നിലന്പൂരിൽ 18 പത്രികകൾ സ്വീകരിച്ചു
Wednesday, June 4, 2025 1:21 AM IST
മലപ്പുറം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ലഭിച്ച 25 നാമനിർദേശ പത്രികകളുടെയും സൂക്ഷ്മ പരിശോധന പൂർത്തിയായി. സൂക്ഷ്മ പരിശോധനയിൽ ഡമ്മി സ്ഥാനാർഥികളുടേത് ഉൾപ്പെടെ ഏഴു പത്രികകൾ വരണാധികാരിയായ പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാഠി തള്ളി. 18 പത്രികകൾ സ്വീകരിച്ചു.
തള്ളിയ പത്രികകൾ:
സാദിഖ് നടുത്തൊടി (എസ്ഡിപിഐ), പി.വി. അൻവർ (തൃണമൂൽ കോണ്‍ഗ്രസ്), സുന്നജൻ (സ്വതന്ത്രൻ), ടി.എം. ഹരിദാസ് (നാഷണൽ ഡെമോക്രാറ്റിക് പാർട്ടി), ജോമോൻ വർഗീസ് (സ്വതന്ത്രൻ), ഡോ.കെ. പത്മരാജൻ (സ്വതന്ത്രൻ), എം. അബ്ദുൾസലീം (സിപിഎം).
സ്വീകരിച്ച പത്രികകൾ:
ഷൗക്കത്തലി(ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്), എം. സ്വരാജ് (സിപിഎം), മോഹൻ ജോർജ് (ബിജെപി), ഹരിനാരായണൻ (ശിവസേന), എൻ. ജയരാജൻ (സ്വതന്ത്രൻ), പി.വി. അൻവർ (സ്വതന്ത്രൻ), മുജീബ് (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി), അബ്ദുറഹ്മാൻ കിഴക്കേത്തൊടി (സ്വതന്ത്രൻ), എ.കെ. അൻവർ സാദത്ത് (സ്വതന്ത്രൻ), പി. രതീഷ് (സ്വതന്ത്രൻ), പി. രാധാകൃഷ്ണൻ നന്പൂതിരിപ്പാട് (സ്വതന്ത്രൻ), ജി. സതീഷ് കുമാർ (സോഷ്യലിസ്റ്റ് ജനതാദൾ), വിജയൻ (സ്വതന്ത്രൻ), സാദിഖ് നടുത്തൊടി (സ്വതന്ത്രൻ).
നിലന്പൂർ മണ്ഡലം വരണാധികാരിയും പെരിന്തൽമണ്ണ സബ്കളക്ടറുമായ അപൂർവ ത്രിപാഠി, ഉപവരണാധികാരിയും നിലന്പൂർ തഹസിൽദാരുമായ എം.പി. സിന്ധു, സ്ഥാനാർഥികൾ, ഏജന്റുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സൂക്ഷ്മ പരിശോധനയിൽ പങ്കെടുത്തു.
നാമനിർദേശ പത്രികകൾ പിൻവലിക്കുന്നതിനുള്ള അവസാന തീയതി നാളെ വൈകുന്നേരം മൂന്നു വരെയാണ്. ഇതിനുശേഷം അവശേഷിക്കുന്ന സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കും. ജൂണ്‍ 19നാണ് വോട്ടെടുപ്പ്. 23ന് വോട്ടെണ്ണും.