നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ യുഡിഎഫിനൊപ്പമാണെന്നും പി.വി. അൻവർ അടഞ്ഞ അധ്യായമെന്നും യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്.

നിലമ്പൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമാന്യമര്യാദകളെല്ലാം ലംഘിച്ച് അൻവർ മുന്നോട്ടു പോയി. അതിനാൽ ആ വിഷയം അവസാനിച്ചു. മണിക്കൂറുകൾക്കിടയിൽ നയം മാറ്റുന്ന അൻവറിനെ യുഡിഎഫിൽ എടുക്കുന്ന പ്രശ്നമില്ല. അൻവർ മത്സരവുമായി മുന്നോട്ട് പോകട്ടെ, അത് യുഡിഎഫിനെ ബാധിക്കുന്ന കാര്യമല്ല.

പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ആലോചിച്ചാണ് അൻവറിനു മുന്നിൽ വാതിൽ കൊട്ടിയടക്കാനും തീരുമാനിച്ചത്. അൻവർ വിഷയത്തിൽ മുസ് ലീം ലീഗിന് ഒരു അസംതൃപ്തിയുമില്ല. അൻവർ യുഡിഎഫ് സ്ഥാനാർഥിയെപ്പറ്റി നടത്തിയ പരാമർശങ്ങൾ വളരെ തരംതാഴ്ന്നതായി പോയെന്ന് അടൂർ പ്രകാശ് പറഞ്ഞു.


ആര്യാടൻ മുഹമ്മദിനെതിരേയുള്ള ഇ.പി. ജയരാജന്‍റെ പ്രസ്താവന തരം താഴ്ന്നതാണ്. മണ്‍മറഞ്ഞ നേതാക്കളെ അപമാനിക്കുന്നതു ശരിയല്ല. വി.ഡി. സതീശനെ ഒറ്റപ്പെടുത്താനുള്ള ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.