കോഴിക്കോട്: റേഷന്‍ വിതരണം സുതാര്യവും സുഗമവുമാക്കാന്‍ റേഷന്‍ കടകളില്‍ സ്ഥാപിച്ച ഇ-പോസ് മെഷീനുകളുടെ പരിപാലനത്തിനും മറ്റ് അനുബന്ധ കാര്യങ്ങള്‍ക്കുമായി വര്‍ഷാവര്‍ഷം ചെലവഴിക്കേണ്ടി വരുന്നത് ഭീമമായ തുക.

ഇ-പോസ് മെഷീനുകളുടെ വാര്‍ഷിക പരിപാലനം, തെര്‍മല്‍ പേപ്പര്‍ റോളുകള്‍, സിം ചാര്‍ജുകള്‍ എന്നിവയ്ക്കായി 35 കോടി രൂപ ആവശ്യമാണെന്ന സിവില്‍ സപ്ലൈസ് ആന്‍ഡ് കണ്‍സ്യൂമര്‍ അഫയേഴ്‌സ് കമ്മീഷണറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഇത്രയും തുക ചെലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കി.

സംസ്ഥാനത്തെ റേഷന്‍ ഡിപ്പോകളില്‍ പ്രവര്‍ത്തിക്കുന്ന ഇ- പോസ് മെഷീനുകള്‍ സ്ഥാപിച്ചത് ലിങ്ക്‌വെല്‍ ടെലി സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. ഈ കമ്പനിയാണ് വാര്‍ഷിക പരിപാലനം നിര്‍വഹിക്കേണ്ടത്.

കമ്പനിയുമായുള്ള കരാര്‍ 2023 മേയില്‍ അവസാനിക്കുകയും തുടര്‍ന്ന് കരാര്‍ 2025 ഓഗസ്റ്റ് 31 വരെ നീട്ടിനല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നും ലിങ്ക്‌വെല്‍ കമ്പനിക്കുതന്നെ കരാര്‍ നല്‍കാനാണ് തീരുമാനം.


ഇ-പോസ് മെഷീനുകള്‍ക്ക് നെറ്റ് വര്‍ക്ക് കണക്‌ഷനായി രണ്ട് സിമ്മുകളും ബില്ലുകള്‍ പ്രിന്‍റ് ചെയ്യാന്‍ തെര്‍മല്‍ പേപ്പര്‍ റോളുകളും ആവശ്യമാണ്. കമ്മീഷണര്‍ സമര്‍പ്പിച്ച നിര്‍ദേശത്തില്‍ ഇ-പോസ് മെഷീനുകളുടെ വാര്‍ഷിക പരിപാലനത്തിന് 11.5 കോടി രൂപയും തെര്‍മല്‍ പേപ്പര്‍ റോളിന് 3.5 കോടി രൂപയും സിം ചാര്‍ജുകള്‍ക്ക് 2.4632 കോടി രൂപയും ഉള്‍പ്പെടെ മൊത്തം 17.4632 കോടി രൂപയുടെ പദ്ധതിക്കു സര്‍ക്കാര്‍ മുന്‍പ് ഭരണാനുമതി ആവശ്യപ്പെട്ടിരുന്നു.

കൂടാതെ മൂന്നു വര്‍ഷത്തേക്ക് ഇ-പോസ് മെഷീനുകളുടെ വാര്‍ഷിക പരിപാലന കരാറിനായി 35 കോടി രൂപയുടെ സമഗ്രമായ ഭരണാനുമതിക്കും കമ്മീഷണര്‍ ശിപാര്‍ശ നല്‍കിയിരുന്നു.