തിരുവനന്തപുരം: സംസ്ഥാനത്തോടുള്ള കേന്ദ്രസർക്കാരിന്‍റെ നിഷേധാത്മക നിലപാട് തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുകയാണ്. നിലവിൽ ടൈഡ് ഓവർ വിഹിതം സംസ്ഥാനത്തിനു നൽകിവരുന്ന എട്ടു രൂപ മുപ്പതു പൈസ നിരക്കിൽ മുൻഗണനേതര കുടുംബങ്ങൾക്കു കാർഡൊന്നിന് അഞ്ച് കിലോഗ്രാം വീതം അരി ലഭ്യമാക്കണമെന്നാണു സംസ്ഥാനം ആവശ്യപ്പെട്ടത്. ഒപ്പം രണ്ടുവർഷം മുന്പുവരെ ടൈഡ് ഓവർ വിഹിതമായി ലഭിച്ചുവന്നിരുന്ന ഗോതന്പിന്‍റെ അലോട്ട്മെന്‍റ് പുനഃസ്ഥാപിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.


ഓണം പോലെയുള്ള വിശേഷാവസരങ്ങളിൽ പൊതുമാർക്കറ്റിൽ അരിയുടെ വില കുതിച്ചുയരാതിരിക്കാൻ മുൻഗണനേതര വിഭാഗക്കാർക്കും കഴിയുന്ന അളവിൽ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാൽ സാധാരണക്കാർക്കു കൈത്താങ്ങാകുന്ന ആവശ്യങ്ങൾ കേന്ദ്രസർക്കാർ നിർദയം നിരാകരിക്കുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.