നിലന്പൂർ: പി.വി. അൻവർ തൃണമൂൽ കോണ്‍ഗ്രസ് സ്ഥാനാർഥിയായി സമർപ്പിച്ച പത്രിക തള്ളി. അതേസമയം, അൻവർ മറ്റൊരു സെറ്റ് പത്രികകൂടി നൽകിയിട്ടുള്ളതിനാൽ സ്വതന്ത്രനായി മത്സരിക്കാം.

തൃണമൂൽ സ്ഥാനാർഥിയായി അൻവർ സമർപ്പിച്ച പത്രികയിൽ ചില പ്രശ്നമുണ്ടെന്നു വരണാധികാരി അറിയിച്ചു. സാങ്കേതിക പ്രശ്നത്തെത്തുടർന്നാണ് പത്രിക തള്ളിയതെന്നാണു വിവരം.

ടിഎംസി ദേശീയ പാർട്ടി അല്ലാത്തതിനാൽ നോമിനേഷനിൽ പത്തു പേരുടെ ഒപ്പ് വേണമായിരുന്നു. അതില്ലെന്നു കണ്ടെത്തിയതിനെത്തുടർന്നാണു പത്രിക നിരസിച്ചിരിക്കുന്നത്. വിഷയത്തിൽ അൻവറിന്‍റെ അഭിഭാഷകർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയിരുന്നു.


തൃണമൂൽ കോണ്‍ഗ്രസ് കേരളത്തിൽ രജിസ്റ്റർ ചെയ്ത പാർട്ടിയല്ല എന്ന സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണു കമ്മീഷൻ പത്രിക തള്ളിയത്.