മണിപ്പുർ: കേന്ദ്രം ഒരു നടപടിയും കൈക്കൊണ്ടില്ലെന്ന് രമേശ് ചെന്നിത്തല
Tuesday, March 19, 2024 6:02 AM IST
കോട്ടയം: മണിപ്പുരിലെ നിലയ്ക്കാത്ത വിലാപങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊണ്ടില്ലെന്നും കേരളത്തില്‍ അഞ്ച് തവണ സന്ദര്‍ശനം നടത്തിയ മോദി ഒരിക്കല്‍പ്പോലും മണിപ്പുരില്‍ പോയിട്ടില്ലെന്നും കോണ്‍ഗ്രസ് ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗവും കെപിസിസി പ്രചാരണ വിഭാഗം ചെയര്‍മാനുമായ രമേശ് ചെന്നിത്തല എംഎല്‍എ.

യുഡിഎഫ് കോട്ടയം പാര്‍ലമെന്‍റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു യുഡിഎഫ് കേന്ദ്ര ഇലക്‌ഷന്‍ കമ്മിറ്റി ഓഫീസിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ തവണ 20ല്‍ 19 സീറ്റും നേടി ചരിത്ര വിജയം കുറിച്ച യുഡിഎഫ് ഇത്തവണ ഇരുപതില്‍ ഇരുപത് സീറ്റും നേടും. എല്ലാവര്‍ക്കും സമ്മതനായ സ്ഥാനാര്‍ഥിയെയാണു കോട്ടയത്ത്. വാജ്‌പേയ് സര്‍ക്കാരിന്‍റെ ഇന്ത്യ ഷൈനിംഗ് എന്ന കബളിപ്പിക്കല്‍ തന്ത്രമാണ് മോദി ഗാരന്‍റി എന്ന പേരില്‍ കേന്ദ്രം ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. അന്ന് വാജ്‌പേയ് സര്‍ക്കാര്‍ താഴെ വീണു. ഇന്ന് മോദി സര്‍ക്കാര്‍ താഴെ വീഴും. സംസ്ഥാനത്തെ അവസ്ഥയും മറ്റൊന്നല്ല.

ക്ഷേമ പെന്‍ഷനുകള്‍ പോലും കിട്ടാതെ ജനങ്ങള്‍ തെണ്ടി നടക്കേണ്ട സാഹചര്യമാണ്. റേഷന്‍ കിട്ടാനില്ല. മാവേലി സ്റ്റോറുകള്‍ കാലിയായി കിടക്കുന്നു. ജീവനക്കാര്‍ക്ക് ശമ്പളമില്ല. മേക്ക് ഇന്ത്യ പദ്ധതിയില്‍ റബറിനെ ഉള്‍പ്പെടുത്തുമെന്നു പറഞ്ഞ് പറ്റിച്ച കേന്ദ്ര സര്‍ക്കാരിനെപ്പോലെ സംസ്ഥാന സര്‍ക്കാരും റബറിനെ തഴഞ്ഞിരിക്കുകയാണ് അദേഹം പറഞ്ഞു.

കോട്ടയം പാര്‍ലമെന്‍റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, കോണ്‍ഗ്രസ് രാഷ്‌ട്രീയ കാര്യസമിതി അംഗം കെ.സി. ജോസഫ്, എംഎല്‍എമാരായ കേന്ദ്ര ഇലക്‌ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി. കാപ്പന്‍, മുന്‍ എംപിമാരായ കേരള കോണ്‍ഗ്രസ് വര്‍ക്കിഗ് ചെയര്‍മാന്‍ പി.സി. തോമസ്, സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, കെഡിപി സംസ്ഥാന പ്രസിഡന്‍റ് സലിം പി. മാത്യു, ജോസഫ് വാഴയ്ക്കന്‍, ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്, കെപിസിസി ജനറല്‍ സെക്രട്ടറി പി.എ. സലീം, കെപിസിസി സെക്രട്ടറിമാരായ ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, യുഡിഎഫ് ജില്ലാ ഭാരവാഹികളായ സജി മഞ്ഞക്കടമ്പന്‍, ഫില്‍സണ്‍ മാത്യൂസ്, ടോമി കല്ലാനി, ജോഷി ഫിലിപ്പ്, എം.പി. ജോസഫ്, പ്രിന്‍സ് ലൂക്കോസ്, തമ്പി ചന്ദ്രന്‍, ടി.സി. അരുണ്‍, മദന്‍ലാല്‍, ടോമി വേദഗിരി, ഫാറൂഖ് പാലപ്പറമ്പില്‍, ജെയ്‌സന്‍ ജോസഫ്, എ.കെ. ജോസഫ്, ബിനു ചെങ്ങളം, യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.


എല്‍ഡിഎഫ് നിലപാട് ശരിയാണെന്ന് തെളിഞ്ഞു: മന്ത്രി വി.എന്‍. വാസവന്‍

കോട്ടയം: കേരളത്തിന് അര്‍ഹതപ്പെട്ട സാമ്പത്തിക സഹായം നിഷേധിക്കുന്ന കേന്ദ്ര നടപടി തെറ്റാണെന്ന് സുപ്രിംകോടതി വ്യക്തമാക്കിയതിലൂടെ എല്‍ഡിഎഫ് നിലപാട് ശരിയാണെന്ന് തെളിഞ്ഞതായി മന്ത്രി വി.എന്‍. വാസവന്‍. എല്‍ഡിഎഫ് കോട്ടയം പാര്‍ലമെന്‍റ് മണ്ഡലം തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും മൂന്ന് ഗഡു ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതാണ്. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം തകര്‍ക്കുന്ന തരത്തിലാണു കേന്ദ്ര സര്‍ക്കാരിന്‍റെ നടപടികളെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്‍റ് കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

