റബര്‍ ബോര്‍ഡിന്‍റെ ഷീറ്റ് കയറ്റുമതി മിനുക്കുപണി മാത്രം
Tuesday, March 19, 2024 6:02 AM IST
കോട്ടയം: റബര്‍ ബോര്‍ഡ് പ്രഖ്യാപിച്ച അഞ്ചു രൂപ കയറ്റുമതി ഇന്‍സെന്‍റീവ് വിപണിയില്‍ നേരിയ ചലനം പോലുമുണ്ടാക്കില്ലെന്ന് ആക്ഷേപം. വന്‍കിട ഡീലര്‍മാരുടെയും വ്യവസായികളുടെയും പക്കല്‍ അര ലക്ഷം ടണ്ണോളം റബര്‍ സ്‌റ്റോക്കുണ്ടെന്നാണ് സൂചന.

കയറ്റുമതി ലൈസന്‍സുള്ളവര്‍ക്ക് 40 ടണ്ണിനു മാത്രമാണ് ഇന്‍സെന്റീവ് ലഭിക്കുക. ഇത്തരത്തില്‍ ലഭിക്കുക പരമാവധി രണ്ടു ലക്ഷം രൂപ. ഷീറ്റ് സംഭരണത്തിനും കയറ്റുമതി നടപടികള്‍ക്കും കുറഞ്ഞത് രണ്ടു മാസം വേണ്ടിവരും. ജൂണ്‍ അവസാനം ഈ സ്‌കീം തീരുകയും ചെയ്യും.

ടയര്‍ വ്യവസായികള്‍ നിലവില്‍ പരിമിതമായി മാത്രമേ ഷീറ്റ് വാങ്ങുകയും ഇറക്കുമതി ചെയ്യുകയും ചെയ്യുന്നുള്ളൂ. ഏറെ കമ്പനികളും ഷീറ്റിനെക്കാള്‍ വിലക്കുറവുള്ള ബ്ലോക്ക് റബറും കോമ്പൗണ്ട് റബറുമാണ് ഇറക്കുമതി ചെയ്യുന്നത്.

വിപണിയില്‍ അവശേഷിക്കുന്ന റബര്‍ പൂര്‍ണമായി കയറ്റുമതി ചെയ്യാന്‍ ഏറെ നടപടികള്‍ വേണ്ടിവരും. നാമമാത്രമായ കയറ്റുമതികൊണ്ടൊന്നും ആഭ്യന്തര വില ഉയരില്ല. വിദേശ വില 230 രൂപയെത്തിയിട്ടും ആഭ്യന്തരവില 182 രൂപയില്‍ ഒതുങ്ങി നില്‍ക്കുന്നു.

റബര്‍ ബോര്‍ഡിന്‍റെ കയറ്റുമതി നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള മിനുക്കുപണി മാത്രമാണെന്ന് കയറ്റുമതി ലൈസന്‍സികളും അഭിപ്രായപ്പെട്ടു. ചെറുകിട കര്‍ഷകരുടെ കൈവശം പരമാവധി മൂവായിരം ടണ്‍ ഷീറ്റേ കാണാനിടയുള്ളൂ. വന്‍കിട സ്റ്റോക്കിസ്റ്റുകള്‍ ചരക്ക് വിറ്റൊഴിയുകയും വ്യവസായികള്‍ വാങ്ങാന്‍ തയാറാവുകയും ചെയ്യുന്നില്ലെങ്കില്‍ വീണ്ടും വിലയിടിയാന്‍ സാഹചര്യമുണ്ടാകും.

കര്‍ഷകരുടെ കണ്ണില്‍ പൊടിയിട്ട സബ്‌സിഡി പ്രഖ്യാപനം

കോട്ടയം: റബര്‍ അടിസ്ഥാന വില 170 രൂപയില്‍നിന്ന് 180 രൂപയിലേക്ക് ഉയര്‍ത്തിയ ബജറ്റ് പ്രഖ്യാപനം ലോക്‌സഭാ ഇലക്‌ഷന്‍ പ്രഖ്യാപനത്തിന് മണിക്കൂര്‍ മുന്‍പ് നടപ്പില്‍ വരുത്തിയതില്‍ കര്‍ഷകര്‍ക്ക് നേട്ടമൊന്നുമില്ല. റബര്‍ വില ഇന്നലെ 182 രൂപയിലെത്തുകയും വില കുറയാനുള്ള സാധ്യതയില്ലാതെയിരിക്കെയും സര്‍ക്കാരിനു നയാ പൈസ പദ്ധതിയില്‍ ചെലവഴിക്കേണ്ടിവരില്ല.

കഴിഞ്ഞ വര്‍ഷം ശരാശരി വില 140-150 രൂപയായിരുന്ന മാസങ്ങളില്‍ വിലസ്ഥിരതാപദ്ധതി നിലച്ചുപോയ അവസ്ഥയായിരുന്നു. കഴിഞ്ഞ ജൂണില്‍ ആരംഭിക്കേണ്ടിയിരുന്ന ബില്ല് അപ് ലോഡിംഗ് തുടങ്ങിയത് ഒക്‌ടോബര്‍ അവസാനം. ഉത്പാദനം ഏറ്റവും മെച്ചപ്പെട്ട സീസണില്‍ ഡിസംബര്‍ ഏഴിന് സൈറ്റ് അടച്ചുപൂട്ടി. ഇക്കാലത്ത് 50 കോടിയുടെ ബില്ലകള്‍ ആര്‍പിഎസുകളില്‍ എത്തിയതില്‍ അംഗീകാരം നല്‍കാന്‍ സമയം ലഭിച്ചത് 9.75 കോടി രൂപയുടെ ബില്ലുകള്‍ക്കു മാത്രം. 40 കോടി സബ്‌സിഡിക്കുള്ള ബില്ലുകള്‍ മുടങ്ങി. അപ് ലോഡിംഗ് വെബ് സൈറ്റിന് നല്‍കാനുള്ള കരാര്‍തുകയും കുടിശികയും സര്‍ക്കാര്‍ മുടക്കം വരുത്തി. സൈറ്റ് പ്രവര്‍ത്തിച്ചുതുടങ്ങിയപ്പോള്‍ വില 170 രൂപയ്ക്ക് മുകളിലെത്തുകയും ചെയ്തു. ലാറ്റക്‌സ് സബ്‌സിഡി വില ഡിസംബറില്‍ തന്നെ സബ്‌സിഡി പരിധി കടന്നിരുന്നു.

2022-23ല്‍ 60 കോടി രൂപ സബ്‌സിഡി കുടിശികയുണ്ട്. ആകെ 100 കോടിയിലേറെ രൂപ സബ്‌സിഡി നല്‍കാനിരിക്കെ ഇന്നലെ അനുവദിച്ചത് 24.48 കോടി മാത്രം. എല്ലാ ബജറ്റിലും 500 കോടി വകയിരുത്താറുണ്ടെങ്കിലും ശരാശരി 100 കോടി രൂപയേ നല്‍കേണ്ടിവന്നിട്ടുള്ളൂ.