അകലക്കുന്നം, അയർക്കുന്നം പഞ്ചായത്തുകളിൽ ജലക്ഷാമം രൂക്ഷം
Tuesday, April 30, 2024 6:46 AM IST
അകലക്കുന്നം: പന്നഗം തോട് വറ്റി വരണ്ടു. ഇതോടെ അയർക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. ടാപ്പുഴ ശുദ്ധജല പദ്ധതിയുടെപ്രവർത്തനം വിപുലീകരിക്കണമെന്ന ആവശ്യം ശക്തമായി. മഴക്കാലത്തു തോട്ടിലൂടെ വെള്ളം ഒഴുകിപ്പോകുകയാണ്. ഈ വെള്ളം തടയണകൾ നിർമിച്ചു കെട്ടി നിർത്തി വേനൽക്കാലത്ത് ഉപയോഗിച്ച് കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്.

മഴക്കാലത്ത് പന്നഗം തോട്ടിൽ പലതവണയാണ് വെള്ളപ്പൊക്കം ഉണ്ടായത്. മറ്റക്കര, പുളിക്കൽ കവല, ഏഴാംമൈൽ, പള്ളിക്കത്തോട് ഭാഗങ്ങളിലൊക്കെ പല തവണ പന്നഗത്തിലെ പ്രളയം ബാധിച്ചു. പത്തിലേറെ തവണ മറ്റക്കരയിൽ പന്നഗം കരകവിഞ്ഞു. നൂറ് കണക്കിന് വളവുകളുള്ള പന്നഗം തോട്ടിൽ ശാസ്ത്രീയമല്ലാതെ നിർമിച്ച തടയണകളും അതിൽ അടിഞ്ഞുകൂടിയ ചെളിയും വെള്ളപ്പൊക്കത്തിന് ഗുരുതര കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുമ്പോഴും പരിഹാരമാർഗങ്ങൾ മാത്രം ഇപ്പോഴും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. പല സ്ഥലത്തും തോട് കൈയേറി വീതി കുറഞ്ഞിരിക്കുന്നതായി പരക്കെ ആക്ഷേപമുണ്ട്.

പ്രദേശിക ഭരണകൂടങ്ങൾ മുൻകൈ എടുത്ത് തോട്ടിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കം ചെയ്ത് വീതിയും ആഴവും കൂട്ടണമെന്ന് പ്രദേശവാസികൾ നിരവധി വർഷമായി ആവശ്യപ്പെടുന്നുണ്ട്.

രണ്ടു വർഷം മുന്പ് ഇറിഗേഷൻ അധികൃതർ മറ്റക്കരയിൽ പന്നഗം തോട്ടിൽ സന്ദർശിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ തോട്ടിലെ മണ്ണ് വാരി മാറ്റുമെന്നും വെള്ളപ്പൊക്കത്തിന് പ്രധാന കാരണമാകുന്ന പടിഞ്ഞാറെ പാലം തടയണയുടെ അശാസ്ത്രീയത പരിഹരിക്കുമെന്നും ഉറപ്പ് നൽകിയതുമണ്. പക്ഷേ സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിൽ പരിഹാര പ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നില്ല. പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം മൂലം നിരവധി പേരുടെ കൃഷിയും വീട്ടു വസ്തുക്കളും എല്ലാ വർഷവും നശിക്കുന്നതു പതിവാണ്. പടിഞ്ഞാലം, ചുവന്ന പ്ലാവ് എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറി ഗതാഗത തടസവും സ്ഥിരയ കാഴ്ചയാണ്. തച്ചിലങ്ങാട്, ചുവന്ന പ്ലാവ്, നെല്ലിക്കുന്ന്, വാഴപ്പള്ളി പാലം, പടിഞ്ഞാറെ പാലം തുടങ്ങീ ഭാഗങ്ങളിലാണ് വെള്ളപ്പൊക്കം ഗുരുതരമായി ബാധിക്കുന്നത്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധിപ്പേർ സഞ്ചരിക്കുന്ന മേഖല കൂടിയാണിത്.
വെള്ളപ്പൊക്കം മൂലം ആശുപത്രി യാത്ര വരെ തടസപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മണലും ചെളിയും വൻതോതിൽ അടിഞ്ഞതും മാലിന്യങ്ങൾ കൂടിയതും തടയണകളുടെ അതിപ്രസരവും തോടിന്‍റെ ഒഴുക്കിനെ ഗുരുതരമായി ബാധിക്കുന്നുണ്ട്. അനാവശ്യ തടയണകൾ പൊളിച്ചുമാറ്റുകയും മണ്ണും ചെളിയും വാരി മാറ്റുകയും ചെയ്ത് തോട്ടിലെ കൈയേറ്റം അവസാനിപ്പിച്ച് വീതി പുനഃസ്ഥാപിച്ചാൽ പെട്ടെന്നുണ്ടാകുന്ന പ്രളയത്തിന് പരിഹാരം കാണാൻ പറ്റുമെന്നാണ് ജനങ്ങൾ പറയുന്നത്.
പടിഞ്ഞാറേ പാലം കടവിലെ ചപ്പാത്ത് പൊളിച്ചുനീക്കി പാലം ഉയർത്തി പണിയണം എന്നതും വർഷങ്ങൾ പഴക്കമുള്ള ആവശ്യങ്ങളാണ്. പന്നഗം തോട്ടിലേക്ക് ഒഴുകി വരുന്ന കൈത്തോടുകളുടെയും സ്ഥിതി മറ്റൊന്നല്ല. വർധിച്ചു വരുന്ന മഴയുടെയും വെള്ളപ്പൊക്കത്തിന്‍റെയും സാഹചര്യത്തിൽ പന്നഗം വിഷയത്തിൽ അധികാരികൾ ഉടൻ പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പ്രസ്തുത വിഷയത്തിന് പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിൽ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്ന് പന്നഗം പുനർജജനനി സമിതി പറഞ്ഞു.