ന് പ്രഖ്യാപിക്കുന്ന രീതിയിലുള്ള വിൻസ്റ്റണിന്റെ ഈ വേറിട്ട നീക്കം സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കകം വൈറലായി.
ഈ സംഭവത്തിന് പിന്നാലെ മൈതാനത്തിറങ്ങിയ മെസി തകർപ്പൻ ഹാട്രിക്കിലൂടെ അർജന്റീനയ്ക്ക് 3-0 ന്റെ മികച്ച വിജയമാണ് സമ്മാനിച്ചത്. ഇതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളുകൾ എന്ന റെക്കോർഡിനൊപ്പം മെസിയെത്തുകയും, ഈ ടൂർണമെന്റിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി മാറുകയും ചെയ്തു.
നേരത്തെ ഡച്ച് ആരാധകർക്കൊപ്പം ആഹ്ലാദ പ്രകടനം നടത്തിയും, കളിക്ക് ശേഷം സ്റ്റേഡിയം വൃത്തിയാക്കാൻ ജാപ്പനീസ് ആരാധകരെ സഹായിച്ചും കൈയ്യടി നേടിയ വിൻസ്റ്റൺ, ഈ മത്സരത്തിന് മുൻപ് നടത്തിയ ആട് സ്റ്റണ്ടിലൂടെയും ലോകകപ്പ് വേദിയിലെ പ്രധാന ചർച്ചാവിഷയമായി മാറി.
Hilarious: Giants star QB Jameis Winston brought a live goat wearing a Lionel Messi jersey to tonight's Argentina - Algeria World Cup match.
— Dov Kleiman (@NFL_DovKleiman) June 17, 2026
Winston is a must-watch on television.
??? pic.twitter.com/6twSoIfn1i
Tags : WorldCup2026 JameisWinston GOAT ArgentinaVsAlgeria LionelMessi