കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിയായ യുവ സംരംഭകൻ വരുൺ ശ്രീധരന്‍റെ നേതൃത്വത്തിൽ ചെന്നൈയിൽ തുടങ്ങിയ ഗ്രീൻവയൺമെന്‍റ് ഇന്നൊവേഷൻ എന്ന സ്റ്റാർട്ടപ് കമ്പനിയുടെ വിപുലീകരണത്തിനായി 10 ലക്ഷം ഡോളർ (ഏകദേശം എട്ടരക്കോടി രൂപ) നിക്ഷേപിക്കാൻ ദേശീയതലത്തിൽ ഷെയർ ട്രേഡിംഗ്, ഇൻവെസ്റ്റ്മെന്‍റ് രംഗത്തെ അതികായരായ സിറോദ.

ജലസംരക്ഷണം, ശുദ്ധീകരണം, മഴവെള്ള സംഭരണം തുടങ്ങിയ മേഖലകളിൽ ഇന്‍റർനെറ്റ്, സെൻസർ സംവിധാനങ്ങളുടെ സഹായത്തോടെ കൃത്യമായ പ്രവർത്തനഫലങ്ങൾ ഉറപ്പുവരുത്തുകയാണ് ഗ്രീൻവയൺമെന്‍റ് ഇന്നൊവേഷൻ ലക്ഷ്യമിടുന്നത്. വരുണിനൊപ്പം പിതാവ് പുറവങ്കര ശ്രീധരൻ നായർ, അടുത്ത ബന്ധുവായ ഒടയംചാൽ സ്വദേശിയും അമേരിക്കൻ മലയാളിയുമായ മോഹൻരാജ് മാക്കുനി, തൃശൂർ സ്വദേശി സാം തോമസ് എന്നിവർ ചേർന്നാണ് സ്റ്റാർട്ട് അപ് തുടങ്ങിയത്. ചെന്നൈ സ്വദേശി ജഫീൽ പിന്നീട് സ്വതന്ത്ര ഡയറക്ടറായി ഇവർക്കൊപ്പം ചേർന്നു. മദ്രാസ് ഐഐടി റിസർച്ച് പാർക്കിന് അനുബന്ധമായാണു കമ്പനി പ്രവർത്തിക്കുന്നത്.

രാജ്യത്തുടനീളം മുന്നൂറോളം സ്ഥാപനങ്ങളിൽ ഇതിനകം ഗ്രീൻവയൺമെന്‍റ് ഇന്നൊവേഷൻ ജലസംരക്ഷണവുമായി ബന്ധപ്പെട്ട സ്മാർട്ട് സെൻസർ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. വിവിധ ഓഫീസുകളും ആശുപത്രികളും അപ്പാർട്ട്മെന്‍റ് സമുച്ചയങ്ങളും മാളുകളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇതുവഴി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ ജലത്തിന്‍റെ ഗുണനിലവാരം, ഒഴുക്കിന്‍റെ ശക്തി, ഊർജ ഉപഭോഗം തുടങ്ങിയ വിവരങ്ങൾ അതത് സമയങ്ങളിൽ ലഭ്യമാക്കാനും പ്രായോഗിക പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരമാർഗങ്ങൾ കണ്ടെത്താനും സാധിക്കും.


ഇതിനകം ആറു കോടിയോളം രൂപയുടെ വാർഷിക വരുമാനം നേടിയെടുക്കാൻ കമ്പനിക്കു സാധിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ ഗൾഫ് രാജ്യങ്ങളിലേക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞതായി വരുൺ പറഞ്ഞു. ആധുനിക എഐ സംവിധാനങ്ങളും ഇമേജ് റെക്കഗ്നിഷൻ ടൂളുകൾ, ഡിജിറ്റൽ ട്വിൻ ടെക്നോളജി എന്നിവയും ഉപയോഗപ്പെടുത്തി പ്രവർത്തനഫലങ്ങൾക്ക് കൂടുതൽ കൃത്യത ഉറപ്പുവരുത്താനും ലക്ഷ്യമിടുന്നുണ്ട്.