ഡോ. വി.പി. ഗംഗാധരന് ഭീഷണിക്കത്ത്
Thursday, June 5, 2025 2:29 AM IST
കൊച്ചി: എട്ടു ലക്ഷം രൂപ നല്കണമെന്നാവശ്യപ്പെട്ടു കാന്‍സര്‍ ചികിത്സാവിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരനു ഭീഷണിക്കത്ത്.
ഡോ. ഗംഗാധരന്റെ ചികിത്സാപ്പിഴവില്‍ പെണ്‍കുട്ടി മരിച്ചെന്നും തുടര്‍ന്ന് കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്തുവെന്നുമാണ് മുംബൈയിലെ ‘സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റീസ്’ എന്നപേരില്‍ അയച്ച കത്തിൽ പറയുന്നത്. മേയ് 17ന് തപാല്‍ വഴിയാണ് കത്തയച്ചിരിക്കുന്നത്.
ഡോ. ഗംഗാധരന് നൽകിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മരട് പോലീസ് പറഞ്ഞു. ഭീഷണിപ്പെടുത്തല്‍, വധഭീഷണി, പണം തട്ടിയെടുക്കല്‍ ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ അച്ഛൻ തങ്ങളെ സമീപിച്ചതുപ്രകാരമാണ് ഇടപെടലെന്നാണു കത്തില്‍ പറയുന്നത്.