കേരള കോണ്‍ഗ്രസ് -എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപി, സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസല്‍, സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, പ്രഫ. ലോപ്പസ് മാത്യു, സ്റ്റീഫന്‍ ജോര്‍ജ്, ലതികാ സുഭാഷ്, സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ബിന്ദു, വൈസ് പ്രസിഡന്‍റ് ജോസ് പുത്തന്‍കാല, കെ.ആര്‍. രാജന്‍, എം.ടി. കുര്യന്‍, സണ്ണി തോമസ്, ഔസേപ്പച്ചന്‍ തകിടിയേല്‍, സണ്ണി തെക്കേടം, ഫ്രാന്‍സിസ് തോമസ്, ബെന്നി മൈലാടൂര്‍, രാജീവ് നെല്ലിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

ആവേശമായി തുഷാര്‍ വെള്ളാപ്പള്ളിയുടെ റോഡ് ഷോ

കോട്ടയം: ആവേശമായി എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ റോഡ് ഷോ. 
വരണം വരണം മോഡി, നാടിന്‍റെ ജീവനാഡി എന്നു തുടങ്ങുന്ന പ്രചാരണ ഗാനം നഗരവീഥികളിലാകെ അലയടിച്ചുയര്‍ന്ന അന്തരീഷത്തിലായിരുന്നു റോഡ് ഷോ. കോട്ടയം പോലീസ് പരേഡ് മൈതാനത്ത് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍ റോഡ് ഷോ ഫ്ലാഗ് ഒഫ് ചെയ്തു. കേരളം ഇക്കുറി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പാണെന്ന് റോഡ് ഷോ ഉദ്ഘാടനം ചെയതു ജാവദേക്കര്‍ പറഞ്ഞു.

വഴിയില്‍ പലയിടത്തും പ്രധാനമന്ത്രിയുടെ കട്ടൗട്ടുകള്‍, വര്‍ണ ചിത്രങ്ങളും ബലൂണുകളും ബിജെപിയുടെയും ബിഡിജെഎസിന്‍റെയും കൊടികളും ഉയര്‍ത്തി റോഡ് ഷോയ്ക്കൊപ്പം മുദ്രാവാക്യം വിളിച്ചു പ്രവര്‍ത്തകരും നാട്ടുകാരും അണിചേര്‍ന്നു. കൈവീശി കോട്ടയത്തെ അഭിവാദ്യം ചെയ്ത് തുഷാര്‍ വെള്ളാപ്പള്ളിയും.

റോഡിനിരുവശവും കെട്ടിടങ്ങളുടെ മുകളിലും നിന്ന് നഗരാവലി റോഡ് ഷോയ്ക്ക് കൈകൂപ്പിയും കൈകള്‍ ഉയര്‍ത്തിയും പിന്തുണ അറിയിച്ചു. കോട്ടയത്തിന്‍റെ അഭിവാദ്യം സ്വീകരിച്ച് തുഷാര്‍ വെള്ളാപ്പള്ളിക്കൊപ്പം ബിജെപി ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ എന്‍ഡിഎ ജില്ലാ ചെയര്‍മാന്‍ ജി. ലിജിന്‍ലാല്‍, തുഷാറിന്‍റെ ഭാര്യ ആശാ തുഷാര്‍ എന്നിവരും. പോലീസ് പരേഡ് ഗ്രൗണ്ടില്‍നിന്നു തിരുനക്കരയിലെത്തിയപ്പോഴേക്കും പ്രവര്‍ത്തകരുടെ ആവേശം വാനോളം ഉയര്‍ന്നു.


ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതിനു വിലക്ക്

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊതുജനങ്ങള്‍ ആയുധം കൈവയ്ക്കുന്നതു നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പു ഓഫീസറും ജില്ലാ മജിസ്ട്രേറ്റുമായ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ഉത്തരവായി. ഏതെങ്കിലും തരത്തിലുള്ള തോക്കുകള്‍, വാളുകള്‍, ലാത്തികള്‍ തുടങ്ങിയ പൊതുജനങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടാണ് ഉത്തരവ്.

തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുന്ന ജൂണ്‍ നാലുവരെ വിലക്ക് തുടരും. വിലക്കു ലംഘിക്കുന്നവര്‍ ഐപിസി 188 പ്രകാരം പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വരും. ക്യാഷ് ചെസ്റ്റുകള്‍ സൂക്ഷിക്കുന്നതിനാല്‍ സുരക്ഷ ആവശ്യമുള്ള ദേശസാല്‍കൃത, സ്വകാര്യ ബാങ്കുകള്‍, തോക്കുപയോഗിച്ച് കായികഇനങ്ങളില്‍ പങ്കെടുക്കുന്ന, ദേശീയ റൈഫിള്‍സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കായികതാരങ്ങള്‍ എന്നിവര്‍ക്ക് വിലക്ക് ബാധകമല്ല. നിയമപ്രകാരവും ആചാരപ്രകാരവും ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവകാശമുള്ള സമുദായങ്ങള്‍ക്കും ഈ വിലക്ക് ബാധകമായിരിക്കില്ലെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഉത്തരവില്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനത്തിനുള്ള സംശയങ്ങളും പരാതികളും അറിയിക്കുന്നതിന് കളക്‌ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു. 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തന സജ്ജമാണ്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍, തെരഞ്ഞെടുപ്പ് സംബന്ധിച്ച സംശയങ്ങള്‍ എന്നിവയ്ക്ക് കണ്‍ട്രോള്‍ റൂം മുഖേന മറുപടി ലഭിക്കും. 0481-2995021 എന്ന നമ്പരില്‍ പൊതുജനങ്ങള്‍ക്കു ബന്ധപ്പെടാം.