വിജയ പ്രതീക്ഷ കൈവിടാതെ സ്ഥാനാര്‍ഥികള്‍
Monday, April 22, 2024 11:35 PM IST
അവസാനഘട്ട പ്രചാരണം കൊടുമ്പിരി കൊള്ളുമ്പോള്‍ സ്ഥാനാര്‍ഥികളുടെ വിജയ പ്രതീക്ഷ ഏറുകയാണ്. പ്രചാരണഘട്ടത്തിലെ ആവേശം കൈവിടാതെ വിജയം ഉറപ്പിച്ചു തന്നെയാണ് യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പ്രചാരണം.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി അരലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷം ഉണ്ടാകുമെന്ന് പറയുന്നു. നാലാം അങ്കത്തിനിറങ്ങിയ സിറ്റിംഗ് എംപി ഭൂരിപക്ഷം പ്രവചിക്കുന്നില്ല, എന്നാല്‍ വിജയം ഉറപ്പാണെന്നതില്‍ സംശയമില്ല.

മെച്ചപ്പെട്ട ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നു തന്നെയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ. ആന്‍റണിയുടെ വിലയിരുത്തല്‍.

വികസന നേട്ടങ്ങള്‍ നിരത്തി ആന്‍റോ ആന്‍റണി പ്രചാരണത്തിനിറങ്ങിയപ്പോള്‍ സ്വന്തം പ്രകടനപത്രികയുടെ പിന്‍ബലത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കും എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ. ആന്‍റണിയും പ്രചാരണം നടത്തിയത്.

ആവേശം പതിന്മടങ്ങെന്ന് ആന്‍റോ ആന്‍റണി

നാലാം അങ്കത്തിനു പത്തനംതിട്ടയുടെ കളത്തിലിറങ്ങിയ ആന്‍റോ ആന്‍റണിയുടെ പ്രതീക്ഷകള്‍ക്ക് ഒട്ടും മങ്ങലേറ്റിട്ടില്ല. കഴിഞ്ഞ 15 വര്‍ഷമായി മണ്ഡലത്തില്‍ അദ്ദേഹം നേടിയിട്ടുള്ള സ്വാധീനം തന്നെയായിരുന്നു പ്രചാരണഘട്ടത്തിലും പ്രയോജനപ്പെടുത്തിയത്. വികസന വിഷയങ്ങളിലൂടെ തുടങ്ങിയ പ്രചാരണം അവസാനിക്കുമ്പോഴേക്കും എതിരാളികളുടെ വിമര്‍ശനങ്ങളുടെ മുന ഒടിച്ചുകൊണ്ടാണെന്ന് സ്ഥാനാര്‍ഥി പറയുന്നു.

തനിക്കു ലഭിച്ച ഉജ്വലമായ സ്വീകരണങ്ങള്‍ സിപിഎം കോട്ടകളിലാണെന്നത് ആവേശം പകര്‍ന്നിട്ടുണ്ടെന്ന് ആന്‍റോ പറഞ്ഞു. ഇത്തവണ സാധാരണ ജനങ്ങളാണ് എന്‍റെ പ്രചാരണം ഏറ്റെടുത്തിരിക്കുന്നത്. മറ്റു രണ്ട് മുന്നണികള്‍ ഭരണത്തിന്‍റെ ബലത്തിലാണ് പ്രചാരണം.

കോണ്‍ഗ്രസ് പതിറ്റാണ്ടായി പ്രതിപക്ഷത്താണ്. ജനങ്ങളാണ് ഇപ്പോഴും ഈ പാർട്ടിയെ നയിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ പതിന്മടങ്ങ് ആവേശം ജനങ്ങളില്‍ കാണുന്നുണ്ടെന്നും ആന്‍റോ ആന്‍റണി പറഞ്ഞു.