പമ്പ് ഉടമ വഴിയിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് പോലീസ്
പമ്പ് ഉടമ വഴിയിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് പോലീസ്
Wednesday, October 16, 2019 12:30 AM IST
ഗുരുവായൂർ: പെട്രോൾ പമ്പ് ഉടമയെ ഗുരുവായൂർ - കുന്നംകുളം റോഡിൽ എൽഎഫ് കോളജിനു സമീപം റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണെന്നു പോലീസ് അറിയിച്ചു.

കയ്പമംഗലം കാളമുറി അകമ്പാടം കോഴിപ്പറമ്പിൽ കെ.കെ. മനോഹരൻ (68) ആണു മരിച്ചത്. കയ്പമംഗലം വഴിയമ്പലത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഭാരത് പെട്രോളിയം പമ്പിന്‍റെ ഉടമയാണ്.

ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കസ്റ്റഡിയിലായവർ കയ്പമംഗലം സ്വദേശികളാണ്. ഇവർക്കു ക്രിമിനൽ പശ്ചാത്തലമുള്ളതായി പറയുന്നു.
മനോഹരൻ സഞ്ചരിച്ചിരുന്ന മാരുതി സിയാസ് കാർ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയായിൽ നിന്നു കണ്ടെത്തി കാറിന്‍റെ മുൻഭാഗത്തെയും പിൻഭാഗത്തെയും നമ്പർ പ്ലേറ്റ് ഇളക്കിമാറ്റിയ നിലയിലാണ്.
റോഡരികിലെ പൊളിയാറായ കെട്ടിടത്തിനു സമീപം കൈ പിന്നിലേക്കു കെട്ടി കമിഴ്ന്നുകിടക്കുന്ന നിലയിലാണു മൃതദേഹം കണ്ടത്. സമീപത്തുനിന്ന് മാസ്കിംഗ് ടേപ്പ് കണ്ടെടുത്തു. ചെരിപ്പ്, പഴ്സ്, ഫോണ്‍ എന്നിവ സമീപമുണ്ടായിരുന്നില്ല. പ്രഭാതസവാരിക്കാരാണ് പോലീസിൽ വിവരം അറിയിച്ചത്. ബന്ധുക്കൾ എത്തിയാണു മൃതദേഹം തിരിച്ചറിഞ്ഞത്.
ഇന്നലെ പുലർച്ചെ 12.50ന് കയ്പമംഗലത്തെ പെട്രോൾ പമ്പിൽനിന്ന് കെഎൽ 47 ഡി 8181 സിയാസ് കാറിൽ വീട്ടിലേക്കു പോയതായിരുന്നു. ദിവസവും പുലർച്ചെ രണ്ടോടെ വീട്ടിലെത്താറുള്ള മനോഹരൻ ഇന്നലെ എത്താതായപ്പോൾ വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. മറ്റാരോ ഫോണെടുത്ത് മനോഹരൻ കാറിൽ ഉറക്കത്തിലാണെന്ന മറുപടിയ നൽകി. മനോഹരനു ഫോണ്‍ കൊടുക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും കൊടുത്തില്ല. വീണ്ടും ഫോണ്‍ ചെയ്തെങ്കിലും എടുത്തില്ല. പിന്നീട് സ്വിച്ച് ഓഫ് ആയി. തുടർന്ന്് വീട്ടുകാർ കയ്പമംഗലം പോലീസിൽ പരാതി നൽകിയിരുന്നു.


പമ്പിലെ കളക്‌ഷൻ എടുക്കാതെയാണു മനോഹരൻ പോയതെന്നു ജീവനക്കാർ പറഞ്ഞു. ആഭരണങ്ങൾ അണിയുന്ന ശീലമില്ല. മനോഹരൻ ഏറെക്കാലം പ്രവാസിയായിരുന്നു. പമ്പ് നടത്തിപ്പുമായി ബന്ധപ്പെട്ടു ചില തർക്കങ്ങൾ ഉണ്ടായിരുന്നതായും ജനപ്രതിനിധികൾ ഇടപെട്ട് ഒത്തുതീർപ്പാക്കിയതായും പറയുന്നു.

ഫോറൻസിക് ഓഫീസർ സൗഫിനാ, വിരലടയാള വിദഗ്ധ ൻ ബാലകൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചു. പോലീസ് നായ മണം പിടിച്ച് മമ്മിയൂർ സെന്‍റർവരെ എത്തി തിരിച്ചു വന്നു. സിറ്റി പോലീസ് കമ്മീഷണർ ജി.എച്ച്. യതീഷ് ചന്ദ്ര, ഗുരുവായൂർ എസിപി ടി. ബിജുഭാസ്കർ, ടെമ്പിൾ സിഐ സി. പ്രേമാനന്ദ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

ഗീതയാണു മനോഹരന്‍റെ ഭാര്യ. മക്കൾ: ലാൽ, സന്ദീപ് (ഇരുവരും ലണ്ടൻ), ലക്ഷ്മി. മരുമകൾ: ഗീതി. സംസ്കാരം പിന്നീട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.