പാറത്തോട് (കാഞ്ഞിരപ്പള്ളി): ഇന്‍ഫാം ദേശീയ എക്സിക്യൂട്ടീവിന്‍റെ കീഴില്‍ കേരള, തമിഴ്നാട് ഘടകങ്ങൾ ഒത്തുചേര്‍ന്ന് ലക്ഷത്തില്‍പരം തൈകള്‍ കേരളത്തിലെ ഇന്‍ഫാം കര്‍ഷക കുടുംബങ്ങളില്‍ നട്ടുപിടിപ്പിക്കുമെന്ന് ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. മണ്ണിന്‍റെ പിഎച്ച് ക്രമീകരിക്കുന്നതിനായി ഇന്‍ഫാം ദേശീയ എക്സിക്യൂട്ടീവ് കര്‍ഷകര്‍ക്ക് രണ്ടു ലക്ഷം കിലോ ഡോളോമൈറ്റ് സൗജന്യമായി വിതരണം ചെയ്യും.

കറിവേപ്പ്, നെല്ലി, നാരകം, കോവല്‍, സീതാപ്പിള്‍, മാവ് എന്നിവയാണ് ഓരോ കര്‍ഷക കുടുംബത്തിനും നല്‍കുന്നത്. ആഗോള താപനത്തിനെതിരേ രാത്രി ഏഴു മുതല്‍ 7.10 വരെ വിളക്ക് അണയ്ക്കൂ വിശ്വം കാക്കൂ എന്ന മുദ്രാവാക്യവുമായി വിളക്കുകള്‍ അണച്ച് ഇന്‍ഫാം കുടുംബാംഗങ്ങള്‍ പങ്കുചേരും. കൂടാതെ ദേശീയ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.

പരിസ്ഥിതി ആചരണത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നാളെ രാവിലെ 7.30ന് എറണാകുളം പിഒസിയില്‍ കെസിബിസി പ്രസിഡന്‍റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.

ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങള്‍, കേരള സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.


പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി ഇന്ന് രാവിലെ പത്തിന് കാഞ്ഞിരപ്പള്ളി പാറത്തോട്ടിലുള്ള കേന്ദ്ര ഓഫീസില്‍ വിവിധ കാര്‍ഷിക ജില്ലകളിലേക്കുള്ള വൃക്ഷത്തൈകളുടെയും ഡോളോമൈറ്റിന്‍റെയും വിതരണത്തിന്‍റെ ഫ്ലാഗ് ഓഫ് നടക്കും.

11.30ന് ശില്പശാല. തുടര്‍ന്നു നടക്കുന്ന യോഗത്തില്‍ തൈകള്‍ സ്പോണ്‍സര്‍ ചെയ്ത ഇന്‍ഫാം തമിഴ്നാട് സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളെ ആദരിക്കും. ഉച്ചകഴിഞ്ഞ് ഇന്‍ഫാമിന്‍റെ വിവിധ ജില്ലാ കേന്ദ്രങ്ങളിലും താലൂക്ക് കേന്ദ്രങ്ങളിലും പരിസ്ഥിതി ദിനാചരണ ചടങ്ങുകള്‍ നടക്കും.

താലൂക്ക് എക്സിക്യൂട്ടീവ് അംഗങ്ങളും താലൂക്ക് മഹിളാ സമാജ് എക്‌സിക്യൂട്ടീവ് അംഗങ്ങളും കാര്‍ഷിക ഗ്രാമത്തിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളും കാര്‍ഷിക ഗ്രാമ മഹിളാ സമാജ് എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുക്കും. നാളെ ഇന്‍ഫാമിന്‍റെ എല്ലാ കാര്‍ഷിക ഗ്രാമങ്ങളിലെയും കുടുംബങ്ങളില്‍ തൈകള്‍ നടും.