അപകടകരമാംവിധം ഓടിച്ച രണ്ട് ബൈക്കുകൾ പിടികൂടി
Friday, August 1, 2025 5:46 AM IST
നിലന്പൂർ: സ്കൂൾ സമയങ്ങളിലും മറ്റും അമിത വേഗതയിലും അസഹനീയമായ ശബ്ദത്തിലും ഓടിച്ച രണ്ടു ബൈക്കുകൾ പോലീസ് പിടികൂടി.

അപകടകരമായ രീതിയിൽ വിദ്യാർഥികൾ ഓവർലോഡ് കയറ്റി ബൈക്ക് റെയ്ഡ് നടത്തുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നിലന്പൂർ എസ്എച്ച്ഒ സുനിൽ പുളിക്കലിന്‍റെ നിർദേശത്തിൽ എസ്ഐ ജിഷ്ണുരാജും സിവിൽ പോലീസ് ഓഫീസർമാരായ സി.വി. വിവേക്, അനസ് വഴിക്കടവ്, കെ. ഷൗക്കത്ത്, ആശിഷ് വിപിൻ എന്നിവരാണ് ബൈക്കുകൾ കസ്റ്റഡിയിലെടുത്തത്.

പിടിച്ചെടുത്ത ബൈക്കുകൾ മോഷണ കേസിൽ ഉൾപ്പെട്ട വാഹനമാണോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ബൈക്കിന് നന്പർ ബോർഡ് വയ്ക്കാതെയായിരുന്നു ഓടിച്ചിരുന്നത്. വരും ദിവസങ്ങളിൽ നിലന്പൂരിലെ വിവിധ ഭാഗങ്ങളിൽ പോലീസിന്‍റെ പരിശോധനയും നടപടികളും തുടരുമെന്ന് നിലന്പൂർ പോലീസ് അറിയിച്ചു.