കോട്ടയം: അമേരിക്കയും ഇന്ത്യയും തമ്മില്‍ പുതിയ സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പിടുന്നത് കര്‍ഷകരുടെ താത്പര്യങ്ങള്‍ക്കെതിരായതിനാല്‍ കര്‍ഷകരും രാഷ്‌ട്രീയ പാര്‍ട്ടികളുമറിയാതെ കരാർ ഒപ്പിടരുതെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപി.

24നാണ് അമേരിക്കന്‍ വാണിജ്യ വിഭാഗം ഉന്നതസംഘം ഫ്രെയിംവര്‍ക്ക് എഗ്രിമെന്‍റ് ഒപ്പിടാന്‍ ഇന്ത്യയിലെത്തുന്നത്. കരാറിലെ മുഴുവന്‍ വ്യവസ്ഥകളും വിശദാംശങ്ങളും പുറത്തുവിടണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.


ക്ഷീരകര്‍ഷകര്‍, പൗള്‍ട്രി കര്‍ഷകര്‍, നാളികേര കര്‍ഷകര്‍, റബര്‍ കര്‍ഷകര്‍ എന്നിവരെ പ്രതികൂലമായി ബാധിക്കുന്ന കരാറിനാണ് അമേരിക്ക ഇന്ത്യയുടെമേല്‍ സമ്മര്‍ദം ചെലുത്തുന്നത്. കൃത്രിമ റബര്‍ 90 രൂപയ്ക്ക് രാജ്യത്തേക്ക് ചെയ്യാനാണ് ഫ്രെയിം വര്‍ക്ക് എഗ്രിമെന്‍റിലൂടെ അമേരിക്ക ആഗ്രഹിക്കുന്നത്.

പാര്‍ലമെന്‍റില്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നും ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു.