വിനോദസഞ്ചാരികളുടെ തിരക്കേറി
Thursday, April 25, 2024 6:42 AM IST
കടുത്തുരുത്തി: പരീക്ഷാക്കാലം അവസാനിച്ചതോടെ എഴുമാന്തുരുത്തില്‍ വിനോദസഞ്ചാരികളുടെ തിരക്കേറി. വേനലവധിക്കാലം തുടങ്ങിയതോടെയാണ് ഗ്രാമീണഭംഗി ആസ്വദിക്കാന്‍ വിനോദ സഞ്ചാരികളുടെ ഇവിടേക്കുള്ള ഒഴുക്ക് വര്‍ധിച്ചത്. പ്രദേശത്തേക്കു സ്വദേശികളും വിദേശികളുമായ ധാരാളം ടൂറിസ്റ്റുകളാണ് നിത്യേന എത്തുന്നത്. തോണിയാത്രയും ബോട്ട് സവാരിയും വിവിധങ്ങളായ ഗ്രാമീണ കാഴ്ചകളും, സ്വാദിഷ്ടമായ ഭക്ഷണ വൈവിധ്യങ്ങളും ഒരുക്കി ഉത്തരവാദിത്വ ടൂറിസം ക്ലബ്ബാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കോട്ടയം ജില്ലയിലെ ഗ്രാമങ്ങളാണ് കടുത്തുരുത്തി പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലയായ എഴുമാന്തുരുത്തും കല്ലറ പഞ്ചായത്തിലെ മുണ്ടാറും. വൈക്കം കായലിന്‍റെ കൈവഴിയായ കരിയാറിലൂടെ ശിക്കാരവള്ളങ്ങളില്‍ യാത്രചെയ്ത് ഗ്രാമീണ ഭംഗി ആസ്വദിക്കുന്നതിന് സഞ്ചാരികളുടെ തിരക്കേറിയതോടെ കൂടുതല്‍ ക്രമീകരണങ്ങളാണ് സംഘാടകര്‍ ഇവിടെ ഒരുക്കിയിട്ടുള്ളത്.

ഇവിടത്തെ ഗ്രാമീണ ജീവിതരീതികളെ നേരനുഭവമാക്കി യാത്ര ചെയ്യാമെന്നതാണ് ഇവിടത്തെ പ്രത്യേകത. കാര്‍ഷിക, മത്സ്യബന്ധന രീതികള്‍, പാരമ്പര്യ കുലത്തൊഴിലുകളായ കള്ള് ചെത്ത്, തഴപ്പായ നെയ്ത്ത്, കാര്‍ഷിക ഉപകരണങ്ങളും ഗാര്‍ഹിക ആയുധങ്ങളും നിര്‍മിക്കുന്ന ആലകള്‍ എന്നിവയും പരിചയപ്പെടുന്നതിനുള്ള അവസരമുണ്ട്.

കാവുകളും ക്ഷേത്രങ്ങളും കാണാനും അതുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങള്‍ മനസിലാക്കാനും യാത്രികര്‍ക്ക് കഴിയും. വളരെ കുറഞ്ഞ ചെലവില്‍ കുടുംബാംഗങ്ങളോടൊപ്പം കുടുംബശ്രീ, ആര്‍ടി സ്ട്രീറ്റ് ഫുഡ് യൂണിറ്റുകള്‍ എന്നിവര്‍ ഒരുക്കുന്ന സ്വാദിഷ്ടമായ നാടന്‍ ഭക്ഷണം കഴിക്കാനുള്ള സൗകര്യവും സഞ്ചാരികള്‍ക്ക് ഉറപ്പാക്കിയിട്ടുണ്ട്. ദേശാടനപ്പക്ഷികളെയും, കണ്ടല്‍ക്കാടുകളെയും കണ്ടറിഞ്ഞ് കരിയാറിലൂടെയുള്ള യാത്ര മനോഹരമാണെന്നാണ് വിദേശികളടക്കമുള്ള സഞ്ചാരികള്‍ പറയുന്നത്. സഞ്ചാരികള്‍ക്ക് സുരക്ഷിതമായി യാത്രചെയ്യാനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇവിടേക്കുള്ള വഴി:

ഏറ്റുമാനൂര്‍-എറണാകുളം പാതയില്‍ ആപ്പാഞ്ചിറ നിന്ന് കാന്താരിക്കടവ് റോഡ് വഴി എഴുമാന്തുരുത്തിലേക്ക് വരാം. തലയോലപ്പറമ്പ്- കോരിക്കല്‍ റോഡ്, മുട്ടുചിറ- ആയാംകുടി റോഡു വഴിയും എഴുമാന്തുരുത്തിലേക്കെത്താം.

മാംഗോ മെഡോസ് എന്ന വിസ്മയലോകം

ലോകത്തിലെ ആദ്യത്തെ അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്കായ മാംഗോ മെഡോസ് സ്ഥിതിചെയ്യുന്നത് എഴുമാന്തുരുത്തിന് സമീപം ആയാംകുടിയിലാണ്. വിദേശീയരും സ്വദശികളുമായ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ദിവസവും ഇവിടേക്കെത്തുന്നത്.

മാംഗോ മെഡോസിന്‍റെ ചുവട് പിടിച്ചാണ് എഴുമാന്തുരുത്തിലെ ടൂറിസം മേഖല വികസിപ്പിച്ചെടുത്തത്. ലോകത്തെവിടെയും അറിയപ്പെടുന്ന അത്ഭുതമായി ഇതിനോടകം മാംഗോ മെഡോസ് മാറിക്കഴിഞ്ഞു.