ചങ്ങനാശേരി: ജാതി സെന്‍സസില്‍ നിന്നു സര്‍ക്കാരുകള്‍ പിന്മാറണമെന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പെരുന്ന എന്‍എസ്എസ് പ്രതിനിധിസഭാ മന്ദിരത്തില്‍ നടന്ന 111-ാമത് എന്‍എസ്എസ് ബജറ്റ് സമ്മേളനത്തില്‍ ബജറ്റ് അവതരിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജാതി സെന്‍സസ് നടപ്പിലാക്കിയാല്‍ സംവരണത്തിന്‍റെ പേരില്‍ കൂടുതല്‍ അഴിമതിക്ക് വഴിതെളിക്കുമെന്നും ജാതിമത വ്യത്യാസമില്ലാതെ എല്ലാവരേയും സമന്മാരായി കാണുന്ന ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളെ എതിര്‍ക്കുകയും നല്ല കാര്യങ്ങളോട് സഹകരിക്കുകയും ചെയ്യുന്നത് എന്‍എസ്എസിന്‍റെ പൊതുനയമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂരനിലപാട് തുടരുമെന്നും ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.


2025-26 സാമ്പത്തികവര്‍ഷത്തേക്ക് 165 കോടി രൂപ വരവും അത്രയും തുക ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അവതരിപ്പിച്ചത്.

എന്‍എസ്എസ് പ്രസിഡന്‍റ് ഡോ.എന്‍. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. എം. സംഗീത്കുമാര്‍, ജി. മധുസാദനന്‍പിള്ള, കെ.ആര്‍. ശിവന്‍കുട്ടി, വി. വിജുലാല്‍, മാടവന ബാലകൃഷ്ണപിള്ള, കെ.പി. നാരായണപിള്ള, എം.പി. ഉദയഭാനു, ഹരിദാസ് ഇടത്തിട്ട, ഡോ.കെ.ബി. ജഗദീഷ്, ബി.ചന്ദ്രശേഖരന്‍നായര്‍ എന്നിവരെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡിലേക്കു തെരഞ്ഞെടുത്തു.