ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; തിരുവനന്തപുരം ലത്തീൻ അതിരൂപത സാന്പത്തിക പ്രതിസന്ധിയിൽ
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; തിരുവനന്തപുരം ലത്തീൻ അതിരൂപത സാന്പത്തിക പ്രതിസന്ധിയിൽ
Tuesday, April 23, 2024 2:36 AM IST
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനു ശേഷം ബാങ്ക് അക്കൗണ്ടുകൾ അധികാരികൾ മരവിപ്പിച്ചതോടെ സാമൂഹിക സേവനങ്ങൾ ഉൾപ്പെടെ നടത്താനാവാതെ തിരുവനന്തപുരം ലത്തീൻ അതിരൂപത. അതിരൂപതയുടെ സാന്പത്തിക പ്രതിസന്ധി സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇടവകകളിൽ വായിച്ച ഇടയലേഖനത്തിൽ ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ ഇക്കാര്യം വ്യക്തമാക്കി.

വിഴിഞ്ഞം സമരത്തെത്തുടർന്ന് കഴിഞ്ഞ വർഷാരംഭം മുതൽ മിഷൻ പ്രവർത്തനങ്ങൾക്ക് ലഭിക്കാറുണ്ടായിരുന്ന സാധാരണ സാന്പത്തിക സഹായം പോലും സ്വീകരിക്കാൻ കഴിയാത്ത തരത്തിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന നടപടികൾ അധികാരകേന്ദ്രങ്ങളിൽനിന്നുണ്ടായെന്നും അത് ഇപ്പോഴും തുടരുന്നതായും ഇടയലേഖനത്തിൽ പറയുന്നു.

വൈദിക വിദ്യാർഥികളുടെയും സന്യസ്തരുടെയും പരിശീലനം, വൈദികരുടെ തുടർപരിശീലനം, വിരമിച്ച മുതിർന്ന വൈദികരുടെ പരിചരണവും സംരക്ഷണവും എന്നിവയ്ക്കായി പ്രതിവർഷം രണ്ടു കോടിയോളം രൂപയാണ് കണ്ടെത്തേണ്ടി വരുന്നത്. ഇതു കൂടാതെ അതിരൂപതയിലെ നിലവിലുള്ള വിവിധ സംവിധാനങ്ങളുടെയും ശുശ്രൂഷാ സമിതികളുടെയും ഫൊറോന അതിരൂപതാ പ്രവർത്തനങ്ങൾക്കും അതിരൂപതയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും ഫണ്ട് ആവശ്യമാണ്. ഇടവകകളിൽനിന്നു ലഭിക്കുന്ന അതിരൂപതാ വിഹിതം ഇതിന് ഉപയോഗിക്കുന്നുണ്ടെങ്കിലും അവ പര്യാപ്തമല്ലെന്നും ഇടയലേഖനത്തിൽ വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തിൽ ഇനിമുതൽ നല്ലിടയൻ ഞായർ എന്ന രീതിയിൽ വൈദിക പരിശീലനത്തിനുൾപ്പെടെ പൊതുവായ ഫണ്ട് ഇടവക വിശ്വാസികളിൽനിന്നു സ്വീകരിക്കാന്‍ തീരുമാനിച്ചതായി ആർച്ച്ബിഷപ്പിന്‍റെ ഇടയലേഖനത്തിൽ വ്യക്തമാക്കുന്നു.

അതിരൂപത കടന്നുപോകുന്നത് സാന്പത്തിക പ്രതിസന്ധിയിലൂടെ: മോണ്‍. യൂജിൻ എച്ച്. പെരേര


തിരുവനന്തപുരം: ലത്തീൻ തിരുവനന്തപുരം അതിരൂപത കടന്നുപോകുന്നത് വലിയ സാന്പത്തിക പ്രതിസന്ധിയിലൂടെയാണെന്നു വികാരി ജനറാൾ മോണ്‍. യൂജിൻ എച്ച്. പെരേര.

സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കായി പണം ഇല്ലാത്ത സ്ഥിതിയാണ്. ഈ വിഭാഗത്തിൽ ജോലി ചെയ്ത പലരേയും സാന്പത്തിക ബുദ്ധിമുട്ടിനെത്തുടർന്ന് ഒഴിവാക്കേണ്ടി വന്നു. ഈ പ്രതിസന്ധി തുടർന്നാൽ രൂപതയുടെ ദൈനംദിന പ്രവർത്തനങ്ങളെ പോലും അത് ഗുരുതരമായി ബാധിക്കുമെന്നും മോണ്‍സിഞ്ഞോർ കൂട്ടിച്ചേർത്തു.

തീരുമാനം പിൻവലിക്കണം: കെഎൽസിഎ

കൊച്ചി: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ എഫ്സിആർഎ അക്കൗണ്ട് മരവിപ്പിച്ച നടപടി ഉടൻ പിൻവലിക്കണമെന്ന് കെഎൽസിഎ ആവശ്യപ്പെട്ടു. എഫ്സിആർഎ അക്കൗണ്ടുകൾ ഉപയോഗിക്കാൻ പറ്റാത്ത രീതിയിലാക്കിയിരിക്കുകയാണ്.

ഇതുമൂലം വിരമിച്ച വൈദികരുടെയും വൈദിക വിദ്യാർഥികളുടെയും ക്ഷേമപ്രവർത്തനങ്ങൾക്കു തടസം നേരിടുന്നു എന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കെഎൽസിഎ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഷെറി ജെ. തോമസും ജനറൽ സെക്രട്ടറി ബിജു ജോസിയും പറഞ്ഞു.

തെറ്റു തിരുത്താൻ അധികാരകേന്ദ്രങ്ങൾ തയാറാകണം. വിഴിഞ്ഞം സമരത്തിന്‍റെ പേരിലുണ്ടായ കേസുകളെത്തുടർന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടികൾ പിൻവലിക്കണം. വിഴിഞ്ഞം സമരത്തിന് അതിരൂപതാ നേതൃത്വം പിന്തുണ നൽകിയതിന്‍റെ പേരിൽ ബിഷപ്പുമാർ ഉൾപ്പെടെയുള്ളവർക്കെതിരേയുള്ള കേസുകൾ നീതീകരിക്കാവുന്നതല്ല.

പ്രതിഷേധിക്കാനും പ്രതികരിക്കാനുള്ള സ്വാതന്ത്ര്യത്തെ ഇത്തരം മാർഗങ്ങളിലൂടെ മൂക്കുകയറിടാൻ ശ്രമിക്കുന്നത് ജനാധിപത്യമൂല്യങ്ങൾക്ക് എതിരാണെന്നും കെഎൽസിഎ വ്യക്തമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.