കിഫ്ബി ഒരു ദുരന്തമെന്ന് സി.പി. ജോൺ
Monday, April 15, 2024 11:52 PM IST
പത്തനംതിട്ട: കേരളത്തെ സംബന്ധിച്ച് കിഫ്ബി ഒരു ദുരന്തമായിരുന്നെന്ന് മുൻ ആസൂത്രണസമിതിയംഗവും യുഡിഎഫ് സെക്രട്ടറിയുമായ സി.പി. ജോൺ. പത്തനംതിട്ട പ്രസ്ക്ലബിൽ തേരോട്ടം തെരഞ്ഞെടുപ്പ് സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ധനാസൂത്രണ പ്രക്രിയയെ തകർത്ത് കിഫ്ബിയാണ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ ധനമന്ത്രിയെന്ന നിലയിൽ തോമസ് ഐസക് നല്ലനിലയിൽ ഭരണം നടത്തിയെങ്കിലും കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ ധനമന്ത്രിയെന്ന നിലയിൽ അദ്ദേഹം നടപ്പാക്കിയ പരിഷ്കാരങ്ങളുടെ തിക്തഫലമാണ് ഇപ്പോഴും കേരളം അനുഭവിക്കുന്നതെന്ന് സി.പി. ജോൺ പറഞ്ഞു.
വർഷങ്ങളായി സംസ്ഥാനം നല്ലനിലയിൽ നടപ്പാക്കിവന്ന ആസൂത്രണ പ്രക്രിയയെ തകർത്തുകൊണ്ടാണ് കിഫ്ബി രംഗപ്രവേശം ചെയ്തത്. ഇതിലൂടെ അടിസ്ഥാന മേഖലയ്ക്കു ലഭിച്ചുവന്ന ധനവിഹിതത്തിൽ വൻ കുറവുണ്ടായി. പട്ടികജാതി, വർഗ, ആദിവാസി മേഖലകൾക്ക് ലഭിച്ചുവന്ന ഫണ്ടിൽ കുറവുണ്ടായി. തദ്ദേശസ്ഥാപനങ്ങളുടെ പ്ലാൻഫണ്ടിൽ ഒരു രൂപയുടെ പോലും വർധന നടത്താനായില്ല. കിഫ്ബി മുഖേന അടിസ്ഥാന സൗകര്യ വികസനരംഗത്ത് വൻ കുതിപ്പുണ്ടായെന്ന അവകാശവാദത്തെ അംഗീകരിക്കാനാകില്ല.
കേരളത്തിൽ അതിനു മുന്പും വൻകിട പദ്ധതികളും റോഡ് വികസനവുമെല്ലാം നടപ്പാക്കിയിട്ടുണ്ട്. ആസൂത്രണ പ്രക്രിയയിൽ ബന്ധപ്പെട്ട വകുപ്പുകൾക്കു ലഭിക്കുന്ന ധനവിഹിതം ഉപയോഗിച്ച് കൃത്യമായി ഇതെല്ലാം കേരളത്തിൽ നടന്നുവന്നു. എന്നാൽ, കിഫ്ബി നിലവിൽ വന്നതോടെ ഒരു ദുരന്തകഥ ആരംഭിക്കുകയാണ്. ഇന്നിപ്പോൾ കിഫ്ബി മരിച്ചു. കിഫ്ബിയെക്കുറിച്ച് ധനവകുപ്പോ സർക്കാരോ ഒന്നും പറയുന്നില്ല. പുതുതായി ഇതിൽ ഒരു പദ്ധതിയുമില്ല. തോമസ് ഐസക് പ്രചാരണത്തിന് കിഫ്ബി എന്ന വാക്ക് ഉപയോഗിക്കുന്നുവെന്നു മാത്രം.
രാജ്യത്തു വർഷങ്ങളായി നടപ്പാക്കി വന്ന പഞ്ചവത്സര പദ്ധതികളെ ഇല്ലാതാക്കി ആസൂത്രണം വേണ്ട പ്രോജക്‌ട് മതിയെന്ന തരത്തിൽ നരേന്ദ്രമോദി സർക്കാർ നടപ്പാക്കിയ നയങ്ങളുടെ തുടർച്ചയായാണ് കേരളത്തിൽ ഇതേനിലയിൽ കിഫ്ബി ഐസക് കൊണ്ടുവന്നത്. കടം വേണമെന്നു പറഞ്ഞ് കേരളം സുപ്രീംകോടതിയിൽ കേസ് നൽകിയിരിക്കുകയാണ്. കേസ് ഭരണഘടനാ ബഞ്ചിനു വിട്ടത് നേട്ടമായെന്നാണ് ഇപ്പോഴത്തെ അവകാശവാദമെന്നും സി.പി. ജോൺ ചൂണ്ടിക്കാട്ടി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് മുഴുവൻ സീറ്റുകളും നേടാനാകുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു മാത്രമാണ് യുഡിഎഫ്, ബിജെപി മത്സരമുള്ളത്. തൃശൂരിൽ ആദ്യമൊക്കെ അത്തരം ഒരു പ്രതീതി ഉണ്ടായെങ്കിലും ഇപ്പോഴത് മാറി. മറ്റു മണ്ഡലങ്ങളിലൊന്നും ബിജെപി ശക്തമായ പോരാട്ടം നടത്തുന്നതേയില്ലെന്ന് ജോൺ അഭിപ്രായപ്പെട്ടു. രാജ്യത്ത് എൻഡിഎയുടെ അധഃപതനം ആരംഭിച്ചു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വൻ മുന്നേറ്റം ഇന്ത്യ സഖ്യത്തിനായിരിക്കും. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും സീറ്റുകൾ കുറയുമെന്ന ആങ്ക ബിജെപിക്കുമുണ്ടായിക്കഴിഞ്ഞു. ബിജെപി വിരുദ്ധവോട്ടുകൾ ഏകോപ്പിക്കാനായത് നേട്ടമാണെന്നും സി.പി. ജോൺ പറഞ്ഞു.