കടുത്തുരുത്തിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി : 179 പോളിംഗ് ബൂത്തുകള്‍, 1,076 ഉദ്യോഗസ്ഥര്‍
Friday, April 26, 2024 7:07 AM IST
കടുത്തുരുത്തി: വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കടുത്തുരുത്തിയില്‍ 179 പോളിംഗ് ബൂത്തുകള്‍. 1,076 പോളിംഗ് ഉദ്യോഗസ്ഥര്‍. കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ 179 ബൂത്തുകളും വോട്ടെടുപ്പിന് സജ്ജമായി. 1,076 ജീവനക്കാരാണ് ആകെ ഈ ബൂത്തുകളിലായി സേവനം ചെയ്യുക.

ഇന്നലെ രാവിലെ എട്ടിന് തന്നെ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ വിതരണ കേന്ദ്രമായ കുറവിലങ്ങാട് ദേവമാതാ കോളജില്‍നിന്ന് പോളിംഗ് സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ സംഘമായെത്തി ഏറ്റുവാങ്ങി. ഉച്ചയോടെ വിതരണം സമാപിച്ചു.

പ്രഭാതഭക്ഷണം അടക്കം ഇവിടെ സജ്ജമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്രമീകരിച്ച വാഹനങ്ങളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ ഉച്ചയോടെ ബൂത്തുകളിലെത്തി. സ്റ്റേഷനറി ഇനങ്ങള്‍ അടക്കമുള്ളവ അതാതു വില്ലേജുകളിലെ സെക്ടറല്‍ ഓഫീസര്‍മാര്‍ ബൂത്തുകളില്‍ എത്തിച്ചു നല്‍കി. ബൂത്തുകളിലെ പരിമിതികളും ഇവര്‍ പരിഹരിച്ചു.

പോളിംഗ് സ്റ്റേഷനുകളില്‍ ഭിന്നശേഷി വിഭാഗം, അവശത അനുഭവിക്കുന്നവര്‍ എന്നിവര്‍ക്കായി വീല്‍ചെയര്‍ സൗകര്യം ഒരുക്കി. വോട്ട് ചെയ്യാന്‍ എത്തുന്നവരുടെ ഒപ്പമുള്ള കുട്ടികള്‍ക്കായി ക്രഷ് സൗകര്യം, കുടിവെള്ളം എന്നിവ ക്രമീകരിച്ചു.

ഹരിതചട്ടം പാലിച്ചാണ് ഓരോ ബൂത്തുകളും സജ്ജമാക്കിയിരിക്കുന്നത്. നിയോജകമണ്ഡലത്തില്‍ ആകെ 1,87,350 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 91,062 പേര്‍ പുരുഷന്മാരും 96,286 പേര്‍ വനിതകളും രണ്ടു പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരും ഉള്‍പ്പെടുന്നു. ഇന്ന് വോട്ടെടുപ്പിന് ശേഷം കോട്ടയം മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങള്‍ നാട്ടകം ഗവ. കോളജിലെത്തിക്കും. ഇവിടെ തയാറാക്കിയ പ്രത്യേക മുറികളിലാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലില്‍ ഇവ സൂക്ഷിക്കുക.

കടുത്തുരുത്തി: വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കടുത്തുരുത്തിയില്‍ 179 പോളിംഗ് ബൂത്തുകള്‍. 1,076 പോളിംഗ് ഉദ്യോഗസ്ഥര്‍. കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ 179 ബൂത്തുകളും വോട്ടെടുപ്പിന് സജ്ജമായി. 1,076 ജീവനക്കാരാണ് ആകെ ഈ ബൂത്തുകളിലായി സേവനം ചെയ്യുക.

ഇന്നലെ രാവിലെ എട്ടിന് തന്നെ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ വിതരണ കേന്ദ്രമായ കുറവിലങ്ങാട് ദേവമാതാ കോളജില്‍നിന്ന് പോളിംഗ് സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ സംഘമായെത്തി ഏറ്റുവാങ്ങി. ഉച്ചയോടെ വിതരണം സമാപിച്ചു.

പ്രഭാതഭക്ഷണം അടക്കം ഇവിടെ സജ്ജമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്രമീകരിച്ച വാഹനങ്ങളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ ഉച്ചയോടെ ബൂത്തുകളിലെത്തി. സ്റ്റേഷനറി ഇനങ്ങള്‍ അടക്കമുള്ളവ അതാതു വില്ലേജുകളിലെ സെക്ടറല്‍ ഓഫീസര്‍മാര്‍ ബൂത്തുകളില്‍ എത്തിച്ചു നല്‍കി. ബൂത്തുകളിലെ പരിമിതികളും ഇവര്‍ പരിഹരിച്ചു.

പോളിംഗ് സ്റ്റേഷനുകളില്‍ ഭിന്നശേഷി വിഭാഗം, അവശത അനുഭവിക്കുന്നവര്‍ എന്നിവര്‍ക്കായി വീല്‍ചെയര്‍ സൗകര്യം ഒരുക്കി. വോട്ട് ചെയ്യാന്‍ എത്തുന്നവരുടെ ഒപ്പമുള്ള കുട്ടികള്‍ക്കായി ക്രഷ് സൗകര്യം, കുടിവെള്ളം എന്നിവ ക്രമീകരിച്ചു.

ഹരിതചട്ടം പാലിച്ചാണ് ഓരോ ബൂത്തുകളും സജ്ജമാക്കിയിരിക്കുന്നത്. നിയോജകമണ്ഡലത്തില്‍ ആകെ 1,87,350 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 91,062 പേര്‍ പുരുഷന്മാരും 96,286 പേര്‍ വനിതകളും രണ്ടു പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരും ഉള്‍പ്പെടുന്നു. ഇന്ന് വോട്ടെടുപ്പിന് ശേഷം കോട്ടയം മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങള്‍ നാട്ടകം ഗവ. കോളജിലെത്തിക്കും. ഇവിടെ തയാറാക്കിയ പ്രത്യേക മുറികളിലാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലില്‍ ഇവ സൂക്ഷിക്കുക.