തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലായ സാഹചര്യത്തിൽ ഇന്നു ചേരേണ്ട മന്ത്രിസഭായോഗം നാളത്തേക്കു മാറ്റി.

ദേശീയപാത നിർമാണത്തിലെ തകർച്ചയും തുടർ നിർമാണം വേഗത്തിലാക്കാനുള്ള നടപടിയും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഇന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തുന്നുണ്ട്. ഇതു കഴിഞ്ഞ് ഇന്നു രാത്രിയോടെ മാത്രമേ തിരുവനന്തപുരത്തു മടങ്ങിയെത്തുകയുള്ളൂ. തുടർന്ന് നാളെ രാവിലെയാണു മന്ത്രിസഭായോഗം ചേരുക.

സിപിഎം കേന്ദ്ര കമ്മിറ്റി, പോളിറ്റ് ബ്യൂറോ യോഗങ്ങൾക്കായി ഡൽഹിക്കുപോയ മുഖ്യമന്ത്രി കേന്ദ്ര സർക്കാർ പ്രതിനിധികളെ യും കണ്ടിരുന്നു.


ബക്രീദിനു കേരളത്തിൽ അവധി നൽകുന്നതു സംബന്ധിച്ച തീരുമാനവും മുഖ്യമന്ത്രി ഇന്നു മടങ്ങിയെത്തിയ ശേഷമുണ്ടാകും. കേരളത്തിൽ ബക്രീദ് ഏഴിനായ സാഹചര്യത്തിൽ വെള്ളിയാഴ്ചയിലെ അവധി നിലനിർത്തി ശനിയാഴ്ചയും അവധി നൽകുക എന്നതാണു പ്രധാന നിർദേശം.

ആറിനുള്ള അവധി ഏഴിലേക്കു മാറ്റണമെന്ന നിർദേശവും പൊതുഭരണ വകുപ്പിന്‍റെ ഫയലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലന്പൂർ ഉപതെരഞ്ഞെടുപ്പു പ്രചാരണം നടക്കുന്ന സാഹചര്യത്തിൽ ഇതുകൂടി മുന്നിൽ കണ്ടുള്ള തീരുമാനമാകും സർക്കാർ കൈക്കൊള്ളുക. അവധി നിർദേശങ്ങൾ സർക്കാർ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെയും അറിയിച്ചിട്ടുണ്ട്.