വൈക്കം താലൂക്ക് ആശുപത്രിയിൽ ഹൃദ്രോഗ തീവ്രപരിചരണ വിഭാഗങ്ങൾ ആരംഭിക്കണം
Tuesday, April 30, 2024 6:46 AM IST
വൈക്കം: ആതുര സേവനത്തിൽ ഒരു നൂറ്റാണ്ട് പിന്നിട്ടെങ്കിലും കാലത്തിനനുസരിച്ച് ചികിത്സയിൽ വന്ന യാതൊരു മാറ്റങ്ങളും കാണാൻ കഴിയാത്ത ആശുപത്രിയാണ് വൈക്കം താലൂക്ക് ആശുപത്രി. രണ്ട് ഫിസിഷൻമാർ, അസ്ഥിരോഗവിദഗ്ധർ, നേത്രരോഗ വിദഗ്ധൻ, കുട്ടികളുടെ ചികിത്സാവിഭാഗം, സ്ത്രീരോഗ വിദഗ്ധരൊക്കെ ഉണ്ടെങ്കിലും തീവ്രപരിചരണത്തിനും ഹൃദ് രോഗബാധയുമായെത്തുന്നവർക്കും ജീവൻ രക്ഷിക്കാൻ സഹായകരമായ സംവിധാനം ഇവിടില്ല.

വൈക്കത്തെ ആശുപത്രിയിൽ ദിനംപ്രതി ഒപിയിൽ 1000 നും 1,600നും മധ്യേ രോഗികൾ ചികിത്സ തേടുന്നുണ്ട്. ഇതിന്‍റെ പകുതിയിൽ താഴെ രോഗികൾ എത്തുന്ന പല ആശുപത്രികളിലും സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭിക്കുമ്പോഴാണ് നിർധനർ മാത്രം ആശ്രയിക്കുന്ന ആതുരാലയത്തിനോട് അധികൃതർ അവഗണന കാട്ടുന്നത്. അസുഖബാധിതരായി ഒപി യിൽ ഗുരുതരാവസ്ഥയിൽ എത്തുന്നവരിൽ ചിലർക്ക് ഹൃദ്‌രോഗ ബാധയുണ്ടായാൽ വിദഗ്ധ ചികിത്സ ലഭിക്കാത്തതിനാൽ പലരും മാർഗമധ്യേ മരണപ്പെടുകയാണ്.

വൃദ്ധരും യുവാക്കളുമൊക്കെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ ഇവിടെ ചികിത്സ തേടുന്നുണ്ട്. ഇവരിൽ ചിലർക്ക് ഇസിജിയിൽ വ്യതിയാനം കണ്ടാൽ ഹൃദ്‌രോഗ വിദഗ്ധനെ കാണാൻ ബന്ധപ്പെട്ട ഡോക്ടർ നിർദേശിച്ചാലും രോഗത്തിന്‍റെ ഗൗരവമറിയാത്ത നിർധന രോഗികൾ ഉടൻ വാഹനം പിടിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോകാനോ വൻതുക നൽകി സ്വകാര്യ ആശുപത്രിയിലേക്ക് പോകാനോ കഴിയാറില്ല. ഹൃദ്‌രോഗ ബാധയാണെന്നു പോലും തിരിച്ചറിയാതെ ചികിത്സ നീട്ടി ഗുരുതരാവസ്ഥയിലെത്തുമ്പോഴാണ് രോഗികൾ പലരും വിദഗ്ധ ചികിത്സയ്ക്കായി സർക്കാർ മെഡിക്കൽ കോളജിലും മറ്റും എത്തുന്നത്.

അതീവ ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികളിൽ ദുരിഭാഗം പേരും മരണപ്പെടുകയും ചെയ്യുന്നു. താലൂക്ക് കേന്ദ്രങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗം ശക്തിപ്പെടുത്തുകയും കാർഡിയോളജി വിഭാഗം അനുബന്ധ സൗകര്യമൊരുക്കി ആരംഭിക്കുകയും ചെയ്താൽ അകാലത്തിൽ പൊലിയുന്ന നിരവധി ജീവൻ രക്ഷിക്കാനാകും. ആശുപത്രികളിൽ യാതൊരു പ്രയോജനവുമില്ലാത്ത വിധം ബഹുനില മന്ദിരങ്ങൾ കെട്ടിപ്പൊക്കാൻ അധികൃതർ അമിത ഉത്സാഹം കാട്ടുന്നതിനു പകരം നിലവിലെ പരിമിതികൾക്കിടയിൽ മികച്ച ചികിത്സ ഉറപ്പാക്കാനുള്ള ഇച്ഛാശക്തിയാണ് കാട്ടേണ്ടതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. താലൂക്ക് ആശുപത്രിയിലെ ചികിത്സയുടെ നിലവാരമുയർത്തുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.