തിരികെ ലഭിച്ചത് നാലു ജീവൻ; നടുക്കം വിട്ടുമാറാതെ വീട്ടുകാരും തൊഴിലാളികളും
Sunday, April 28, 2024 7:51 AM IST
എടൂർ: തെരഞ്ഞെടുപ്പ് ആവേശത്തിനിടയിൽ കഴിഞ്ഞദിവസം എടൂറിന് സമീപം എടൂർ കോറ റോഡിൽ പുത്തലത്ത് പ്രശാന്ത് കുമാറിന്‍റെ വീട്ടുമുറ്റത്തെ കിണറിൽ നടന്ന അപകടം ആരും ശ്രദ്ധിക്കാതെ പോയി. പ്രശാന്തിന്‍റെ വീട്ടുമുറ്റത്തെ 14 കോലിൽ അധികം താഴ്ചയുള്ള കിണർ വറ്റിയപ്പോൾ വീണ്ടും അഞ്ചു കോലോളം താഴ്ത്തിയ ശേഷം കിണർ ചെങ്കല്ലുകൊണ്ട് കെട്ടുന്നതിനിടയിലാണ് അപ്രതീക്ഷിതമായി അപകടം നടന്നത്. 30 വർഷത്തിൽ അധികമായി കിണർ കുഴിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളാണ് ജോലിക്കാരിൽ അധികവും. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

ജോലി ചെയ്തിരുന്ന ഏഴു തൊഴിലാളികളിൽ മൂന്നുപേർ കിണറ്റിനുള്ളിലും രണ്ട് സ്ത്രീ തൊഴിലാളികളടക്കം നാലുപേർ പുറത്തുമായിരുന്നു ജോലി ചെയ്തിരുന്നത്.14 കോൽ കെട്ടിയിറക്കിയ കിണറിന്‍റെ അടിഭാഗം വീണ്ടും കുഴിക്കുന്നത് അപകടകരമായ ജോലിയാണ്. കുഴിച്ച ഭാഗം കെട്ടുന്നതിനായി ചെങ്കല്ല് കിണറ്റിലേക്ക് ഇറക്കുന്നതിനിടയിലാണ് തൂക്ക് തകർന്ന് കല്ലും തൊഴിലാളിയും വലിയ മരം കൊണ്ടുള്ള തൂക്കും 18 കോൽ താഴ്ചയിലുള്ള കിണറ്റിലേക്ക് പതിക്കുന്നത്.

വീഴ്ചയുടെ ആഘാതത്തിൽ വിജയൻ അടക്കം മൂന്നുപേർ ബോധരഹിതർ ആയെങ്കിലും കല്ലുവയൽ സ്വദേശി സുനിൽ പുറത്ത് നിന്ന മറ്റൊരു തൊഴിലാളി ഭാസ്കരനോട് ഫയർഫോഴ്‌സിനെ വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഫയർഫോഴ്‌സ് വല ഇറക്കി കൊടുത്ത വലയിൽ മറ്റു മൂന്നുപേരെയും മുകളിൽ എത്തിച്ച ശേഷമാണ് സുനിൽ കിണറ്റിൽനിന്നും വെളിയിൽ വന്നത്.

തലനാരിഴക്ക് രക്ഷപെട്ട തൊഴിലാളികളായ വിജയൻ, പി.കെ. സാബു, ജോസ് മഞ്ഞക്കാലായിൽ, സുനിൽ എന്നിവരിൽ വിജയന്‍റെ പരിക്ക് മാത്രമാണ് ഗുരുതരം. വീഴ്ചയിൽ തലക്കും മൂക്കിനുമാണ് പരിക്ക്. വീടിനോട് ചേർന്നു നിൽക്കുന്ന കിണർ മഴപെയ്താൽ ഇടിഞ്ഞുവീണ് വീടിന് കോടുപാടുകൾ സംഭവിക്കാൻ സാധ്യത ഉള്ളതുകൊണ്ട് തൊഴിലാളികൾ ഇന്നലെ തന്നെ കിണറിന്‍റെ ജോലികൾ പൂർത്തിയാക്കി.