നിലമ്പൂർ: വികസിത കേരളം, വികസിത നിലമ്പൂർ. അതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ. നിലമ്പൂരിൽ ബിജെപി സ്ഥാനാർഥി മോഹൻ ജോർജിന്‍റെ പത്രികാ സമർപ്പണത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് അനാവശ്യമായതാണ്. എൽഡിഎഫും യുഡിഎഫും സ്ഥാനാർഥികളെ നിർത്തിയതോടെ എൻഡിഎയും വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.


നിലമ്പൂരിന്‍റെ മകനായ മോഹൻ ജോർജാണ് എൻഡിഎയുടെ സ്ഥാനാർഥി. എല്ലാ വിഭാഗങ്ങളുടെയും വോട്ട് നേടാൻ കഴിയുന്ന സ്ഥാനാർഥിയാണ് അദ്ദേഹം. പഴയ രാഷ്ട്രീയമാണ് മറ്റ് മൂന്ന് സ്ഥാനാർഥികളും പ്രചാരണത്തിൽ അവതരിപ്പിക്കുന്നത്.

പുതിയ രാഷ്‌ട്രീയമാണ് എൻഡിഎ പ്രചാരണമാക്കുന്നത്. അത് നാടിന്‍റെ വികസനമാണെന്നും ബിജെപിയിലേക്കു വരുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.