ആലപ്പുഴ: സ്‌കൂള്‍ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി മന്ത്രി പി. പ്രസാദ്, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ മുഖ്യാതിഥികളായി. നവാഗതരായ കുരുന്നുകളെ മന്ത്രി വി. ശിവന്‍കുട്ടി സ്വീകരിച്ചു. ഇവര്‍ക്ക് മുഖ്യമന്ത്രി സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്തു.

കൊട്ടാരക്കര താമരക്കുടി എസ്‌വിവിഎച്ച്എസ്എസിലെ ഭദ്ര ഹരി എന്ന വിദ്യാര്‍ഥിനി എഴുതിയ ഗാനമാണ് അധ്യയനവര്‍ഷത്തെ പ്രവേശനോത്സവഗാനമായി തെരഞ്ഞെടുത്തത്. സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫാണ് ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത്.

ഭദ്ര ഹരി പ്രവേശനോത്സവത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. മുഖ്യമന്ത്രി പ്രത്യേക ഉപഹാരം ഭദ്രയ്ക്ക് കൈമാറുകയും അല്‍ഫോണ്‍സ് ജോസഫിനെ വേദിയില്‍ ആദരിക്കുകയും ചെയ്തു.

അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പുതുവര്‍ഷം ഏറ്റവും ശ്രദ്ധിക്കുന്നത് സ്‌കൂളുകളിലെ അക്കാദമിക് നിലവാരം വര്‍ധിപ്പിക്കുന്നതിനായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 15നു മുമ്പ് എല്ലാ സ്‌കൂളുകളും അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തിയാക്കും. മൂല്യനിര്‍ണയ രീതിയിലും വലിയ മാറ്റം ഉണ്ടാകും.


സ്‌കൂള്‍ സംവിധാനത്തെ ആകെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അറിവിന്‍റെ തലം വര്‍ധിപ്പിച്ച് അധ്യാപകര്‍ പുതിയ മനോഭാവത്തിലേക്ക് എത്തിച്ചേരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പഠനനിലവാരം വര്‍ധിപ്പിക്കുന്നതോടൊപ്പം കുട്ടികളുടെ മാനസികമായ ഉന്നമനവും വിദ്യാഭ്യാസത്തിന്‍റെ ഭാഗമാക്കും. എല്ലാ കാര്യങ്ങളിലും സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ഉണ്ടാകും. അറിവ് കുട്ടികളില്‍ ആത്മവിശ്വാസം പകരുകയും അതുവഴി ആനന്ദം അനുഭവിക്കാന്‍ അവസരം ഒരുക്കുകയും ചെയ്യണം. അതാണ് പുതിയ വിദ്യാഭ്യാസ രീതി.

വിവേകം, വിമര്‍ശനാത്മകത, വിവേചനബുദ്ധി, സ്നേഹം, കരുതല്‍ എന്നിവയെല്ലാം അറിവിന്‍റെ ഭാഗമാണ്. ഔചിത്യബോധത്തോടെ അറിവ് മറ്റുള്ളവര്‍ക്കു കൂടി പകര്‍ന്നുനല്‍കാന്‍ കഴിയുന്ന പാഠ്യപദ്ധതിയാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.