തൊടുപുഴ: തൊണ്ടിമുതലായി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന സ്‌പോര്‍ട്‌സ് സൈക്കിള്‍ കടത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍.

കാളിയാര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ. ജയ്‌മോനെയാണ് ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് ഇന്നലെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉള്‍പ്പെടെ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കുറച്ചുകാലമായി തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ സ്‌പെഷല്‍ ഡ്യൂട്ടിക്കായി ഇയാളെ നിയോഗിച്ചിരിക്കുകയായിരുന്നു.

കഴിഞ്ഞ അഞ്ചിന് തൊടുപുഴ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന തൊണ്ടിക്കുഴ സ്വദേശിയുടെ വീട്ടില്‍നിന്ന് 40 കിലോ ഒട്ടുപാലും 17,000 രൂപ വിലയുള്ള സൈക്കിളും മോഷണം പോയിരുന്നു. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ സൈക്കിളും ഒട്ടുപാലും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ സൈക്കിള്‍ തൊടുപുഴ സ്റ്റേഷനില്‍ സൂക്ഷിക്കാന്‍ കോടതി ചുമതലപ്പെടുത്തി.

സൈക്കിള്‍ കൈപ്പറ്റാനായി ഉടമ കഴിഞ്ഞ ദിവസം കോടതി ഉത്തരവുമായി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സൈക്കിള്‍ കാണാതായ വിവരമറിഞ്ഞത്. മേയ് 18ന് രാത്രിയാണ് സ്റ്റേഷന്‍ വളപ്പില്‍നിന്നു സൈക്കിള്‍ കാണാതായത്. തുടര്‍ന്ന് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, പോലീസ് ഉദ്യോഗസ്ഥന്‍ ഒരു വാഹനത്തില്‍ സൈക്കിള്‍ കടത്തിക്കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായാണ് വിവരം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതോടെ ഒരാഴ്ചയ്ക്കുള്ളില്‍ സൈക്കിള്‍ സ്റ്റേഷന്‍ വളപ്പില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു.


ഇതിനിടെ മറ്റാരുമറിയാതെ പോലീസ് സേനയ്ക്കുള്ളില്‍തന്നെ മോഷണ വിവരം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് സംഭവം പുറത്തായത്. മോഷ്ടിച്ച സൈക്കിള്‍ ഉദ്യോഗസ്ഥന്‍ തിരികെയെത്തിച്ചതിനാല്‍ നടപടികളൊന്നും വേണ്ടെന്നായിരുന്നു തുടക്കത്തില്‍ തൊടുപുഴയിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. പോലീസുകാരന്‍ തൊണ്ടിമുതല്‍ മോഷ്ടിച്ച സംഭവത്തില്‍ സ്റ്റേഷന്‍ പരിസരം വൃത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് ഇതു കൊണ്ടുപോയതെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം.

സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥനെതിരേ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. തൊടുപുഴ ഡിവൈഎസ്പി ഓഫീസിലെ പ്രധാനപ്പെട്ട രേഖകളെല്ലാം കൈകാര്യം ചെയ്തിരുന്ന ജയ്‌മോന്‍ ഭരണാനുകൂല സംഘടനാ ഭാരവാഹികൂടിയാണ്. ഇയാള്‍ക്കെതിരേ വകുപ്പുതല അന്വേഷണവും ആരംഭിച്ചു.