കൊച്ചി: സിനിമാ നിര്‍മാതാവ് സാന്ദ്ര തോമസിനു വധഭീഷണി. സംഭവത്തില്‍ പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ റെനി ജോസഫിനെതിരേ സാന്ദ്ര പോലീസില്‍ പരാതി നല്‍കി.

“സാന്ദ്ര കൂടുതല്‍ വിളയേണ്ട, നീ പെണ്ണാണ്. നിന്നെ തല്ലിക്കൊന്ന് കാട്ടില്‍ കളയും. പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍മാര്‍ സിനിമയില്‍ വേണ്ട എന്നുപറയാന്‍ നീ ആരാണ്...” എന്നിങ്ങനെയാണു റെനി ഫെഫ്ക വാട്‌സ് ആപ് ഗ്രൂപ്പിലിട്ട ശബ്‌ദസന്ദേശത്തിലുള്ളത്. സാന്ദ്രയുടെ പിതാവിനെതിരേയും സന്ദേശത്തില്‍ അസഭ്യ പ്രയോഗമുണ്ട്.

ആദ്യം റെനി ജോസഫ് നേരിട്ടു വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് സാന്ദ്ര തോമസ് കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പിന്നീടാണ് 400 അംഗങ്ങള്‍ ഉള്ള ഗ്രൂപ്പില്‍ സന്ദേശം ഇട്ടത്. ആദ്യം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കി. കേസെടുത്തെങ്കിലും പോലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്ന് സാന്ദ്ര ആരോപിച്ചു. കോടതിയിലാണ് ഇനി വിശ്വാസമെന്നും സാന്ദ്ര തോമസ് പറഞ്ഞു.

ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍മാരെ വിമര്‍ശിച്ച് സാന്ദ്ര തോമസ് സംസാരിച്ചിരുന്നു. പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍മാരുടെ പ്രവര്‍ത്തനരീതിയില്‍ കാലോചിതമായ മാറ്റം വരണമെന്നായിരുന്നു സാന്ദ്രയുടെ പരാമര്‍ശം.


ഫെഫ്കയുടെ പ്രൊഡക്‌ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ സാന്ദ്രയ്‌ക്കെതിരേ 50 ലക്ഷം രൂപയുടെ മാനനഷ്‌ടക്കേസും ഫയല്‍ ചെയ്തിരുന്നു. ഇതിനിടെയാണ് സാന്ദ്രയെ ഫോണ്‍ വിളിച്ചു റെനി ഭീഷണിപ്പെടുത്തിയതും ശബ്‌ദസന്ദേശം ഗ്രൂപ്പിലിട്ടതും. സാന്ദ്രയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്ന് പാലാരിവട്ടം പോലീസ് പറഞ്ഞു.

അതേസമയം, സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ റെനി ജോസഫിനെ പ്രൊഡക്‌ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയന്‍ അംഗത്വത്തില്‍നിന്ന് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ക്രിമിനല്‍ സ്വഭാവമുള്ള ഭീഷണി യഥാര്‍ഥത്തില്‍ ഉണ്ടായതാണെന്നു വ്യക്തമാണെന്ന് ഫെഫ്ക പറഞ്ഞു.

മദ്യലഹരിയിലാണ് റെനി ഗ്രൂപ്പില്‍ പോസ്റ്റിട്ടതെന്നും നേതൃത്വത്തിലുള്ള പലരെയും വിളിച്ച് ഇയാള്‍ അധിക്ഷേപിക്കാറുണ്ടെന്നും ഫെഫ്കയുടെ പ്രസ്താവനയില്‍ പറയുന്നു.