തിരുവനന്തപുരം: സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലായി 187 വാർഡുകൾ പുതുതായി നിലവിൽവരും. ഇതോടെ ബ്ലോക്ക് പഞ്ചായത്ത് വാർഡുകളുടെ എണ്ണം 2080ൽ നിന്ന് 2267 ആയി ഉയരും.

ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ പുനർവിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം പുറത്തിറക്കി. സ്ത്രീകൾക്കും പട്ടികജാതി-വർഗ വിഭാഗങ്ങൾക്കുമുള്ള സംവരണ വാർഡുകളുടെ എണ്ണവും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വാർഡുകളുടെ പുനർ വിഭജനം സംബന്ധിച്ച അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ജില്ലാ പഞ്ചായത്ത് വാർഡ് പുനർ വിഭജനത്തിലേക്കു കടക്കും.

നിർദിഷ്ട ബ്ലോക്ക്പഞ്ചായത്ത് വാർഡിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് വാർഡുകളും ജനസംഖ്യയും ഭൂപടവുമാണ് കരട് വിജ്ഞാപനത്തിനൊപ്പമുള്ളത്. ജൂണ്‍ ഏഴു വരെ കരടു വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം.

ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ ജില്ലാ കളക്ടർക്ക് നേരിട്ടോ തപാലിലോ ആക്ഷേപങ്ങൾ നൽകാം. ആക്ഷേപങ്ങൾക്കൊപ്പം രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും നൽകണം.


ഡീലിമിറ്റേഷൻ കമ്മീഷന്‍റെ വിലാസം: സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ, കോർപറേഷൻ ബിൽഡിംഗ് നാലാം നില, വികാസ്ഭവൻ പിഒ, തിരുവനന്തപുരം-695033 ഫോണ്‍: 0471-2335030.
വിജ്ഞാപനം അതത് തദ്ദേശസ്ഥാപനങ്ങളിലും ജില്ലാ കളക്ടറേറ്റുകളിലും പരിശോധിക്കാം.

ദേശീയ- സംസ്ഥാന അംഗീകാരമുള്ള രാഷ്ട്രീയപാർട്ടികൾക്കും നിയമസഭയിൽ പ്രാതിനിധ്യമുള്ള പാർട്ടികൾക്കും കരട് വിജ്ഞാപനത്തിന്‍റെ മൂന്നു പകർപ്പുകൾ വീതം സൗജന്യമായി ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നൽകും.

ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീലിമിറ്റേഷൻ കമ്മീഷൻ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും. ആവശ്യമെങ്കിൽ പരാതിക്കാരെ നേരിൽ കേട്ട് കമ്മീഷൻ പരാതി തീർപ്പാക്കും. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനത്തിന്‍റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും.